ശമ്പളം കൊടുക്കാൻ സർക്കാർ അനുവദിച്ച തുക വകമാറ്റാതെ കെ എസ് ആർ ടി സിക്ക് നൽകാൻ മന്ത്രി ശശീന്ദ്രൻ നിർദ്ദേശിച്ചിട്ടും വകവയ്ക്കാതെ ഗതാഗത സെക്രട്ടറി; ഓവർഡ്രാഫ്റ്റ് എടുത്ത തച്ചങ്കരിയെ കുഴപ്പത്തിലാക്കാൻ ഫിനാൻസ് സെക്രട്ടറിക്ക് കത്തെഴുതി ജ്യോതിലാലിന്റെ താമസിപ്പിക്കൽ; ഇങ്ങനെ പോയാൽ പണിയവസാനിപ്പിക്കുമെന്ന് തച്ചങ്കരി അറിയിച്ചതോടെ വിഷയത്തിൽ ഇടപെട്ട് മുഖ്യമന്ത്രി; തച്ചങ്കരിയെ പുകച്ച് പുറത്ത് ചാടിക്കാൻ യൂണിയനുകാരോടൊപ്പം ചേർന്ന് ഐഎഎസുകാരൻ നടത്തിയ നീക്കം പൊളിഞ്ഞത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ജീവനക്കാർക്ക് ശമ്പളം നൽകാൻ കെ എസ് ആർ ടി സിക്ക് അനുവദിച്ച തുക വകമാറ്റിയ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ. കൃത്യസമയത്ത് സർക്കാർ ശമ്പളം നൽകാൻ നടത്തുന്ന ഇടപെടലുകൾ ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാൽ അട്ടിമറിക്കുകയാണെന്ന് മുഖ്യമന്ത്രിയും തിരിച്ചറിയുകയാണ്. എത്രയും വേഗം വിവാദം അവസാനിപ്പിക്കാനാണ് സെക്രട്ടറിമാർക്ക് മുഖ്യമന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം. എല്ലാം കുറുകൃത്യമായി ധനവകുപ്പിന്റെ ഉത്തരവിൽ പറഞ്ഞിട്ടും അത് അംഗീകരിക്കാൻ ഗതാഗത സെക്രട്ടറി തയ്യാറാവാത്തതിനേയും മുഖ്യമന്ത്രി ഗൗരവത്തോടെയാണ് കാണുന്നത്. അതിനിടെ വിഷയം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ കെ എസ് ആർ ടി സിക്ക് തുക അനുവദിക്കാൻ ഗതാഗത സെക്രട്ടറിയോട് നിർദ്ദേശിച്ചതായി മന്ത്രി എ കെ ശശീന്ദ്രനും നിലപാട് എടുത്തു. ഇതോടെ കെ എസ് ആർ ടി സിക്ക് ലഭിക്കേണ്ട 20 കോടി ബോധപൂർവ്വം ഗതാഗത സെക്രട്ടറി തന്നെ വൈകിപ്പിച്ചുവെന്നും സർക്കാരിന് ബോധ്യമായി.
കെ എസ് ആർ ടി സിയിലെ തൊഴിലാളി വിരുദ്ധത തുറന്നു കാണിക്കുന്നവരാണ് യൂണിയനുകൾ. ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള തുക സെക്രട്ടറി വകമാറ്റിയിട്ടും യൂണിയനുകളാരും പ്രതിഷേധത്തിന് എത്തിയിട്ടില്ല. ആരും ഗതാഗത സെക്രട്ടറിക്കെതിരെ ഫ്ളക്സും വച്ചില്ല. ജീവനക്കാരനെ ദ്രോഹിക്കാനെത്തിയ ആൾക്കെതിരെ സിഐടിയുവിന്റേയും നേതാക്കളും പരസ്യ പ്രതികരണത്തിനൊന്നും എത്തിയില്ല. ഇതോടെ കളിക്കുന്നത് യൂണിയൻകാരാണെന്ന് ജീവനക്കാരും മനസ്സിലാക്കുന്നു. കെ എസ് ആർ ടി സിയുടെ ഗ്രൂപ്പുകളിൽ ട്രോളുകളും നിറയുകയാണ്. മുഖ്യമന്ത്രിയുടെ ഇടപെടിലൂടെ കെ എസ് ആർ ടി സിക്ക് അനുവദിച്ച പണം ഉടൻ ലഭിക്കുമെന്നാണ് സൂചന. അങ്ങനെയാണങ്കിൽ കെ എസ് ആർ ടി സി പ്രതിസന്ധിയിൽ നിന്ന് താൽകാലികമായി രക്ഷപ്പെടും. അല്ലെങ്കിൽ ഡീസൽ കാശു പോലും കൊടുക്കാനില്ലാത്ത അവസ്ഥയിലേക്ക് കെ എസ് ആർ ടി സി മാറും.
കെ എസ് ആർ ടി സിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ ഗതാഗത സെക്രട്ടറി ബോധപൂർവ്വം ശ്രമിച്ചിരുന്നു. ജീവനക്കാരുടെ നിയമനത്തിലും പ്രമോഷനിലുമെല്ലാം ഗതാഗത സെക്രട്ടറി ഇടപെടുമായിരുന്നു. തച്ചങ്കരിയുടെ നീക്കങ്ങളെ തടുക്കാനുള്ള യൂണിയനുകളുടെ കള്ളക്കളിയായിരുന്നു സെക്രട്ടറിയിലൂടെ നടപ്പിലായത്. യൂണിയനുകളുടെ ഫണ്ട് ഒഴുക്ക് കുറഞ്ഞതും തച്ചങ്കരിക്കെതിരായ നീക്കത്തിന് കാരണമായി. സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന്റെ തച്ചങ്കരിക്കെതിരായ പരസ്യ പ്രസ്താവനകളും ഗതാഗത സെക്രട്ടറിയെ യൂണിയനുമായി അടുപ്പിച്ചു. സിപിഎം സെക്രട്ടറിയേറ്റ് അംഗമായ ആനത്തലവട്ടത്തിന്റെ പ്രസ്താവനകൾ വന്നതോടെ തച്ചങ്കരിക്കെതിരായ നീക്കവും സജീവമായി. കൃത്യസമയത്ത് ശമ്പളം കൊടുക്കുന്നതിനാൽ ജീവനക്കാർക്ക് തച്ചങ്കരിയോട് അടുപ്പം കൂടി. ഇതോടെയാണ് ശമ്പളം മുടക്കാനുള്ള ഗൂഢാലോചന തുടങ്ങിയത്. സർക്കാർ അനുവദിച്ച 20 കോടി കൃത്യസമയത്ത് തച്ചങ്കരിക്ക് കിട്ടാതിരിക്കാൻ ബോധപൂർവ്വം തന്നെ ഇടപെടൽ നടത്തി.
28നാണ് ധനവകുപ്പ് ഫണ്ട് അനുവദിച്ചത്. ഇത് ഗതാഗത സെക്രട്ടറി വേണമായിരുന്നു കെ എസ് ആർ ടി സിക്ക് അനുവദിച്ച് നൽകേണ്ടത്. എന്നാൽ ശമ്പളം കൊടുക്കേണ്ടി ദിവസങ്ങളിൽ ജ്യോതിലാൽ തിരുവനന്തപുരത്ത് നിന്ന് മാറി നിന്നു. ഓൺലൈനിൽ അനുമതി കൊടുക്കാമായിരുന്നിട്ടും അതിന് ശ്രമിച്ചില്ല. ഇത് മനസ്സിലാക്കി ബാങ്കിൽ നിന്ന് ഓവർ ഡ്രാഫ്റ്റ് എടുത്ത് കൃത്യസമയത്ത് തച്ചങ്കരി ശമ്പളം നൽകി. ഇതോടെ കളി പുതിയ തലത്തിലെത്തി. ഓഡി തുക ബാങ്കിലേക്ക് തിരിച്ചടയ്ക്കാതിരിക്കാനായി ശ്രമം. ഇതിന് വേണ്ടി ശമ്പളത്തിനെന്ന് കൃത്യമായി രേഖപ്പെടുത്തി ധനവകുപ്പ് നൽകിയ തുക കെറ്റിഡിഎഫ് സിക്ക് പലിശയായി നൽകണമെന്ന് ജ്യോതിലാൽ കുറിച്ചു. പണം കൈമാറിയുമില്ല. ഇതോടെ വിഷയം മന്ത്രിയുടെ മുന്നിലെത്തി. പണം അതിവേഗം കൈമാറാൻ ജ്യോതിലാലിനോട് നിർദ്ദേശിച്ചു. എന്നാൽ പുതിയ കുടുക്കിടുകയായിരുന്നു സെക്രട്ടറി ചെയ്തത്.
ശമ്പളം നൽകാനെന്ന് പറഞ്ഞ് ധനവകുപ്പ് കൈമാറിയ തുക കെ എസ് ആർ ടി സിക്ക് കൊടുക്കുന്നതിലെ നിയമ വിഷയത്തെ കുറിച്ച് ചോദിച്ച് ധനസെക്രട്ടറിക്ക് ഗതാഗത സെക്രട്ടറി കത്തയക്കുകയായിരുന്നു ചെയ്തത്. ഇതിലൂടെ ഒരു ദിവസം കൂടി കാര്യങ്ങൾ നീട്ടിയെടുക്കാനായിരുന്നു ഗതാഗത സെക്രട്ടറിയുടെ ശ്രമം. ബാങ്കിൽ പണം തിരിച്ചടയ്ക്കാതെ വരുമ്പോൾ തച്ചങ്കരി മോശക്കാരനാകും. അടുത്ത മാസം ശമ്പളം നൽകാൻ തച്ചങ്കരിക്ക് കഴിയാതെ വരും. ഇതിലൂടെ ഓണക്കാലത്ത് ശമ്പളം മുടക്കാം. അങ്ങനെ ജീവനക്കാരുടെ വിശ്വാസവും തകർക്കാം. ജീവനക്കാർക്ക് മെച്ചപ്പെട്ട ബോണസ് ഉൾപ്പെടെ നൽകാനായിരുന്നു തച്ചങ്കരിയുടെ നീക്കം. സാമ്പത്തിക പ്രതിസന്ധിയിലേക്ക് കെ എസ് ആർ ടിസിയെ തള്ളിവിട്ട് പ്രതിസന്ധി രൂക്ഷമാക്കാനായിരുന്നു ഗതാഗത സെക്രട്ടറിയുടെ നീക്കം. ഈ സാഹചര്യത്തിൽ സിഎംഡി സ്ഥാനം ഒഴിയുമെന്ന് തച്ചങ്കരി അറിയിച്ചിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്.
അതിനിടെ തച്ചങ്കരിയെ താറടിക്കാൻ സിപിഎമ്മിന്റെ സൈബർ ഗുണ്ടകളും രംഗത്ത് വന്നിട്ടുണ്ട്. കോമാളി വേഷ ധാരിയായ തച്ചങ്കരിയുടെ തബലയുടെ താളത്തിന് തുള്ളാൻ നിൽക്കുന്നവരല്ല തൊഴിലാളികൾ ...! കെ എസ് ആർ ടി സി യുടെ തലപ്പത്തേക്ക് ടോമിൻ തച്ചങ്കരി എന്ന ഐ പി എസ് കാരനെ സർക്കാർ നിയമിക്കുമ്പോൾ കെ എസ് ആർ ടി സി എന്ന സ്ഥാപനത്തെ എന്തും ചെയ്യാൻ തച്ചങ്കരിക്ക് അനുവാദം കൊടുത്തു എന്നാണ് അദ്ദേഹം ധരിച്ചത് ... സാമ്പത്തികമായി നഷ്ടത്തിലായ കെ എസ് ആർ ടി സി യെ മറ്റ് പൊതു മേഖലാ സ്ഥാപനങ്ങളെ പോലെ ലാഭത്തിൽ ആക്കുകയും സംരക്ഷിക്കുകയും പൊതു മേഖലയിൽ തന്നെ നില നിർത്തുകയും ചെയ്യുക എന്നതാണ് എൽ ഡി എഫ് സർക്കാർ നയമെന്നൊക്കെയുള്ള പ്രചരണം സൈബർ ഗുണ്ടകളിലൂടെ തുടങ്ങിയിരുന്നു. ഇതെല്ലാം യൂണിയനുകളുടെ കള്ളക്കളിയായിരുന്നു. ഇതിലേക്കാണ് ഗതാഗത സെക്രട്ടറിയേയും കൂടെ കൂട്ടിയത്.
മുമ്പ് കെ എസ് ആർ ടി സിയെ രക്ഷിക്കാൻ രാജമാണിക്യം ചില ഇടപെടൽ നടത്തി. ഇതിനേയും പൊളിച്ചത് ഗതാഗത സെക്രട്ടറിയായിരുന്ന ജ്യോതിലാലായിരുന്നു. എതിർപ്പ് കാട്ടാനുള്ള കരുത്ത് രാജമാണിക്യത്തിന് ഇല്ലായിരുന്നു. ഇതോടെ അദ്ദേഹം ആനവണ്ടിക്ക് പുറത്തായി. എന്നാൽ ഡിജിപി റാങ്കിലുള്ള തച്ചങ്കരി എന്തും നേരിടാനുള്ള തയ്യാറെടുപ്പുമായിട്ടായിരുന്നു എത്തിയത്. യൂണിയനുകളുടെ പ്രവർത്തനത്തിൽ മുക്കു കയറിട്ടു. നേതാക്കളും ജോലിയെടുക്കേണ്ട അവസ്ഥ വന്നു. ഇതോടെയാണ് തച്ചങ്കരിയെ പുകച്ചു പുറത്തു ചാടിക്കാൻ നീക്കം തുടങ്ങിയത്. ജീവക്കാരുടെ ശത്രുവായി തച്ചങ്കരിയെ മാറ്റാനായിരുന്നു നീക്കം. ഇതിന് ശമ്പലം മുടക്കുകയാണ് നല്ല വഴിയെന്ന് തിരിച്ചറിഞ്ഞു. അങ്ങനെയാണ് ധനവകുപ്പിന്റെ തുക വകമാറ്റാൻ തിരക്കഥ ഒരുങ്ങിയത്. ഇത് പൊളിയുകയാണ്. ഇനിയും ഗതാഗത സെക്രട്ടറി കളികൾ തുടങ്ങിയാൽ സ്ഥാനം ഒഴിയുമെന്ന് തച്ചങ്കരി ഗതാഗതന്ത്രിയെ അറിയിച്ചിട്ടുണ്ട്.
തച്ചങ്കരിയുടെ പരീക്ഷണങ്ങൾ കെ.എസ്.ആർ.ടി.സിയിൽ ഫലിച്ചു തുടങ്ങുന്നുവെന്ന തിരിച്ചറിവിലായിരുന്നു യൂണിയനും ഗതാഗത സെക്രട്ടറിയും നീക്കം തുടങ്ങിയത്. നിരന്തരം നഷ്ട കണക്കുകൾ മാത്രം പറയുന്ന കെ.എസ്.ആർ.ടി.സിക്ക് കഴിഞ്ഞ മാസം ഏഴരക്കോടിയുടെ വരുമാനമുണ്ടായതായി കണക്കുകൾ. ജൂൺമാസത്തിനേക്കാൾ ഏഴരക്കോടി രൂപയാണ് കഴിഞ്ഞമാസം കോർപ്പറേഷന് ഉണ്ടായിരിക്കുന്നത്. ജൂൺ മാസത്തിൽ കെ.എസ്.ആർ.ടി.സിക്ക് 189.89 കോടി രൂപയുടെ വരുമാനമായിരുന്നു ഉണ്ടായത്. ജൂലായ് മാസത്തിൽ എത്തുമ്പോൾ വരുമാനം ഏഴരക്കോടി വർധിച്ച് 197.64 കോടിയാവുകയായിരുന്നു. കഴിഞ്ഞമാസം 9, 23 എന്നീ തിയ്യതികളിലാണ് കെ.എസ്.ആർ.ടി.സിക്ക് ഏറ്റവും കൂടുതൽ വരുമാനമുണ്ടായിരിക്കുന്നത്. പരിഷ്കാര നടപടികളിൽ പിന്നോട്ടില്ലെന്ന് ടോമിൻ തച്ചങ്കരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഭരണകാര്യങ്ങളിൽ കൈകടത്താൻ തൊഴിലാളി യുണിയനുകളെ അനുവദിക്കില്ലെന്നും കെ.എസ്.ആർ.ടി.സി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കെതിരെ നിൽക്കുന്നത് യൂണിയനുകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതെല്ലാമാണ് ഗതാഗത സെക്രട്ടറിയുടെ ഉറക്കം കെടുത്തുന്നത്.
കെഎസ്ആർടിസിയിൽ ശമ്പളം കൊടുക്കാൻ അനുവദിച്ച തുക വകമാറ്റിയ ഗതാഗത സെക്രട്ടറിക്കെതിരെ എം.ഡി.ടോമിൻ തച്ചങ്കരി മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും പരാതി നൽകിയിരുന്നു. അനുവദിച്ച തുക കെടിഡിഎഫ്സിക്ക് പലിശ നൽകാൻ നീക്കിവച്ചു കൊണ്ട് കെ.ആർ.ജ്യോതിലാൽ ഇറക്കിയ ഉത്തരവാണ് വിവാദമായത് . ഇരുവരും തമ്മിൽ ഏറെ നാളായി തുടരുന്ന ഭിന്നതയുടെ തുടർച്ചയാണ് പുതിയ സംഭവം. ഗതാഗത സെക്രട്ടറി 20 കോടിയിൽ 13.5 കോടി കെ.ടി.ഡി.എഫ്.സിക്ക് പലിശയിനത്തിൽ നൽകണമെന്ന് ആവശ്യപ്പെട്ട് ഉത്തരവിറക്കിയതാണ് വിവാദമായത്. ശമ്പളം കൊടുക്കാൻ തന്ന പണം വകമാറ്റിയ ജ്യോതിലാലിന്റേത് തൊഴിലാളികളെ വഞ്ചിക്കുന്ന നിലപാടാണന്നും നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ച് തച്ചങ്കരി ധനമന്ത്രിക്ക് കത്തയച്ചു. ശമ്പളം കൊടുക്കാനാണ് പണം അനുവദിച്ചതെന്നും മറ്റ് നിബന്ധനകളൊന്നും വച്ചിരുന്നില്ലെന്ന് ധനവകുപ്പും വ്യക്തമാക്കി. ഇതിനൊപ്പമാണ് മുഖ്യമന്ത്രി ഉറച്ച നിലപാട് എടുക്കുന്നത്. ഇതോടെ പ്രശ്നം പരിഹരിക്കപ്പെടുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്