കുറ്റാലം വെള്ളച്ചാട്ടത്തിന് സമീപമുള്ള കൊട്ടാരത്തിനും കെട്ടിടങ്ങൾക്കും മതിപ്പു വില 300 കോടിയിൽ അധികം; സ്വത്ത് കേരള സർക്കാരിന്റേതെന്ന് വിധി എഴുതിയത് തിരുനെൽവേലി ഡിആർഒ; അംഗീകരിക്കാതെ കേസ് കൊടുത്തത് തിരുവിതാംകൂർ രാജകുടുംബം; പിണറായി സർക്കാർ അറിയാൻ 'കുറ്റാലം' അട്ടിമറിക്കഥ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കുറ്റാലം കൊട്ടാരത്തിന് മേലുള്ള അവകാശം സംസ്ഥാന സർക്കാരിന് നഷ്ടമായേക്കും. തമിഴ്നാട്ടിലെ കുറ്റാലത്തുള്ള സ്ഥലം, കൊട്ടാരം, അനുബന്ധ കെട്ടിടങ്ങൾ എന്നിവയുടെ അവകാശി കേരളസർക്കാരാണെന്ന് തിരുനെൽവേലി ജില്ലാ റവന്യൂ ഓഫീസർ(ഡിആർഒ) ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നടക്കുന്ന കേസിൽ കേരള സർക്കാർ അലംഭാവം തുടരുന്നതാണ് ഇതിന് കാരണം.
ിരുനെൽവേലി ജില്ലാ റവന്യൂ ഓഫീസർ ഉത്തരവിനെതിരെ പട്ടയപ്രശ്നം ഉന്നയിച്ച് തിരുവിതാംകൂർ കൊട്ടാരത്തിന്റെ പിന്തുടർച്ചാവകാശി വീണ്ടും കോടതിയിലെത്തിയതോടെയാണ് വിഷയം കോടതിക്ക് മുന്നിലെത്തിയത്. പട്ടയം കൈമാറ്റംചെയ്തത് ചോദ്യംചെയ്താണ് കൊട്ടാരം പ്രതിനിധി ചെന്നൈ ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചത്. ചിത്തിര തിരുനാൾ മഹാരാജാവിന്റെ പേരിലായിരുന്ന പട്ടയം കൊട്ടാരം പ്രതിനിധികളറിയാതെ എങ്ങനെ സർക്കാരിലേക്കു മാറ്റിയെന്നതാണ് ഉന്നയിക്കുന്ന ചോദ്യം. ഈ കേസിൽ വേണ്ടത്ര ഇടപെടൽ സംസ്ഥാന സർക്കാർ നടത്തുന്നില്ലെന്നാണ് ഉയരുന്ന ആരോപണം.
കുറ്റാലം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശത്തിൽ തർക്കമുന്നയിച്ച് തിരുവിതാംകൂർ രാജകുടുംബത്തിലെ അനന്തരാവകാശികൾ നേരത്തേ ചെന്നൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മധുര ബെഞ്ചിലുള്ള കേസ് പരിശോധിച്ച് തീർപ്പാക്കാൻ തിരുനെൽവേലി റവന്യൂ ഡിവിഷണൽ ഓഫീസറെ ചുമതലപ്പെടുത്തുകയും സംസ്ഥാനത്തിന് അനുകൂലമായ ഉത്തരവുണ്ടാവുകയും ചെയ്തു. ഈ ഉത്തരവുപ്രകാരം, വർഷങ്ങളായി കൈവശമുള്ള 56.68 ഏക്കർ സ്ഥലം, കൊട്ടാരം, മറ്റു കെട്ടിടങ്ങൾ എന്നിവയിൽ കേരളത്തിനല്ലാതെ മറ്റാർക്കും അവകാശമില്ല. ഇതിനെതിരെയാണ് വീണ്ടും കേസ് കൊടുത്തത്. എന്നാൽ ഈ കേസിൽ സംസ്ഥാന സർക്കാർ വേണ്ടത്ര ഉത്സാഹം കാണിക്കുന്നില്ല.
അതിനിടെ കൊട്ടാരം മറിച്ചു വിൽക്കാനും ചില ശ്രമങ്ങളുണ്ട്. അറുപത് കോടി രൂപയ്ക്ക് കൊട്ടാര വിൽപ്പന ഉറപ്പിച്ചെന്നാണ് സൂചന. ഇതു സംബന്ധിച്ച് അഡ്വാൻസും ചിലർ വാങ്ങി. ഇങ്ങനെ കൊട്ടാരം വാങ്ങാൻ ശ്രമിക്കുന്ന ആളാണ് ഇപ്പോൾ മധുര കോടതിയിൽ കേസു നടത്താൻ മുന്നിലുള്ളത്. ഇതോടെയാണ് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകർ കേസിൽ സജീവമാകാത്തതെന്നാണ് ഉയരുന്ന ആരോപണം. കേസ് പരിഗണിക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ അവതരിപ്പിച്ചില്ലെങ്കിൽ കേസിൽ കേരളത്തിന് എതിരായ വിധി വരും. അങ്ങനെ വന്നാൽ സ്വകാര്യ വ്യക്തിക്ക് കൊട്ടാരം വിൽക്കാനും കഴിയും. ഇതിനുള്ള കള്ളക്കളികളാണ് ഇപ്പോൾ നടക്കുന്നതെന്നാണ് സൂചന. ഇതിനെതിരെ പ്രതിഷേധം വ്യാപകമാണ്.
പതിറ്റാണ്ടുകളായി സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ കൈവശമായിരുന്ന കൊട്ടാരവും സ്ഥലവും സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്നയാൾ കൈവശപ്പെടുത്താൻ ശ്രമം തുടങ്ങിയതോടെയാണ് അവകാശത്തർക്കം തുടങ്ങിയത്. കൊട്ടാരം സ്വന്തമാക്കാനുള്ള നീക്കം സർക്കാർ ഇടപെട്ട് തകർക്കുകയും സൂപ്രണ്ടിനെ പുറത്താക്കുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥ അനാസ്ഥയാണ് ഭൂമിയും കൊട്ടാരവും നഷ്ടമാകുമെന്ന അവസ്ഥയിലെത്തിച്ചത്. ഇതിനെതിരേ മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തിൽ ശക്തമായ ചെറുത്തുനിൽപ്പാണുണ്ടായത്. റവന്യൂവകുപ്പും ഇടപെട്ടു. ഇതോടെണ് കാര്യങ്ങൾ കേരളത്തിന് അനുകുലമായത്. ഇതിന് പിന്നാലെയാണ് വീണ്ടും മധുര ബഞ്ചിൽ കേസെത്തിയത്. ഇവിടെ കേസ് മനപ്പൂർവ്വം തോറ്റുകൊടുക്കാൻ ഒത്തുകളി നടക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം.
നേരത്തേ കൊട്ടാരത്തിലെ ഉദ്യോഗസ്ഥരുടെ പേരിലാണ് കരം അടച്ചിരുന്നത്. ഇപ്പോൾ പൊതുമരാമത്ത് വകുപ്പാണ് കരം അടയ്ക്കുന്നത്. ഇതിനിടെയാണ് വീണ്ടും 'അവകാശത്തർക്കം' കോടതി കയറുന്നത്. തീർത്തും കേരള സർക്കാരിന് മാത്രം അവകാശപ്പെട്ടതാണ് കൊട്ടരമെന്ന് തിരുനെൽവേലി റവന്യൂ ഡിവിഷണൽ ഓഫീസർ രേഖകൾ പരിശോധിച്ച് കണ്ടെത്തിയ വസ്തുവാണ് ഇത്. ശതകോടികളുടെ മതിപ്പ് വില വരുന്ന ഭൂമിയാണ്. ഇതാണ് തിരുവിതാംകൂർ രാജകുടുംബത്തിലെ ചിലർ മറിച്ചു വിൽക്കാൻ ശ്രമിക്കുന്നത്. ഇതിന് സർക്കാരും ഒത്താശ ചെയ്യുന്നതെന്നാണ് ഉയരുന്ന വാദം. കവടിയാർ കൊട്ടാരത്തിനോട് ചേർന്ന ഭൂമി ബിലീവേഴ്സ് ചർച്ചിന് വിറ്റത് ഏറെ ചർ്ച്ചയായിരുന്നു. ആദായ നികുതി വകുപ്പ് ഈ ഇടപാട് പരിശോധിക്കുകയാണ്. ഇതിനിടെയാണ് കുറ്റാലത്തിലെ പ്രശ്നങ്ങളും ചർച്ചയാകുന്നത്.
300 കോടി രൂപ വിലവരുന്നതാണ് കുറ്റാലം കൊട്ടാരം. ഇത് വ്യാജരേഖ ചമച്ച് കൈവശപ്പെടുത്തിയ 'പാലസ് സൂപ്രണ്ട് ' പ്രഭു ദാമോദരനെ പുറത്താക്കിയതിനു പിന്നാലെ 'പാലസ് സൂപ്രണ്ട് ' എന്ന തസ്തികയും നിറുത്തലാക്കി. കൊട്ടാരത്തിന്റെയും ഭൂമിയുടെയും അനുബന്ധ കെട്ടിടങ്ങളുടെയും ഉടമസ്ഥാവകാശം കേരളത്തിനാണെന്ന് തിരുനെൽവേലി റവന്യൂ ഡിവിഷണൽ ഓഫീസറുടെ ഉത്തരവുണ്ടായതിനു പിന്നാലെയാണ് കൊട്ടാരം തിരിച്ചുപിടിക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങിയത്. ഇത് അട്ടിമറിക്കുന്ന നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 1979 ഓഗസ്റ്റ് വരെ സൂപ്രണ്ടായിരുന്ന തമിഴ്നാട്ടുകാരനായ ദാമോദരതേവരുടെ മകൻ വേലായുധത്തിന്റെ സഹോദരപുത്രനാണ് പ്രഭു. 2007വരെ കൊട്ടാരത്തിന്റെ ചുമതലക്കാരനായിരുന്നു വേലായുധം. തുടർന്ന് താത്കാലിക ജീവനക്കാരനായി പ്രഭു എത്തി. എന്നാൽ,? സ്ഥിരംജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ അന്നേ നേടിയെടുത്തിരുന്നു. പ്രഭുവിനെ 2009ൽ ചട്ടവിരുദ്ധമായി കൊട്ടാരം സൂപ്രണ്ടാക്കി. 2015ൽ സർവീസിൽ സ്ഥിരപ്പെടുത്തുകയും ചെയ്തു. പിന്നീടാണ് കൊട്ടാരം തട്ടിയെടുക്കാനുള്ള നീക്കം നടന്നത്.
കുറ്റാലം വെള്ളച്ചാട്ടത്തിന് സമീപം ചെങ്കോട്ട റോഡിന്റെ ഇരുവശങ്ങളിലുമായാണ് കൊട്ടാരവും അനുബന്ധകെട്ടിടങ്ങളും സ്ഥതിചെയ്യുന്നത്. കൊട്ടാരത്തിന് പുറമെ പാലസ് അനക്സ്, ട്വിൻ ടെപ്പ് കെട്ടിടം, അമ്മ വക നാലുകെട്ട്, കൂലി ലൈൻ കെട്ടിടം, സ്കോർപിയോൺ ഹാൾ, സെക്രട്ടറി ക്വാർട്ടേഴ്സ്, സൂപ്രണ്ട് ക്വാർട്ടേഴ്സ്, കോട്ടേജ് (1, 2, 3) എന്നീ 11 കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. പുനലൂർ പൊതുമരാമത്ത് ഡിവിഷന്റെ കീഴിലാണ് കൊട്ടാരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നടക്കുന്നത്. നാഥനില്ലാകളരിയായ കൊട്ടാരവും പരിസരവും സാമൂഹ്യ വിരുദ്ധരുടെ വിഹാര രംഗമായി മാറിയിരിക്കുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- മാപ്പ് പറയാം..അല്ലെങ്കിൽ ഇറങ്ങിപ്പോകാം എന്ന് ബിജെപി വക്താവ് സംപിത് പത്രയോട് തുറന്നടിച്ച മാധ്യമപ്രവർത്തക; എൻഡി ടിവിയിൽ നിന്ന് രാജിവച്ചത് ജൂണിൽ; ഹാർവാർഡ് സർവകലാശാലയിൽ ജേണലിസം അസോ.പ്രൊഫസറായി ചേരുന്നുവെന്ന് പ്രഖ്യാപനം; ഒടുവിൽ പണി കിട്ടിയില്ലെന്നും ഇന്റർനെറ്റ് തട്ടിപ്പിന് ഇരയായെന്നും ട്വീറ്റ്
- കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചൻ; രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്
- ഡിഎൻഎ ടെസ്റ്റ് കരുക്കാകുമെന്ന് ഭയം; എങ്ങനേയും ബാർ ഡാൻസറെ അനുനയിപ്പിക്കാൻ വഴി തേടി കോടിയേരിയുടെ മൂത്ത മകൻ; ഒത്തു തീർപ്പിനില്ലെന്ന് പരാതിക്കാരിയും; ബിനോയ് കോടിയേരി ദുബായിൽ തങ്ങുന്നത് വിചാരണയിൽ സംഭവിക്കുന്നത് തിരിച്ചറിഞ്ഞ്; മുംബൈ കേസിൽ ട്വിസ്റ്റുകൾക്ക് സാധ്യത കുറവ്
- കോൺഗ്രസ് നേതാവ് കെ സുധാകരന്റെ മകൻ വിവാഹിതനായി; സൻജോഗ് സുധാകരനും ശ്രീലക്ഷ്മിയുമായുള്ള വിവാഹ ചടങ്ങുകൾ നടന്നത് ലളിതമായി
- 13 വയസ്സുകാരനെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി; നാലു പേർ ചേർന്ന് വർഷങ്ങളോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കാഴ്ച വെച്ചത് നിരവധി പേർക്ക്: വെളിപ്പെടുത്തലുമായി വനിതാ കമ്മീഷൻ
- കോവിഡ് വാക്സിന്റെ പാർശ്വഫലം മൂലം നോർവെയിൽ 23 പേർ മരിച്ചു; വാക്സിൻ സ്വന്തം ഉത്തരവാദിത്തത്തിൽ ഇഷ്ടമുള്ളവർ എടുത്താൽ മതിയെന്ന് സ്കാൻഡിനേവിയൻ രാജ്യം; ബ്രസീലിയൻ വകഭേദം വാക്സിനുകളേയും അതിജീവിക്കുമെന്ന് ആശങ്ക; വാക്സിൻ കൊണ്ടും കോവിഡ് മാറില്ലെന്ന് ഭയന്ന് വിദഗ്ദർ
- പത്തനാപുരത്ത് കണ്ടത് നെയ്യാറ്റിൻകര ഗോപന്റെ കൂട്ടുകാരന്റെ ആറാട്ട്! യൂത്ത് കോൺഗ്രസുകാരെ പ്രദീപ് കോട്ടാത്തലയും സംഘവും നേരിട്ടത് 'ദേവാസുരം' സ്റ്റൈലിൽ; മാടമ്പിയെ പോലെ എല്ലാം കണ്ടിരുന്ന ജനനേതാവും; പത്തനാപുരത്ത് ഗണേശിന്റെ ഗുണ്ടായിസം പൊലീസിനേയും വിറപ്പിക്കുമ്പോൾ
- കുഞ്ഞാലിക്കുട്ടിയെ അടിയറവ് പറയിച്ച ജലീലിന്റെ മണ്ഡലം തിരിച്ചു പിടിക്കാൻ മുസ്ലിംലീഗ് ഇറക്കുന്നത് ഫിറോസ് കുന്നുംപറമ്പിലിനെയോ? കോൺഗ്രസിന്റെ സീറ്റായ തവനൂരിൽ ലീഗിന്റെ സ്ഥാനാർത്ഥി വരണമെന്നും ആവശ്യം; മലപ്പുറം തൂത്തുവാരാൻ ലീഗ് ശ്രമിക്കുമ്പോൾ ഇത്തവണ ഇരട്ടി സീറ്റിൽ വിജയം പ്രതീക്ഷിച്ച് എൽ.ഡി.എഫും; മലപ്പുറത്തെ നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചർച്ചകൾ ഇങ്ങനെ
- ഇവാൻക ശുചിമുറി പൂട്ടിയിട്ടു; യുഎസ് സീക്രട്ട് സർവീസ് ഏജന്റുമാർക്ക് ബാത്ത്റൂം ഉപയോഗിക്കുന്നതിന് മാത്രം അധികച്ചെലവായത് 1,44,000 ഡോളർ; അമേരിക്കൻ പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്നതിന് മുമ്പ് പുറത്തുവരുന്നത് മകളുടെ ശുചിമുറി ധൂർത്തിന്റെ കഥകൾ
- അമ്മ മകളെ കാണാനെത്തിയപ്പോൾ വീട്ടിൽ ആരുമില്ല; ശരത് എത്തി ബാത്ത്റൂമിന്റെ വാതിൽ ചവിട്ടിപ്പൊളിച്ചപ്പോൽ കണ്ടത് കഴുത്തറുത്ത് മരിച്ച നിലയിൽ ആതിരയെ; തിരുവനന്തപുരം കല്ലമ്പലത്ത് ഒന്നര മാസം മുമ്പ് വിവാഹിതയായ യുവതിയുടെ മരണത്തിന്റെ കാരണം തേടി പൊലീസ്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന്‍ മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ അറവ് മാലിന്യം കഴിച്ച് വിശപ്പടക്കുന്നു; താമസസ്ഥലം ഒഴിയണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ പോകാനിടമില്ലാതെ കൊല്ലത്ത് ഷാജിയും അഞ്ചുമക്കളും; സത്യമറിയാൻ എൻജിഒ ക്വാർട്ടേഴ്സിലെ താമസക്കാരനായ ഷാജിയെ തേടി മറുനാടൻ എത്തിയപ്പോൾ കണ്ടെത്തിയത് ഇങ്ങനെ
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- ഇതുവരെ കെട്ടിപ്പൊക്കിയ നുണകൾ പൊളിഞ്ഞു; ബാലാകോട്ട് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 300 പാക് ഭീകരർ; സത്യം തുറന്നുപറഞ്ഞ് മുൻ പാക് നയതന്ത്ര പ്രതിനിധി ആഗ ഹിലാലി; തങ്ങളുടെയും ഇന്ത്യയുടെയും ആക്രമണ ലക്ഷ്യങ്ങൾ വ്യത്യസ്തമായിരുന്നെന്നും ഹിലാലി; റഡാറിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് വ്യോമസേന നടത്തിയ ഓപ്പറേഷൻ ബന്ദർ വിജയിച്ചത് ഇന്റലിജൻസിന്റെ ക്യത്യത കൊണ്ട്; ഹിലാലിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പാക് നേതാക്കൾ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍