'ബിജെപിയുടെ പരാജയവും 'വത്തിക്കാന്റെ മാനസപുത്രി'യായ സോണിയയുടെ വിജയവും ദൈവത്തിന്റെ ഇടപെടലായി' കണ്ട കെപി യോഹന്നാനെ മുഖ്യസ്പോൺസറാക്കി ജന്മഭൂമിയുടെ കേരള വികസന കോൺക്ലേവ്! സംഘാടക സമിതി ചെയർമാൻ ഉമ്മൻ ചാണ്ടിയുടെ സ്വന്തക്കാരനായ മുത്തൂറ്റ് ജോർജ്ജും!
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 'ഇതാണ് യഥാർത്ഥ യോഹന്നാൻ. 2004 ലെ ബിജെപിയുടെ പരാജയവും 'വത്തിക്കാന്റെ മാനസപുത്രി'യായ സോണിയയുടെ വിജയവും ദൈവത്തിന്റെ ഇടപെടലായി കണ്ടയാളാണ് യോഹന്നാൻ. ബിജെപി വിരുദ്ധവും നിയമവിരുദ്ധവും ദേശവിരുദ്ധവുമായ നിലപാടാണിതെന്ന് പ്രത്യേകം പറയേണ്ടതില്ല. ഈ യോഹന്നാനാണ് ഇപ്പോൾ നരേന്ദ്ര മോദിയുടെ ആരാധകനായി മാറിയിരിക്കുന്നത്! ഒന്നോർക്കുന്നതുകൊള്ളാം, കെ.പി.യോഹന്നാന്റെയും ബിലീവേഴ്സ് ചർച്ചിന്റെയും ഫ്രെയ്മിൽ ഒതുങ്ങുന്നയാളല്ല നരേന്ദ്ര മോദി എന്ന വ്യക്തിയും ഭരണാധികാരിയും' ഇക്കഴിഞ്ഞ മാർച്ച് 24ന് ബിജെപിയുടെ ഔദ്യോഗിക മുഖപത്രമായ ജന്മഭൂമിയുടെ എഡിറ്റ് പേജിൽ മുരളി പരപ്പുറം എഴുതിയ ലേഖനത്തിന്റെ വരികളാണിത്. പ്രധാനമന്ത്രിയുടെ ഗംഗ ശുചീകരൺ പദ്ധതിക്ക് കെ പി യോഹന്നാൻ എന്ന വിവാദമെത്രാൻ സംഭാവന നൽകിയ വാർത്തയും ചിത്രങ്ങളും മറുനാടൻ പുറത്തു വിട്ടതോടെ ആർഎസ്എസ് കേന്ദ്രങ്ങളിൽ പുകഞ്ഞ അതൃപ്തിക്ക് മറുപടി ആയിരുന്നു ഈ ലേഖനം.
എന്നാൽ ആ പ്രസ്താവന വെറും അധരവ്യായാമം എന്നു നേരം ഇരുട്ടി വെളുത്തപ്പോഴേയ്ക്കും ജന്മഭൂമിയും ബിജെപിയും തെളിയിച്ചിരിക്കുന്നു. കോടിക്കണക്കിന് രൂപയുടെ ക്രമക്കേടിന്റെ പേരിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുകയും അമേരിക്കയിൽ അഴിമതി കേസിൽ വിചാരണ നേരിടുകയും ചെയ്യുന്ന സ്വയം പ്രഖ്യാപിത മെത്രാനെ മുഖ്യസ്പോൺസറാക്കി ജന്മഭൂമി ഡൽഹി നടത്തിയ കേരള വികസന കോൺക്ലേവാണ് മറുനാടന്റെ മുൻ റിപ്പോർട്ടിനെ ശരിവെയ്ക്കുന്നത്. അഞ്ച് പ്രധാന സ്പോൺസർമാരിൽ നാല് പേരും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ ആയിരിക്കവെ ആണ് കെ പി യോഹന്നാന്റെ മെഡിക്കൽ കോളജ് മാത്രം ഒരേയൊരു സ്വകാര്യ സ്പോൺസറായി മാറിയത്. അവിടെയും തീരുന്നില്ല വിവാദം. ആദ്യനികുതി റെയ്ഡിന് വിധേയമായി അന്വേഷണം നേരിട്ടുകൊണ്ടിരുന്ന മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ ജോർജ് മുത്തൂറ്റിനെയാണ് സംഘാടക സമിതി ചെയർമാനും മുഖ്യാതിഥിയുമായി തെരഞ്ഞെടുത്തു എന്നതും ശ്രദ്ധേയമാവുകയാണ്.
കേരളത്തിൽ ആർഎസ്എസ് ഏറ്റവും അധികം എതിർക്കുന്ന ബിലിവേഴ്സ് ചർച്ചിനെ കോൺക്ലേവിന്റെ മുഖ്യ സ്പോൺസർമാരിൽ ഒരാളായി അവതരിപ്പിച്ചു എന്നതാണ് ഏറ്റവും പ്രധാനം. അർഎസ്എസ് എന്നും എതിർക്കുന്ന വ്യക്തിത്വമാണ് ബിലിവേഴ്സ് ചർച്ചിന്റെ സ്വയം പ്രഖ്യാപിത മെത്രാനായി അവതരിക്കപ്പെടുന്ന കെപി യോഹന്നാൻ. അത്തരത്തിലൊരു വ്യക്തിയുടെ മെഡിക്കൽ കോളേജിന്റെ പരസ്യം ജന്മഭൂമി പോലൊരു സംഘപരിവാർ പത്രത്തിന്റെ കോൺക്ലേവിലെത്തിയത് വലിയ ചർച്ചകൾക്ക് തുടക്കമിടുകയാണ്. മുത്തൂറ്റിന്റെ ഉടമയെ ചടങ്ങിൽ ആദരിച്ചതും വിവാദങ്ങൾക്ക് ഇടനൽകുന്നു. സംഘാടക സമിതിയുടെ ചെയർമാനായിരുന്നു ജോർജ്ജ് മുത്തൂറ്റ് എന്നതാണ് വസ്തുത. കേന്ദ്ര ആദായനികുതി വകുപ്പിന്റെ റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് ആക്ഷേപം സജീവമാകുന്നത്.
്ജന്മഭൂമിയുടെ കോൺക്ലാവ് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹർഷവർദ്ധൻ ഉദ്ഘാടനം ചെയ്തത്. കേന്ദ്രമന്ത്രിമാരും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരും വിവിധ മേഖലകളിലെ വിദഗ്ധരും പങ്കെടുത്ത കോൺക്ലേവ് കേരളത്തിന് പുതിയ ദിശാബോധം നൽകുന്നതിനായിട്ടെന്നാണ് ജന്മഭൂമി അവകാശപ്പെട്ടത്. ഇത്തരമൊരു ചടങ്ങിൽ കെപി യോഹന്നാന്റെ സ്ഥാപനം പരസ്യം നൽകുന്നു. കേന്ദ്ര സർക്കാരിന് കീഴിലെ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്ന സ്ഥാപനമായ മുത്തൂറ്റിന്റെ എം ജോർജ് ആദരിക്കപ്പെടുന്നു. ആൻട്രിക്സ് ദേവാസ് അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം നേരിടുന്ന മാധവൻ നായർ മുഖ്യാതിഥിയാകുന്നു. ആർഎസിഎസിന്റെ മുഖപത്രമായാണ് ജന്മഭുമിയെ അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി മോദിയുടെ നയങ്ങളും തീരുമാനങ്ങളും പിന്തുടരുന്ന പത്രം. ഈ സാഹചര്യത്തിൽ കളങ്കിത വ്യക്തിത്വങ്ങളെ ഡൽഹിയിൽ മാന്യന്മാരായി ജന്മഭൂമി അവതരിപ്പിച്ചതാണ് പ്രശ്നം.
കോൺക്ലേവിൽ പ്രധാനമായും അഞ്ച് സ്പോണസർമാരാണ് ഉണ്ടായിരുന്നത്. അതിൽ മുന്നെണ്ണം കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ. പിന്നെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറെന്ന പൊതുമേഖലാ ബാങ്ക്. ഇവർക്കൊപ്പമാണ് ബിലിവേഴ്സ് ചർച്ചിന്റെ മെഡിക്കൽ കോളേജിനേയും സ്പോണസറാക്കിയത്. കേന്ദ്ര ഭരണമുള്ളതിനാൽ ആരെ വേണമെങ്കിലും ബിജെപി സ്വാധീനത്തിന്റെ ബലത്തിൽ സ്പോൺസർമാരായി കോൺക്ലേവിന് ലഭിക്കും. ബിലിവേഴ്സ് ചർച്ചിന്റെ കാശിന് വേണ്ടി നിൽക്കേണ്ട സാഹചര്യമില്ല. അതുകൊണ്ട് കൂടിയാണ് വ്യക്തമായ ഗൂഢാലോചനയുടെ ഫലമായിട്ടാണിത് സംഭവിച്ചതെന്ന വിലയിരുത്തലുകളെത്തുന്നത്. മോദിയെ കാണാൻ കെപി യോഹന്നാൻ എത്തുന്നത് പോലും വ്യക്തമായ പദ്ധതിയുടെ ഭാഗമായിരുന്നു. ബിലീവേഴ്സ് ചർച്ചിന്റെ മെഡിക്കൽ കോളേജിന് കേന്ദ്ര ആരോഗ്യമന്ത്രാലയം തുടക്കത്തിൽ അനുമതി നിഷേധിച്ചു. എന്നാൽ ചില ഇടപെടലുകളുടെ അടിസ്ഥാനത്തിൽ രണ്ട് മാസം കൊണ്ട് കേന്ദ്ര സർക്കാർ നിലപാട് മാറ്റി. ഇതിന് പിന്നാലെയാണ് കോൺക്ലേവിലെ സാന്നിധ്യം.
കോൺക്ലേവിന്റെ പ്രധാന വേദിയിൽ സ്ഥാപിച്ച ബാക്ക് ഡ്രോപ്പിൽ ബിലിവേഴ്സ് മെഡിക്കൽ കോളേജിന്റെ എബ്ലവും പതിച്ചിരുന്നു. ഇതോടെയാണ് കെപി യോഹന്നാന്റെ സഹായം പറ്റിയത് പുറം ലോകത്ത് അറിഞ്ഞത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും ചടങ്ങിൽ പങ്കെടുത്തിരുന്നു. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ എത്തുന്നതുവരെ മോദിയേയും ആർഎസ്എസിനേയും കടന്നാക്രമിച്ച വ്യക്തിയായിരുന്നു യോഹന്നാൻ. കേന്ദ്ര ഭരണം മോദിയുടെ കൈയിലായതോടെ യോഹന്നാൻ മനസ്സ് മാറ്റി. ഒരു കോടി രൂപയുമായി മോദിയുടെ അടുത്ത് യോഹന്നാനെത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാർത്ഥിയെ സഹായിക്കാമെന്ന ഉറപ്പും നൽകി. ഇതെല്ലാം അമേരിക്കയിലെ കേസിൽ നിന്ന് രക്ഷപ്പെടാനുള്ള കുറുക്കുവഴിയാണെന്ന് തെളിവ് സഹിതം മറുനാടൻ മലയാളി വാർത്ത നൽകി. ഇതോടെയാണ് യോഹന്നാനെ തള്ളിപ്പറഞ്ഞ് യോഹന്നാന്റെ വ്യാമോഹം നടക്കില്ലെന്നായിരുന്നു ജന്മഭൂമിയുടെ എഡിറ്റ് പേജിൽ ലേഖനമെത്തിയത്.
എന്നാൽ ഈ നിലപാട് വിശദീകരണം പൊള്ളയാണെന്നാണ് വ്യക്തമാകുന്നത്. ഡൽഹിയിൽ കോൺക്ലേവ് നടക്കുന്ന ഹോട്ടലിൽ നിന്നും വിളിച്ചാൽ കേൾക്കാവുന്ന ദൂരത്തിൽ പ്രധാനമന്ത്രിയുടെ വസതിയുണ്ട്. അതിനാൽ തന്നെ കോൺക്ലേവ് മുന്നോട്ടുവെയ്ക്കുന്ന വികസന കാഴ്ചപ്പാടുകൾക്ക് ഫലമുണ്ടാകുമെന്നായിരുന്നു ചടങ്ങിൽ ഡോ. ഹർഷവർദ്ധൻ പറഞ്ഞത്. ഇതു ശരിയാണെന്നും ഈ കോൺക്ലേവിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ മനസ്സിൽ കയറാനാണ് യോഹന്നാനും മുത്തൂറ്റും ശ്രമിച്ചതെന്നുമാണ് വിമർശനം. കോൺക്ലേവിന്റെ പ്രചരണ ലഘുലേഖകളിൽ പോലും ജോർജ് മുത്തൂറ്റിന്റെ ചിത്രമുണ്ടായിരുന്നു. മുത്തൂറ്റ് ഗ്രൂപ്പിനെതിരെ നടപടിയൊന്നും ഉണ്ടായില്ലെങ്കിൽ അതിന് പിന്നിൽ മോദി സർക്കാരിന്റെ ഇടപെടലെന്ന വിമർശനവും ശക്തമാകും.
കേരളത്തിന്റെ സമഗ്ര വികസനത്തിന് പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കേണ്ട 15 ഇന നയരേഖക്ക് 'ജന്മഭൂമി' ഡൽഹി കോൺക്ലേവ് രൂപം നൽകിയിരുന്നു. കോൺക്ലേവിൽ വിദഗ്ദ്ധർ അവതരിപ്പിച്ച കാഴ്ചപ്പാട് വിശാലമായ സദസ്സുമായി ചർച്ചചെയ്താണിത് തയ്യാറാക്കിയത്. വമ്പൻ പദ്ധതികൾക്ക് പകരം താരതമ്യേന ചെറിയ പദ്ധതികളിലൂടെ സംസ്ഥാനത്തിന്റെ സമഗ്ര വികസനം സാധ്യമാക്കാനാകുമെന്നാണ് പൊതു നിർദ്ദേശം. ഇതാദ്യമായി ഒരു മലയാള ദിനപത്രം കേരള വികസന കാഴ്ചപ്പാടുകൾ മുന്നോട്ടുവച്ച് ഡൽഹിയിൽ നടത്തിയ കോൺക്ലേവ് ചരിത്രത്തിന്റെ തന്നെ ഭാഗമായി. കേരളത്തിന്റെ സമഗ്ര വികസനത്തിന് കുതിപ്പേകുന്ന ഏറ്റവും പ്രധാനപ്പെട്ട നാലു മേഖലകൾ വിശദമായി ചർച്ച ചെയ്ത കോൺക്ലേവിൽ കേന്ദ്രസംസ്ഥാന തലങ്ങളിൽ പതിറ്റാണ്ടുകളുടെ ഭരണ പരിചയമുള്ള വിദഗ്ദ്ധർ വിഷയങ്ങളുമായി എത്തി.
കേരളത്തിന്റെ ഗതാഗത സംവിധാനം, വിവര സാങ്കേതിക വിദ്യ, വിനോദ സഞ്ചാരം, ഗ്രാമീണ വികസനം എന്നീ പ്രധാന മേഖലകളിലായിരുന്നു ചർച്ച കേന്ദ്രീകരിച്ചത്. ഭരണ സർവ്വീസിലെ പരിചയസമ്പത്തും കർമ്മ മേഖലയിലെ നേട്ടങ്ങളും ആധാരമാക്കി സി.വി. ആനന്ദ ബോസ്, പി.സി. സിറിയക്, പി. മൈക്കിൾ വേദശിരോമണി, ഡോ. അജയകുമാർ, അൽഫോൻസ് കണ്ണന്താനം, വി.പി. ജോയി തുടങ്ങിയവർ വിഷയം അവതരിപ്പിച്ചിരുന്നു. ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായരും കോൺക്ലേവിൽ കാഴ്ചപ്പാട് അവതരിപ്പിച്ചു. കേന്ദ്രമന്ത്രിമാരായ ജയപ്രകാശ് നദ്ദ, ഡോ. ഹർഷവർദ്ധൻ, അനിൽ മാധവ് ദവെ, പ്രൊഫ. റിച്ചാർഡ് ഹേ എംപി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ ഡയറക്ടർ ജനറൽ കെ.ജി. സുരേഷ്, ജെഎൻയു പ്രൊഫസർ ഡോ. ജെ. നന്ദകുമാർ എന്നിവരും ബിജെപി ദേശീയ നേതാക്കളും പ്രസംഗിച്ചിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്