രണ്ട് വർഷത്തിന് ശേഷം ആദ്യമായി കെ എസ് ആർ ടി സി ജീവനക്കാർക്ക് മാസം അവസാനിക്കും മുമ്പ് ശമ്പളം കിട്ടും; ചരിത്രത്തിൽ ആദ്യമായി എംപാനലുകാർക്കും കൃത്യസമയത്ത് ശമ്പളം; കളക്ഷനിൽ കുത്തനെ ഉയർച്ചയെന്ന റിപ്പോർട്ടുകളും പുറത്ത്; തച്ചങ്കരി ലാത്തിയുമായി ഇറങ്ങിയപ്പോൾ ആനവണ്ടിയുടെ ഓട്ടത്തിന്റെ ശൈലി മാറുന്നു; മടിയന്മാരായ നേതാക്കൾക്കും മാനേജർമാർക്കുമെതിരെ വടി എടുത്തപ്പോൾ കുത്തിതിരിപ്പുമായി യൂണിയനും ഉണർന്നു
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കെ എസ് ആർ ടി സിയിൽ ഇന്ന് ശമ്പള ദിവസം. 22മാസത്തിന് ശേഷമാണ് ജീവനക്കാർക്ക് യഥാസമയം ശമ്പളം കിട്ടുന്നത്. ജീവനക്കാർക്ക് ശമ്പളം നൽകി അഞ്ച് ദിവസത്തിന് ശേഷമാണ് എം പാനലുകാർക്ക് സാധാരണ ശമ്പളം നൽകാറ്. ഈ പതിവും ഇന്ന് തെറ്റും. എംപാനലുകാർക്കും ഇന്ന് തന്നെ ജോലിക്ക് കൂലി കിട്ടും. രണ്ട് കൊല്ലത്തിന് ശേഷമാണ് ഇത്തരമൊരു കാര്യം കെ എസ് ആർ ടി സിയിൽ സംഭവിക്കുന്നത്. ടോമിൻ തച്ചങ്കരി നടത്തിയ ഇടപെടലാണ് ഇതിന് കാരണം. കെ എസ് ആർ ടി സിയിൽ മുഖ്യ പരിഗണന ഇതുവരെ മറ്റു പലതിനുമായിരുന്നു. ഇനി അത് ജീവനക്കാരുടെ ശമ്പളത്തിനായിരിക്കും. ജീവനക്കാരുടെ കണ്ണീരോപ്പിയാൽ മാത്രമേ കോർപ്പറേഷന് മേൽ ഗതിവരികയുള്ളൂവെന്ന് തച്ചങ്കരി തിരിച്ചറിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം കിട്ടുന്നത്.
ശമ്പളത്തിന്റെ കാര്യത്തിൽ ഒരു വ്യക്തതയുമില്ലാത്ത സ്ഥാപനമെന്ന പേരുദോഷം കെ എസ് ആർ ടി സിക്കുണ്ട്. എന്ന് ശമ്പളം കിട്ടുമെന്ന് ആർക്കും അറിയില്ല. ഇത് മാറ്റിയെടുത്താൽ തന്നെ ആനവണ്ടിയുടെ പേരുദോഷം മാറും. ജീവനക്കാർ ഊർജ്ജ്വസലമായി ഇടപെടും. കഴിഞ്ഞ വർഷം സ്കൂൾ തുറക്കുന്ന സമയത്ത് ശമ്പളം കിട്ടുമോ എന്ന് പോലും അറിയാതെ വേദനയിലായിരുന്നു ജീവനക്കാർ. ഇതിനാണ് തച്ചങ്കരി മാറ്റം വയ്ക്കുന്നത്. ഇനിയെല്ലാ മാസവും എം പാനൽ ജീവനക്കാർക്കും മാസ അവസാനം തന്നെ ശമ്പളം കൊടുക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറും. കളക്ഷനും മറ്റും കിട്ടുമ്പോൾ അത് ചെലവാക്കുന്നതിന് യാതൊരു മാനദണ്ഡവും കെ എസ് ആർ ടി സിയിൽ ഇല്ലായിരുന്നു. ഇതിന് മാറ്റം വരികയാണ്. ചെലവുകളുടെ കൂട്ടത്തിൽ പ്രഥമ പരിഗണന ശമ്പളം നൽകുന്നതിനാകും. ഇതിനൊപ്പം വണ്ടികളുടെ അറ്റകുറ്റപണികൾക്കാകും രണ്ടാം പരിഗണന.
ജീവനക്കാരും ബസും ഉണ്ടെങ്കിൽ മാത്രമേ കെ എസ് ആർ ടി സിക്ക് മേൽഗതി വരൂ. പരമാവധി ബസുകൾ ഓടിക്കാനാണ് തച്ചങ്കരി ശ്രമിക്കുന്നത്. റൂട്ട് റദ്ദാക്കാൽ ഒരാഴ്ചയ്ക്കുള്ളിൽ വളരെ അധികം കുറഞ്ഞു. ജീവനക്കാരുടെ പുനർവ്യന്യാസത്തിലൂടെ എല്ലാ യൂണിറ്റുകളിലും ഡ്രൈവർമാരും കണ്ടക്ടർമാരും ഉണ്ടെന്ന് ഉറപ്പാക്കി. ജോലിക്കെത്തിയില്ലെങ്കിൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന ജീവനക്കാരുടെ തിരിച്ചറിവായിരുന്നു ഇതിന് കാരണം. ഇതോടെ കളക്ഷനും ഉയരുകയാണ്. സ്വകാര്യ ബസ് സമരം നടക്കുമ്പോൾ വർഷങ്ങൾക്ക് മുമ്പ് നേടിയ റിക്കോർഡ് കളക്ഷന്‍ അടുത്ത് വരുമാനം എത്തിക്കഴിഞ്ഞു. ഇത് ദിവസം കൂടുന്നുമുണ്ട്. ഒരു ദിവസം എട്ടരക്കോടിയെന്ന വരുമാന ലക്ഷ്യം ഉടൻ നേടും. ഈ ഓണത്തിന് ജീവനക്കാർക്ക് പരമാവധി ബോൺസ് നൽകുകയെന്ന ലക്ഷ്യവുമായാണ് തച്ചങ്കരിയുടെ മുന്നോട്ട് പോക്ക്.
കെഎസ്ആർടിസി ജീവനക്കാർക്ക് ഇത്തവണ 30നു തന്നെ ശമ്പളം നൽകുമെന്ന് ടോമിൻ തച്ചങ്കരി നേരത്തെ അറിയിച്ചിരുന്നു. പെൻഷൻ തുകയും കൃത്യസമയത്തു നൽകാൻ നടപടിയെടുത്തിട്ടുണ്ടെന്നും പറയുന്നു. എല്ലാ മാസവും അവസാന പ്രവൃത്തിദിവസമാണു ശമ്പളം നൽകേണ്ടതെങ്കിലും 22 മാസമായി ഒരാഴ്ചയിലേറെ വൈകുന്നു. തച്ചങ്കരി ചുമതലയേറ്റ ശേഷം ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചകളിൽ ഇക്കാര്യത്തിലാണ് ഏറെ പരാതികളുണ്ടായത്. തുടർന്നു തച്ചങ്കരി സർക്കാരുമായി ബന്ധപ്പെട്ട് ശമ്പളത്തിനുള്ള തുക മുൻകൂറായി ലഭ്യമാക്കുകയായിരുന്നു. ശമ്പളം നൽകാൻ 86 കോടിയാണു വേണ്ടത്. കെഎസ്ആർടിസി കടത്തിലായതിനാൽ മാസങ്ങളായി സർക്കാരാണ് ഇതിനുള്ള തുക നൽകുന്നത്. പെൻഷൻ വിതരണത്തിനുള്ള 60 കോടി രൂപ സഹകരണ ബാങ്കുകളുടെ കൺസോർഷ്യമാണ് ഏറ്റെടുത്തിട്ടുള്ളത്.
വരുമാനം തീരെക്കുറഞ്ഞ കെഎസ്ആർടിസി ബസ് ട്രിപ്പുകൾ റദ്ദാക്കാൻ കണ്ടക്ടർക്കും ഡ്രൈവർക്കും അധികാരം നൽകുമെന്നു തച്ചങ്കരി വ്യക്തമാക്കിയിട്ടുണ്ട്. ബസിനകത്തു നിറയെ യാത്രക്കാരും കോർപറേഷനു വരുമാനവും വേണം. കിലോമീറ്ററിന് 31 രൂപയെങ്കിലും വരുമാനം ലഭിക്കാത്ത സർവീസുകൾ പുനഃക്രമീകരിക്കണം. ഇത്തരത്തിൽ രണ്ടായിരത്തോളം സർവീസുകളുണ്ടെന്നും തച്ചങ്കരി ചൂണ്ടിക്കാട്ടിയിരുന്നു. കിലോമീറ്ററിന് 31 രൂപയെങ്കിലും വരുമാനംലഭിക്കാത്ത ബസുകൾ പിൻവലിച്ച് പുനഃക്രമീകരിച്ചാൽ മാത്രമേ കെ.എസ്.ആർ.ടി.സി.ക്ക് നിലവിലെ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ സാധിക്കൂ. ഡീസൽച്ചെലവും കണ്ടക്ടറുടെയും ഡ്രൈവറുടെയും ബത്തയും മാത്രം കണക്കിലെടുത്തിട്ടുള്ള ചാർജാണ് 31 രൂപ.
അല്ലാത്ത ചെലവുകൂടി കണക്കിലെടുത്താൽ ഇത് 31-ൽ നിൽക്കില്ല. കെ.എസ്.ആർ.ടി.സി. സർക്കാർ നൽകുന്ന പ്ലാൻഫണ്ടിന്റെ 10 ശതമാനംപോലും ചെവഴിക്കുന്നില്ല, ഇത് തിരിച്ചുപോവുകയാണ്. ഇതിനെതിരേ ഒരു ഉദ്യോഗസ്ഥനെതിരെയും യാതൊരു നടപടിയും ഉണ്ടാവുന്നില്ല. ഇത് കോർപറേഷനിലെ പല ഉദ്യോഗസ്ഥർക്കും അറിയുകപോലുമില്ല. ഇനി ഇത്തരംസ്ഥിതി ഉണ്ടാകരുത്. നിലവിൽ ജോലി ചെയ്യുന്നവർക്കും അല്ലാത്തവർക്കും ശമ്പളം നൽകുന്ന സ്ഥിതിയുണ്ട്. മൂന്നുേപർ ചെയ്യേണ്ട ജോലി എട്ടുപേരാണ് ചെയ്യുന്നത്. ഇത് മാറണമെന്നാണ് തച്ചങ്കരിയുടെ നിലപാട്.
അതിനിടെ കൃത്യമായി ശമ്പളം കൊടുക്കാൻ നടപടിയെടുത്തിട്ടും ചുമതലയേറ്റ് മാസം തികയുംമുമ്പേ തന്നെ കെ.എസ്. ആർ.ടി.സി എം.ഡി ടോമിൻ ജെ. തച്ചങ്കരിക്കെതിരെ കടുത്ത പ്രതിഷേധവുമായി സിഐ.ടി.യു നിയന്ത്രണത്തിലുള്ള എംപ്ളോയീസ് അസോസിയേഷൻ രംഗത്ത്. കണ്ണൂർ, കോഴിക്കോട്, തൃശൂർ ഡിപ്പോ സന്ദർശനത്തിനിടെ എം.ഡി യുടെ ഭാഗത്തുനിന്നുണ്ടായ പരാമർശങ്ങൾ പലതും തീർത്തും തൊഴിലാളിവിരുദ്ധമാണെന്ന ആക്ഷേപമാണ് സംഘടനാനേതാക്കളുടേത്. മുഖ്യമന്ത്രി പിണറായി വിജയനെ മെയ് രണ്ടിന് നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാനൊരുങ്ങുകയാണ് ഇവർ. കോർപ്പറേഷന്റെ പ്രതിദിന വരുമാനം 6. 5 കോടി രൂപയാണ്. തൊഴിലാളികൾ ഒറ്റമനസ്സോടെ ജോലി ചെയ്ത് ഉണ്ടാക്കുന്നതാണിത്. ജോലി ചെയ്താലും ഇല്ലെങ്കിലും തനിക്ക് രണ്ടു ലക്ഷം രൂപ ശമ്പളം കിട്ടുമെന്നും നിങ്ങളാണ് ജോലി പോകാതെ നോക്കേണ്ടതെന്നുമുള്ള എം.ഡി യുടെ പരാമർശം തികഞ്ഞ അല്പത്തരമാണെന്നും നേതാക്കൾ പറയുന്നു.
പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കുക എന്നതാണ് ഇടതു സർക്കാരിന്റെ നയം. സമരം ചെയ്താൽ കെ. എസ്. ആർ.ടി.സി പൂട്ടിക്കളയുമെന്ന വിരട്ടലൊന്നും വേണ്ട. തൊഴിലാളികളെ ആകെ സംശയത്തിന്റെ മുൾമുനയിൽ നിറുത്തുന്ന സമീപനം എം.ഡി മാറ്റണം. അപകടത്തിൽ പരിക്കേറ്റ് കഴിയുന്ന ജീവനക്കാർ കെ.എസ്. ആർ.ടി.സിക്ക് ബാദ്ധ്യതയാണെന്ന രീതിയിൽ എം.ഡി നടത്തിയ പരാമർശം ഒരു തരത്തിലും ന്യായീകരിക്കാനാവില്ല.അദർ ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റിയതു കാരണം ഇപ്പോൾ മിക്ക ഡിപ്പോകളിലും സ്റ്റേഷൻ മാസ്റ്റർ പോലും ഇല്ലാത്ത സ്ഥിതിയാണ്. കെ.എസ്.ആർ.ടി.സിയെ കുത്തുപാളയെടുപ്പിക്കുന്ന ഭരണമാകരുത് എം.ഡി യുടേതെന്ന് സംഘടനയുടെ ഒരു മുതിർന്ന നേതാവ് പറഞ്ഞു. നേതാക്കളും ജോലിയെടുത്തേ മതിയാകൂവെന്നതാണ് തച്ചങ്കരിയുടെ നിലപാട്. ഇതാണ് സംഘടനയെ ചൊടിപ്പിക്കുന്നത്.
കെഎസ് ആർടിസിയിലെ കോൺഗ്രസ് സംഘടനയും തച്ചങ്കരിക്ക് എതിരാണ്. അവർ ജീവനക്കാരെ സ്വാധീനിക്കുന്നത് തടയാനാണ് സി ഐടിയു പ്രസ്താവനയുമായി നിറയുന്നതെന്ന ആരോപണവും സജീവമാണ്.
(ലോക തൊഴിലാളി ദിനവും മറുനാടൻ കുടുംബമേളയും പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (മെയ് 1) മറുനാടൻ മലയാളി യിൽ പ്രധാന വാർത്തകൾ മാത്രം അപ്ഡേറ്റ് ചെയ്യുന്നതാണ്)
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍