ഒരേ സമുദായമായതിനാൽ ഒരുമിക്കുമ്പോൾ തടസം വരില്ല എന്ന് കരുതി; വീട്ടുകാർ അറിയാതെ രജിസ്റ്റർ വിവാഹവും കഴിച്ചു; രണ്ട് ദിവസത്തിനുള്ളിൽ നിക്കാഹെന്ന് പറഞ്ഞ് വിശ്വസിച്ച് മകളെ കാറിൽ കൊണ്ടു പോയ ഉപ്പ; കാർ ചേസിംഗിൽ മണവാളനെ ചതിയിൽ വീഴ്ത്തി യുവതിയെ കൊണ്ടു പോയത് അജ്ഞാത കേന്ദ്രത്തിൽ; സിനിമയെ വെല്ലുന്ന ഗുണ്ടായിസത്തിൽ പ്രണയിനിയെ നഷ്ടമായ വൃഥയിൽ യുവാവ്; ഷെഹലയും സർജാസും ഇനി ഒന്നിക്കുമോ? കുറ്റിച്ചിറയിലെ പ്രണയ വിവാഹം കോടതി കയറുമ്പോൾ
എം മനോജ് കുമാർ
കോഴിക്കോട്: അരയിടത്തുപാലം ബൈപാസിൽ തന്റെ കൺ മുന്നിൽ നിന്ന് തട്ടിയെടുക്കപ്പെട്ട മണവാട്ടി ഷെഹലയെ ഓർത്ത് കോഴിക്കോട് കുറ്റിച്ചിറയിലുള്ള സർജാസിന്റെ ഉള്ള് നീറുകയാണ്. കുറ്റിച്ചിറയിൽ തന്നെയുള്ള ഭാര്യാപിതാവും ബന്ധുക്കളും തട്ടിക്കൊണ്ടു പോയ ഷെഹ്ല എവിടെയുണ്ടെന്ന് ഇതുവരെ സർജാസിന് അറിയുകയുമില്ല. തന്റെ കൺമുന്നിൽ നിന്ന് മണവാട്ടി നഷ്ടമായതിന്റെ വ്യഥയിലുള്ള സർജാസ് ഭാര്യയെ തേടി ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകാനുള്ള ഒരുക്കത്തിലാണ്.
മൂന്നു ദിവസം മുൻപ് ബൈപ്പാസ് റോഡിൽ സർജാസിന്റെ മുന്നിൽ നിന്നാണ് രാഷ്ട്രീയ സ്വാധീനമുള്ള ഷെഹലാസിന്റെ ഉപ്പ യാക്കൂബും വീട്ടുകാരും മണവാട്ടിയെ തട്ടിയെടുത്തത്. മൂന്നു ദിവസം കഴിഞ്ഞിട്ടും തന്റെ പ്രണയിനി എവിടെയുണ്ടെന്ന് സർജാസിന് അറിയുകയുമില്ല. ഷെഹ്ലയുടെ വീട്ടുകാർ തട്ടിക്കൊണ്ടു പോകും മുൻപ് ഷെഹല ഫോണിൽ കൂടി സർജാസിനെ വിളിച്ചു കരഞ്ഞു നിങ്ങൾ എവിടെയാണ് എന്ന് ചോദിക്കുന്ന ശബ്ദമാണ് ഇപ്പോഴും സർജാസിനെ അലട്ടുന്നത്.
സിനിമയെ അനുസ്മരിപ്പിക്കുന്ന ചേസിങ് രംഗങ്ങളാണ് മണവാട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ ഭാഗമായി യാക്കൂബും വീട്ടുകാരും നടത്തിയത്. നിയമപ്രകാരം രജിസ്റ്റർ ചെയ്ത ഭാര്യയെ കുന്ദമംഗലം മജിസ്ട്രേറ്റിന്റെ നിർദ്ദേശപ്രകാരമാണ് ഭാര്യ വീട്ടുകാർക്കൊപ്പം സർജാസ് അയച്ചത്. നിയമപ്രകാരം തന്നെ വിവാഹം തങ്ങൾ നടത്തിത്തരാം എന്നുറപ്പ് നൽകിയാണ് ഉപ്പ യാക്കൂബിന്റെ കൂടെ ഷെഹലയെ സർജാസ് അയച്ചത്. വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തതിന്റെ സർട്ടിഫിക്കറ്റ് കയ്യിലുള്ള ബലത്തിലാണ് ഷഹലയോട് ഉപ്പയ്ക്കൊപ്പം പോകാൻ സർജാസ് നിയോഗിച്ചത്. പക്ഷെ ഷഹലയെ അമ്പരിപ്പിച്ച നിമിഷങ്ങളാണ് പിന്നീടുണ്ടായത്. നിന്റെ കാറിനൊപ്പം തൊട്ടുപുറകെയുള്ള കാറിൽ ഞാൻ ഉണ്ടാകും എന്ന ഉറപ്പിലാണ് സർജാസിനെ വിട്ടു ഷെഹ്ല യാത്രയായത്.
കുന്നമംഗലത്ത് നിന്ന് കോഴിക്കോട് കുറ്റിച്ചിറയിലുള്ള ഈ കാർ യാത്രയാണ് സർജാസിന്റെയും ഷെഹ്ലയുടെയും ജീവിതം മാറ്റിമറിച്ചത്. യാത്ര തുടങ്ങി മൂന്നു കിലോമീറ്റർ ആയതോടെ ദൃശ്യങ്ങൾ മാറി. ഷെഹ്ല സഞ്ചരിച്ച കാറിനു വേഗം കൂടുകയും സർജാസിന്റെ കാറിന്റെ മുന്നിലേക്ക് ഒരു ബുള്ളറ്റ് ബൈക്ക് ഇരമ്പി എത്തുകയും ചെയ്തു. ഒരിഞ്ചു പോലും മുന്നോട്ടു പോകാനാകാത്ത വിധത്തിൽ ബുള്ളറ്റ് സർജാസിന്റെ കാറിനെ വട്ടമിട്ടു പിടിച്ചു. ഇടയ്ക്ക് കാറുമായി ഉരസുകയും ചെയ്തു. പിന്നീട് സർജാസ് കാണുന്നത് ഭാര്യ സഞ്ചരിച്ച കാർ ശരവേഗത്തിൽ കുതിക്കുന്നതാണ്. നിനച്ചിരിക്കാതെ വന്ന ചതിയിൽ സർജാസിനെ ഷെഹലയെ നഷ്ടമാവുക തന്നെ ചെയ്തു. ഇപ്പോൾ ഹേബിയസ് കോർപസ് ഫയൽ ചെയ്യാനുള്ള ഒരുക്കത്തിലാണ് സർജാസ്.
കുറ്റിച്ചിറക്കാരാണ് ഷെഹലാസും സർജാസും. ആദ്യം കണ്ടപ്പോൾ തന്നെ പ്രണയക്കുരുക്കിൽ വീണു. മൊബൈൽ ഷോപ്പിന്റെ ബിസിനസ് ആണ് സർജാസിന്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡെന്റൽ അസിസ്റ്റന്റ് കോഴ്സിന് പഠിക്കുകയാണ് ഷെഹ്ല . പ്രണയം പുരോഗമിച്ചപ്പോൾ ആരും അറിയാതെ ഒന്നിക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു. ഒരേ സമുദായം തന്നെയായതിനാൽ ഒന്നിക്കാൻ കഴിയുമെന്നും ഇവർ കിനാക്കണ്ടു. ഈ പ്രണയമാണ് രജിസ്റ്റർ വിവാഹത്തിലേക്ക് നീങ്ങിയത്. ഒന്നരവർഷത്തെ പ്രണയത്തിനു ശേഷമാണ് ഇവർ ഒന്നിക്കാൻ തീരുമാനിച്ചത്. ഒടുവിൽ രജിസ്റ്റർ വിവാഹത്തിലേക്ക് ഈ പ്രണയം നീങ്ങുകയായിരുന്നു.
നിയമപരമായി മുപ്പത് ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് സർജാസ് ഷെഹ്ലയെ വിവാഹം ചെയ്തത്. ഈ രജിസ്റ്റർ മാര്യേജിന്റെ കാര്യം ഷെഹ്ലയുടെ വീട്ടുകാർക്ക് അറിയാമായിരുന്നില്ല. മുപ്പത് ദിവസം ഈ ശനിയാഴ്ച അവസാനിക്കുകയായിരുന്നു. രജിസ്റ്റർ വിവാഹത്തിനായി സർജാസും ഷെഹലയും കാറിൽ രജിസ്റ്റർ ഓഫീസിലെത്തി. രജിസ്റ്റർ ചെയ്യണമെങ്കിൽ ആ ദിവസം 12 മണി കഴിയണമെന്ന് കോഴിക്കോട് മാനാഞ്ചിറയിലുള്ള രജിസ്റ്റർ ഓഫീസിൽ നിന്നും സർജാസിനെ അറിയിച്ചു. ഇതോടെ വിവാഹം രജിസ്റ്റർ ചെയ്യാൻ കാത്തുനിൽക്കാതെ സർജാസും ഷെഹലയും സ്ഥലം വിട്ടു. അപ്പോഴാണ് കാര്യം വീട്ടുകാർ അറിയുന്നത്. തിങ്കളാഴ്ച ഹർത്താൽ ആയതിനാൽ ചൊവാഴ്ച ഇവർ രജിസ്റ്റർ ഓഫീസിലെത്തി രജിസ്റ്റർ ചെയ്തു. അപ്പോഴും ആ വിവരം ഷെഹലയുടെ വീട്ടുകാർ അറിഞ്ഞില്ല.
മകളെ കാണാതായ വിവരം വീട്ടുകാർ പൊലീസിൽ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ രജിസ്റ്റർ ചെയ്ത ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ എത്തി വിവാഹം രജിസ്റ്റർ ചെയ്ത കാര്യം അറിയിച്ചു. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ കേസ് എത്തിയപ്പോൾ യാക്കൂബ് തന്റെ സ്വാധീനം പുറത്തെടുത്തു. പൊലീസ് സ്റ്റേഷനിൽ സർജാസിന് പ്രാധാന്യം കുറഞ്ഞു. ഷെഹ്ലയുടെ കുടുംബക്കാർ നിരനിരയായി സ്റ്റേഷനിലെത്തി. അടച്ചിട്ട റൂമിൽ ഷെഹ്ലയെ മനഃപരിവർത്തിനു ശ്രമിച്ചു. പക്ഷെ ഷെഹല കുലുങ്ങിയില്ല. സർജാസിനൊപ്പം തന്നെ പോകും എന്ന് തന്നെ ശഠിച്ചു. അതോടെ ഷെഹലയെ കോടതിയിൽ ഹാജരാക്കാം എന്ന് തീരുമാനിച്ചു. പക്ഷെ കോടതിയിൽ ഹാജരാക്കാം എന്ന് പറഞ്ഞതല്ലാതെ കോടതിയിൽ ഹാജരാക്കിയില്ല. പകരം മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷനിൽ തന്നെ നിർത്തി. ഒടുവിൽ കുന്ദമംഗലം കോടതിയിൽ ഹാജരാക്കി.
രണ്ടു ദിവസം കൊണ്ട് നിക്കാഹ് എന്ന് പറഞ്ഞിട്ടാണ് കോടതിയിൽ നിന്ന് ഇറങ്ങിയത്, തന്റെ കാറിന്റെ പിന്നിൽ കൂടി വരാനാണ് ഷെഹ്ല സർജാസിനോട് ആവശ്യപ്പെട്ടത്. പക്ഷെ കോടതിയിൽ നിന്ന് ഇറങ്ങിയപ്പോൾ ഷെഹല സ്വന്തം വീട്ടുകാരോടൊപ്പം പോകാൻ തയ്യാറായില്ല. ഷെഹലയ്ക്ക് ചതി മണത്തിരുന്നു.പക്ഷെ എന്തായാലും നിക്കാഹ് എന്ന് ഉറപ്പിച്ചു പറഞ്ഞതോടെ സർജാസും ഷെഹ്ലയോട് സ്വന്തം വീട്ടുകാരോടൊപ്പം പോകാൻ ആവശ്യപ്പെടുകയായിരുന്നു. ഈ യാത്രയാണ് ഇവരുടെ ജീവിതം കീഴ്മേൽ മറിച്ചത്. ഈ യാത്രയിലാണ് ഭാര്യ വീട്ടുകാർ ഷെഹലയെ സ്വന്തം കസ്റ്റഡിയിലാക്കി എങ്ങോട്ടോ കടത്തിക്കൊണ്ടു പോയത്.
ഷെഹ്ലയുടെ ഒടുവിലുള്ള തിരിഞ്ഞു തിരിഞ്ഞുള്ള നോട്ടവും ഭാവവും മാത്രമാണ് സർജാസിന്റെ മനസിലുള്ളത്. അതിനുശേഷമുള്ള ഒടുവിൽ എന്നെ രക്ഷിക്കൂ എന്ന് അലറി വിളിച്ചുള്ള ഷെഹലയുടെ മൊബൈൽ ഫോണിൽ നിന്നുള്ള ആർത്തനാദവും. എവിടെയാണ് ഉള്ളത് എന്ന് ചോദിച്ചപ്പോൾ മേലേരിപ്പാടം എന്ന് മാത്രം പറഞ്ഞു. ഒടുവിൽ ഫോൺ കട്ടാകുകയായിരുന്നു. ഇതോടെ ഷെഹലയുമായുള്ള സംസാരവും മുറിഞ്ഞു. പക്ഷെ പിന്നീട് ഷെഹലയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ';എന്റെ കയ്യിൽ വിവാഹം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റുണ്ട്.. അവളുടെ സംഭാഷണമുണ്ട്. പൊലീസിനോടും മജിസ്ട്രേറ്റിനോടും എന്റെ കൂടെ മാത്രമേ ജീവിക്കൂ എന്ന് ഷെഹല പറഞ്ഞ കാര്യവുമുണ്ട്.
ഫോട്ടോകൾ ഉണ്ട്. അവൾക്കായി വാങ്ങിയ വസ്ത്രങ്ങളുടെ ബിൽ ഉണ്ട്. ഹേബിയസ് കോർപസ് അല്ലാതെ വേറെ ഒരു വഴിയും എന്റെ മുന്നിലില്ല-സർജാസ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇപ്പോൾ ഇവരുടെ പ്രണയം അറിഞ്ഞവർ സർജാസിന് പിന്തുണയുമായി എത്തുകയാണ്. ഇപ്പോൾ കോഴിക്കോട്ടുകാർക്ക് അറിയാനുള്ളത് സർജാസും ഷെഹലയും ഒന്നിക്കുമോ എന്നാണ്!
Stories you may Like
- അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് 254 റൺസ് വിജയലക്ഷ്യം
- പെട്രോൾ പമ്പ് ജീവനക്കാരിയുടെ മാല കവർന്ന പ്രതി പിടിയിൽ
- മാഹിയിൽ നിന്നും കടത്തി കൊണ്ടുവന്ന 72 ലിറ്റർ വിദേശമദ്യം പിടികൂടി
- കഴുത്തിൽ കയർ കുരുക്കിയുള്ള പ്രാങ്ക് നടത്തി; 13 വയസുകാരന് ഒടുവിൽ ദാരുണാന്ത്യം
- ഇന്ത്യയെ കീഴടക്കി, അണ്ടർ 19 ലോകകപ്പിൽ ഓസ്ട്രേലിയക്ക് നാലാം കിരീടം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്