തീവെട്ടിക്കൊള്ള നടത്തി പള്ളവീർക്കുന്ന സ്വകാര്യ ആശുപത്രികൾക്ക് കോടികളുടെ ലാഭം ഉണ്ടാക്കാൻ ഒത്തുകളി; അമൃതയ്ക്ക് മാത്രം ലാഭം 18 കോടി; ലിസിയുടെ കുതന്ത്രത്തിൽ വീണ ഉദ്യോഗസ്ഥരും നേതാക്കളും അടിച്ചുമാറ്റിയത് എത്ര കോടി?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സാധാരണക്കാരൻ വൈദ്യുതി കുടിശ്ശിക വരുത്തിയാൽ ഫ്യൂസ് ഊരാൻ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് ശരിക്കും മിടുക്കാണ്. എന്നാൽ, അതിസമ്പന്നരുടെയും സാധാരണ ജനങ്ങളുടെയും പോക്കറ്റ് കൊള്ളയടിക്കുന്ന സ്വകാര്യ ആശുപത്രികളുടെയും കാര്യത്തിൽ ഇതൊന്നും ബാധകമല്ല. ഇവർക്ക് വൈദ്യുതി ഇഷ്ടം പോലെ മോഷ്ടിക്കാം, എത്രയൊക്കെ കുടിശ്ശിക വരുത്തിയാലും ഒത്താശ ചെയ്ത് സംരക്ഷിക്കാൻ ഉദ്യോഗസ്ഥരുണ്ടാകും. അയയ്ക്കേണ്ട തുകയുടെ ചെറിയ ഒരു അംശം ഇവർക്ക് പോക്കറ്റ് മണിയായി കൊടുത്താൽ മതിയാകും. ഇങ്ങനെയുള്ളവർക്ക് വേണ്ടി ഓശാന പാടാൻ വേണ്ടി ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും മത്സരിക്കുകയും ചെയ്യും. നട്ടെല്ലുള്ള ഉദ്യോഗസ്ഥരുണ്ടെങ്കിൽ അവരെ അവിടെ നിന്നും പറപ്പിക്കാൻവേണ്ടി നടപടി രാഷ്ട്രീയ തലത്തിൽ നിന്നുണ്ടാകും. ഋഷിരാജ് സിംഗിനെ പോലുള്ള ഉദ്യോഗസ്ഥനെ തുരത്തിയത് തന്നെ ഇതിന്റെ ഉദാഹരണമാണ്.
കോടികൾ നഷ്ടത്തിലായി പ്രവർത്തിക്കുന്ന കെഎസ്ഇബിയെ തകർക്കാൻ വേണ്ടിയുള്ള തുരപ്പൻ പണിയെടുക്കുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഇപ്പോഴും സജീവമായി അതിനും ശ്രമിക്കുന്നു എന്ന് വ്യക്തമാക്കുന്ന മറ്റൊരു സംഭവം കൂടി പുറത്തുവന്നു. കേരളത്തിലെ ആരോഗ്യമേഖലയിലെ ഏറ്റവു വലിയ കൊള്ളക്കാരായ ഒരു പറ്റം ആശുപത്രികൾക്ക് വേണ്ടി രാഷ്ട്രീയ -ഉദ്യോഗസ്ഥ വൃന്ദം ഒരുമിച്ച് രംഗത്തെത്തുന്നു എന്നാണ് വ്യക്തമാകുന്നത്. ആതുര സേവന രംഗത്ത് ചില ആശുപത്രികൾ എങ്ങനെയാണ് തീവെട്ടിക്കൊള്ള നടത്തുന്നതെന്ന വിവരം മുൻപ് പല റിപ്പോർട്ടുകളിലൂടെയും മറുനാടൻ മലയാളി വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ സാധാരണക്കാരെ പിഴിയുന്ന ആശുപത്രികളുടെ ലക്ഷങ്ങളുടെ കുടിശ്ശികയിൽ ചെറുവിരൽ അനക്കാൻ തയ്യാറാക്കാത്ത കെഎസ്ഇബി ഇപ്പോൾ ചാരിറ്റിയുടെ മറവിൽ ഇത്തരക്കാർക്ക് ഇളവ് അനുവദിക്കാൻ പോകുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്.
വൻകിട സ്വകാര്യ ആശുപത്രികളുടെ വൈദ്യുതി നിരക്ക് സർക്കാർ ആശുപത്രികളുടേതിനു സമാനമായി കുത്തനെ കുറയ്ക്കാനുള്ള ആസൂത്രിത ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നത്. സർക്കാർ ആശുപത്രികളുടെ ചികിത്സാഫീസും പരിശോധനാ ഫീസും നാമമാത്രമായണെങ്കിൽ സ്വകാര്യ ആശുപത്രികളുടെത് കഴുത്തറപ്പനാണ്. നഗ്നമായ കച്ചവടം നടത്തുന്ന ഇത്തരം ആശുപത്രികളെ സഹായിക്കാൻ ഉത്തരവിറക്കാനുള്ള നീക്കങ്ങൾ ധ്രുതഗതിയിൽ പുരോഗമിക്കുകയാണ്. വൈദ്യുതി ബോർഡിനെ ലാഭത്തിലാക്കാൻ കർക്കശ നിർദ്ദേശം പുറപ്പെടുവിക്കുന്ന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഇക്കാര്യത്തിൽ അനുകൂല നിലപാടാണ് കൈക്കൊണ്ടത്. എന്നാൽ കമ്മിഷനിൽ ഭിന്നാഭിപ്രായം നിലനിൽക്കുന്നതിനാൽ ഉത്തരവായി ഇറക്കുന്നത് മാറ്റിവച്ചിരിക്കയാണ്.
അനുകൂലമായി ഉത്തരവ് പുറത്തിറങ്ങിയാൽ സംസ്ഥാനത്തെ വിവിധ സ്വകാര്യ ആശുപത്രികൾക്ക് വൈദ്യുതി ചാർജ്ജ് ഇനത്തിൽ കോടികൾ ലഭമുണ്ടാക്കാൻ സാധിക്കും. റെഗുലേറ്ററി കമ്മിഷന് കൊച്ചിയിലെ ലിസി ആശുപത്രി നൽകിയ അപേക്ഷ പരിഗണിച്ചാണ് വൈദ്യുതി ബോർഡിനു കോടികളുടെ വരുമാന നഷ്ടമുണ്ടാക്കുന്ന തീരുമാനം കൈക്കൊള്ളാൻ ഒരുങ്ങുന്നത്. ചാരിറ്റബിൽ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രി എന്ന നിലയിലാണ് കെഎസ്ഇബിയോട് ഇവർ ഇളവ് തേടിയത്. വൈദ്യുതി ബോർഡിന് ഇക്കാര്യം പറ്റില്ലെന്ന് പറഞ്ഞ് ഒഴിവാക്കാമെങ്കിലും ഉന്നത സമ്മർദ്ദത്തെ തുടർന്ന് അപേക്ഷ പരിഗണിക്കുകയാണ് ഉണ്ടായത്. ഇപ്പോഴത്തെ നീക്കം തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ നീക്കമായും വ്യാഖ്യാനിക്കപ്പെടുന്നു. വൈദ്യുതി ബോർഡിലെ ഉന്നതർക്ക് വൻ വാഗ്ദാനങ്ങളും ഉണ്ടെന്ന വിധത്തിൽ സംശയവും ഉയരുന്നുണ്ട്.
ലിസി ആശുപത്രി സമർപ്പിച്ച അപേക്ഷയിൽ ജനുവരി ആദ്യ വാരം റെഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഈ നീക്കം തകൃതിയായി നടക്കുന്നത്. തിരുവിതാംകൂർ കൊച്ചിൻ ചാരിറ്റബിൾ ആക്ട് പ്രകാരം നടത്തുന്ന ആശുപത്രികളിൽ ചിലതിനെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ ആശുപത്രികളോടു ചേർന്ന് ഗവേഷണ സ്ഥാപനങ്ങളും ജീവകാരുണ്യ സ്ഥാപനങ്ങളും നടത്തുന്നുണ്ട്. അവയ്ക്കു ലഭിക്കുന്ന സംഭാവനകൾക്കും ആദായ നികുതി ഇളവുണ്ട്. ചില വൻകിട മൾട്ടി സ്പെഷാലിറ്റി ആശുപത്രികളാണ് ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നത്. ആശുപത്രി കോംപ്ലക്സിനോട് ചേർന്നുള്ള ഏതെങ്കിലും സ്ഥാപനത്തെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിൽ ആശുപത്രിക്കാകെ വൈദ്യുതി നിരക്ക് ഇളവ് നൽകാനാണു നീക്കം.
ചാരിറ്റബിൽ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രികൾ ആണെങ്കിലും ഏറ്റവും അധികം വരുമാനമുണ്ടാക്കുന്ന ആശുപത്രികൾ ആണ് ഇവ. മത മാനേജ്മെന്റുകളുടെ കീഴിലാണ് ഇവർ പ്രവർത്തിക്കുന്നതും. നിലവിൽ സ്വകാര്യ ആശുപത്രികളിൽ നിന്ന് ഉയർന്ന വൈദ്യുതി നിരക്കാണ് കെഎസ്ഇബി ഈടാക്കുന്നത്. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ചികിത്സ നൽകുന്ന സർക്കാർ ആശുപത്രികൾക്കും മെഡിക്കൽ കോളജുകൾക്കും കുറഞ്ഞ നിരക്കും ഈടാക്കി വരുന്നു. പൊതുജന സേവനത്തിന്റെ ഭാഗമായാണ് സർക്കാർ ആശുപത്രികൾക്കുള്ള ഇളവ്. ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നതിന്റെ ഏതെങ്കിലും രേഖ ഹാജരാക്കിയാൽ സ്വകാര്യ ആശുപത്രികളും സർക്കാർ ആശുപത്രികളുടേതിനു സമാനമായ കുറഞ്ഞ നിരക്കിൽ വരുന്ന ഇളവാണു വരുന്നത്.
ലോ ടെൻഷൻ വിഭാഗത്തിൽ നിലവിൽ പ്രതിമാസം 500 യൂണിറ്റ് വരെ ഉപയോഗിക്കുന്ന സർക്കാർ ആശുപത്രികൾക്ക് യൂണിറ്റിന് 5.50 രൂപയാണു നിരക്ക്. മുഴുവൻ യൂണിറ്റിനും ഇതാണു നിരക്ക്. 500 യൂണിറ്റിന് മുകളിലാണെങ്കിൽ യൂണിറ്റിന് 6.30 രൂപ. സ്വകാര്യ ആശുപത്രിയാണെങ്കിൽ ഉപയോഗം കൂടുന്നതിനനുസരിച്ച് നിരക്കു കൂടും. ലോ ടെൻഷൻ വിഭാഗത്തിൽ ഒന്നു മുതൽ 100 യൂണിറ്റ് വരെ 5.80 രൂപയും ഒന്നു മുതൽ 200 യൂണിറ്റ് വരെ 6.50 രൂപയും ഒന്നു മുതൽ 300 യൂണിറ്റ് വരെ 7.20 രൂപയും നൽകണം. ഒന്നു മുതൽ 500 യൂണിറ്റ് വരെയാണെങ്കിൽ 7.80 രൂപയാണു നൽകേണ്ടത്. 500 യൂണിറ്റ് മുകളിൽ വൈദ്യുതി ഉപയോഗിച്ചാൽ ഒമ്പതു രൂപ നിരക്കിൽ ഈടാക്കും.
ഹൈ ടെൻഷൻ വിഭാഗത്തിലാണെങ്കിൽ സർക്കാർ ആശുപത്രികൾക്കും സർക്കാർ മെഡിക്കൽ കോളജുകൾക്കും യൂണിറ്റിന് 5.20 രൂപയാണു നിരക്ക്. ഇതേ വിഭാഗത്തിലെ സ്വകാര്യ ആശുപത്രികൾക്കും മൾട്ടി സ്പെഷാലിറ്റി, സൂപ്പർ സ്പെഷാലിറ്റി ആശുപത്രികൾക്കും നിരക്ക് ഉയർന്നതാണ്. പ്രതിമാസം 30,000 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർ യൂണിറ്റിന് 6.20 രൂപയും അതിനു മുകളിൽ ഉപയോഗിക്കുന്നവർ യൂണിറ്റിന് 7.20 രൂപയും നൽകണം.
ഇത്തരത്തിൽ ആശുപത്രിക്ക് അനുകൂലമായി ഉത്തരവ് പുറത്തിറങ്ങുന്നതോടെ കൊച്ചിയിലെ അമൃത ആശുപത്രിക്ക് മാത്രം പ്രതിവർഷം 18 കോടി രൂപയുടെ ലാഭമുണ്ടാക്കാൻ സാധിക്കും. സമാനമായ രീതിയിൽ കോടികൾ മറ്റ് ആശുപത്രികൾക്കും ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാക്കുന്ന സർക്കാർ ആശുപത്രികളെയും വൻകിട സ്വകാര്യ ആശുപത്രികളെയും ഒരേപോലെ കണക്കാക്കി നിരക്ക് ഏകീകരിക്കുന്നത് ഉചിതമല്ലെന്ന് റെഗുലേറ്ററി കമ്മിഷനിൽത്തന്നെ ഉയർന്ന അഭിപ്രായമാണ് ഉത്തരവിറക്കുന്നതു നീട്ടിവയ്ക്കാൻ കാരണം.
കോടികളുടെ ബിസിനസ് നടത്തുന്ന ആശുപത്രികളിൽ നിന്നും സർക്കാറിന് ലഭിക്കാവുന്ന കോടികളുടെ നികുതി വരുമാനം നഷ്ടമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ധനകാര്യ വകുപ്പ് ധർമ്മ സ്ഥാപനങ്ങൾ എന്ന പേരിൽ ആശുപത്രികൾക്ക് വിൽപ്പന നികുതി ഇളവ് നൽകിയിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 124 ആശുപത്രികളാണ് ഈ ഇളവ് സ്വന്തമാക്കിയത്. ഇതിൽ 119 എണ്ണവും ക്രൈസ്തവ മാനേജ്മെന്റിന്റെ കീഴിലാണ്.
ചാരിറ്റി പ്രവർത്തനം നടത്തുന്ന ആശുപത്രികൾ എന്ന പേരിലാണ് ഈ ആശുപത്രികൾ വാറ്റ് നികുതി ഇളവ് നേടിയിരിക്കുന്നത്. തൃശ്ശൂർ അമല മെഡിക്കൽ സെന്റർ, കൊച്ചിയിലെ ലിസി ആശുപത്രി, തിരുവല്ല പുഷ്പഗിരി മെഡിക്കൽ സെന്റർ തുടങ്ങിയ വൻകിട സ്ഥാപനങ്ങളും ഇങ്ങനെ നികുതി ഇളവ് നേടിയ സ്ഥാപനങ്ങളുടെ പട്ടികയിൽ പെടും. ഇവരാകട്ടെ സ്വാശ്രയ മെഡിക്കൽ സ്ഥാപനങ്ങൾ അടക്കം നിരവധി സ്ഥാനപങ്ങൾ കച്ചവട ലക്ഷ്യത്തോടെ നടത്തുന്നവരാണെന്നതാണ് പ്രത്യേകത. ഇങ്ങനെ ചാരിറ്റിയുടെ പേരിൽ ഇളവ് നൽകുമ്പോൽ സംസ്ഥാനത്തെ 124 ആശുപത്രികൾക്കും വൈദ്യുതി ഇളവും ലഭിച്ചേക്കുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. സംസ്ഥാന സർക്കാർ അധികാരത്തിൽ നിന്നും ഇറങ്ങുന്നതിന് മുമ്പ് ഇത്തരത്തിൽ വൈദ്യുതി ചാർജ്ജ് ഇനത്തിൽ ഇളവ് പ്രഖ്യാപിച്ചാൽ അത് അത് വൻ വിവാദങ്ങൾക്കും ഇടയാക്കുമെന്ന കാര്യം ഉറപ്പാണ്.
Stories you may Like
- ലോഡ് ഷെഡിങ് വരുമോ? തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു
- റെഗുലേറ്ററി കമ്മീഷന്റെ ഹിയറിംഗും നിർണ്ണായകം; വൈദ്യുതിയിൽ സർവ്വത്ര പ്രശ്നങ്ങൾ
- പ്രതിസന്ധിക്ക് കാരണം കെ എസ് ഇ ബിയുടെ കെടുകാര്യസ്ഥത
- സ്വകാര്യ ഏജൻസിവഴി സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ വിളിച്ച ടെൻഡർ റദ്ദാക്കി;
- വൈദ്യുതക്കമ്പിക്കും സാമഗ്രികൾക്കും ക്ഷാമമോ? മഴ കനത്താൽ കേരളം ഇരുട്ടിലേക്കോ?
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്