മാനം വീണ്ടെടുക്കാൻ വീണ്ടും ലാലിസം; എല്ലാം നോക്കി നടത്താൻ കളിക്കൂട്ടുകാരൻ എംജി ശ്രീകുമാറും; മ്യൂസിക് ബാൻഡുമായി ലാലേട്ടൻ വീണ്ടുമെത്തും; രതീഷ് വേഗയുടെ കാര്യത്തിൽ അനിശ്ചിതത്വം
കൊച്ചി: ദേശീയ ഗെയിംസിനോടനുബന്ധിച്ചു ലാലിസം അവതരിപ്പിച്ചു മാനം പോയതിനെത്തുടർന്നു നഷ്ടമായ ഇമേജ് എന്തുവില കൊടുത്തും തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് മലയാളത്തിന്റെ മഹാനടനായ മോഹൻലാൽ. ലാലിസത്തിനേറ്റ തിരിച്ചടി ലാലിസത്തിലൂടെത്തന്നെ മായ്ച്ചുകളയാൻ വീണ്ടും ലാലിസം സ്റ്റേജ് ഷോ അവതരിപ്പിക്കുകയാണ്. ഏഷ്യാനെറ്റുമായി സഹകരിച്ച് ലാലിസം അവതരിപ്പിക്കാനുള്ള അവസാനവട്ട ചർച്ചകൾ പൂർത്തിയാക്കിയതായാണ് വിവരം. കഴിഞ്ഞ ഒരാഴ്ചയായി ലാൽ കൊച്ചിയിലുണ്ടായിരുന്നു. മോഹൻലാലിന്റെ സുഹൃത്തും പിന്നണിഗായകനുമായ എം ജി ശ്രീകുമാർ കഴിഞ്ഞദിവസം ഇതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റുമായി ചർച്ചകൾ നടത്തി.
എം ജി ഇപ്പോഴും ഇതിനായി നഗരത്തിൽ തന്നെയുണ്ട്. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ലാലിസം അവതരിപ്പിക്കുകയാണു ലക്ഷ്യം. വിവിധവിദേശരാജ്യങ്ങളിൽ ലാലിസം മ്യൂസിക് ബാൻഡ് അവതരിപ്പിക്കുകയെന്നതാണ് മോഹൻലാലിന്റെ ആത്യന്തികലക്ഷ്യം. സ്വദേശത്തു പൊളിഞ്ഞുപോയ പരിപാടിയുമായി വിദേശത്തുപോകുന്നതു വിലകളയാൻ ഇടയാക്കുമെന്നതിനാലാണു കൊച്ചിയിൽ വൻപരിപാടി സംഘടിപ്പിച്ചു ഇമേജ് വർദ്ധിപ്പിച്ചശേഷം വിദേശത്തേക്കു പൊയ്ക്കളയാമെന്ന നീക്കത്തിനു പി്ന്നിൽ.
ലാലിസം മ്യൂസിക് ബാൻഡിന്റെ ആദ്യ സംഘാടകരായ രതീഷ് വേഗയും കൂട്ടരും പുതിയ സംരംഭത്തിൽ മോഹൻലാലിനൊപ്പമുണ്ടോയെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ഇവരുടെ അവതരണത്തിലേയും ശബ്ദമിശ്രണത്തിലേയും പ്രശ്നങ്ങളാണ് ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിൽ ലാലിസം തകർന്നുതരിപ്പണമാവാൻ കാരണമെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ മോഹൻലാൽ അന്നു പക്ഷേ ഇവരെ ആരെയും എതിർത്ത് രംഗത്തെത്തിയിരുന്നില്ല. പക്ഷേ ഗെയിംസ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും രതീഷ് വേഗയോടും മറ്റും ചേർന്ന് പിന്നെയും ലാലിസവുമായി മുന്നോട്ടുപോകുമെന്ന ഒരു സൂചനയും മോഹൻലാൽ നല്‍കിയിരുന്നില്ല. എം ജിയുമായി ചേർന്നു നടപ്പാക്കുന്ന പുതിയ പരിപാടിയിൽ മുൻ സഹപ്രവർത്തകർക്ക് സ്ഥാനമുണ്ടോയെന്നതിനൂം ഇതുവരെ സ്ഥിരീകരണമായിട്ടില്ല.
എന്തായാലും കൊച്ചിയിലെ സ്റ്റേജ് ഷോകളുടെ എക്കാലത്തേയും മികച്ച വേദിയായി കണക്കാക്കുന്ന കലൂർ രാജ്യാന്തര സ്റ്റേഡിയം തന്നെയാണ് ലാലിസം അവതരിപ്പിക്കാൻ മോഹൻലാൽ തിരഞ്ഞെടുത്തിരിക്കുന്നത്. ഏതാണ്ട് രണ്ടു മാസത്തിനുള്ളിൽ തന്നെ പരിശീലനം പൂർത്തിയാക്കി മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ഷോ അവതരിപ്പിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. മോഹൻലാലും എം ജി ശ്രീകുമാറും പരിശീലനത്തിന് മുഴുവൻസമയ മേൽനോട്ടം വഹിക്കും. അത്യാധുനിക സാങ്കേതിക വിദ്യയാകും ലാലിസത്തിനായി ഒരുക്കുക. എല്ലാം കരാറായാൽ ഷോയുടെ പരിശീലനം തുടങ്ങും. പിഴവുകൾ പറ്റാത്ത തരത്തിൽ റിഹേഴ്സൽ നടത്തിയാകും പരിപാടി നടത്തുക.
ഷോയുടെ ടിക്കറ്റ് വില്പന ഉൾപ്പെടെയുള്ള കാര്യങ്ങളായിരിക്കും ഏഷ്യാനെറ്റ് ചെയ്യുക. ലാലിസത്തിന്റെ പ്രമോഷനായി പ്രമുഖരായ അന്യഭാഷാ നടന്മാരെ ഷോക്കെത്തിക്കാനും മോഹൻലാലിന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ട്. ലാലിസം കൊച്ചിയിൽ നടത്തുന്ന സ്റ്റേജ് ഷോക്കുശേഷം വിദേശ രാജ്യങ്ങളിൽ പ്രചാരണപരിപാടി നടത്തുകയാണു മോഹൻലാലിന്റെയും ടീമിന്റെയും ഉദ്ദേശ്യം. വിവിധരാജ്യങ്ങളിൽ സഞ്ചരിക്കാനായി ഇത്തിഹാദുമായും ഉപകരണങ്ങൾക്കായി യമഹാ കമ്പനിയുമായി നേരത്തേ കരാറായിട്ടുണ്ടെന്നറിയുന്നു. ഇപ്പോൾ മലയാളചലച്ചിത്രഗാനരംഗത്തു അവസരം കുറഞ്ഞുനില്‍ക്കുന്ന എം ജി ശ്രീകുമാറിനും ഇതു തിരിച്ചുവരവിനുള്ള നല്ലൊരുരുഅവസരം കൂടിയാണ്.
സ്റ്റേജ് ഷോ വിജയിക്കുകയാണെങ്കിൽ തന്റെ വിപണിമൂല്യം മുൻനിർത്തി ലാലിസം വിപുലീകരിക്കാനും മോഹൻലാൽ ലക്ഷ്യമിടുന്നുണ്ട്. സിനിമാ രംഗത്തെ സുഹൃത്തുക്കളോട് കൂടിയാലോചിച്ചാണ് ലാൽ പുതിയ തീരുമാനം എടുത്തതെന്നും സൂചനയുണ്ട്. രതീഷ് വേഗയുമായി സഹകരിച്ച് ബാൻഡ് എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോൾ തന്റെ സുഹൃത്തുക്കളോട് പോലും കൃത്യമായ അശയവിനിമയം നടത്തിയിരുന്നില്ല. ഇത് സുഹൃത്തുക്കളിൽ ചിലർ വേദനയോടെ ഉയർത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിശ്വസ്തനായ എംജി ശ്രീകുമാറിനെ തന്നെ എല്ലാ പ്രവർത്തനങ്ങളുടേയും ചുക്കാൻ ഏൽപ്പിക്കുന്നത്.
പുതിയ രൂപത്തിലും ഭാവത്തിലും ലാലിസമാണ് ലക്ഷ്യമിടുന്നത്. ഷോയുടെ വിജയത്തിലൂടെ നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാനാണ് ലക്ഷ്യം. ഹോളോ ഗ്രാം പോലുള്ള സാങ്കേതിക സംവിധാനങ്ങളുടെ സാധ്യതയും പരിശോധിക്കും. നേരത്തെ ലാലിസം പരാജയപ്പെട്ടപ്പോൾ മമ്മൂട്ടി അടക്കമുള്ള സിനിമാ പ്രവർത്തകരിൽ ഭൂരിഭാഗവും ലാലിനു പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തിയിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍