നാലു മാസമായി സ്പെയർപാർട്സും ടയറും സപ്ലൈ ചെയ്തതിന് പണം കൊടുക്കാത്തതിനാൽ കെഎസ്ആർടിസിക്കുള്ള സപ്ലൈ നിർത്തി ടാറ്റ അടക്കമുള്ള കമ്പനികൾ; എംപാനലുകാരെ പിരിച്ചുവിടൽ നാടകവും സർവീസുകൾ റദ്ദാക്കലും ഫിനാൻസ് ജനറൽ മാനേജറുടെ കെടുകാര്യസ്ഥത മറയ്ക്കാൻ; പിരിച്ചു വിടുന്നതിന്റെ തലേദിവസം മുടങ്ങിയത് 500 സർവീസുകൾ; സർവ്വീസ് നടത്താൻ ആവശ്യമായ ഡ്രൈവർമാർ ഉണ്ടെന്നിരിക്കെ ജനങ്ങളെ പെരുവഴിയിൽ ആക്കിയതിന്റെ ഉത്തരവാദിത്തം ആനവണ്ടിയെ കുത്തുപാളയെടുപ്പിക്കുന്ന കഴിവുകെട്ടവർക്ക് തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെ തുടർന്ന് കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷമാണെന്നാണ് പുറത്തുവരുന്ന മാധ്യമ വാർത്തകൾ ആവശ്യത്തിന് ഡ്രൈവർമാരില്ലാതെ ഏകദേശം 200 ഓളം സർവീസുകളാണ് സംസ്ഥാനമൊട്ടാകെ ഇന്നും നിർത്തേണ്ടി വന്നതെന്നാണഅ വാർത്തകൾ വരുന്നത്. അതേസമയം കോർപ്പറേഷൻ ഭരിക്കുന്ന ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത തന്നെയാണ് ആനവണ്ടിയിലെ സർവീസുകൾ മുടങ്ങാൻ കാരണമായതെന്നാണ് വ്യക്തമാകുന്ന വിവരം. എംപാനലുകാരെ പിരിച്ചുവിടാനുള്ള കോടതി ഉത്തരവ് നേരത്തെയുള്ളുള്ളതാണ്. ഇത് പ്രകാരം പിരിച്ചുവിടൽ ഉത്തരവ് പുറത്തിറക്കുന്നതിന് മുമ്പായി കോർപ്പറേഷനിലെ സ്ഥിരം ജീവനക്കാരുടെ ഡ്യൂട്ടി അറേഞ്ച് ചെയ്താൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഇതു ചെയ്യാൻ കോർപ്പറേഷന്റെ തലപ്പത്തിരുന്നവർ തയ്യാറാകാത്തതാണ് പ്രശ്നമായത്.
അതേസമയം എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടതു കൊണ്ടാണ് ഇന്നലെ മുതൽ കെഎസ്ആർടിസി സർവ്വീസുകൾ വ്യാപകമായി റദ്ദാക്കിയതെന്ന കോർപ്പറേഷന്റെയും ഗതാഗത സെക്രട്ടറിയുടെയും ഗതാഗത മന്ത്രിയുടെയും ഓഫീസിന്റെയും വാദം തെറ്റാണെന്നും വ്യക്തമാക്കുന്നതാണ് ജീവനക്കാരുടെ എണ്ണത്തിലെ കണക്കുകളും ഡ്യൂട്ടിരേഖകളിൽ നിന്നും വ്യക്തമാകുന്നത്. എല്ലാ എം പാനൽ ഡ്രൈവർമാരെ പിരിച്ചു വിട്ടാലും ആവശ്യത്തിലധികം ഡ്രൈവർമാർ കെഎസ്ആർടിസിയിലുണ്ട് എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. അതുകൊണ്ട് തന്നെ ഇപ്പോൾ സർവീസ് മുടങ്ങിയതു മൂലമുള്ള നഷ്ടങ്ങൾക്ക് ഉത്തരവാദികൾ കോർപ്പറേഷനിലെ ഉദ്യോഗസ്ഥവൃന്ദം തന്നെയാണ്.
കെഎസ്ആർടിസിയിൽ ആകെയുള്ളത് 10064 സിംഗിൾ ഡ്യൂട്ടികളാണ്. ഇത് ഓടിക്കാൻ വേണ്ടത് 11574 ഡ്രൈവർമാറും. എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിടുന്നതിനു മുൻപുള്ള ദിവസം 4913 ഷെഡ്യുളുകൾ 1768000 കിലോമീറ്റർ ഓടിക്കാൻ ഉപയോഗിച്ചത് 9900 ഡ്രൈവർമാരെയായിരുന്നു. ഹൈക്കോടതിയിൽ കെഎസ്ആർടിസി സമർപ്പിച്ച സത്യവാങ്മൂലത്തിലും കെഎസ്ആർടിസി വാർത്താ മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണത്തിലും നിലവിൽ കെഎസ്ആർടിസിയിൽ 11269 സ്ഥിരം ഡ്രൈവർമാരുണ്ട് എന്നു വ്യക്തമാക്കുന്നുണ്ട്. ഫലത്തിൽ 100 ശതമാനം സർവ്വീസുകൾ നടത്താനുള്ള ഡ്രൈവർമാർ നിലവിൽ കെഎസ്ആആർടിസിയിൽ ഉണ്ടെന്നു വ്യക്തമാണ്.
ഡ്രൈവർമാർ ഇല്ലാത്തതല്ല ആവശ്യമായ ഡ്രൈവർമാരെ അതാതു യൂണിറ്റുകളിലേക്ക് നിയോഗിക്കാത്തതാണ് യഥാർത്ഥ പ്രശ്നം. യൂണിയനുകാരുടെ താൽപ്പര്യത്തിന് അനുസരിച്ച് സ്ഥലം മാറ്റങ്ങൾ നടത്തിയതും വിവാദങ്ങൾക്ക് ഇടയാക്കി. കെഎസ്ആർടിസി വണ്ടി ഓടിക്കാൻ ആവശ്യമായ ഡ്രൈവർമാരും കണ്ടക്ടർമാരും യൂണിറ്റുകളിൽ നൽകില്ല. ആലപ്പുഴയിൽ 146 കണ്ടക്ടർമാരുള്ളപ്പോൾ അവിടെ 189 ഡ്രൈവർമാരുണ്ട്. ഈരാറ്റുപേട്ടയിൽ 116 കണ്ടക്ടർമാർ ഉള്ളപ്പോൾ അവിടെ 221 ഡ്രൈവർമാരുണ്ട്. പാലായിലാകട്ടെ 173 കണ്ടക്ടർമാരുണ്ടെങ്കിൽ 215 ഡ്രൈവർമാരാണുള്ളത്. വൈക്കത്ത് 98 കണ്ടക്ടർമാർ ഉള്ളപ്പോൾ 117 ഡ്രൈവർമാരുമുണ്ട്. അതേസമയം കുമളിയിൽ 137 കണ്ടക്ടർമാരുണ്ടെങ്കിൽ 150 ഡ്രൈവർമാരെ ഉള്ളൂ. മിക്ക യൂണിറ്റുകളിലും രീതി ഇതു തന്നെയാണ്. ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെും അനുപാതം ഒത്തുപോകുന്ന വിധത്തിൽ അല്ല. പലരും സൗകര്യമുള്ള സ്ഥലത്ത് ജോലി ചെയ്യാൻ താൽപ്പര്യപ്പെടുന്നു. ഇത് യൂണിയനുകാരുടെ താൽപ്പര്യത്തിന് അനുസരിച്ച് ക്രമീകരിക്കപ്പെടുകാണ് ചെയ്യുന്നത്.
ഇങ്ങനെ കൃത്യമായി തൊഴിൽ വീതിച്ചു നൽകുന്നതിലെ വീഴ്ച്ചയുടെ ഉത്തരവാദിത്തം മൂന്ന് സോണൽ മാനേജർമാർക്കും ചീഫ് ഓഫീസിലെ ഭരണ വിഭാഗം മേധാവിയായ ശ്രീകുമാറിനുമാണ്. എറണാകുളം കോഴിക്കോട് സോണൽ മാനേജർ മെക്കാനിക്കൽ വിഭാഗത്തിൽ നിന്നും പോളിടെക്നോളജി മാത്രം വിദ്യാഭ്യാസ യോഗ്യതയുമായി എത്തിയ അവർക്ക് പുനർവിന്യാസം അടക്കമുള്ള കാര്യങ്ങളിൽ ഒന്നും ഫലപ്രദമായി ഇടപെടാൻ സാധിക്കുന്നില്ല. വിവാദ നായകനായ തിരുവനന്തപുരം സോണൽ മാനേജരാകട്ടെ ഗതാഗത സെക്രട്ടറിയുടെ സംരക്ഷണം ഉള്ളതിനാൽ ഭരണ കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാറു പോലുമില്ലെന്നാണ് ആക്ഷേപം.
അതേസമയം ഡ്രൈവർമാരുടെ കുറവല്ല, സംഭവത്തിലെ യഥാർത്ഥ വില്ലനെന്നാണ് മറുനാടൻ അന്വേഷണത്തിൽ മനസിലായത്. കഴിഞ്ഞ നാലു മാസമായി സ്പെയർപാർട്ടും ടയറും സപ്ലൈ ചെയ്തവർക്ക് പണം കോർപ്പറേഷൻ നൽകിയിട്ടില്ല. അതുകൊണ്ടു തന്നെ ടാറ്റ, ലെയ്ലൻഡ് അടക്കമുള്ള കമ്പനികളും പഴയ ടയർ സ്പെയർ പാർട്ട് കമ്പനികളും കെഎസ്ആർടിസിക്കുള്ള സപ്ലൈ പൂർണ്ണമായി നിർത്തി വെച്ചിരിക്കുന്ന അവസ്ഥാണുള്ളത്. എം പാനൽ ഡ്രൈവർരെ പിരിച്ചു വിടുന്നതിന്റെ തൊട്ടു തലേദിവസം ദിവസം 500 സർവ്വീസുകളാണ് ടയർ സ്പെയർ പാർട്സുകൾ ഇല്ലാത്തതിനാൽ റദ്ദാക്കേണ്ടി വന്നത്.
ഒരു വർഷത്തെ സർവ്വീസ് നീട്ടാൻ കിട്ടിയതോടെ പുതിയ എംസിയും റിസ്ക് പിടിച്ച തീരുമാനങ്ങളൊന്നും എടുക്കുന്നില്ല. കൂടാതെ അസുഖം മൂലം കഴിഞ്ഞ 10 ദിസമായിട്ട് എംഡി അവധിയിലാണ്. ലണ്ടൻ ടൂർ കഴിഞ്ഞ ശേഷം ആണ് ഗതാഗത സെക്രട്ടറിയും ഇപ്പോൾ ഗതാഗത മന്ത്രിയും ചിക്കൻപോക്സ് പിടിച്ച് അവധിയിലാണ്. ചുരുക്കത്തിൽ പറഞ്ഞാൽ ആർക്കും വേണ്ടാത്ത അവസ്ഥയിലാണ് കോർപ്പറേഷനിലെ കാര്യങ്ങൾ. പ്രതിനിധികൾക്ക് പോലും വേണ്ടാത്ത കെഎസ്ആആർടിസി യാത്രക്കാരെ ആരു രക്ഷിക്കും എന്ന ചോദ്യമാണ് ഉയരുന്നത്. തിരുവനന്തപുരം സോണിൽമാത്രം 100ൽ അധികം സർവീസുകൾ ഇന്ന് റാദ്ദാക്കിയ അവസ്ഥയിലാണ്. ദീർഘദൂര ബസുകളിൽ സ്ഥിരം ജീവനക്കാരെ മാത്രമേ നിയോഗിക്കാറുള്ളൂവന്നതിനാൽ അത്തരം സർവീസുകൾ അധികം മുടങ്ങിയിട്ടില്ല.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍