പൊലീസ് വാഹനത്തിൽ എസ്റ്റേറ്റിൽ എത്തി; പൊലീസ് സംരക്ഷണം പിൻവലിച്ച് ഡിവൈഎസ് പി മടങ്ങി; പിന്നെ വെടിയുതിർത്ത് സൃഷ്ടിച്ചത് ഭീകരാന്തരീക്ഷം; എല്ലാവരേയും ഓട്ടിച്ച് 1200 ഏക്കറോളം വരുന്ന തോട്ടം സ്വന്തമാക്കി അബ്ദുൾ ഖാദറിന്റെ ക്രിമിനലിസം; വാദിയെ പ്രതിയാക്കി പിന്നേയും പൊലീസിന്റെ കള്ളക്കളി; സബ്കളക്ടറുടേയും ഹൈക്കോടതിയുടേയും ഉത്തരവുകൾക്ക് പുല്ലുവില; കെ ആർ വി എസ്റ്റേറ്റിലെ കൈയേറ്റത്തിൽ നിറയുന്നതും അഴിമതിയുടെ മണം
പ്രകാശ് ചന്ദ്രശേഖർ
മൂന്നാർ: കഴിഞ്ഞ ജൂൺ 2-ന് ദേവികുളം സബ്ബ്കളക്ടറും 29-ന് ഹൈക്കോടതിയും പുറപ്പെടുവിച്ച ഉത്തരവുകൾക്ക് വിരുദ്ധമായി നിരവധി കേസുകളിൽ പ്രതിചേർക്കപ്പെട്ട വ്യക്തിക്ക് വസ്തു പിടിച്ചെടുക്കാനും പൊലീസ് സഹായം. വലിയ അഴിമതിയാണ് ഇതിന് പിന്നിലെന്നാണ് ഉയരുന്ന ആരോപണം.
പ്രതിയെ ഡി വൈ എസ് പി സ്വന്തം വാഹനത്തിൽ സംഘർഷ പ്രദേശത്ത് എത്തിച്ചെന്നും തങ്ങളുടെ കൈവശത്തിലായിരുന്ന 1200 -ഏക്കറോളം വരുന്ന എസ്റ്റേറ്റ് പിടിച്ചെടുക്കാൻ അവസരമൊരുക്കിയെന്നും ബാങ്ക് അധികൃതർ പറയുന്നു. മുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെ എം ഫിനാൻഷ്യൽസ് എന്ന സ്ഥാപനത്തിന്റെ കേരളത്തിലെ ചുമതലക്കാരാണ് ഇത് സംബന്ധിച്ച് ഉന്നതാധികൃതർക്ക് പരാതി സമർപ്പിച്ചിട്ടുള്ളത്.
ലെംഗീക പീഡനം ,അതിക്രമിച്ച് കയറി അക്രമം തുടങ്ങി വിവിധ സംഭവങ്ങളിൽ പ്രതിസ്ഥാനത്തുള്ള തലശേരി സ്വദേശി അബ്ദുൾഖാദറിന് കിട്ടിയെ പൊലീസ് സഹായത്തിലാണ് പരാതി. അബ്ദുൾ ഖാദർ, മൂന്നാർ ഡി വൈ എസ് പി യുടെ സഹായത്തോടെ സർഫസി ആക്ട് പ്രകാരം തങ്ങൾ ഏറ്റെടുത്തിരുന്ന ശാന്തൻപാറ കള്ളിപ്പാറയിലെ ജി ഐ ഇ ( കെ ആർ വി )എസ്സ്റ്റേറ്റ് കരസ്ഥമാക്കിയെന്നാണ് ബാങ്ക് പ്രതിനിധി ബേസിൽ പോൾ മറുനാടനോട് വ്യക്തമാക്കിയിട്ടുള്ളത്.
കഴിഞ്ഞ ജൂലൈ 15-ന് മൂന്നാർ ഡി വൈ എസ് പി തന്റെ ഔദ്യോഗീക വാഹനത്തിൽ അബ്ദുൾഖാദറിനെ എസ്റ്റേറ്റിലെത്തിച്ചെന്നും പിന്നാലെ നിലവിലുണ്ടായിരുന്ന പൊലീസ് സംരക്ഷണം പിൻവലിച്ച് ഇദ്ദേഹം സ്ഥലം വിട്ടെന്നും പരാതിയിൽ പറയുന്നു. തുടർന്ന് അബ്ദുൾഖാദർ വെടിയിതിർത്തെന്നും ഇതെത്തുടർന്ന ജീവനക്കാർ ചിതറിയോടിയെന്നും ഈ അവസരം പ്രയോജനപ്പെടുത്തി അബ്ദുൾഖാദർ എസ്റ്റേറ്റിന്റെ നിയന്ത്രണം ഏറ്റെടുത്തെന്നുമാണ് കമ്പനി കെയർടേക്കർ ബേസിൽ പോൾ വെളിപ്പെടുത്തിയത്.
കഴിഞ്ഞ മെയ് -16-ന് രാത്രിയിൽ എസ്റ്റേറ്റ് വളപ്പിൽ അതിക്രമിച്ച് കയറുകയും ജീവനക്കാർക്കുനേരെ വെടിയുതിർക്കുകയും ഓഫീസ് കെട്ടിടത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്ത സംഭവത്തിൽ പൊലീസ് അബ്ദുൾ ഖാദറിനെയും കൂട്ടാളികളെയും ശാന്തൻപാറ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തോക്കടക്കമുള്ള ആയുധങ്ങളും പിടിച്ചെടുക്കുയും ചെയ്തിരുന്നു. പിറ്റേന്ന് ശാന്തൻപാറ പൊലീസ് ദേവികുളം സബ്ബ്കളക്ടറുടെ മുമ്പാകെ അബ്ദുൾഖാറടക്കമുള്ള 5 പ്രതികളെ ഹാജരാക്കി. പ്രതികൾക്ക് ജാമ്യം നൽകി, കോവിഡ് ചട്ടം പ്രകാരം വീട്ടിലിരിയിക്കണമെന്ന് നിർദ്ദേശിച്ച് സബ്ബകളക്ടർ ഇവരെ വിട്ടയച്ചു.
തുടർന്ന് ജൂൺ 2-ന് ഇവരെ വീണ്ടും വിളിച്ചുവരുത്തി കോടതിയുടെ പരിധിയിൽ കടക്കരുതെന്നും അക്രമ സംഭവങ്ങളിൽ ഉൾപ്പെടരുതെന്നും നിർദ്ദേശിച്ച് ഉത്തരവിടുകയും 1 ലക്ഷം രൂപയുടെ ബോണ്ടിലും 50000 രുപ വീതമുള്ള ആൾ ജാമ്യത്തിലും ഇവരെ വിട്ടയക്കുകയുമായിരുന്നു. ഇതിന് പുറമെ കഴിഞ്ഞ ജൂൺ 29-ന് കമ്പിനിക്ക് അനുകൂലമായ മറ്റൊരു ഉത്തരവ് ഹൈക്കോടതിയും പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവുകൾ നിലനിൽക്കെയാണ് ആബ്ദുൾഖാദറിനെ ഡി വൈ എസ് പി ഔദ്യോഗീക വാഹനത്തിൽ എസ്റ്റേറ്റിൽ എത്തിച്ചതെന്നും ഇത് കടുത്ത നിയമലംഘനമാണെന്നുമാണ് ബേസിൽ പോളിന്റെ വാദം.
ജൂലൈ 15-ന് എസ്റ്റേറ്റിൽ നടന്നത് ആരെയും ഭീതിപ്പെടുത്തുന്ന സംഭവങ്ങളാണെന്നും നടുക്കത്തോടെ മാത്രമെ ഇതെക്കുറിച്ച് ഓർക്കാൻ പോലും സാധിക്കുഎന്നുമാണ് ബേസിൽ വിശദമാക്കുന്നത്. അബ്ദുൾഖാദർ വാച്ച്മാൻ സുമേഷിനെ വെടിവച്ചുവീഴ്ത്തിയെന്നും കൂട്ടാളികൾ തന്റെ ഓഫീസ് ജീവനക്കാരികളായിരുന്ന ബീനയെയും ജോമോളെയും ക്രൂരമായി മർദ്ദിച്ചെന്നും അടുക്കളയിലെ ജോലിക്കാരിയുടെ 12 വയസ്സുള്ള മകനെ മർദ്ദിക്കുകയും പൊക്കിയെടുത്ത് കെട്ടിടത്തിന് പുറത്തേയ്ക്കെറിഞ്ഞും ഇതെത്തുടർന്ന് ഭയവിഹ്വലരായ താനടക്കമുള്ളവർ ഇവിടെ നിന്ന് ഓടി രക്ഷപെടുകയായിരുന്നുമാണ് ബേസിൽ പോളിന്റെ വിശദീകരണം.
ഹൈക്കോടതി ഉത്തരവിന്റെ കോപ്പി ജൂലൈ 14-ന് ലഭിച്ചെന്നും അന്ന് തന്നെ ഇത് ഇടുക്കി ജില്ലാപൊലീസ് മേധാവിക്ക് മെയിലിൽ അയച്ചിരുന്നെന്നും ബേസിൽ പോൾ പറയുന്നു. ഈ ഉത്തരവിന്റെയും ദേവികുളം ആർ ഡി ഒ കോടതി ഉത്തരവിന്റെയും ലംഘനമായിരുന്നു പിറ്റേന്നത്തെ ആക്രമണമെന്നും ഇതെക്കുറിച്ച് പരാതിയുമായി എത്തിയപ്പോൾ ശാന്തൻപാറ സി ഐ സ്വീകരിക്കാൻ പോലും തയ്യാറായില്ലെന്നും ബേസിൽ പറഞ്ഞു. തങ്ങളെ ഭയപ്പെടുത്തി ഓടിച്ച ശേഷം അബ്ദുൾഖാദർ തലയിൽ സ്വയം മുറിവേൽപ്പിച്ച് ആശുപത്രിയിലാവുകയായി
രുന്നെന്നും ഇതിന്റെ പേരിൽ എസ്റ്റേറ്റിലെ ജീവനക്കാരായിരുന്ന ബീന,ജോമോൾ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തുവെന്നും താനുൾപ്പെടുള്ള കമ്പനി പ്രതിനിധികൾ ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കെസെടുത്തിരിക്കുകയാണെന്നും ബേസിൽ കൂട്ടിച്ചേർത്തു.
ബീനയും ജോമോളും ഇപ്പോൾ റിമാന്റിലാണ്. സംഭവം നടക്കുമ്പോൾ എറണാകുളത്ത് ഡി ഐ ജി ഓഫീസിലും ഇടുക്കിയിൽ അഭിഭാഷകന്റെ ഓഫീസിലുമുണ്ടായിരുന്ന കമ്പനി പ്രതിനിധികൾക്കെതിരെപോലും പൊലീസ് കേസെടുത്തിണ്ടുന്നെന്നും ഇത് തെളിക്കുന്ന ഡിജിറ്റൽ തെളിവുകളും രേഖകളും തന്റെ പക്കലുണ്ടെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും ബേസിൽ അറിയിച്ചു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍