വിയ്യൂർ സെൻട്രൽ ജയലിൽ നിന്ന് ആസൂത്രണം ചെയ്തത് സ്വർണ്ണക്കവർച്ച; കാക്ക രഞ്ജിത്തിനെ തടവറയിൽ കിടക്കുമ്പോൾ വിളിച്ചത് 244 തവണ; പരോളിനിടെ കോഴിക്കോട്ടെ ഒരു ഫ്ളാറ്റിൽ വെച്ച് ടിപി വധക്കേസിൽ നിന്ന് കുറ്റ വിമുക്തനാക്കപ്പെട്ട രജികാന്തിനൊപ്പം ആസൂത്രണം; തെളിവ് കിട്ടിയിട്ടും കേസിൽ തുടർ നടപടികൾ ഇല്ല; കൊടി സുനി ഉൾപ്പെട്ട സ്വർണ്ണക്കടത്തുകേസ് അന്വേഷണത്തിന് മുടക്കോഴി മലയിലെ സൂപ്പർ ഹീറോ! കൊടി സുനിയെ ചുറ്റിപ്പറ്റിയുള്ള എൻഐഎ അന്വേഷണം നയിക്കുക ഷൗക്കത്തലിയോ?
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: ടി പി വധക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന കൊടി സുനി ഉൾപ്പെട്ട സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം മരിവിച്ചിട്ട് രണ്ടരവർഷം. ഉന്നത രാഷ്ട്രീയ ഇടപെടൽ ഉണ്ടായതോടെ അന്വേഷണം നിലക്കുകയാണെന്നാണ് വിവരം. അന്വേഷണ പുരോഗതിയില്ലാത്തതിനെ തുടർന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. നയതന്ത്രബാശേജിൽ സ്വർണം കടത്തിയ സംഘത്തിന് ഇതുമായി ബന്ധമുണ്ടോയന്നും പരിശോധിക്കപ്പെടേണ്ടതാണ്. മാറിയ സാഹചര്യത്തിൽ അന്വേഷണം കൊടി സുനിയിലേക്കും നീളുമെന്നാണ് അറിയുന്നത്. ടി പി കേസിൽ മുടക്കോഴി മലയിൽ നിന്ന് കൊടി സുനിയെ സാഹസികമായി പൊക്കിയത് അന്ന് ഡിവൈഎസ് പിയായിരുന്ന ഷൗക്കത്തലിയാണ്. ഇപ്പോൾ സ്വർണ്ണ കടത്ത് അന്വേഷിക്കുന്ന എൻഐഎ സംഘത്തിലെ പ്രധാനിയാണ് എസ് പിയായ ഷൗക്കത്തലി. അങ്ങനെ കൊടി സുനിയെ വീണ്ടും ചോദ്യം ചെയ്യാൻ ഷൗക്കത്തലിക്ക് അവസരം കൈവരുകയാണ്.
കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ മൂന്നുകിലോ സ്വർണം, ദേശീയപാതയിൽ നല്ല മോഡേൺസ്റ്റോപ്പിന് സമീപത്തുവെച്ച് കവർന്നെന്നാണ് കേസ്. 2017 ജൂലൈ 16ന് നടന്ന സംഭവത്തിൽ, കോഴിക്കോട് നല്ലളം പൊലീസാണ് കേസ് എടുത്തിട്ടുള്ളത്്.കേസിൽ അറസ്റ്റിലായ കുപ്രസിദ്ധ പിടിച്ചുപറിക്കേസ് പ്രതി കാക്ക രഞ്ജിത്തിനെ കൊടി സുനി 244 തവണ ഫോണിൽ വിളിച്ചിരുന്നു. ഇതിന്റെ കോൾ രേഖകൾ പൊലീസിന് ലഭിക്കുകയും ചെയ്തു. വിയ്യൂർ സെൻട്രൽ ജയിലിലിരുന്ന കവർച്ച ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് പൊലീസ് കണ്ടെത്തൽ. 2017 നവംബർ 29ന് അന്വേഷണ സംഘം വിയ്യൂർ ജയിലിൽ എത്തി കൊടി സുനിയെ ചോദ്യം ചെയ്ത് മടങ്ങി. അടുത്ത ദിവസമാണ് തിരുവനന്തപുരത്തു നിന്ന് വിളി വന്നുവെന്നാണ് പറയുന്നത്. ഇതിനുശേഷം ഈ കേസിൽ കാര്യമായ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. തിരുവനന്തപുരം സ്വർണ്ണക്കടത്തിന് കൂട്ടുനിന്ന പ്രതികളിൽ ആരെങ്കലും ആണോ അന്നത്തെ ഫോൺ വിളിക്ക് പിന്നിലെന്നാണ് പൊലീസ് സംശയം.
സുനിയെ പ്രതിചേർക്കാൻ പല ഉദ്യോഗസ്ഥരും ശ്രമം നടത്തിയെങ്കിലും ഉന്നത ഉദ്യോഗസ്ഥർ തടസ്സം നിന്നവെന്ന് ആരോപണം ശക്തമാണ് . സുനി ജയിലിൽ ഫോൺ ഉപയോഗിക്കുന്നതിന്റെ വിവരം, അധികൃതർക്ക് അറിയാമായിരുന്നെങ്കിലും ഈ കേസിന്റെ ഭാഗമായി കാര്യമായ പരിശോധന ഉണ്ടായില്ല. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും അന്ന് ഈ കേസ് സമാന്തരമായി അന്വേഷിച്ചിരുന്നു. പൊലീസ് പിടികൂടിയ വാഹനത്തിൽ സ്വർണം കടത്താൻ രഹസ്യ അറയുണ്ടെന്ന് കണ്ടെത്തിയത് ഡിആർഐ ആയിരുന്നു.
കള്ളക്കടത്ത് സ്വർണം തട്ടിയെടുത്ത കേസിൽ പ്രതിയായ കാക്ക രഞ്ജിത്തുമായി ബന്ധമില്ലെന്നാണ് കൊടി സുനിയുടെ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഈ വാദങ്ങൾ തെറ്റെന്ന് വ്യക്തമാക്കുന്ന തെളിവുകൾ അന്നുതന്നെ പുറത്ത് വന്നിരുന്നു. എന്നാൽ, ടി.പി വധക്കേസിൽ നിന്ന് കുറ്റ വിമുക്തനാക്കപ്പെട്ട കോടിയേരി ചിരുന്നംകണ്ടിയിൽ സി.കെ രജികാന്ത്, പിടിച്ചുപറിക്കേസുകളിലും മറ്റും പ്രതിയായ കാക്ക രഞ്ജിത്ത് എന്നിവരുൾപ്പെടുന്ന സംഘത്തെ കോഴിക്കോട്ടെ ഒരു ഫ്ളാറ്റിൽവെച്ച് കൊടി സുനി കണ്ടതിനുള്ള തെളിവുകൾ പുറത്തുവന്നിരുന്നു. ഇവർ ഒത്തുചേർന്നപ്പോഴെടുത്ത ഒരു ഫോട്ടോയാണ് പൊലീസിന് തെളിവായി ലഭിച്ചത്.
വിയ്യൂർ ജയിലിൽനിന്ന് പരോളിൽ ഇറങ്ങിയ കൊടി സുനി, ഇതേദിവസങ്ങളിൽ കൈതേരി സ്വദേശിയായ റഫ്ഷാനെ തട്ടിക്കൊണ്ടുപോയി വയനാട്ടിലെ സ്വകാര്യ റിസോർട്ടിൽ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്ന് കൂത്തുപറമ്പ് പൊലീസ് കണ്ടെത്തിയിരുന്നു. പിന്നീട് ഈ കേസിൽ ജയിലിലെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതേ പരോൾ കാലയളവിൽ കോഴിക്കോട് പാലാഴിയിലെ ഒരു ഫ്ളാറ്റിൽ സംഘം ഒത്തുചേർന്നത്. ജയിലിനുള്ളിൽനിന്ന് കൊടി സുനി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്തതെന്നാണ് പൊലീസ പറയുന്നത്. അതേസമയം ഇവർ കൂടിച്ചേർന്നത് എന്തിനാണെന്ന് കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. ഈ സംഘത്തിലുള്ള പലരും ജീവപര്യന്തം ശിക്ഷ അനുഭവിച്ച് ജയിൽ മോചിതരായവരും, കൊലക്കേസ് പ്രതികളുമാണെന്നതാണ് മറ്റൊരു വസ്തുത. കാക്ക രഞ്ജിത്തിന് പുറമെ, ദിൽഷാദ്, ഫൈസൽ, സൂരജ്, പ്രകാശൻ തുടങ്ങിയവരും സംഘത്തിലുണ്ട്.
2017ലാണ് കാക്ക രഞ്ജിത്ത് അറസ്റ്റിലാവുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുവന്ന കാർ തടഞ്ഞുനിർത്തി അഞ്ചുലക്ഷവും സ്വർണവും കവർന്ന കേസിലെ മുഖ്യപ്രതിയാണ് ഇയാൾ. മുളകുപൊടി വിതറി കവർച്ച നടത്തി കുപ്രസിദ്ധനായ കോഴിക്കോട് പൊക്കുന്ന് ബൊട്ടാണിക്കൽ ഗാർഡൺ സ്വദേശി രജ്ഞിത്ത് എന്ന കാക്ക രഞ്ജിത്തിനെ (34) പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റുചെയ്തത്. ഡി.ആർ.ഐക്കാരുടെ കണ്ണുവെട്ടിച്ച് തലശ്ശേരിക്ക് കടത്തുകയായിരുന്ന മൂന്ന് കിലോഗ്രാം സ്വർണമടങ്ങിയ പെട്ടി കവർന്ന കേസിലാണ് അറസ്റ്റ്. തലശ്ശേരി പെരിങ്ങത്തൂർ സ്വദേശിയായിരുന്ന ഇസ്മയിലായിരുന്നു പരാതിക്കാരൻ. വിമാനത്താളത്തിൽ നിന്ന് കാറിൽ രൂപമാറ്റംവരുത്തിയ സ്വർണവുമായി സഞ്ചരിച്ച പരാതിക്കാരനെ മറ്റൊരു കാറിൽ കാക്ക രഞ്ജിത്ത് നിയോഗിച്ച സംഘം പിന്തുടരുകയും നല്ലളം മദ്രസയ്ക്ക് സമീപം വെച്ച് കാർ തടഞ്ഞ് ജനൽ ചില്ല് തകർത്ത് പെട്ടി സ്വന്തമാക്കുകയും ചെയ്തു. കവർന്ന പെട്ടിയുമായി സംഘം ഗുരുവായൂരിലെ ഹോട്ടൽ മുറിയിലെത്തി പെട്ടി കാക്കരഞ്ജിത്തിന് കൈമാറി പ്രതിഫലമായി പത്തുലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. ഈ സംഘത്തിലെ ഒരാൾ ഒഴിച്ച് മറ്റ് മൂന്നുപേരെ അന്വേഷണസംഘം നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പന്തീരാങ്കാവ് സ്വദേശി ദിൽഷാദ്, കൊടൽ നടക്കാവ് സ്വദേശി അതുൽ, ചക്കുംകടവ് സ്വദേശി റാസിക്സ് എന്നിവരാണ് നേരത്തേ അറസ്റ്റിലായത്.
കവർച്ച ചെയ്യപ്പെട്ടത് സ്വർണമടങ്ങിയ പെട്ടിയാണെന്ന് മറച്ചുവച്ചായിരുന്നു പരാതിക്കാരൻ ആദ്യം പരാതി നൽകിയിരുന്നത്. അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു പരാതി. പിന്നീട് പരാതിക്കാരൻ സഞ്ചരിച്ച കാറിനുള്ളിൽ രഹസ്യ അറ കണ്ടെത്തുകയും അന്വേഷണം നടത്തുകയും ചെയ്തപ്പോഴാണ് കള്ളക്കടത്ത് സ്വർണമാണ് മോഷണം പോയതെന്ന് വ്യക്തമായത്.സംഭവത്തിനുശേഷം മൊബൈൽ ഫോൺ ഉപയോഗിക്കാതെ എറണാകുളത്തും തൃശ്ശൂരിലും ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ മാറിമാറി ഒളിവിൽ കഴിഞ്ഞുവന്ന കാക്കരഞ്ജിത്തിനെ തന്ത്രപൂർവം വലയിലാക്കുകയായിരുന്നു. കുഴൽപ്പണക്കാരെയും സ്വർണക്കടത്തുകാരെയും വളരെ ആസൂത്രിതമായി കവർച്ച നടത്തുന്നതിൽ വിരുതനായ രഞ്ജിത് സമാനരീതിയിൽ ഇതിനുമുൻപ് പല കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. പക്ഷേ കാക്ക അകത്തായിട്ടും കൊടി സുനിയുമായുള്ള ബന്ധങ്ങൾ തെളിഞ്ഞിട്ടും ഈ കേസ് നേരാംവണ്ണം അന്വേഷിക്കപ്പെട്ടിട്ടില്ല. പുതിയ സാഹചര്യത്തിൽ എൻഐയുടെ അന്വേഷണത്തിൽ കൊടി സുനിയുടെ സ്വർണ്ണക്കടത്തും ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.
യുഡിഎഫ് ഭരണകാലത്ത് ഫെയ്സ് ബുക്കും വാട്സ് ആപ്പുമായിരുന്നു കൊടി സുനിക്ക് ജയിലിൽ ആശ്വാസം. എന്നാൽ സ്വന്തം സർക്കാരെത്തിയപ്പോൾ ജയിൽ വീടു പോലെയായി. ക്വട്ടേഷനും ഏറ്റെടുക്കാം. അങ്ങനെയാണ് കോഴിക്കോട്ട് കാർ യാത്രക്കാരനെ ആക്രമിച്ച് മൂന്ന് കിലോഗ്രാം കള്ളക്കടത്ത് സ്വർണം കവരാനുള്ള സാധ്യത തെളിഞ്ഞത്. അത് ഫലപ്രദമായി സുനി ഉപയോഗിക്കുകയും ചെയ്തു. ഈ കേസിലെ മുഖ്യ ആസുത്രകനായിരുന്നു കൊടി സുനി. സിപിഎമ്മുമായുള്ള അടുത്ത ബന്ധം കാരണം വിയ്യൂരിൽ സുനിക്ക് സർവ്വ സ്വാതന്ത്ര്യമായിരുന്നു. ജയിലർക്ക് സമാനമായ ജീവതമാണ് സുനി നയിച്ചത്.
മൊബൈൽ കമ്പനികളിൽനിന്ന് ശേഖരിച്ച ഫോൺ കോൾ രേഖകൾ, ടവർ ലൊക്കേഷൻ രേഖകൾ, സെൽ ഐ.ഡി. രേഖകൾ എന്നിവ ഈ കേസിൽ സുനിക്ക് വിനയായി മാറി. കാക്ക രഞ്ജിത്തിനെയും രാജേഷ് ഖന്നയെയും വിളിക്കാൻ ഉപയോഗിച്ച അതേ നമ്പറിൽനിന്ന് സിപിഎമ്മിന്റെ കണ്ണൂർ ജില്ലയിലെ രണ്ടു നേതാക്കളെയും തലശ്ശേരി, ചൊക്ലി ഭാഗത്തെ ചിലരേയും വിളിച്ചിട്ടുണ്ട്. കള്ളക്കടത്ത് സ്വർണം കവർച്ച ചെയ്താൽ ആരും എവിടേയും പരാതി നൽകില്ല. ഈ വിശ്വാസത്തിലാണ് കൊടി സുനി തന്ത്രങ്ങൾ ഒരുക്കിയത് എന്നായിരുന്നു വിലയിരുത്തൽ. എന്നാൽ അതിനും അപ്പുറത്തേക്കുള്ള കാര്യങ്ങൾ ഈ കേസിന് പിന്നിലുണ്ടോ എന്നതാണ് നിർണ്ണായകം.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്