വനിതാ ക്യാമ്പും സമ്മേളനവും നടക്കുമ്പോൾ സെക്രട്ടറിയായി വന്നു അവരുടെ അരഞ്ഞാണങ്ങൾ രാത്രി അടിച്ചു കൊണ്ട് പോയാൽ എന്ത് ചെയ്യാൻ കഴിയുമെന്ന ചോദ്യം കേട്ട് വെട്ടിലായത് മുല്ലപ്പള്ളി രാമചന്ദ്രൻ; ഡിസിസി ഭാരവാഹി രഹസ്യസ്ഥലത്തുകൊണ്ടുപോയി കൂമ്പിനിടിച്ച മോഷ്ടാവിനെയാണ് നിങ്ങൾ ലിസ്റ്റിൽ ഉൾപ്പെടുത്തിയതെന്നും മുഖത്ത് നോക്കി പറഞ്ഞത് എംപിമാരിൽ പ്രധാനി; ഭാരവാഹി പട്ടികയെ പ്രതിസന്ധിയിലാക്കി കാസർകോട്ടെ പഴയ മോഷണ വിവാദം; കെപിസിസിയിൽ പുകയുന്ന വിവാദം ഇങ്ങനെ
എം മനോജ് കുമാർ
തിരുവനന്തപുരം: കാസർകോട്ടെ ഒരു ലക്ഷം രൂപയുടെ മോഷണവിവാദവുമായി ബന്ധപ്പെട്ട് കെപിസിസിയിൽ പൊട്ടിത്തെറി. കഴിഞ്ഞ കെപിസിസി പ്രസിഡന്റ് എം.എം.ഹസന്റെ കേരള ജാഥയുമായി ബന്ധപ്പെട്ട് നടന്ന ഒരു ലക്ഷത്തിന്റെ മോഷണവിവാദമാണ് ഇപ്പോൾ കെപിസിസി ഭാരവാഹി ലിസ്റ്റുമായി ബന്ധപ്പെട്ട് വീണ്ടും ഉയർന്നത്. മോഷണത്തിൽ ആരോപണ വിധേയനായ യൂത്ത് കോൺഗ്രസ് നേതാവ് കെപിസിസി ഭാരവാഹിപ്പട്ടികയിൽ സെക്രട്ടറി സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെട്ടതോടെയാണ് മോഷണ വിവാദം ഉന്നത നേതാക്കൾ തന്നെ കെപിസിസി പ്രസിഡന്റിന്റെ മുന്നിൽ കൊണ്ടുവന്നത്. മുല്ലപ്പള്ളിയും മറ്റും നേതാക്കളും കെപിസിസി ഓഫീസിനു പുറത്ത് നിൽക്കുമ്പോൾ സുരേഷ് ഗോപി സ്റ്റൈലിൽ മുല്ലപ്പള്ളിയോട് പൊട്ടിത്തെറിച്ച ഉന്നത നേതാവാണ് പ്രശ്നം വീണ്ടും വിവാദമാക്കിയത്.
ഒരു ലക്ഷം രൂപയുടെ മോഷണം കയ്യോടെ പൊക്കിയപ്പോൾ കാസർകോടെ ഡിസിസി ഭാരവാഹി രഹസ്യസ്ഥലത്തുകൊണ്ടുപോയി കൂമ്പിനിടിച്ച നേതാവിനെയാണ് നിങ്ങൾ കെപിസിസി സെക്രട്ടറി ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. വനിതാ ക്യാമ്പും സമ്മേളനവുമൊക്കെ നടക്കുമ്പോൾ കെപിസിസി സെക്രട്ടറിയായി സ്ഥലത്ത് വന്നു അവരുടെ അരഞ്ഞാണങ്ങൾ രാത്രി അടിച്ചു കൊണ്ട് പോയാൽ നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയുമെന്നാണ് സംസ്ഥാനത്തെ പ്രബലനേതാവ് മുല്ലപ്പള്ളിയോട് ചോദിച്ചത്. മുല്ലപ്പള്ളിയോടൊപ്പം ഉന്നത നേതാക്കൾ നിൽക്കുമ്പോഴാണ് ഉന്നതൻ പൊട്ടിത്തെറിച്ചത്. മോഷണവിവാദം പൊട്ടിത്തെറിക്ക് വഴിവെച്ചതോടെ ഭാരവാഹിപ്പട്ടിക ഇനിയും വൈകാനാണ് സാധ്യത.
വളരെ ക്ലേശിച്ച് എ-ഐ ഗ്രൂപ്പ് നേതാക്കളുടെ സഹായത്തോടെ മുല്ലപ്പള്ളി ജനറൽ സെക്രട്ടറിമാർക്കും വൈസ് പ്രസിഡന്റുമാർക്കും ഏകോപന ചുമതല കൈമാറിയത് കഴിഞ്ഞ ദിവസമാണ്. പാർട്ടി ചുമതകൾ ജനറൽ സെക്രട്ടറിമാർക്ക് മാത്രം വീതിച്ച് നൽകുന്ന കീഴ്വഴക്കം നിലനിൽക്കുമ്പോൾ ഇക്കുറി വൈസ് പ്രസിഡന്റുമാർക്കും മുല്ലപ്പള്ളി ചുമതലകൾ നൽകിയിട്ടുണ്ട്. എല്ലാം ഗ്രൂപ്പ് പോരുകൾ ശമിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായിരുന്നു. ഇങ്ങനെ ഈ പ്രശ്നം പരിഹരിച്ച് ഭാരവാഹി ലിസ്റ്റിനായി ഹൈക്കമാൻഡിൽ കണ്ണും നട്ടിരിക്കെവെയാണ് മോഷണവിവാദം മുല്ലപ്പള്ളിയുടെയും മറ്റു നേതാക്കളുടെയും ഉറക്കം കെടുത്തി പൊട്ടിത്തെറിയുടെ രൂപത്തിൽ വരുന്നത്. സംസ്ഥാനത്തെ പ്രമുഖ ലോക്സഭാ അംഗമാണ് കാസർകോട്ടെ വിവാദം ചർച്ചയാക്കുന്നത്.
കാസർകോട് ഹസന്റെ യാത്രയുമായി ബന്ധപ്പെട്ടു നടന്ന സംഭവം പാർട്ടിയിലെ അത്യുന്നതനാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ശ്രദ്ധയിൽപ്പെടുത്തി പൊട്ടിത്തെറിച്ചത്. ആശയക്കുഴപ്പത്തിലായ മുല്ലപ്പള്ളി രാമചന്ദ്രൻ ഈ നേതാവിനെ ലിസ്റ്റിൽ നിന്നും വെട്ടാനുള്ള ശ്രമത്തിലാണ്. ആന്റണിയുടെയും കെ.വി.തോമസിന്റെയും പേര് പറഞ്ഞാണ് നേതാവ് പട്ടികയിൽ ഇടംപിടിച്ചതെങ്കിലും തന്റെ പേര് പറഞ്ഞു ഒരു മോഷ്ടാവിനെ കെപിസിസി സെക്രട്ടറി പദവിയിൽ അവരോധിക്കുന്നതിൽ ആന്റണിക്കും പ്രതിഷേധമുണ്ടെന്നാണ് അറിഞ്ഞത്. എന്ത് സംഭവിച്ചാണെങ്കിലും തന്റെ പേര് ലിസ്റ്റിൽ ഇടംപിടിക്കുമെന്നാണ് വിവാദം അറിഞ്ഞപ്പോൾ ഈ നേതാവിന്റെ പ്രതികരണം.
ഇതോടെ മുല്ലപ്പള്ളിയും ആശയക്കുഴപ്പത്തിലാണ്. ഈ നേതാവിനെ അനുകൂലിച്ച നേതാക്കൾ തന്റെ നേരെ തിരിയുമോ എന്നാണ് മുല്ലപ്പള്ളിയുടെ ആശങ്ക. കഴിഞ്ഞ പ്രസിഡന്റിന്റെ കാലത്ത് നടന്ന മോഷണ വിവാദം ഓർക്കാപ്പുറത്ത് കെപിസിസിയിൽ പൊട്ടിത്തെറിക്ക് വഴിവെക്കുമെന്ന് ഒരു നേതാവും കരുതിയതല്ല. കെപിസിസി ഓഫീസിനു മുന്നിൽവെച്ച് മുല്ലപ്പള്ളിയടക്കമുള്ള നേതാക്കളോട് കാസർകോടെ ഉന്നതൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കെപിസിസി ലിസ്റ്റ് വിവാദം കടന്നുവരുകയും മുല്ലപ്പള്ളിയോട് സുരേഷ് ഗോപി സ്റ്റൈലിൽ പ്രധാന നേതാവ് പൊട്ടിത്തെറിച്ചത്. ഇതോടെ സംഭവത്തിൽ എന്ത് ചെയ്യാൻ കഴിയുമെന്ന് മുല്ലപ്പള്ളിയും ആലോചിച്ച് തുടങ്ങിയിട്ടുണ്ട്. മോഷണവിവാദത്തിൽ തുടങ്ങിയ പൊട്ടിത്തെറി ഇനി മറ്റു നേതാക്കൾ ഏറ്റുപിടിക്കുമോ എന്നാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കൾ ഉറ്റുനോക്കുന്നത്. പ്രശ്നം പരിഹൃതമായില്ലെങ്കിൽ ജംബോ ലിസ്റ്റ് ഇനിയും വൈകാൻ ഇടയുണ്ട്.
കെപിസിസിയിൽ പുതിയ പൊട്ടിത്തെറിക്ക് വഴിവെച്ച മോഷണവിവാദത്തിന്റെ കഥ ഇങ്ങനെ:
മുൻ കെപിസിസി പ്രസിഡന്റിന്റെ കേരള യാത്ര. നേതാക്കളിൽ പലരും കാസർകോട്. ഉന്നത കോൺഗ്രസ് നേതാവ് അടക്കമുള്ളവർ കാസർകോടെയ്ക്ക് ട്രെയിനിൽ തിരിക്കുന്നു. ഒരു ജില്ല കോൺഗ്രസ് സെക്രട്ടറി കാസർകോടിന് മുൻപ് തന്നെ നേതാക്കളെ വിളിക്കുന്നു. കാസർകോട് അങ്ങനെ നല്ല റൂം കിട്ടില്ല. നിങ്ങൾ കാഞ്ഞങ്ങാട് ട്രെയിൻ ഇറങ്ങൂ. ഞങ്ങൾ റൂം അറേഞ്ച് ചെയ്ത് തരാം എന്ന് പറയുന്നു. നേതാക്കൾ കാഞ്ഞങ്ങാട് ഇറങ്ങുന്നു. ഉന്നത നേതാവിന് കാസർകോടെ ഭാരവാഹി സ്വന്തം വീട് തന്നെ വിട്ടു നൽകുന്നു. എസി റൂമിൽ തന്നെ നേതാവിനെ താമസിപ്പിച്ച ഭാരവാഹി സ്വന്തം കാറും സഞ്ചരിക്കാൻ വിട്ടു നൽകി. ഒപ്പം അകമ്പടി സേവിക്കാൻ ഒരു കോൺഗ്രസ് ഭാരവാഹിയേയും വിട്ടു നൽകി. അപ്പോൾ ഡിസിസി ഭാരവാഹി ഒരു കാര്യം നേതാവിനോട് പറഞ്ഞു.
കാറിന്റെ ബാക്ക് സീറ്റിൽ ഒരു ലക്ഷം രൂപ ഇരിപ്പുണ്ട്. അത് ഒന്ന് സുരക്ഷിതമാക്കി വയ്ക്കാൻ ഡ്രൈവറോടു പറയണം. അല്ലെങ്കിൽ ഒന്ന് എടുത്ത് ഡാഷ് ബോർഡിൽ വെയ്ക്കണം എന്ന് പറഞ്ഞു. ഡ്രൈവർ പറഞ്ഞു. സീറ്റിൽ പണം ഇരിപ്പുണ്ട്. അത് ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു. കാസർകോട് എത്തിയപ്പോൾ ചാനലുകാർ ചർച്ചയ്ക്ക് വിളിച്ചു. സൗകര്യമായി ഇരിക്കാൻ നേതാവ് കാറിനു അകത്തേക്ക് കയറി. അപ്പോൾ ആരോപണ വിധേയനായ നേതാവും മറ്റൊരു നേതാവും ബാക്ക് ഡോർ തുറന്നു അകത്ത് കയറി. സംസാരം തുടങ്ങി. ബാക്ക് സീറ്റിൽ ആളിരിക്കുന്നത് കണ്ട ഡ്രൈവർ ഓടി വന്നു പറഞ്ഞു. സീറ്റിൽ പണമുണ്ട്. അതൊന്നു എടുക്കണമെന്ന് പറഞ്ഞു. നോക്കുമ്പോൾ കവർ മാത്രം. അതിൽ പണമില്ല. ഡ്രൈവർ ഈ കാര്യം പറഞ്ഞപ്പോൾ നേതാവ് പറഞ്ഞു. നീ ഒന്ന് പരിശോധിക്കണം. പണം എന്റെ കയ്യിലുണ്ടോ എന്ന് നോക്കണം എന്ന് പറഞ്ഞു. പക്ഷെ ഡ്രൈവർ അനങ്ങിയില്ല. നേതാവിനെ പരിശോധിക്കാൻ തയ്യാറായതുമില്ല. ഡ്രൈവർക്ക് വേണമെങ്കിൽ അവരെ പരിശോധിക്കാമായിരുന്നു. ഡ്രൈവർ അതിനു തയ്യാറായില്ല. നേതാക്കൾ ബാക്ക് സീറ്റിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
ഡ്രൈവർ ഡിസിസി ഭാരവാഹിയെ വിളിച്ചു. ഡിസിസി ഭാരവാഹി അപ്പോൾ മുൻ കെപിസിസി അധ്യക്ഷന്റെ മുറിയിൽ ഇരിക്കുകയാണ്. ഡ്രൈവർ കാര്യം പറഞ്ഞപ്പോൾ ഭാര്വാഹിക്ക് പരിഭ്രാന്തിയായി. മുൻ കെപിസിസി പ്രസിഡനന്റ് കാര്യം അന്വേഷിച്ചു. കാറിൽ നിന്ന് പണം മോഷണം പോയി എന്ന് പറഞ്ഞു. അപ്പോൾ നേതാവിനെ കൂടാതെ വേറെ ആര് കാറിൽ വന്നു എന്ന് ചോദിച്ചു. രണ്ടു നേതാക്കളുടെ പേര് പറഞ്ഞു. അവിടെ പോയി പരിശോധിക്കാൻ കെപിസിസി ഉന്നതൻ നിർദ്ദേശിച്ചു. ഇതോടെ ഭാരവാഹി കാറുമായി നേരിട്ട് പോയി. യൂത്ത് കോൺഗ്രസ് നേതാക്കളെ പൊക്കി. ആരുമില്ലാത്ത സ്ഥലത്ത് പോയി. ഉടൻ നേതാവ് വിരട്ടൽ തുടങ്ങി. ഉടൻ നേതാവ് എ.കെ.ആന്റണിയെ വിളിക്കാൻ പറഞ്ഞു. കെ.വി.തോമസിനെ വിളിക്കൂ. ശശി തരൂരിനെ വിളിക്കൂ എന്നൊക്കെ പറഞ്ഞു. ലക്ഷങ്ങൾ എന്റെ കയ്യിൽ നിന്ന് ചെലവാക്കിയാണ് ഞാൻ രാഷ്ട്രീയത്തിൽ വന്നത്. ഒരു പണവും എനിക്ക് എടുക്കേണ്ട കാര്യമില്ല. നിങ്ങൾ എന്നെ അപമാനിക്കരുത്. വിവരം അറിയും. നിങ്ങൾക്ക് എത്ര രൂപ വേണം. എന്റെ കയ്യിൽ നാല് കാർഡ് ഉണ്ട്. രണ്ടു ലക്ഷം രൂപ ഞാൻ എടിഎമ്മിൽ നിന്നും എടുത്ത് തരാം എന്ന് പറഞ്ഞു.
ഡിസിസി ഭാരവാഹി യൂത്ത് കോൺഗ്രസ് നേതാവിന്റെ കഴുത്ത് സ്വന്തം കയ്യിലാക്കി. തല താഴ്ത്തിപ്പിടിച്ച് മുട്ടുകൈ കൊണ്ട് നാല് കുത്ത് പുറത്തുകൊടുത്തു. പൊലീസ് രീതിയിൽ മുട്ടുകൊണ്ട് മൂന്നു പ്രഹരം അടിവയറിനും നൽകി. കരഞ്ഞുകൊണ്ട് നേതാവ് എല്ലാം സമ്മതിച്ചു. എന്നെ ഒന്നും ചെയ്യരുത് പണം ഞാൻ നൽകാം എന്ന് പറഞ്ഞു. റൂമിൽ കൂട്ടിക്കൊണ്ടു പോയി എടുത്ത ഒരു ലക്ഷവും കട്ടിലിന് അടിയിൽ നിന്നും എടുത്തുകൊണ്ട് കൊടുത്തു. കതക് കുറ്റിയിട്ടു പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ആരും ഇക്കാര്യം അറിയരുത് എന്ന് പറഞ്ഞു സമ്മതിപ്പിച്ചു. വൈകീട്ട് ആദ്യം കാറിൽ കയറിയ ഉന്നതനും ഡിസിസി ഭാരവാഹിയും ചായ കുടിക്കാൻ കയറി. ലേശം സങ്കോചത്തോടെയാണ് നേതാവ് ഡിസിസി ഭാരവാഹിയെ അഭിമുഖീകരിച്ചത്. താൻ കയറിയ കാറിൽ നിന്നാണല്ലോ പണം പോയത്. പണം തിരികെ കിട്ടിയ കാര്യം ഡിസിസി ഉന്നതൻ അറിയിച്ചിരുന്നുമില്ല. ചായകുടിക്കിടെ ഡിസിസി ഉന്നതൻ പണം ലഭിച്ച കാര്യം നേതാവിനോട് പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാവ് അല്ലെ പണം എടുത്തത് എന്ന് നേതാവ് തിരികെ ചോദിച്ചു. അത് എങ്ങിനെ മനസിലായി എന്ന് ചോദിച്ചപ്പോൾ അത് എനിക്ക് അറിയാം എന്നായിരുന്നു നേതാവിന്റെ മറുപടി. കാലു പിടിച്ച് തന്റെ ഭാവി കളയരുത് എന്ന് പറഞ്ഞതുമുതൽ എല്ലാം ഡിസിസി ഉന്നതൻ നേതാവിനോട് പറഞ്ഞു. കാസർകോടെ മുഴുവൻ നേതാക്കളും കോൺഗ്രസ് നേതാക്കളും കാര്യം അറിഞ്ഞു. ഉന്നത നേതാവ് ഉടൻ തന്നെ ഡിസിസി ഭാരവാഹിയോടു പരാതി പറയാൻ പറഞ്ഞു. ഡിസിസി നേതാവ് വിചിത്ര മറുപടിയാണ് നൽകിയത്. തിരുവനന്തപുരത്തെ ഒരു പ്രബല നേതാവുണ്ട്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കോടികൾ സമ്പാദിച്ച നേതാവ്. അയാൾ അഴിമതിക്കാരനായിട്ടും പാർട്ടിയുടെ തലപ്പത്തുണ്ട്. ഇത്തരം നേതാക്കൾ അഴിമതി കാട്ടുമ്പോൾ അവരുടെ അഴിമതി വിഹിതം കട്ടുകൊണ്ടുപോകാൻ ഇതുപോലുള്ള നേതാവ് പാർട്ടിയിൽ വേണം. എനിക്ക് എന്റെ പണം തിരികെ ലഭിച്ചു. പണം കട്ടവനെ ഒരു രഹസ്യ സ്ഥലത്തുകൊണ്ടുപോയി കൂമ്പിനിടിച്ച് നല്ല വണ്ണം പ്രഹരിച്ചു. കരഞ്ഞുകൊണ്ട് ഇനി അടിക്കരുത് എന്ന് പറഞ്ഞു അയാൾ കാലിൽ വീഴുകയും ചെയ്തു. ഇനി ഇവനെ എന്തിനു പൊലീസിൽ പിടിപ്പിക്കണം എന്നാണ് ഡിഡിസിസി ഭാരവാഹി പറഞ്ഞത്.
സംഭവം വിവാദമായപ്പോൾ നേതാവിന് പിന്തുണയുമായി കണ്ണൂർ നേതാവ് രംഗത്തെത്തി. ഇതോടെ സംഭവം ഉന്നത പറഞ്ഞ നേതാവ് പറഞ്ഞു. ഗുരുവായൂരപ്പൻ മുന്നിൽ വന്നു ഈ നേതാവ് കള്ളനല്ല എന്ന് പറഞ്ഞാൽ ഞാൻ ഗുരുവായൂരപ്പനോട് പറയും ഇനി ഗുരുവായൂരിൽ പോയി ഞാൻ നിങ്ങൾക്ക് മുന്നിൽ തൊഴില്ല എന്ന്. ഇതോടെ കണ്ണൂർ നേതാവും സമ്മതിച്ചു. തനിക്ക് തെറ്റ് പറ്റിയെന്ന്. ഈ സംഭവങ്ങൾ ഓർമ്മിപ്പിച്ചാണ് നേതാവ് മുല്ലപ്പള്ളിക്ക് മുന്നിൽ പൊട്ടിത്തെറിച്ചത്. കള്ളന്മാർക്ക് വരെ പ്രാതിനിധ്യം നൽകിയ ലിസ്റ്റാണ് നിങ്ങൾ ഇറക്കിയത് എന്ന് പറഞ്ഞാണ് ഈ പൊട്ടിത്തെറി തുടർന്നത്. ഇതോടെയാണ് ഭാരവാഹി ലിസ്റ്റ് വീണ്ടും വെള്ളത്തിലാകുന്നതായി സൂചനകൾ വരുന്നത്. മാസങ്ങളായി തുടരുന്ന തർക്കമാണ് കെപിസിസി സെക്രട്ടറി ലിസ്റ്റിനെ ചൊല്ലി സംസ്ഥാനത്ത് നടക്കുന്നത്. ഗ്രൂപ്പ് തർക്കങ്ങൾക്കും വടംവലികൾക്കുമൊടുവിൽ 84 പേരെ ഉൾപ്പെടുത്തിയുള്ള പട്ടികയാണ് കെപിസിസി നേതൃത്വം ഹൈക്കമാന്റിന്നൽകിയത്. ജംബോ പട്ടിക വേണ്ടെന്ന് നിലപാടെടുത്ത കെപിസിസി പ്രസിഡന്റിന്റെ തീരുമാനത്തെ വെട്ടിയൊതുക്കിയാണ് എല്ലാവരും ചേർന്ന് ജംബോ പട്ടിക കൈമാറിയത്. ആ പട്ടികയിൽ സംസ്ഥാന സെക്രട്ടറിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട നേതാവാണ് കാസർകോടെ മോഷണത്തിന്റെ പേരിൽ വിവാദത്തിൽ തുടരുന്നത്. ഇയാളുടെ പേര് മുല്ലപ്പള്ളി വെട്ടുമ്പോൾ ഇനി ലിസ്റ്റിന്റെ കാര്യത്തിൽ എന്ത് സംഭവിക്കും എന്നാണ് മറ്റു നേതാക്കളുടെ നോട്ടം.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്