ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം കോറിഡോർ; പുരുഷ അദ്ധ്യാപകർക്കില്ലാത്ത കോട്ട് വനിതാ അദ്ധ്യാപകർക്ക്; ആരോപണങ്ങൾ ഉയർത്തിയ അദ്ധ്യാപികയുടെ രാജിക്ക് പിന്നിലെ സത്യാവസ്ഥയെന്ത്? 1500 ലധികം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ എത്തിയപ്പോൾ മറുനാടൻ കണ്ട കാഴ്ച്ചകൾ; ആരോപണങ്ങൾക്ക് മറുപടിയുമായി കൊല്ലമുള ലിറ്റിൽ ഫ്ളവർ സ്കൂൾ അധികൃതർ
സി ആർ ശ്യാംകുമാർ
കോട്ടയം: ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സഞ്ചരിക്കാൻ പ്രത്യേക ഇടനാഴി. നിർബന്ധിതമായി കോട്ടിടാൻ സ്കൂൾ അധികൃതരുടെ നിർദ്ദേശം. ഇതേ തുടർന്ന് അദ്ധ്യാപിക സ്കൂളിൽ നിന്നും രാജി വച്ച സംഭവത്തിലെ സത്യാവസ്ഥ അന്വേഷിച്ചാണ് മറുനാടൻ എത്തിയത്. രാജി വച്ച അദ്ധ്യാപിക റാണി ജോസഫ് മറുനാടൻ മലയാളിയോട് പറയുന്നതിങ്ങനെ:
കഴിഞ്ഞ മെയ് 9 നാണ് ഈ സ്കൂളിൽ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിക്കുന്നത്. അപ്പോൾ തന്നെ കുട്ടികൾ തന്നോട് പറഞ്ഞു മിസേ ഈ സ്കൂൾ തങ്ങൾക്ക് ജയിൽ പോലെയാണെന്ന്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ട് കോറിഡോറുകൾ, പരസ്പരം സംസാരിച്ചാൽ ഫ്രണ്ട്ഷിപ്പിനെ പോലും വളച്ചൊടിച്ച് രക്ഷിതാക്കളെ വിളിച്ചു വരുത്തി അഫയർ ആണെന്ന് വരുത്തി തീർക്കുന്നു. ജെൻഡർ ഇക്വാലിറ്റി പോലും പാലിക്കുന്നില്ല. പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികളോടാണ് അവഹേളനം അധികവുമുണ്ടാകുന്നത്.
കോട്ട് ധരിക്കണമെന്ന് പറഞ്ഞ് നിർബന്ധിക്കുകയാണ്. പുരുഷ അദ്ധ്യാപകർക്കില്ലാത്ത കോട്ട് എന്തിനാണ് നമുക്കെന്ന് ചോദിച്ചതിന് സ്കൂളിലെ റൂൾസ് നമ്മൾ പാലിക്കേണ്ടതാണെന്ന് മറുപടിയാണ് സ്റ്റാഫ് റൂമിൽ നിന്നും ലഭിച്ചത്. കോട്ട് ധരിക്കുന്നതിനെപ്പറ്റി മറ്റൊരു അദ്ധ്യാപിക പറയുന്നത് ഈ കോട്ട് ഇടുന്നത് നമുക്ക് വലിയൊരു കോൺഫിഡൻസ് ആണെന്നും കോട്ടിടാത്തപ്പോൾ ബോയ്സ് നമ്മളെ നോക്കി എന്തൊക്കെ കമന്റ്സ് ആണ് പറയുന്നതെന്ന് ഊഹിക്കാൻ പോലും കഴിയില്ലായെന്ന്. അത് വലിയ ഷോക്കാണ് തനിക്കുണ്ടാക്കിയത്. നമ്മുടെ സ്റ്റുഡന്റ്സിനെ നമ്മൾ എങ്ങനെയാണ് കാണുന്നത്. അവർക്ക് അതേപ്പറ്റി അറിവില്ലെങ്കിൽ നമ്മൾ തന്നെ പറഞ്ഞ് മനസിലാക്കി ഒരു സെക്സ് എഡ്യുക്കേഷൻ നൽകുകയല്ലെ വേണ്ടത് അതിനുപകരം നമ്മൾ നമ്മളെ തന്നെ മറയ്ക്കുകയാണോ വേണ്ടതെന്ന് ഞാൻ പ്രതികരിച്ചു.
ജോലിയിൽ പ്രവേശിച്ചതിന്റെ പിറ്റേന്ന് തന്നെ കോട്ടിന്റെ അളവ് നൽകിയിരുന്നു. ഇത് തയ്ച്ച് തരേണ്ടതിന്റെ ഉത്തരവാദിത്വം സ്കൂൾ അധികൃതർക്കാണ്. എന്നാൽ ജൂണിൽ സ്കൂൾ തുറന്ന ശേഷവും കോട്ട് ലഭിച്ചില്ല. കോട്ട് ഇടാത്തതിന്റെ പേരിൽ പിന്നീട് പ്രിൻസിപ്പൾ തന്നെ അവഹേളിക്കുകയായിരുന്നു. മിസ് മാത്രം കോട്ടിടാത്തതെന്താണെന്ന് സ്റ്റുഡന്റ്സിന്റെ മുന്നിൽ വച്ച് ഹരാസ് ചെയ്ത് സംസാരിച്ചത് വർക്ക് പ്ലേസ് ഹരാസ്മെന്റായി എനിക്ക് തോന്നുകയും എന്നോട് പരാതി പറഞ്ഞ സ്റ്റുഡൻ്സിന് വേണ്ടി ശബ്ദമുയർത്തണമെന്ന് ചിന്തിച്ചാണ് രാജി നൽകിയതെന്നും അദ്ധ്യാപികയായ റാണി ജോസഫ് പറഞ്ഞു.
എന്നാൽ ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് നിലപാടുമായി സ്കൂൾ മാനേജൻ ഫാ. മാത്യു പനക്കക്കുഴി മറുനാടൻ മലയാളിയോട് പ്രതികരിച്ചു. കോട്ട് ധരിക്കുന്നത് കാലാകാലങ്ങളായി അദ്ധ്യാപികരുടെ ആവശ്യപ്രകാരം മാനേജ്മെന്റ് നടപ്പിലാക്കിയതാണ്. എന്നാൽ ആരോപണം ഉന്നയിച്ചയാൾ അവസാന നിമിഷമാണ് കോട്ട് ധരിക്കുന്നത് സ്വീകാര്യമല്ല എന്ന് പറഞ്ഞ് രാജി വച്ചത്. ഈ മെയിൽ വഴിയായിരുന്നു രാജി സമർപ്പിച്ചത്. പിന്നീട് ഇവർ ഉയർത്തിയ ആരോപണങ്ങൾ മാധ്യമങ്ങൾ വഴിയാണ് അറിയുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ഇടനാഴി അവരുടെ ശൗചാലയത്തിലേയ്ക്കുള്ള വഴിയാണ്. കുട്ടികൾക്ക് കളിക്കുന്നതിനുള്ള മൈതാനം ഗോവണികൾ എല്ലാവരും തുല്യമായി ഉപയോഗിക്കുന്നതാണ്. കുട്ടികൾക്ക് പരസ്പരം സംസാരിക്കാനുള്ള സാഹചര്യവും അനുവാദവും നൽകിയിട്ടുണ്ട്. അഞ്ച് മാസം മുൻപാണ് ഈ സ്കൂളിലെ പൂർവവിദ്യാർത്ഥി കൂടിയായ അദ്ധ്യാപിക ജോലിയിൽ പ്രവേശിക്കുന്നത്. അവരുടെ മൂന്നു കുട്ടികൾ കൂടി ഈ വിദ്യാലയത്തിൽ ചേർന്ന് പഠിക്കുന്നു.
1994 ആരംഭിച്ചതാണ് ഈ വിദ്യാലയം. ഇപ്പോൾ 1500 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. പതിനായിരത്തോളം വിദ്യാർത്ഥികൾ ഉയർന്ന മാർക്ക് നേടി പഠിച്ചിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം സി. ബി. എസ്. ഇ. പരീക്ഷയിൽ 99.8 ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയതാണ്. എല്ലാ വർഷവും 90 ശതമാനത്തിൽ അധികം മാർക്ക് വാങ്ങുന്ന കുട്ടികളാണ് ഇവിടെയുള്ളതെന്നും അദേഹം പറഞ്ഞു.
പതിനഞ്ച് വർഷം മുൻപാണ് അദ്ധ്യാപികമാരുടെ ആവശ്യം അനുസരിച്ച് വസ്ത്രത്തിന് മുകളിൽ കോട്ട് ധരിക്കണമെന്ന് തീരുമാനിച്ചത്. ചെറിയ ചെറിയ ആരോപണങ്ങൾ ഉന്നയിക്കുന്നത് നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ മോശമാക്കുന്നതിനാണ് ഇവർ ഇറങ്ങി തിരിച്ചിരിക്കുന്നതെന്നും പി. ടി. എ. പ്രസിഡന്റ് സിജോ മടുക്കക്കുഴി പറഞ്ഞു. ടീച്ചറിന്റെ രാജിയെ തുടർന്ന് ഓൺലൈൻ മാധ്യമത്തിൽ വാർത്ത വന്നപ്പോൾ താനും പി. ടി. അംഗവും ടീച്ചറിന്റെ ബന്ധുവും കൂടിയായ ആളും ചേർന്ന് ടീച്ചറിന്റെ വീട്ടിലെത്തി സംസാരിച്ചതാണ്. ഈ നാട്ടിൻ പുറത്തിന്റെ ഉന്നതിക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത്. പത്തനംതിട്ട ജില്ലയുടെയും കോട്ടയം ജില്ലയുടെയും അതിർത്തി പ്രദേശമായ കൊല്ലമുളയിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചതു മുതൽ വലിയ ഉയർച്ചയാണ് നാടിന് തന്നെയുണ്ടായത്.
സ്കൂളിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ആരോപണങ്ങൾ ഉന്നയിച്ചതിൽ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും ഭാഗത്തു നിന്നും പ്രതിഷേധമുയരുന്നു. സ്കൂളിൽ പോലും അന്വേഷിക്കാതെ മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിക്കുകയായിരുന്നു. ഇതിന്റെ സത്യാവസ്ഥ പറഞ്ഞു കൊണ്ട് ചില രക്ഷിതാക്കളും വിദ്യാർത്ഥികളും രംഗത്തു വന്നു. അദ്ധ്യാപിക രാജിവച്ച പശ്ചാത്തലത്തിൽ വലിയ മാധ്യമ വിചാരണയാണ് സ്കൂളിനെതിരെ നടന്നു വരുന്നത്. ഒരു സി. ബി. എസ്. ഇ. സ്കൂളിൽ പാലിക്കേണ്ട സ്വാഭാവികമായ അച്ചട നടപടികളാണ് ഈ സ്കൂളും സ്വീകരിച്ചു വരുന്നത്. അതിന് രക്ഷിതാക്കളുടെയും പൂർണ പിന്തുണ ലഭിക്കുന്നുണ്ട്.
ഇവിടെയെത്തുന്ന ഓരോ വിദ്യാർത്ഥികളുടെയും പഠന പുരോഗതി ലക്ഷ്യം വച്ച് കൊണ്ടാണ് എല്ലാവരും പ്രവർത്തിക്കുന്നതെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കുന്നു. ശൗചാലയത്തിലേയ്ക്ക് മാത്രം പ്രത്യേക ഇടനാഴി കുട്ടികളുടെ സൗകര്യാർത്ഥം തന്നെ പറഞ്ഞ് മനസിലാക്കിയിട്ടുള്ളതാണ്. വരാാന്തയിൽ കൂടി പോയാൽ നേരെ ചെല്ലുന്നത് ശൗചാലയത്തിന്റെ കവാടത്തിലേയ്ക്കാണ്. പെൺകുട്ടികളുടെ ശൗചാലയം പിന്നിലാണ്. അതുവഴി ആൺകുട്ടികൾ യാത്ര ചെയ്യേണ്ട കാര്യമില്ലാത്തതിനാലാണ് ഇത്തരത്തിലുള്ള ഒരു നിർദ്ദേശം നൽകിയിരിക്കുന്നത്. സ്കൂളിലെ വരാന്തയിലൂടെയും പ്രവേശന കവാടത്തിലൂടെയും എല്ലാവരും ഒരുമിച്ചാണ് എത്തുന്നതെന്നും തിരക്ക് ഒഴിവാക്കി നടക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍