സെസിലൂടെ കെഎസ്ആർടിസി യാത്രാക്കൂലി കൂട്ടിയതിന് പിന്നിൽ തൊഴിലാളി യൂണിയനുകളുടെ സമ്മർദ്ദം; യാത്രക്കാരിൽ നിന്നും പിടിക്കുന്ന അധിക തുക പോകുന്നത് പെൻഷൻ ഫണ്ടിലേക്ക്; യാത്രക്കാർക്ക് ഗുണം ചെയ്യുന്ന അപകട ഇൻഷുറൻസിന്റെ പേരിൽ പകൽകൊള്ളയെന്നും ആക്ഷേപം
ജെയിംസ് വടക്കൻ
തിരുവനന്തപുരം: കെഎസ്ആർടിസി ടിക്കറ്റിന് അധിക സെസ് ഏർപ്പെടുത്തി അധികതുക സമാഹരിക്കാനുള്ള തീരുമാനം യാത്രക്കാർക്ക് തിരിച്ചടിയാണെന്ന ആരോപണങ്ങൾ ഇതിനോടകം തന്നെ ഉയർന്നുകഴിഞ്ഞു. തൊഴിലാളി യൂണിയനുകളുടെ സമ്മർദ്ദമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്നാണ് ഉയരുന്ന പ്രധാന ആരോപണം. സെസ് വഴി ലഭിക്കുന്ന അധികതുക പ്രധാനമായും ചെലവഴിക്കുക ജീവനക്കാരുടെ പെൻഷൻ ഫണ്ടിലേക്കാണ്. ഇതുവഴി മാസം 15 കോടി അധിക വരുമാനമുണ്ടാകുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷിക്കുന്നത്. എന്നാൽ, തൊഴിലാളി സംഘടനകളുടെ താൽപ്പര്യപ്രകരം എന്തിനാണ് സാധാരണക്കാരുടെ മേൽ അധികബാധ്യത അടിച്ചേൽപ്പിക്കുന്നതെന്ന ചോദ്യമാണ് ഇതോടെ ഉയർന്നിരിക്കുന്നത്.
യാത്രക്കാർക്ക് അധിക സൗകര്യങ്ങൾ നൽകുന്നതിനാണ് സെസ് ഏർപ്പെടുത്തിയതെന്നാണ് കെഎസ്ആർടിസി സർവീസും വ്യക്തമാക്കുന്നുണ്ടെങ്കിലും അതൊന്നും ഏർപ്പെടുത്തിയിട്ടില്ല. ഇതിൽ പ്രധാന തുകയും ചെലവഴിക്കുന്നത് പെൻഷൻ ഫണ്ടിലേക്കാണ്. ജനങ്ങളിൽ നിന്നും പിരിക്കുന്ന അധിക സെസ് കൊണ്ട് അവർക്ക് ഉപയോഗപ്പെടുന്ന വിധത്തിലുള്ള അടിസ്ഥാന സൗകര്യ വികസനമാണ് വേണ്ടത്. അല്ലാതെ ജീവനക്കാരുടെ പെൻഷൻ പ്രശ്നം തീർക്കാനല്ല ഇത് വേണ്ടെതെന്നതാണ് ശക്തമായ അഭിപ്രായം.
നിലവിൽ ബസ് സ്റ്റാൻഡുകളിലെ വിശ്രമ സൗകര്യങ്ങളും ജനങ്ങളുടെ നികുതി പണം കൊണ്ടും എംഎൽഎ, എംപി ഫണ്ടുകളിൽ നിന്നും നിർമ്മിച്ചവയാണ്. എങ്കിലും ടോയ്ലറ്റ് ഉപയോഗിക്കുമ്പോൾ പോലും പണം നൽകേണ്ട അവസ്ഥയും സംജാതമാണ്. ഇങ്ങനെയിരിക്കെയാണ് അധിക സെസുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയത്. കെഎസ്ആർടിസിയിൽ അപകട ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി 15 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റുകൾക്കാണ് സെസ് ഏർപ്പെടുത്തിയത്.
ഇന്നലെ മുതലാണ് ഇത് പ്രാബല്യത്തിൽ വന്നതും. ഒരു രൂപ മുതൽ പത്തുരൂപ വരെയാണ് സെസ് ഏർപ്പെടുത്തിയിരിക്കുന്നത്. 14 രൂപ വരെയുള്ള ടിക്കറ്റിനു നിരക്കു കൂടില്ല. 15-24 നിരക്കിന് ഒരുരൂപ, തുടർന്ന് 49 രൂപ വരെയുള്ള ടിക്കറ്റിന് രണ്ടുരൂപ, തുടർന്ന് 74 വരെ മൂന്നുരൂപ, 75 മുതൽ 99 വരെ നാലുരൂപ നിരക്കിൽ സെസ് ഉണ്ടാകും. 100 നു മുകളിലുള്ള ടിക്കറ്റിനു പത്തുരൂപയുടെ വർധന നിലവിൽ വന്നിരുന്നു.
യാത്രയ്ക്കിടെ അപകട മരണമുണ്ടായാൽ അഞ്ചുലക്ഷം രൂപവരെ ധനസഹായം നൽകുന്ന വിധത്തിലാണ് പദ്ധതി. പദ്ധതിയിലെ പ്രധാന ആകർഷകമായി പൊതുജനങ്ങൾക്ക് തോന്നുന്നത് ഇവയാണ്: ടിക്കറ്റ് റിസർവ് ചെയ്തു യാത്ര ചെയ്യുന്നവർക്കാണ് അഞ്ചുലക്ഷത്തിന്റെ ആനുകൂല്യം. അല്ലാത്തവർക്ക് ഒരുലക്ഷം രൂപയും. മരണപ്പെടുന്നവർക്കു മക്കളുണ്ടെങ്കിൽ പഠനസഹായമായി 10,000 രൂപവരെ ലഭിക്കും. പരുക്കേറ്റാൽ റിസർവേഷൻ ഉള്ളവർക്ക് 50,000 രൂപയും മറ്റുള്ളവർക്കു 15,000 രൂപയും നൽകും. റിസർവേഷൻ ഉള്ളവരുടെ കൂടെ ആശുപത്രിയിൽ നിൽക്കുന്നവർക്ക് 500 രൂപവീതം നൽകും. ഒപിയിൽ ചികിൽസ തേടുന്നവർക്ക് 3000 മുതൽ 10000 രൂപ വരെയാണു ധനസഹായം. റിസർവു ചെയ്തവരുടെ സാധനങ്ങൾ നഷ്ടപ്പെട്ടാലും 3000 രൂപവരെ നഷ്ടപരിഹാരം ലഭിക്കും. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്.
എന്നാൽ മേൽപ്പറഞ്ഞ കാര്യങ്ങളേക്കാൾ ഉപരിയായി അധികതുക ഉപയോഗിക്കുന്നത് പെൻഷൻ ഫണ്ടിലേക്കാണ്. അതുകൊണ്ട് തന്നെ പുതിയ സെസ് ധാർമ്മികമായി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നാണ് പറയുന്നത്. യൂണിയൻ പ്രവർത്തനത്തിന്റെ അതിപ്രസരമാണ് ജനങ്ങൽക്ക് അധികബാധ്യത വരുത്തിയത്. മാസത്തിൽ പത്തോ -പന്ത്രണ്ടോ ദിവസം മാത്രമാണ് കെഎസ്ആർടിസി ജീവനക്കാർ ജോലി ചെയ്യേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ പെൻഷൻ ഡബിൾ കൂട്ടി സാധാരണക്കാരും അതിലൂടെ ജോലി ചെയ്യാതെ അധിക ശമ്പളം വാങ്ങുന്നതുമാണ് സെസ് ഏർപ്പെടുത്തിയത് ചെന്നവസാനിച്ചത്.
ഷെഡ്യൂൾ റദ്ദാക്കൽ അടക്കം കെഎസ്ആർടിയിൽ പതിവു സംഭവങ്ങളാണ്. കേരളത്തിൽ ഒരു ബസ് ഒരു ദിവസം 260 കിലോമീറ്റർ ഓടുമ്പോൾ തമിഴ് നാട്ടിൽ അത് 452 കിലോമീറ്ററും ആന്ധ്രായിൽ 363 കിലോമീറ്ററും ആണ് ഓടുന്നത്. സുപ്രീം കോടതി നിർദ്ദേശ പ്രകാരം സംസ്ഥാനത്തെ കെഎസ്ആർടിസി അടക്കമുള്ള റൂട്ടു ബസുകളുടെ റണ്ണിങ് ടൈം 1 - 1 - 2013 മുതൽ സംസ്ഥാന ഗതാഗത അഥോറിറ്റി പുനർ നിർണ്ണയിച്ചിരുന്നു. അതിൻ പ്രകാരം ഒറ്റപ്പാത പാതയിലൂടെ ഒരു കെഎസ്ആർടിസി ഓർഡിനറി ബസ് പ്രതിദിനം 336 കിലോമീറ്റും ഇരട്ടപാത പാതയിലൂടെ 374 കിലോമീറ്ററും ഓടണം. ഏതാണ്ട് പ്രതിദിനം 480 കിലോമീറ്റർ ഓടണം ഇതിന്റെ സ്ഥാനത്താണ് കെഎസ്ആർടിസിയിൽ യൂണിയൻ പ്രവർത്തകരുടെ സമ്മർദ്ദഫലമായി ഇത് 260 കിലോമീറ്റർ മാത്രമാക്കിയത്.
കെഎസ്ആർടിസിയിൽ ഒരു ജീവനക്കാരൻ ഒരു ദിവസം ഓടിക്കുന്ന ശരാശരി ദൂരം 38 കിലോമീറ്റർ യാത്രയാണെങ്കിൽ തമിഴ്നാട്ടിൽ അത് 77 കിലോമീറ്ററും ആന്ധ്രായിലും കർണ്ണാടകത്തിലും 87 കിലോമീറ്ററും ആണ്. പുതുക്കിയ റണ്ണിങ് തൊഴിലിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി ബസുകളുട ഓട്ട സമയം പുതുക്കി നിശ്ചയിക്കേണ്ട സമയം കഴിഞ്ഞിട്ട് 3 വർഷമായി. മന്ത്രിമാരുടെ പിന്തുണയോടെ യൂണിയനുകൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുകയും ചെയ്യുന്നു. നഷ്ടക്കണക്കുകൾ പരിശോധിക്കുമ്പോൾ കെഎസ്ആർടിസിയെ കടുത്ത നഷ്ടത്തിലാക്കുന്നത് ഇത് തന്നെയാണ്.
അദ്ധ്വാന ഭാരം കുറവായതിനാൽ കിലോമീറ്റർ ശമ്പളമാണ് കെഎസ്ആർടിസിയിൽ. എന്നാൽ മറ്റ് സംസ്ഥനങ്ങളേക്കാൾ ഇരട്ടിയാണ് കെഎസ്ആർടിസിയിലെ ശമ്പള ചെലവ്. ഡിഎ അർഹിക്കുന്നതിനോടൊപ്പം പെൻഷൻ അർഹിക്കുന്ന ആദ്യത്തെ ഏക പെൻഷൻ പദ്ധതിയുടെ ഗതാഗത കോർപ്പറേഷനും കെഎസ്ആർടിസിയും ആണ്. പെൻഷൻ തൊഴിലാളികളുടെ അവകാശമാണെങ്കിൽ കുറഞ്ഞ യാത്ര കൂലിയിൽ ബസോടിക്കുക എന്ന ദേശാൽകൃത നിയമത്തിൽ കെഎസ്ആർടിസിയുടെ ഉത്തരവാദിത്വമാണ്. പെൻഷൻ നൽകാൻ യാത്രക്കാരുടെയും സെസ് ഏർപ്പെടുത്തുകയല്ലേ കെഎസ്ആർടിസിയിലെ തൊഴിലാളികളുടെ അദ്ധ്വാന ഭാരം ദേശീയ തലത്തിലേക്ക് ഉയർത്തുകയും വേണം. എന്നാൽ, ഇതിനോട് ജീവനക്കാർ മുഖം തിരിക്കുകയാണ് പതിവ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍