കിംസ് നജീബിനും കൂട്ടാളികൾക്കുമെതിരെ വായ്പാ തട്ടിപ്പ് കേസ് വന്നപ്പോൾ സ്ഥാനചലനം വന്നത് മൂന്നു ഡി വൈ എസ് പിമാർക്ക്; സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ കൂടി പ്രതിയായതിനാൽ റിപ്പോർട്ട് നൽകാതെ റിസർവ് ബാങ്കിന്റെ കള്ളക്കളി; വായ്പാ തട്ടിപ്പ് കണ്ടെത്തിയിട്ടും കുറ്റപത്രം സമർപ്പിക്കാതെ ക്രൈംബ്രാഞ്ചും; 38 കോടിയുടെതട്ടിപ്പ് കേസിന് അകാല ചരമം സംഭവിക്കുമോ എന്ന ആധിയിൽ പ്രവാസി മലയാളി; കോട്ടയം കിംസിലെ വായ്പാ തട്ടിപ്പ് കേസ് ഇഴയുന്നതിന് പിന്നിൽ സർക്കാരിന്റെ ഒത്താശ തന്നെ
എം മനോജ് കുമാർ
കോട്ടയം: കോട്ടയം കിംസ് ആശുപത്രിയിലെ വായ്പാ തട്ടിപ്പ് കേസ് ഇഴയുന്നതിന് പിന്നിൽ സർക്കാരിന്റെ ഒത്താശ തന്നെ. കിംസിന്റെ സാരഥികളായ ഇ.എം.നജീബിനും മറ്റു ഡയറക്ടർമാർക്കും എതിരെ വഞ്ചനാക്കുറ്റത്തിന് ജൂബി ദേവസ്യ നൽകിയ കേസിൽ അന്വേഷണം തുടങ്ങിയതിനു ശേഷം മൂന്നാമത്തെ അന്വേഷണ ഉദ്യോഗസ്ഥനെയാണ് മാറ്റുന്നത്. ഹൈക്കോടതി നിർദ്ദേശപ്രകാരം എഫ്ഐആർ വന്നപ്പോൾ മൂന്നു ഡിവൈഎസ്പിമാരെയാണ് ഈ കേസിൽ മാറ്റിയത്.
കഴിഞ്ഞ ജനുവരിയിൽ അന്വേഷണോദ്യോഗസ്ഥനായിരുന്ന ഡി.വൈ.എസ്പിയെ സ്ഥലംമാറ്റിയിരുന്നു. തുടർന്ന് അന്വേഷണച്ചുമതലയേറ്റ ഡിവൈ.എസ്പിയെ കഴിഞ്ഞ 15-നു വീണ്ടും സ്ഥലംമാറ്റി. കിംസിൽ വായ്പാ തട്ടിപ്പ് നടന്നതായി കോട്ടയം ക്രൈംബ്രാഞ്ച് കണ്ടെത്തിയതിനെ തുടർന്നാണ് ഡിവൈഎസ്പിമാരെ മാറ്റുന്നത് എന്നത് പ്രസക്തമാണ്. ഉദ്യോഗസ്ഥർ തുടർച്ചയായി സ്ഥലം മാറ്റപ്പെടുന്നതിന് പിന്നിൽ കിംസ് ഗ്രൂപ്പിന് ഉന്നതതലത്തിലുള്ള ബന്ധവും സ്വാധീനവുമാണെന്നാണ് ആരോപണം. കേസ് മുന്നോട്ടു പോകണമെങ്കിൽ റിസർവ് ബാങ്ക് റിപ്പോർട്ട് കൂടി വേണം. പക്ഷെ റിസർവ് ബാങ്കും ഈ കേസിൽ ഒത്തുകളിക്കുകയാണെന്ന സൂചനകൾ ശക്തമാണ്.
റിസർവ് ബാങ്ക് റീജിയണൽ ഡയരക്ടർ ആയിരുന്ന സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ സലിം ഗംഗാധരനും കേസിൽ പ്രതിയാണ്. അതുകൊണ്ട് തന്നെയാണ് പൊലീസ് ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് ലഭ്യമാക്കാതെ റിസർവ് ബാങ്കും കള്ളക്കളി തുടരുന്നത്. കേസിൽ അന്വേഷണം മുന്നോട്ടു നീക്കാൻ ക്രൈംബ്രാഞ്ചിന് റിസർവ് ബാങ്ക് റിപ്പോർട്ട് വേണം. വായ്പാ തട്ടിപ്പ് കേസ് ആയതിനാലും വൻ തുകയുടെ ലോണുമായതിനാലുമാണ് പൊലീസ് റിസർവ് ബാങ്ക് റിപ്പോർട്ട് കാക്കുന്നത്. വായ്പത്തുക വഴിമാറ്റുന്നതും ദുരുപയോഗം ചെയ്യുന്നതും റിസർവ് ബാങ്ക് നിയമപ്രകാരം കുറ്റകരമാണ്. കോട്ടയം കിംസിനു വേണ്ടി എടുത്ത ലോൺ ഇ.എം.നജീബിന്റെ മറ്റു സ്ഥാപനങ്ങളിലേക്ക് വക മാറ്റി എന്നാണ് ജൂബി ദേവസ്യ നൽകിയ പരാതി. പരാതി വന്നപ്പോൾ റിസർവ് ബാങ്ക് തിരുവനന്തപുരം ഓഫീസ് അന്വേഷണം നടത്തിയിരുന്നു.
റിസർവ് ബാങ്കിന്റെ റിപ്പോർട്ട് കൂടി ലഭിച്ചാൽ മാത്രമേ കുറ്റകൃത്യത്തിന്റെ വ്യാപ്തി വ്യക്തമാകൂ. അതിനാൽ ഇതു സംബന്ധിച്ച വിവരങ്ങൾക്കായി പൊലീസ് റിസർവ് ബാങ്കുമായി ബന്ധപ്പെട്ടെങ്കിലും രേഖകൾ തരാനാകില്ലെന്നായിരുന്നു മറുപടി. തുടർന്ന്, ഇതു കോടതിയിൽ ഹാജരാക്കാൻ റിസർവ് ബാങ്കിന്റെ ബാങ്കിങ് സൂപ്പർവിഷൻ ഡിപ്പാർട്ട്മെന്റ് ജനറൽ മാനേജർക്കു നിർദ്ദേശം നൽകണമെന്നാശ്യപ്പെട്ട് കോടതിയിൽ ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയിട്ടുണ്ട്. റിസർവ് ബാങ്കിന്റെ അന്വേഷണ റിപ്പോർട്ടും വായ്പത്തുക ചെലവഴിച്ചതു സംബന്ധിച്ച് കിംസ് മാനേജ്മെന്റ് സൗത്ത് ഇന്ത്യൻ ബാങ്കിൽ സമർപ്പിച്ച ഇൻവോയിസ് പർച്ചേസ് ബില്ലുകളും പരിശോധിച്ച് കൂടുതൽ അന്വേഷണം വേണമെന്നാണു ക്രൈംബ്രാഞ്ച് റിപ്പോർട്ട്.
കിംസിലെ ഡയറക്ടറായ ജൂബി ദേവസ്യ നൽകിയ പരാതി പ്രകാരമുള്ള 38 കോടിയുടെ വായ്പാ തട്ടിപ്പ് നടന്നുവെന്നാണ് കോട്ടയം ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. പക്ഷെ അന്വേഷണ ഉദ്യോഗസ്ഥർ ശക്തമായ നടപടികളുമായി നീങ്ങുമ്പോൾ ഉദ്യോഗസ്ഥന് സ്ഥാന ചലനം വരും. ഇത് കേസിന്റെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കുകയും ചെയ്യും. സർക്കാർ തലത്തിൽ വരുന്ന ഒത്താശകൾ തന്നെയാണ് പ്രവാസി വ്യവസായിയുടെ പരാതിക്കും കേസിനും വിഘാതമായി വരുന്നത്. തുടർ നടപടികൾ വരാതിരിക്കാൻ ശക്തമായ സ്വാധീനമാണ് കേസിന് പിന്നിൽ പ്രവർത്തിക്കുന്നത്. കേസ് റദ്ദാക്കാൻ നജീബും മറ്റു പ്രതികളും ഹൈക്കോടതിയിൽ അപേക്ഷ നൽകിയെങ്കിലും ഇത് ഹൈക്കോടതി തള്ളുകയായിരുന്നു. കേസിലെ പ്രതിയായ സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാനായിരുന്ന ഏഴാം പ്രതി സലിം ഗംഗാധരനെയും എട്ടാം പ്രതിയും ബാങ്ക് സിഇഒയുമായ വി.ജി. മാത്യുവിനെയും അറസ്റ്റ് ചെയ്യുന്നതു മാത്രമാണ് ഹൈക്കോടതി തടഞ്ഞത്.
38 കോടി രൂപ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും കോട്ടയം കിംസിനുവേണ്ടി എടുത്ത ശേഷം ഈ തുക അതേപടി ആശുപത്രി ഡയറക്ടർമാരായ നജീബും കൂട്ടരും സ്വന്തം സ്ഥാപനങ്ങളിലേക്ക് വകമാറ്റി. 130 കിടക്കകളുള്ള ഏഴു നിലക്കെട്ടിടം പണിയാനെന്ന പേരിലാണ് വായ്പ എടുത്തത്. ഈ തുക പക്ഷെ കോട്ടയം കിംസിലേക്ക് വന്നില്ല. വായ്പയെടുത്ത തുക മുഴുവനും കിംസ് ഗ്രൂപ്പിന്റെ മറ്റു സ്ഥാപനങ്ങളിലേക്കു മാറ്റിയെന്നാണു ജൂബി ദേവസ്യ പരാതി നൽകിയത്. നിലവിലുണ്ടായിരുന്ന അഞ്ചുനിലക്കെട്ടിടത്തിൽ കൂടുതലായി ഒരു നിർമ്മാണവും നടത്താതെയാണ് വായ്പാ മാനദണ്ഡങ്ങൾ ലംഘിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക് മുഴുവൻ തുകയും കൈമാറിയത്. ഇതിനാലാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാനും കേസിൽ പ്രതിയായത്. ഈ കൃത്രിമം കണ്ടുപിടിച്ചതോടെയാണ് ആശുപത്രിക്ക് തുടക്കമിട്ട ഡയറക്ടറും ഉടമയുമായ ജൂബി ദേവസ്യയും കിംസിന്റെ നജീബും മറ്റു ഡയരക്ടർമാരും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങുന്നതും. ഇത് പിന്നെ നിയമനടപടികളിലേക്ക് നീങ്ങുകയായിരുന്നു.
2014 മാർച്ച് മുതൽ 2016 ജനുവരി വരെയുള്ള കാലയളവിലാണ് വായ്പത്തുക വിതരണം ചെയ്തത്. പണം വിനിയോഗിക്കുന്നത് എങ്ങനെയെന്ന് ഇതിനിടെ ബാങ്കിന്റെ ഭാഗത്തുനിന്നു പരിശോധനയുണ്ടായില്ല. വായ്പത്തുക പ്രതികളുടെ സഹോദര സ്ഥാപനങ്ങളിലേക്കു വകമാറ്റിയതായി പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് എസ്പി. സാബു മാത്യു തന്നെ റിപ്പോർട്ട് നൽകിയിരുന്നു. പക്ഷെ കേസ് അസ്വാഭാവിക രീതിയിൽ മന്ദീഭവിച്ച് കിടക്കുകയാണ്. അമേരിക്കയിൽ ജീവിച്ച് സുഖസൗകര്യങ്ങൾ മനസിലാക്കി സ്വന്തം നാടായ കോട്ടയത്ത് അമേരിക്കൻ രീതിയിൽ നല്ലൊരു ആശുപത്രി പണിയാൻ വേണ്ടിയാണ് ജൂബി ദേവസ്യ മീനച്ചിലാറിന്റെ തീരത്ത് അഞ്ചര കോടി രൂപ മുതൽ മുടക്കിൽ ബെൽറോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആരംഭിച്ചത്.
രണ്ടര ഏക്കർ സ്ഥലത്ത് 50000 സ്ക്വയർ ഫീറ്റ് കെട്ടിടമാണ് ആശുപത്രിക്ക് വേണ്ടി ജൂബി പണി തീർത്തത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത ആശുപത്രിയാണിത്. ആശുപത്രി വികസിപ്പിക്കാൻ സഹായം തേടിയാണ് ജൂബി കിംസിന്റെ ഇ.എം.നജീബിനെയും കൂട്ടരെയും സമീപിക്കുന്നത്. 2013-ൽ നജീബും കൂട്ടരും ബെൽറോസ് ആശുപത്രി വന്നു കണ്ടു. തിരുവനന്തപുരത്തെ കിംസ് ആശുപത്രി വന്നു കണ്ടു നോക്കൂ. അതുപോലെ ഒരാശുപത്രിയായി നമുക്ക് ബെൽറോസ് ആശുപത്രിയെ മാറ്റം. കിംസ് പോലെ ബെൽറോസ് ആശുപത്രിയെയും നമുക്ക് മാറ്റാം എന്നാണ് നജീബ് അന്ന് പറഞ്ഞത്. നജീബിന്റെ വാക്ക് വിശ്വസിച്ച് ബെൽറോസ് കോട്ടയം കിംസ് ആക്കി മാറ്റിയാണ് ഇവർ പദ്ധതി മുന്നോട്ടു നീക്കിയത്.
കോട്ടയം കിംസിന്റെ 55 ശതമാനം ഷെയറുകൾ നജീബിനും 45 ശതമാനം ഷെയറുകൾ ജൂബിക്കും എന്ന രീതിയിലാണ് ധാരണ വന്നത്. ഈ പങ്കാളിത്തത്തിന്റെ പുറത്ത് ആശുപത്രി വികസിപ്പിക്കാൻ 38 കോടി രൂപ ടേം ലോൺ ആയും മൂന്നു കോടി രൂപ വർക്കിങ് കാപ്പിറ്റലുമായാണ് സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും നജീബും പങ്കാളികളും ലോൺ എടുത്തത്. എന്നാൽ ഈ ലോൺ എടുത്ത കാര്യം 2017 വരെ ആശുപത്രിയുടെ 45 ശതമാനം ഷെയറുകൾ കൈവശം വയ്ക്കുന്ന ജൂബിയും ഭാര്യയും അറിഞ്ഞതേയില്ല എന്നാണ് ജൂബി മറുനാടനോട് പറഞ്ഞത്. ആശുപത്രി ഡയരക്ടർ ബോർഡിലും ഇത് ചർച്ചയ്ക്ക് വന്നില്ല. പക്ഷെ ലോൺ എടുക്കുകയും ചെയ്തു.
നജീബും സൗത്ത് ഇന്ത്യൻ ബാങ്കും നടത്തിയ ഒത്തുകളിയുടെയും ചതിയുടെ കഥ മനസിലാക്കിയാണ് ജൂബി ഹൈക്കോടതിയെ സമീപിച്ചത്. നിരവധി കേസുകളാണ് ഇതുമായി ബന്ധപ്പെട്ടു ജൂബി നൽകിയിരിക്കുന്നത്. . 2014 മുതൽ 2016 വരെ കിംസ് ലോൺ അടക്കുമ്പോൾ സൗത്ത് ഇന്ത്യൻ ബാങ്ക് ഒരു അന്വേഷണവും നടത്തിയില്ല. സൈറ്റ് ഇൻസ്പെക്ഷന്റെ ഫീസ് മാത്രം ഈടാക്കി. കെട്ടിടം പണി നടക്കുന്നുണ്ടോ എന്ന് അന്വേഷിച്ചില്ല. സ്ഥലത്ത് വന്നു നോക്കിയതുമില്ല. കെട്ടിടം പണിഞ്ഞോ എന്ന് ഇവർ അന്വേഷിച്ചതേയില്ല. അതുകൊണ്ട് തന്നെയാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ സലിം ഗംഗാധരൻ കൂടി ഈ കേസിൽ പ്രതിയായി മാറിയത്. കെട്ടിടം പണിക്ക് ലോൺ എടുത്ത് കെട്ടിടം പണിയാതെ തന്നെ ലോൺ അനുവദിച്ചതിനാണ് ബാങ്ക് ചെയർമാൻ കൂടി പ്രതിയായി മാറിയത്.
130 ബെഡുള്ള ആശുപത്രി പണിയാൻ എന്ന് പറഞ്ഞ് 38 കോടി രൂപ ലോൺ എടുത്ത നജീബ് പക്ഷെ 50 സ്ക്വയർഫീറ്റ് ബിൽഡിങ് പോലും പണിതില്ല. ഫണ്ട് കിംസ് സ്ഥാപനങ്ങളിലേക്കും വിദേശങ്ങളിലുള്ള സ്ഥാപനങ്ങളിലേക്ക് വരെ വക മാറ്റി എന്നാണ് ജൂബി ദേവസ്യ നൽകിയ ക്രിമിനൽ സിവിൽ കേസുകളുടെ ആധാരം. പ്രതിപ്പട്ടികയിലുള്ള സലിം ഗംഗാധരൻ റിസർവ് ബാങ്കിന്റെ റീജനൽ ഡയറക്ടറായിരുന്നു. കിഫ്ബിയുടെ ഓംബുഡ്സ്മാനായി നിയമനം ലഭിക്കുകയും ചെയ്തു. ഇങ്ങനെയുള്ള സ്വാധീനം നിമിത്തമാണ് അന്വേഷണ സംബന്ധമായ രേഖകൾ ലഭ്യമാകാതിരിക്കുകയും നടപടികൾ മുന്നോട്ടു പോകാതിരിക്കുകയും ചെയ്യുന്നതെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് ജൂബി ദേവസ്യ. സിബിഐ. അന്വേഷണമാണ് കേസിൽ അഭികാമ്യം എന്ന് കരുതി അതിനുള്ള നീക്കങ്ങളിലാണ് ജൂബി ദേവസ്യ.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്