പ്രലോഭനത്തിൽ വീഴാത്ത അന്വേഷണ ഉദ്യോഗസ്ഥൻ; നജീബും സഹദുള്ളയും സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാനും വിലങ്ങ് വീഴുമെന്നായപ്പോൾ രക്ഷകനായി അവതരിച്ചത് പിണറായിയുടെ ഉപദേശകനോ? ആശുപത്രിയുടെ ഡയറക്ടർ ബോർഡിൽ നിന്ന് രാജിവച്ചെങ്കിലും ശ്രീവാസ്തവയുടെ മനസ്സ് മുതലാളിമാർക്കൊപ്പം; കിംസ്-ബെൽറോസ് ആശുപത്രി തട്ടിപ്പ് കേസ് അട്ടിമറിച്ച് ഉന്നത ഇടപെടൽ; ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയെ വൈക്കത്തേക്ക് പറത്തിയത് പ്രമുഖരുടെ അറസ്റ്റ് ഒഴിവാക്കാനോ?
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കിംസ്-ബെൽറോസ് ആശുപത്രിയുമായി ബന്ധപ്പെട്ട് കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയ കേസ് അട്ടിമറിക്കാൻ സർക്കാർ തലത്തിൽ ഗുഡ നീക്കം. പരാതിയിൽ കിംസ് ആശുപത്രി ശൃംഖലയുടെ മേധാവികൾക്കും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഉന്നതോദ്യോഗസ്ഥർക്കുമെതിരേ ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരുന്നു. കോട്ടയം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് എസ്പി. സാബു മാത്യു പ്രാഥമിക വിവര റിപ്പോർട്ട് സമർപ്പിച്ചത്. ഈ കേസാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ് പിയെ സ്ഥലം മാറ്റി അട്ടിമറിക്കാൻ നീക്കം നടക്കുന്നത്. കോട്ടയം ക്രൈംബ്രാഞ്ചിലെ ഡിവൈഎസ് പിയായ സുനിൽകുമാർ സിജിയായിരുന്നു അന്വേഷണം നടത്തിയത്. ആരുടേയും പ്രലോഭനങ്ങളിൽ വീഴാതെ അന്വേഷണവുമായി മുമ്പോട്ട് പോയി. ഇത് മനസ്സിലാക്കിയാണ് വൈക്കത്തെ ഡിവൈഎസ്പിയായി സുനിൽകുമാറിനെ സർക്കാർ മാറ്റിയത്.
ക്രൈംബ്രാഞ്ചിലെ ഉന്നതർ പോലും അറിയാതെയാണ് ഈ മാറ്റം. കേസ് അന്വേഷണങ്ങളെ ബാധിക്കുമെന്നതിനാൽ ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥരുടെ മാറ്റരുതെന്ന അഭ്യർത്ഥന പോലും സർക്കാർ മാനിച്ചില്ല. ആറു മാസം മുമ്പ് ക്രൈംബ്രാഞ്ചിലെത്തിയ ഉദ്യോഗസ്ഥനാണ് കിംസ് ഫയൽ തുറന്നപ്പോൾ അതിവേഗം വൈക്കത്തേക്ക് പറക്കുന്നത്. പകരം ഡിവൈഎസ്പിയെ ക്രൈംബ്രാഞ്ചിന് നൽകിയിട്ടുമില്ല. ഇതോടെ കിംസ് കേസിന് അന്വേഷണ ഉദ്യോഗസ്ഥൻ ഇല്ലാതാവുകയും ചെയ്യും. കേസ് എങ്ങനേയും ഒതുക്കി തീർക്കാൻ പ്രതികൾക്ക് അവസരമൊരുക്കാനാണ് ഇത്.
കിംസ്-ബെൽറോസ് ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. എം.ഐ. സഹദുള്ള, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഇ.എം. നജീബ്, ജി. വിജയരാഘവൻ, സുഹറ പടിയത്ത്, മുഹമ്മദ് സാലിക്കുഞ്ഞ്, ജോസ് തോമസ്, സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ സലിം ഗംഗാധരൻ, മാനേജിങ് ഡയറക്ടർ വി.ജി. മാത്യു തുടങ്ങിയവരാണ് എതിർകക്ഷികൾ. ഇവരെ അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്ക് സുനിൽകുമാർ കടക്കുന്നതായി സൂചന വന്നിരുന്നു. ഇതോടെയാണ് മാറ്റം. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 409 (വിശ്വാസലംഘനം), 420 (വഞ്ചന), 467 (വ്യാജരേഖ ചമയ്ക്കൽ), 468 (വഞ്ചിക്കാൻ ലക്ഷ്യമിട്ട് വ്യാജരേഖ തയാറാക്കൽ), 471 (വ്യാജരേഖ യഥാർഥമെന്ന തരത്തിൽ ഉപയോഗിക്കൽ), 120ബി (ക്രിമിനൽ ഗൂഢാലോചന) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. അതുകൊണ്ട് തന്നെ ജാമ്യമില്ലാ കേസിൽ കിംസിലെ ഉന്നതർ അകത്താകേണ്ട സ്ഥിതി വരുമായിരുന്നു. കിംസിൽ പൊലീസ് ഉപദേശകനായ രമൺ ശ്രീവാസ്തവ ഡയറക്ടറായിരുന്നു. കേസ് വന്നതോടെ ഡയറക്ടർ സ്ഥാനം ഒഴിഞ്ഞു. ശ്രീവാസ്തവയുടെ ഇടപെടലാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ സ്ഥലം മാറ്റത്തിന് കാരണമെന്ന ആരോപണം സജീവമാണ്.
കോട്ടയം കുടമാളൂരിൽ ബെൽറോസ് ആശുപത്രിക്കു തുടക്കമിട്ട ജൂബി ദേവസ്യ, പത്നി ബെവിസ് തോമസ് ദമ്പതികൾ നൽകിയ പരാതിയിലാണു നടപടി. കിംസ്-ബെൽറോസ് ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. എം.ഐ. സഹദുള്ള, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഇ.എം. നജീബ്, ജി. വിജയരാഘവൻ, സുഹറ പടിയത്ത്, മുഹമ്മദ് സാലിക്കുഞ്ഞ്, ജോസ് തോമസ്, സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ സലിം ഗംഗാധരൻ, മാനേജിങ് ഡയറക്ടർ വി.ജി. മാത്യു തുടങ്ങിയവരാണ് എതിർകക്ഷികൾ.കിംസ് ആശുപത്രി ശുംഖലയുടെ ഓഹരികൾ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള (ഐ.പി.ഒ) നടപടികളുമായി മാനേജ്മെന്റ് മുന്നോട്ടു പോകുന്നതിനിടെയാണ് സ്ഥാപനത്തിന്റെ തലപ്പത്തുള്ളവർക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. ഇത് കിംസ് ഗ്രൂപ്പിന് വലിയ തിരിച്ചടിയായി. വിവാദം ഉറപ്പാകുമെന്നതിനാൽ രമൺ ശ്രീവാസ്തവ കിംസിലെ ഡയറക്ടർ സ്ഥാനം ഒഴിയുകയും ചെയ്തു. എങ്കിലും പ്രതികളുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. കേരളത്തിലെ എല്ലാ രാഷ്ട്രീയക്കാരുമായും ഇഎം നജീബിന് അടുത്ത ബന്ധമുണ്ട്. ചെയർമാനായ സഹദുള്ളയാകട്ടെ നജീബിന്റെ ജേഷ്ഠനും. കെപിസിസി മുൻ അധ്യക്ഷൻ എംഎം ഹസന്റെ അടുത്ത ബന്ധു കൂടിയാണ് സഹദുള്ള.
തങ്ങൾക്ക് അന്യായ ലാഭവും പരാതിക്കാർക്ക് അന്യായ നഷ്ടവും വരുത്തണമെന്ന ഉദ്ദേശ്യത്തോടെ പ്രതികൾ കുറ്റകരമായ ഗൂഢാലോചന നടത്തുകയും മറ്റും ചെയ്തെന്നാണ് എഫ്.ഐ.ആറിന്റെ ഉള്ളടക്കം. കുടമാളൂരിലുള്ള ബെൽറോസ് ആശുപത്രിയുടെ 55 ശതമാനം ഓഹരികൾ കരാർ പ്രകാരം ഒന്നു മുതൽ ആറുവരെ പ്രതികൾ സ്വന്തമാക്കിയിരുന്നു. ഇവർ സൗത്ത് ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജരേഖകൾ തയാറാക്കുകയും ബാങ്കിന്റെ തിരുവനന്തപുരം ശാഖയിൽനിന്ന് 43 കോടി രൂപ വായ്പയെടുക്കുകയും ചെയ്തു. കോട്ടയം കിംസ്-ബെൽറോസ് ആശുപത്രിയുടെ വികസനത്തിനെന്ന പേരിൽ വായ്പയെടുത്ത തുക ബാങ്കിൽ തിരിച്ചടയ്ക്കാതെ പരാതിക്കാർക്ക് 63 കോടിയോളം രൂപ നഷ്ടമാക്കി. പ്രതികൾ പരസ്പരം സഹകരിച്ചാണ് വഞ്ചന നടത്തിയതെന്നും എഫ്.ഐ.ആറിൽ പറയുന്നു.
ക്രൈംബ്രാഞ്ച് കോട്ടയം ഡിവൈ.എസ്പി.യായിരിക്കെ സുനിൽകുമാർ നടത്തിയ പ്രാഥമികാന്വേഷണത്തിൽ നാലു കോടി രൂപയുടെ സംശയകരമായ ഇടപാടുകൾ കണ്ടെത്തിയിരുന്നു. പരാതിയുടെ വ്യാപ്തിയും സങ്കീർണതയും കണക്കിലെടുത്ത് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതാകും ഉചിതമെന്നായിരുന്നു കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ശിപാർശ. കേസ് രജിസ്റ്റർ ചെയ്യാൻ വൈകുന്നതു ചൂണ്ടിക്കാട്ടി ജൂബി ദേവസ്യ ഹൈക്കോടതിയെ സമീപിക്കുകയും മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കു പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് കോടതിയിൽ എഫ്.ഐ.ആർ. സമർപ്പിച്ചത്.
കോട്ടയം കുടമാളൂരിലെ ബെൽറോസ് ആശുപത്രി 2013-ലാണ് കിംസ് ആശുപത്രി ഗ്രൂപ്പുമായി സംയുക്ത സംരംഭത്തിൽ ഏർപ്പെട്ടത്. കടുത്ത വഞ്ചനയ്ക്ക് ഇരയായെന്നും തങ്ങളറിയാതെ കിംസ്-ബെൽറോസ് ആശുപത്രിയുടെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്കിൽനിന്ന് 43 കോടി രൂപ വായ്പയെടുത്ത് കിംസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളിലേക്കു വഴിതിരിച്ചുവിട്ടെന്നുമാണു ജൂബി-ബെവിസ് ദമ്പതികളുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് ജൂബി ദേവസ്യ നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലുമുണ്ട്.28 വർഷത്തെ പ്രവാസജീവിതത്തിലെ മുഴുവൻ സമ്പാദ്യത്തിനു പുറമേ വായ്പയെടുത്ത പണവും ഉപയോഗിച്ച് ആശുപത്രി സംരംഭം തുടങ്ങിയ ദമ്പതികളെ കിംസ് ആശുപത്രി ഗ്രൂപ്പ് ആസൂത്രിതമായി വഞ്ചിച്ചെന്നാണു പരാതിയിലെ അടിസ്ഥാന ആരോപണം.
ദീർഘകാലം അമേരിക്കയിലായിരുന്ന ജൂബി ദേവസ്യയും പത്നി ബേവിസ് തോമസും 2010-ലാണ് ബെൽറോസ് ആശുപത്രിക്കു തുടക്കമിട്ടത്. രണ്ടര ഏക്കർ സ്ഥലത്ത് അര ലക്ഷത്തോളം ചതുരശ്ര അടി കെട്ടിടം നിർമ്മിച്ചാണ് ആശുപത്രി തുടങ്ങിയത്. ആശുപത്രി വികസനവും മികച്ച നടത്തിപ്പും ലക്ഷ്യമിട്ടാണു കിംസ് ഗ്രൂപ്പുമായി സഹകരിച്ചത്.സ്ഥാപക ദമ്പതികൾക്ക് 45 ശതമാനവും കിംസ് ഗ്രൂപ്പിന് 55 ശതമാനവും ഓഹരി പങ്കാളിത്തമായിരുന്നു തുടക്കത്തിലെ കരാർ. ഡയറക്ടർ ബോർഡിലെ മേൽക്കെ ഉപയോഗിച്ച് ചെയർമാൻ അടക്കമുള്ളവർ ഓഹരി പങ്കാളിത്ത ക്രമം മാറ്റിമറിച്ചെന്നും വൻ നിക്ഷേപം നടത്തിയെന്ന വ്യാജേന തങ്ങളുടെ ഓഹരി പങ്കാളിത്തം നാമമാത്രമായി വെട്ടിക്കുറച്ചെന്നും ജൂബി ദേവസ്യ പറയുന്നു.
കോട്ടയത്തെ ആശുപത്രിക്കു പുതിയ കെട്ടിടം നിർമ്മിക്കുന്നത് അടക്കമുള്ള പദ്ധതികൾക്കെന്ന പേരിലാണ് സൗത്ത് ഇന്ത്യൻ ബാങ്കിൽനിന്നു 43 കോടി രൂപ വായ്പയെടുത്തത്. വർഷങ്ങൾ കഴിഞ്ഞിട്ടും പുതിയ കെട്ടിടം നിർമ്മിച്ചിട്ടില്ലെന്നത് പണം തിരിമറിയുടെ ഉദാഹരണമായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പണം ചെലവാക്കിയെന്നു സ്ഥാപിക്കാനായി കോട്ടയത്തെ ആശുപത്രിയിലേക്ക് ഉപകരണങ്ങൾ വാങ്ങിയെന്നു വ്യാജ രേഖകൾ ചമച്ചെന്നും കോട്ടയത്തെത്തിച്ചത് കിംസിന്റെ വിവിധ ആശുപത്രികളിൽനിന്നുള്ള പഴയ ഉപകരണങ്ങളാണെന്നും പരാതിയിലുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്