പത്താം ക്ലാസ് തോറ്റവർ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന മഹാത്ഭുതമായി കെഎസ്ഇബി! സബ് എഞ്ചിനീയറിലേക്കുള്ള പ്രമോഷൻ ഇനി മുതൽ 50 ശതമാനവും ഓവർസീയർമാരിൽ നിന്നും; ഒറ്റയടിക്ക് 30 ശതമാനം ക്വാട്ടാ വർധനവ് വരുത്തി ഉത്തരവിറങ്ങി; ഇലക്ട്രിക് എഞ്ചിനീയറിങ് തസ്തികയിൽ പത്താം ക്ലാസ് തോറ്റവർ വിലസും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പത്താംക്ലാസ് തോറ്റാൽ ജീവിതം പോയി എന്നു കരുതിയിരുന്ന കാലമെല്ലാം ഈ പിണറായി കാലത്ത് അപ്രസക്തമാകുകയാണ്. പത്താംക്ലാസ് തോറ്റാൽ ഇനി ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന എൻജിനീയറിങ് കസേരയിൽ കയറിയിരിക്കാം എന്നതാണ് കെഎസ്ഇബിയിലെ അനുഭവം പഠിപ്പിക്കുന്നത്. ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന സബ് എൻജിനീയറിങ് തസ്തികകളിൽ ഇനി മുതൽ നല്ലൊരു ശതമാനവും പത്താംക്ലാസ് തോറ്റവർ ആയിരിക്കും. മുമ്പ് പിണറായി വിജയൻ കാരണഭൂതനായി തുടങ്ങിയ മാറ്റം കൊണ്ടാണ് ലക്ഷങ്ങൾ ശമ്പളം പത്താംക്ലാസ് തോറ്റവർക്ക് വാങ്ങാൻ അവസരം ഒരുങ്ങിയത്.
ഇത്തരക്കാർക്ക് വീണ്ടും സന്തോഷം പകരുന്ന ഉത്തരവാണ് കെഎസ്ഇബി ഇപ്പോൾ വീണ്ടും പുറപ്പെടുവിച്ചിരിക്കുന്നത്. കെഎസ്ഇബിയിൽ സബ് എൻജിനീയർ തസ്തികയിൽ പ്രമോഷൻ വഴിയുള്ള നിയമനത്തിൽ 50 ശതമാനവും ഓവർസീയർ തസ്തികയിൽ നിന്നും ആക്കി ക്രമപ്പെടുത്തി കൊണ്ട്ാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈമാസം ആറാം തീയ്യതിയും 14ാം തീയ്യതിയുമായി പുറപ്പെുവിച്ച ഉത്തരവുകളിലാണ് വൈ്ദ്യുതി ബോർഡ് ഇക്കാര്യം വ്യക്തമാക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം സബ് എഞ്ചിനീയറിലേക്കുള്ള പ്രമോഷൻ ഇനി 50 ശതമാനം ഓവർസിയർമാരിൽ നിന്നായിരിക്കും. മുമ്പ് അവർക്ക് മുമ്പുണ്ടായിരുന്ന 20 ശതമാനം കോട്ടയാണ് 50 ശതമാനമാക്കി ഉയർത്തിയത്. ഒറ്റയടിക്ക് 30 ശതമാനം വർധനാണ് വരുത്തിയത്. ഇതോടെ പത്താംക്ലാസ് തോറ്റ് ഇപ്പോൾ ഓവർസീയർമാരായവർക്കും സബ് എൻജിനീയർ തസ്തികയിൽ തുടരാൻ സാധിക്കും.
നിലവിൽ കെഎസ്ഇബിയിൽ സർവീസിലുള്ള നല്ലൊരു ശതമാനം ഓവർസീയർമാരും പത്താംക്ലാസ് പാസാകാത്തവാണ്. അവർക്ക് വേണ്ടിയിട്ടാണ് ഇപ്പോൾ ഇങ്ങനെ ഒരു ഓർഡർ ഇറക്കിയിരിക്കുന്നത്. വിദ്യാഭ്യാസം ഉണ്ടായിരുന്ന പഴയ ബാച്ചിൽ ഉള്ളവർ മിക്കവാറും രണ്ടുവർഷംകൊണ്ട് പൂർണ്ണമായിട്ടും അവസാനിക്കും. ഇതോടെ ഇപ്പോഴത്തെ ഉത്തരവ് പ്രകാരം പ്രമോഷൻ കിട്ടി സബ് എഞ്ചിനീയർമാരായി വരുന്നവരിൽ നല്ലൊരു ശതമാനവും പത്താംക്ലാസ് തോറ്റവരാകും.
തുല്യത പത്താം ക്ലാസ്സ് എഴുതിയെടുത്ത് പിന്നെ ഒരു പ്രബന്ധം ഐടിഐ യും നേടിയാൽ സബ് എഞ്ചിനീയർ തസ്തിക ലഭിക്കും. കാര്യമായ ടെസ്റ്റുകൾ ഒന്നുമില്ലാതെ സബ് എഞ്ചിനീയർമാരാകാനുള്ള സുവർണ അവസരമാണ് ഇതോടെ നന്നിരിക്കുന്നത്. അതായത് ഭാവിയിലെ ഇലക്ട്രിസിറ്റി ബോർഡിലെ സബ് എഞ്ചിനീയർമാരിൽ പകുതിയും പത്താം ക്ലാസ് തോറ്റ പരീക്ഷ എഴുതി കയറിയവരായിരിക്കും എന്ന് ചുരുക്കം. ഇത് എൻജിനീയറിങ് ബിരുദം നേടി ബോർഡിൽ ജോലിക്ക് കയറുന്നവരെ അവഹേളിക്കുന്നതിന് തുല്യമാണ്.
എസ്എസ്എൽസി തോറ്റവർക്കുള്ള പരീക്ഷ എഴുതി കേറുക എന്നിട്ട് തുല്യത എടുക്കുക. അത് എല്ലാവരും ജയിക്കുന്ന ഒരു പരീക്ഷയാണല്ലോ. പിന്നെ പ്രൈവറ്റ് ഐടിഐയും മതിയെന്നതാണ് അവസ്ഥ. പ്രൈവറ്റ് ഐടിഐ ഒരു പ്രബന്ധം എഴുതിക്കൊടുത്താൽഎല്ലാവർക്കും നേടിയെടുക്കാവുന്ന ഒരു സർട്ടിഫിക്കറ്റാണ് . ഏതോ കാലത്ത് ആരോ എഴുതി ഉണ്ടാക്കിയ ഒരു പ്രബന്ധത്തിന്റെ ഫോട്ടോ കോപ്പി എടുത്തു കൊടുക്കുകയാണ് എല്ലാവരും ചെയ്യുന്നത് . അങ്ങനെ കൊടുത്തു കഴിഞ്ഞാൽ അവർക്ക് ഐടിഐ സർട്ടിഫിക്കറ്റ് നേടാം . അങ്ങനെ ഈ ഐടിഐ എഴുതുന്ന ആൾക്കാര് മുഴുവൻ പേരും വിജയിക്കാറുണ്ട് . പ്രമോഷന് വേണ്ടിയിട്ടാണ് എന്ന് പറഞ്ഞിട്ട് എല്ലാവരേയും ചെയ്യിപ്പിച്ചു വിടുന്ന രീതിയാണ് അതിലുള്ളത്.
തുല്യതപോലെ ഈ ഐടിഐ സർട്ടിഫിക്കറ്റും നേടാൻ കഴിയും . ഇതിലും ആരും തോൽക്കാറില്ല . ഇങ്ങനെ നേടുന്ന സർട്ടിഫിക്കറ്റ് ബോർഡ് മുമ്പ് അംഗീകരിച്ചിരുന്നില്ല . 20016 ൽ കോടതി വിധിയുടെ അടിസ്ഥാനത്തിൽ പ്രബന്ധം ഐ ടി ഐ ക്കാരായ മുഴുവൻ സബ് എഞ്ചിനീയർമാരെയും ഓവർസിയർ ആയി തരംതാഴ്ത്തുകയും ചെയ്ത സാഹചര്യവും നിലനിൽക്കുന്നുണ്ട്. എന്നാൽ ഈ സംഭവവും യൂണിയൻ നേതാക്കളുടെ ഇടപെടൽ കൊണ്ട് അട്ടിമറിക്കപ്പെട്ടു. 2017 മാർച്ച് മാസം ബോർഡ് ഈ സർട്ടിഫിക്കറ്റും അംഗീകരിച്ചുകൊണ്ട് ഓർഡർ ആയിയിട്ടുണ്ട്. യൂണിയന്റെ നേതാക്കളിൽ പലരും പ്രബന്ധം വളഞ്ഞ വഴിയിൽ സംഘടിപ്പിച്ചവരാണ്. ഇവർക്കൊക്കെ അംഗീകാരം കിട്ടാൻ വേണ്ടിയാണ് അട്ടിമറി നടന്നതെന്നും ആക്ഷേപമുണ്ട്.
രണ്ടു വർഷത്തെ കോഴ്സ് പൂർത്തിയാക്കിയിട്ടുള്ള ഐഎടിഐ സർട്ടിഫിക്കറ്റ് ആണ് അതുവരെ അംഗീകരിച്ചിരുന്നത്. അപ്പോഴും സബ് എഞ്ചിനീയർ തസ്തികയിൽ പ്രമോഷൻ ലഭിക്കുന്നവരുടെ കണക്ക് 20 ശതമനം മാത്രമായിരുന്നു. എന്നാൽ, ഇപ്പോഴാണ് അത് 50 ശതമാനമായി മാറുന്നതും. എസ്എസ്എൽസി തോറ്റിട്ടും കെഎസ്ഇബിയിൽ ഓവർസീയർ തസ്തികയിൽ തുടരുന്ന ഓവർസിയർമാർക്ക് ഇപ്പോൾതന്നെ ഒന്നരലക്ഷത്തോളം ആണ് ശമ്പളം. ഇനി ഇവരൊക്കെ സബ് എഞ്ചിനീയർ തസ്തികയിലേക്ക് എത്തുന്നതോടെ ശമ്പളം വീണ്ടും ഉയരുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്.
വൈദ്യുതി ബോർഡിലെ വർക്ക് മെൻ കാറ്റഗറിയിലുള്ള ഏതാണ്ട് 70 ശതമാനത്തോളം ജീവനക്കാരും പത്താം ക്ലാസ് തോറ്റവരാണ്. മുഴുവൻ വർക്കർമാരും മുഴുവൻ ലൈൻ മാന്മാരും 90 ശതമാനത്തോളം ഓവർസിയർമാരും അവരാണ്. അവരുടെ കൈയിലാണ് യൂണിയനുകളും. അതുകൊണ്ട് തന്നെയാണ് അവരുടെ സമ്മർദ്ദം മൂലം നിയമങ്ങളും ചട്ടങ്ങളുമെല്ലാം വഴിമാറുന്നതും. വയറിങ്ങിന്റെ ലൈസൻസ് കിട്ടണമെങ്കിൽ തന്നെ ഐടിഐയോ ഡിപ്ലോമയോ ഒക്കെ കഴിഞ്ഞിരിക്കണം .അങ്ങനെ വയറിങ് ലൈസൻസ് ഉള്ളവർ ചെയ്യുന്ന വയറിങ് വർക്കുകൾ പരിശോധിക്കാൻ വേണ്ടി പോകുന്നത് പത്താം ക്ലാസ് തോറ്റവന്മാരാണ്. ഇതൊക്കെ കേരളത്തിൽ മാത്രം കാണുന്ന പ്രത്യേകയാണെന്ന ആരോപണവും സൈബറിടങ്ങളിൽ ഉയർന്നിട്ടുണ്ട്.
ഇപ്പോൾ തന്നെ സംസ്ഥാന സർക്കാറിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നവരുടെ കൂട്ടത്തിലാണ് കെഎസ്ഇബിയിലെ ഉദ്യോഗസ്ഥർ. ഒരു സർക്കാർ ഉദ്യോഗസ്ഥർക്ക് നാല് പ്രമോഷൻ കിട്ടുമ്പോൽ ലഭിക്കുന്ന ശമ്പളമാണ് കെഎസ്ഇബിയിൽ ഒരു സാധാ ഉദ്യോഗസ്ഥന് ലഭിക്കുന്നത്. ലോകത്ത് ഒരിടത്തും ഇല്ലാത്ത ഈ സംവിധാനം തീർത്തു കൃത്രിമമായ വഴിയിലൂടെ സൃഷ്ടിച്ചെടുത്തതാണ്. ഒരു ഓവർസീയർക്ക് ഒരു ലക്ഷത്തി മുപ്പതിനായിരം ശമ്പളമാണ് അടുത്തുവന്ന പരിഷ്ക്കരണത്തിലൂടെ ബോർഡിൽ ലഭിച്ചിരിക്കുന്നത്. ഇങ്ങനെ ശമ്പളം വാങ്ങുന്നവരിൽ 80 ശതമാനവും പത്താംക്ലാസ് തോറ്റവരുമാണ്.
പിണറായി വിജയൻ വൈദ്യുതി മന്ത്രി ആയിരുന്ന കാലത്ത് സിഐടിയുവിന്റെ താൽപ്പര്യപ്രകാരം കൊണ്ടുവന്ന നിബന്ധന പ്രകാരം പത്താംക്ലാസ് തോറ്റവർ ആകണം അന്ന് വർക്കർ തസ്തികയിൽ ജോലിക്കു കയറാൻ. അതുവരെ അമ്പത് ശതമാനം പേർ ഐടിഐ പാസാകണം എന്ന നിബന്ധന ഉണ്ടായിരുന്നു. ഇത് മാറ്റുകയാണ് അന്നത്തെ വൈദ്യുതി മന്ത്രി ചെയ്തത്. ഇതോടെ പത്താം ക്ലാസ് തോറ്റ വർക്കർമാരായി ജോലിക്കു കയറി. പത്താംക്ലാസു ജയിച്ചതു കൊണ്ട് മാത്രം ഈ ജോലിയിൽ കയറാൻ പലർക്കും പറ്റിയതുമില്ല. ഇങ്ങനെ വർക്കർമാരായി ജോലിക്ക് കയറിയവർ പതിയെ ലൈന്മാന്മാരും ഓവർസീയർമാരുമായി പ്രമോഷൻ കിട്ടി. ഇപ്പോൾ അതാണ് സബ് എഞ്ചിനീയർമാരായും ഉയരുന്നത്.
ഇപ്പോഴത്തെ ശമ്പള പരിഷ്ക്കരണം കൂടി ആയതോടെ പലർക്കും ഒരു ലക്ഷത്തിന് മുകളിലായി ശമ്പളം. സർക്കാർ തലത്തിലുള്ള പിടുത്തങ്ങൾക്ക് ശേഷം ഒരു ലക്ഷത്തി പതിനേഴായിരത്തോളം രൂപയാണ് ഒരു ഓവർസീയർക്ക് മാസം ലഭിക്കുന്നത്. ശമ്പള വർധനവിന് മുമ്പ് ഇത് 96521 രൂപയായിരുന്നു. പലപ്പോഴും പ്രമോഷന് മാനദണ്ഡമായി നിശ്ചയിച്ചിരിക്കുന്നതും രസകരമായ കാര്യമാണ്. ഇലക്ട്രിക് ജോലികൾക്ക് പരിചയമായി നിശ്ചയിച്ചിരിക്കുന്ന അധിക യോഗ്യത പ്ലംബറോ വെൽഡറോ ആകണം എന്നതാണ്. 1995- 98 കാലയളവിൽ വരുത്തിയ പരിഷ്ക്കരണമാണ് ഈ വിഭാഗം ജീവനക്കാർക്ക് ലോട്ടറിയായി മാറിയിരിക്കുന്നത്.
ഓവർസീയറായി പത്ത് വർഷം പൂർത്തിയായവർ സബ് എൻജിനീയർ തസ്തികയിൽ എത്തുമ്പോൾ ഒര ലക്ഷത്തി മുപ്പതിനായിരം രൂപയിലേക്ക് മാറുകയും ചെയ്യും. ഓവർസീയർമാർ ഉണ്ടെങ്കിൽ കൂടി കോൺട്രാക് തലത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരാണ് പലപ്പോഴും വൈദ്യുതി ബോർഡിന്റെ രക്ഷകർ. ഇവരാണ് റിസ്ക്കെടുത്തു ജോലി ചെയ്യുന്നത്. ഒരു വിഭാഗം വെള്ളാനകൾ ചേർന്ന് പൊതജനത്തെയും ബോർഡിനെയും കാർന്നു തിന്നുന്ന അവസ്ഥയാണ് ഇന്നുള്ളത്.
കെഎസ്ആർടിസിയിൽ ശമ്പളം പോലുമില്ലാതെ ജീവനക്കാർ തൊഴിലെടുക്കുമ്പോഴാണ് ഇവിടെ പത്താംക്ലാസ് തോറ്റവരുടെ സ്വർഗമായി കെഎസ്ഇബി മാറുന്നത്. അഭ്യസ്ഥവിദ്യരായ എഞ്ചിനീയർമാർ പണിയില്ലാതെ ഇരുക്കുമ്പോഴാണ് അവരുടെ തസ്തികയിൽ പത്താംക്ലാസ് തോറ്റവർ വിലസുന്നത് എന്നതും ശ്രദ്ധേയമാണ്. കെഎസ്ഇബിയുടെ ഉത്തരവ് പുറത്തുവന്നതോടെ സൈബറിടങ്ങളിലും ഈ വിഷയം ചർച്ചയാകുന്നുണ്ട്. വിദ്യാഭ്യാസവും ജോലി തമ്മിൽ അന്തരം നിലനിൽക്കുന്നതു കൊണ്ടാണ് ഇവിടുത്തെ യുവതലമുറ നാടുവിടുന്നതെന്നതെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- സുരേഷ് ഗോപി എല്ലാ സ്ഥലത്തും കയറി നിരങ്ങുകയാണ്; വീട്ടിലെത്തുമ്പോൾ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം കുടുംബത്തിനില്ല; മൂന്നാം സ്ഥാനത്ത് പോകുന്നതിന്റെ അങ്കലാപ്പാണ് സുരേഷ് ഗോപിക്ക്; കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതി സന്ദർശിച്ച സുരേഷ് ഗോപിക്ക് മറുപടി നൽകി കെ മുരളീധരൻ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- കൊലയ്ക്ക് മുമ്പ് പാന്റ് മടക്കിയ നിലയിൽ; തിരികെ പോകുമ്പോൾ പാന്റ് നനഞ്ഞ് മടക്ക് അഴിഞ്ഞും; പേരാമ്പ്ര അനുവധക്കേസിൽ നിർണായക തെളിവായി പ്രതി മുജീബിന്റെ സിസി ടിവി ദൃശ്യങ്ങൾ; പൊലീസ് എത്തും മുമ്പേ തെളിവ് നശിപ്പിക്കാൻ മുജീബിന്റെ ഭാര്യയുടെ ശ്രമം; പ്രതി പൊലീസ് കസ്റ്റഡിയിൽ
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്