Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റോയി തോമസ് മരിച്ചത് വിഷം ഉള്ളിൽ ചെന്ന് തന്നെ; എല്ലാവരും മരിച്ചത് ഭക്ഷണം കഴിച്ച ശേഷമെന്ന് സ്ഥിരീകരിച്ച് റൂറൽ എസ് പി; റോയിയുടെ ഭാര്യ ജോളി രണ്ടാം വിവാഹം ചെയ്ത ഷാജുവിന്റെ ഭാര്യയും മകളും ദുരൂഹമായി മരിച്ചവരുടെ പട്ടികയിൽ; കല്ലറ പൊളിച്ച് പരിശോധന നടത്തിയത് നുണപരിശോധനയ്ക്ക് ജോളി വിസമ്മതിച്ചതോടെ; പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയതും സംശയകരം; കൂടത്തായിയിലേത് ആസൂത്രിത കൊലപാതകമെന്ന സൂചന നൽകി പൊലീസ്; കൂട്ടമരണങ്ങളിലെ പിന്നാമ്പുറം കേട്ട് ഞെട്ടി മലയാളികൾ

റോയി തോമസ് മരിച്ചത് വിഷം ഉള്ളിൽ ചെന്ന് തന്നെ; എല്ലാവരും മരിച്ചത് ഭക്ഷണം കഴിച്ച ശേഷമെന്ന് സ്ഥിരീകരിച്ച് റൂറൽ എസ് പി; റോയിയുടെ ഭാര്യ ജോളി രണ്ടാം വിവാഹം ചെയ്ത ഷാജുവിന്റെ ഭാര്യയും മകളും ദുരൂഹമായി മരിച്ചവരുടെ പട്ടികയിൽ; കല്ലറ പൊളിച്ച് പരിശോധന നടത്തിയത് നുണപരിശോധനയ്ക്ക് ജോളി വിസമ്മതിച്ചതോടെ; പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയതും സംശയകരം; കൂടത്തായിയിലേത് ആസൂത്രിത കൊലപാതകമെന്ന സൂചന നൽകി പൊലീസ്; കൂട്ടമരണങ്ങളിലെ പിന്നാമ്പുറം കേട്ട് ഞെട്ടി മലയാളികൾ

എം മനോജ് കുമാർ

കോഴിക്കോട്: കൂടത്തായിയിലെ കൂട്ടമരണങ്ങളുടെ പിന്നിലെ ദുരൂഹതകൾ തുറന്ന് സമ്മതിച്ച് റൂറൽ എസ് പി കെ ജി സൈമൺ. ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന സൂചനയാണ് സൈമൺ നൽകുന്നത്. കല്ലറകൾ തുറന്ന് പരിശോധിച്ചതിൽ നിന്ന് ഉത്തരം കിട്ടേണ്ടത് ഒരുപാട് സംശയങ്ങൾക്കാണ്. മറനീക്കി പുറത്തുവരേണ്ടത് 17 വർഷങ്ങളായി അടക്കം ചെയ്തിരിക്കുന്ന ദുരൂഹതകളാണ്. മരിച്ച എല്ലാവരും ഭക്ഷണം കഴിച്ച ശേഷമാണ് മരിച്ചതെന്ന് എസ് പി സമ്മതിക്കുന്നുണ്ട്. മരിച്ച ടോം തോമസ് - അന്നമ്മ ദമ്പതികളുടെ മകനായ റോജോ നൽകിയ പരാതിയാണ് ഇപ്പോൾ കല്ലറ തുറന്നുള്ള പരിശോധനയിലേക്ക് എത്തി നിൽക്കുന്നത്. റോജോയുടെ സഹോദരനായ റോയ് തോമസും മരിച്ചവരിൽ ഉൾപ്പെടുന്നു. റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളിയുടെ ഇടപെടലുകളാണ് സംശയത്തിന് ഇട നൽകുന്നത്.

റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അദ്ധ്യാപിക അന്നമ്മ (57), മകൻ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകൾ അൽഫോൻസ( 2), അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ (68), എന്നിവരുരുടെ മരണത്തിലെ ദുരൂഹത തേടിയാണ് അന്വേഷണ സംഘം സെമിത്തേരിയിൽ എത്തിയത്. റോയിയുടെ ഭാര്യയായ ജോളി ബന്ധുക്കളുടെ മരണശേഷം വ്യാജ രേഖകൾ ചമച്ച് സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നു. അന്വേഷണം ഇവരിലേക്ക് നീണ്ടതോടെ നുണപരിശോധനയ്ക്ക് വിധേയമാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും യുവതി സമ്മതമല്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകൾ തേടി സെമിത്തേരിയിൽ എത്തുന്നത്.

റോജോയെകൊണ്ട് പരാതി പിൻവലിപ്പിക്കാൻ യുവതി ബന്ധുക്കളെ ഉപയോഗിച്ച് സമ്മർദ്ദം ചെലുത്തിയതായും ആരോപണമുണ്ട്. ഇതും സംശയങ്ങൾക്ക് ഇട നൽകുന്നത്. 2002 ഓഗസ്റ്റ് 22 നാണ് കൂടത്തായി കൂട്ടമരണങ്ങളുടെ പരമ്പരയിലെ ആദ്യമരണം സംഭവിക്കുന്നത്. പിന്നീട് വർഷങ്ങളുടെ ഇടവേളയിൽ അഞ്ച് മരണങ്ങൾ. അഞ്ചും അടുത്ത ബന്ധുക്കൾ. കൂടത്തായി ലൂർദ് മാതാപള്ളിയിലെ സെമിത്തേരിയിലും കോടഞ്ചേരി സെന്റ്മേരീസ് പള്ളിയിലെ സെമിത്തേരിയിലുമായി ആ ആറുപേർ അന്ത്യവിശ്രമം കൊള്ളുന്നു. 2002 ഓഗസ്റ്റ് 22 നാണ് കൂടത്തായി കൂട്ടമരണങ്ങളുടെ പരമ്പരയിലെ ആദ്യമരണം സംഭവിക്കുന്നത്. പിന്നീട് വർഷങ്ങളുടെ ഇടവേളയിൽ അഞ്ച് മരണങ്ങൾ. അഞ്ചും അടുത്ത ബന്ധുക്കൾ. കൂടത്തായി ലൂർദ് മാതാപള്ളിയിലെ സെമിത്തേരിയിലും കോടഞ്ചേരി സെന്റ്മേരീസ് പള്ളിയിലെ സെമിത്തേരിയിലുമായി ആ ആറുപേർ അന്ത്യവിശ്രമം കൊള്ളുന്നു. മരിച്ച ടോം തോമസ് - അന്നമ്മ ദമ്പതികളുടെ മകനായ റോജോ നൽകിയ പരാതിയാണ് ഇപ്പോൾ കല്ലറ തുറന്നുള്ള പരിശോധനയിലേക്ക് എത്തി നിൽക്കുന്നത്. റോജോയുടെ സഹോദരനായ റോയ് തോമസും മരിച്ചവരിൽ ഉൾപ്പെടുന്നു.

2002-ൽ അന്നമ്മയാണ് ആദ്യം മരിച്ചത്. ആട്ടിൻ സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. 2008-ലായിരുന്നു ടോം തോമസിന്റെ മരണം. 2011-ലായിരുന്നു റോയി തോമസ് മരിച്ചത്. ചോറും കടലക്കറിയും കഴിച്ച ശേഷമാണ് ഇയാൾ മരിച്ചത്. എല്ലാ മരണങ്ങളും ഹൃദയാഘാതം മൂലമാണെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ മരണത്തിലെ സമാനത സംശയത്തിനിടയാക്കി. റോയിയുടെ മരണത്തോടെയാണ് സംശയം ഉയർന്നത്. തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഭക്ഷണത്തിൽ വിഷാംശം കണ്ടെത്തിയെങ്കിലും ഇത് രഹസ്യമാക്കി സൂക്ഷിച്ചു. ആത്മഹത്യയാണെന്ന ധാരണ പരത്താനാണ് ശ്രമിച്ചത്. 2014-ൽ അന്നമ്മയുടെ സഹോദരൻ മാത്യു മരിച്ചു. അതിനുശേഷം ടോം തോമസിന്റെ സഹോദരപുത്രന്റെ മകൾ അൽഫോൻസ മരിച്ചു. പിന്നീട് സഹോദര പുത്രന്റെ ഭാര്യ സിലിയും (2016) മരിച്ചു. എല്ലാവരും ഭക്ഷണം കഴിച്ചശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഈ സ്ഥലങ്ങളിൽ എല്ലാം ജോളിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.

റോയി തോമസ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് വീട്ടിലിരുന്നവർ പറഞ്ഞിരുന്നെങ്കിലും ചിലർ സംശയം ഉയർത്തിയതിനെത്തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുകയും വിഷാംശം ഉള്ളിൽ ചെന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. ആത്മഹത്യ ചെയ്തുവെന്നായിരുന്നു അന്ന് പൊലീസിന്റെ നിഗമനം. സിലിയുടെ ഭർത്താവ് പിന്നീട് മരിച്ച റോയിയുടെ ഭാര്യയെ വിവാഹം കഴിക്കുകയായിരുന്നു. ഇതാണ് സംശയങ്ങൾക്ക് ഇട നൽകുന്നത്. പുതിയ പരാതിയുമായി ബന്ധപ്പെട്ട് ചിലരെ ക്രൈംബ്രാഞ്ച് പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിയിലെ ചില വൈരുധ്യങ്ങൾ ഉദ്യോഗസ്ഥരെയും സംശയത്തിലാക്കി. ഇതോടെയാണ് കൂടുതൽ അന്വേഷണത്തിനായി കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്. എല്ലാവരും മരിച്ചതോടെ അധികം വൈകാതെ റോയിയുടെ പിതൃസഹോദര പുത്രനായ പൊന്നാമറ്റത്തിൽ ഷാജു എന്ന അദ്ധ്യാപകനും , മരിച്ച റോയിയുടെ ഭാര്യയും ഇടുക്കി സ്വദേശിയുമായ ജോളിയും തമ്മിൽ വിവാഹിതരായി. ഷാജുവിന്റെ ഭാര്യയാണ് സിലി. മകളാണ് അൽഫോൻസ. ഇതെല്ലാം ദുരൂഹത കൂട്ടുന്നു.

റോയിയുടെ സഹോദരൻ അമേരിക്കയിലുള്ള റോജോ നാട്ടിലെത്തിയപ്പോഴേക്കും പിതാവ് ടോം തോമസിന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം മരിച്ച റോയിയുടെ ഭാര്യയായ ജോളിയുടെ പേരിലാക്കിയിരുന്നു. ഒസ്യത്ത് എഴുതിവച്ചിരുന്നുവെന്നാണ് ജോളി ബന്ധുക്കളോടെല്ലാം പറഞ്ഞത്. എന്നാൽ റോജോ ഇക്കാര്യം വിശ്വസിച്ചില്ല. റവന്യൂഅധികൃതർക്കും മറ്റും പരാതി നൽകിയതോടെ അന്വേഷണം നടത്തി സ്വത്തുക്കൾ ടോം തോമസിന്റെ പേരിലാക്കി തിരിച്ചെഴുതി. ഇതോടെ ജോളി സംശയത്തിന്റെ നിഴലിലായി . സമാനസ്വഭാവമുള്ള മരണങ്ങളാണ് കുടുംബത്തിലുണ്ടായതെന്ന് അറിഞ്ഞതോടെ സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് റോജോ വിശ്വസിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. മരണസ്ഥലത്തെല്ലാം ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നതും സംശയം ബലപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം റോജോ പൊലീസുകാരോടും പറഞ്ഞിരുന്നു. വീട്ടിലെത്തിയ റോയി ഭക്ഷണം കഴിക്കുന്നതിനു മുമ്പായി ബാത്റൂമിൽ പോയെന്നും അവിടെവച്ചു ബോധംകെട്ടെന്നുമാണ് ഭാര്യ ജോളി ആദ്യം പൊലീസിനു മൊഴി നൽകിയത്.

എന്നാൽ മരിക്കുന്നതിന് 15 മിനിട്ടുമുമ്പ് റോയി ചോറും കടലക്കറിയും കഴിച്ചതായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. പിറ്റേന്ന് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് ഉള്ളിൽ സയനൈഡിന്റെ അംശം കണ്ടെത്തിയത്. ഇതുപക്ഷെ രഹസ്യമാക്കി വച്ചു. റോജോയുടെ പരാതിയെ തുടർന്ന് രഹസ്യാന്വേഷണ വിഭാഗം വിശദമായി അന്വേഷിക്കുകയും മരണങ്ങളെല്ലാം കൊലപാതകമാവാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ടും നൽകി. ഇതോടെ ലോക്കൽ പൊലീസ് അന്വേഷിച്ചിരുന്ന കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇതേതുടർന്നാണ് ക്രൈംബ്രാഞ്ച് മറ്റുള്ളവരുടെ മൃതദേഹങ്ങൾ കൂടി പരിശോധിക്കാൻ തീരുമാനിച്ചത്. ഭക്ഷണത്തിൽ സൈനഡ് കലർന്നതാവാം മരണകാരണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP