കൊച്ചി ബ്ലാക്ക് മെയിലിങ് കേസിൽ പൊലീസ് പിടിയിലായ മുഖ്യ പ്രതി കെപിസിസി ജനറൽ സെക്രട്ടറി നടത്തിയ ഇഫ്താർ വിരുന്നിലും പങ്കെടുത്തു; ലക്ഷങ്ങൾ മുടക്കി നടത്തിയ ഇഫ്താറിന്റെ ഉറവിടം പൊലീസ് അന്വേഷിക്കുന്നു
തിരുവനന്തപുരം: കൊച്ചി ബ്ലാക്ക് മെയിലിങ് കേസ് പുതിയ വഴിത്തിരിവിലേക്ക്. ബ്ലാക്ക് മെയിലിങ് കേസിലെ പ്രധാന പ്രതി ജയചന്ദ്രനെ നിയമസഭാ സാമാജികർ താമസിക്കുന്ന തലസ്ഥാനത്തെ എം.എൽ.എ ഹോസ്റ്റലിൽ നിന്ന് പിടികൂടിയതോടെ കേസുമായി ബന്ധപ്പെട്ട ഊഹാപോഹം മാത്രമായിരുന്ന ഉന്നത രാഷ്ട്രീയ ബന്ധം മറനീക്കി പുറത്തു വരുന്നു. അടുത്ത കാലത്ത് ഏറെ വിവാദം സൃഷ്ടിച്ച സോളാർ കേസുപോലെ ബ്ലാക്ക് മെയിലിങ് കേസിലും ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ നേരെയാണ് വിരൽ ചൂണ്ടുന്നത്. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുമായി ഏറ്റവുമടുപ്പമുളള കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ ശരത് ചന്ദ്രപ്രസാദിന്റെ നിർദ്ദേശത്തെ തുടർന്ന് അനുവദിച്ച എം.എൽ എ ഹോസ്റ്റലിലെ മുറിയിൽ നിന്നാണ് ജയചന്ദ്രനെ അന്വേഷണ സംഘം പിടികൂടിയത്. സുരക്ഷിതതാവളം എന്നനിലയിൽ എം.എൽ.എ ഹോസ്റ്റലിൽ താമസിച്ച് ആഭ്യന്തര വകുപ്പിൽ സ്വാധീനം ചെലുത്തി കേസ് അട്ടിമറിക്കാനാണ് ഇയാൾ തലസ്ഥാനം തന്നെ ഒളിത്താവളമാക്കിയെതെന്നാണ് നിഗമനം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനാണ് ശരത്ചന്ദ്രപ്രസാദ്.
ശരത്ചന്ദ്ര പ്രസാദിന്റെ നിർദ്ദേശ പ്രകാരമാണ് എം.എൽ.എ ഹോസ്റ്റലിൽ മുറി അനുവദിച്ച് നൽകിയതെന്ന് മാനേജർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഈ മാസം ഒൻപതിന് എം.എൽ.എ ഹോസ്റ്റലിൽ താമസം തുങ്ങിയ ജയചന്ദ്രൻ ഇവിടെവച്ച് പല ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. നിയമസഭാ സമ്മേളനം നടക്കുന്ന സമയമായതിനാൽ ഒട്ടുമിക്ക എം.എൽ.എമാരും ഇവിടെ ഉള്ളപ്പോഴാണ് ഇയാൾ ഇവിടെ താമസിച്ചിരുന്നത്. എം.എൽ.എ ഹോസ്റ്റൽ കേന്ദ്രീകരിച്ച് തലസ്ഥാനത്തെ ചില ഗുണ്ടാ നേതാക്കളുമായും ഇയാൾ കൂടിക്കാഴ്ച നടത്തുകയും ഇവരെ ഉപയോഗിച്ച് ചില ഉന്നതരെ ബ്ലാക്ക് മെയിൽ ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. ഇയാൾ താമസിച്ചിരുന്ന എം.എൽ എ ഹോസ്റ്റലിലെ മുറിയിൽ നിന്നും ഗർഭ നിരോധന ഉറകളും വിവിധ ബാങ്കുകളുടെ എ.ടിഎം കാർഡുകളും, പത്തിൽപരം മൊബൈൽ സിം കാർഡുകളും കണ്ടെത്തിയിട്ടുണ്ട്.
കെ.പി.സി.സി ജനറൽ സെക്രട്ടറി കൂടിയായ ശരത് ചന്ദ്ര പ്രസാദ് 22-ാം തീയതി നന്ദാവനത്തുളള മുസ്ലിം അസോസിയേഷൻ ഹാളിൽ ഇഫ്ത്താർ വിരുന്നൊരുക്കിയിരുന്നു. ഈ ഇഫ്താറിലും ജയചന്ദ്രൻ പങ്കെടുത്തിരുന്നു. പൊലീസ് അറസ്റ്റു ചെയ്ത ഇയാളുടെ ദൃശ്യം വിവിധ ദൃശ്യ മാദ്ധ്യമങ്ങൾ വഴി പുറത്തു വന്നതോടെ ഇയാളെ കഴിഞ്ഞ ദിവസത്തെ ഇഫ്താറിൽ കണ്ടതായി ചില കോൺഗ്രസ് നേതാക്കൾ പറയുന്നു. മന്ത്രിമാർ നടത്തിയതിനേക്കാൾ കേമമായാണ് വൻതുക മുടക്കി ശരത് ചന്ദ്ര പ്രസാദ് ഇഫ്താർ ഒരുക്കിയത്. ഇത്രയും തുക ശരത് ചന്ദ്ര പ്രസാദിന് എവിടെ നിന്നു കിട്ടിയെന്ന് അന്നു തന്നെ കോൺഗ്രസ് പ്രവർത്തകർക്കിടിയിൽ സംസാരമുണ്ടായിരുന്നു. ബ്ലാക്ക് മെയ്ലിങ് കേസിലെ പ്രതിയായ ജയചന്ദ്രനെ ശരത് ചന്ദ്ര പ്രസാദിന്റെ റൂമിൽ നിന്നും പിടികൂടിയതോടെ ഇഫ്താറിനായി ചെലവഴിച്ച പണത്തിന്റെ ഉറവിടവും പൊലീസ് അന്വേഷിക്കും എന്നറിയുന്നു.
കോൺഗ്രസ് അഖിലേന്ത്യാ നേതാവടക്കം കേന്ദ്ര സംസ്ഥാന നേതാക്കളും ചില ജനപ്രതിനിധികളും ബ്ലാക്ക് മെയിലിങ് സംഘത്തിന്റെ വലയിൽപെട്ടിട്ടുണ്ടെന്ന വാർത്തകളും സജീവമാണ്. കേസിലെ പ്രധാന പ്രതിയെന്നു സംശയിക്കുന്ന ചേർത്തല സ്വദേശി ജയചന്ദ്രൻ സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്തും സജീവ സാന്നിധ്യമാണ്. തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ വളർച്ചയ്ക്കായി മദ്യവും മദിരാക്ഷിയും പണവും വാരിയെറിഞ്ഞിരുന്നു, ഇദ്ദേഹം. ഉന്നത രാഷ്ട്ട്രീയ ബന്ധം ഉപയോഗിച്ചാണ് പലരെയും ഇയാൾ വലയിൽ വീഴ്ത്തിയത്. എറണാകുളത്തെ പ്രശസ്തമായ പഞ്ച നക്ഷത്ര ഹോട്ടലായിരുന്നു ഇയാളുടെ പ്രധാന താവളം. മദ്യം നൽകിയ ശേഷം സർപ്പ സുന്ദരികളെ വി.ഐ.പികൾക്ക് സമ്മാനിച്ച് ഈ രംഗങ്ങൾ ക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ഇയാളുടെ രീതി. ഈ തുക മുഴുവനായും റിയൽ എസ്റ്റേറ്റ് ബിസിനസിൽ മുടക്കുകയാരുന്നു ഇയാളുടെ പതിവ്. ചില സുഹൃത്തുക്കൾക്ക് തങ്ങളുടെ പാർട്ടികളിൽ ഉന്നത പദവി നേടി കൊടുക്കുന്നതിനും ഇയാൾ ഇടപെട്ടിരുന്നു.
നീലച്ചിത്ര ബ്ലാക്ക്മെയിലിങ് സംഘത്തിന്റെ വലയിൽപ്പെട്ട തിരുവനന്തപുരം സ്വദേശിയായ വ്യവസായിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. അതേ സമയം വ്യവസായിയുടെ മരണം കൊലപാതകമാണെന്ന് അനാശാസ്യക്കേസിൽ ജാമ്യത്തിലിറങ്ങിയ റുക്സാനയും സൂര്യ എന്നു വിളിക്കുന്ന ബിന്ധ്യയും വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഈ വെളിപ്പെടുത്തൽ കാര്യമായി അന്വേഷിക്കാൻ പൊലീസ് പോലും തയ്യാറാകുന്നില്ല. കേസിലെ പ്രധാന പ്രതിയായ ജയചന്ദ്രന് ആഭ്യന്തര വകുപ്പിലുളള സ്വാധീനമാണ് ഇതിന് പിന്നിൽ. തട്ടിപ്പ് കേസുമാത്രമായിരുന്ന ഒരു സംഭവം സോളാർ കേസ് എന്ന നിലയിൽ വിവാദമായത് കണ്ണൂർ ജില്ലയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പുറത്തു നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നതിനാൻ ബ്ലാക്ക് മെയ്ലിങ് കേസിൽ പൊലീസ് കരുതലോടെയാണ് നീങ്ങുന്നത്. പ്രതികളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കാനാണ് നിർദ്ദേശം.
എംഎൽഎ ഹോസ്റ്റലിൽ റെയ്ഡ് നടത്തുന്നതിനു സ്പീക്കർ അനുമതി നൽകിയിരുന്നു. വിവരം ചോരുമെന്നതിനാൽ ലോക്കൽ പൊലീസിനെ പോലും അറിയിക്കാതെയാണ് റെയ്ഡ് നടത്തിയത്. സുനിൽ കൊട്ടാരക്കരയെന്നയാളുടെ പേരിലായിരുന്നു മുറിയെടുത്തിരുന്നത്. സുനിൽ കൊട്ടാരക്കരയെത്തുമ്പോൾ താക്കോൽ കൈമാറണമെന്നും ഹോസ്റ്റൽ ജീവനക്കാർക്ക് നിർദേശമുണ്ടായിരുന്നു. ബുധനാഴ്ച രാത്രിയിലായിരുന്നു ഓപ്പറേഷൻ എംഎൽഎ ഹോസ്റ്റൽ. അതും നിയമസഭയുടെ പ്രത്യേക അനുമതിയോടു കൂടി. അതീവ രഹസ്യമായെത്തിയ പ്രത്യേക അന്വേഷണ സംഘം സംശയമുളള മുറികൾ ഓരോന്നും അരിച്ചുപെറുക്കി പരിശോധിച്ചു. ഇതിനിടെ റെയ്ഡ് വിവരം മണത്തറിഞ്ഞ പ്രതി ജയചന്ദ്രൻ, കാറുമെടുത്ത് ഹോസ്റ്റലിനു പുറത്തേയ്ക്ക് കുതിച്ചു. പിന്തുടർന്ന പൊലീസ് സംഘം പ്രതിയെ എംഎൽഎ ഹോസ്റ്റലിനു സമീപത്തുനിന്നുതന്നെ വിദഗ്ധമായി പിടികൂടി. മുൻ എംഎൽഎ ടി. ശരത്ചന്ദ്രപ്രസാദിന്റെ പേരിലെടുത്ത നോർത്ത് ബ്ലോക്കിലെ 47-ാം നമ്പർ മുറിയിലായിരുന്നു പ്രതിയുടെ ഒളിവു ജീവിതം.
ബ്ലാക്ക് മെയിലിങ് കേസിൽ കോൺഗ്രസ് ഐ ഗ്രൂപ്പ് നേതാക്കളുടെ പേര് സജീവമായതോടെ പാർട്ടിക്കുളളിൽ വിഷയം കത്തിക്കാനാണ് എ ഗ്രൂപ്പിന്റെ നീക്കം. സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എംഎൽഎ അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കൾ രംഗത്തെത്തിയത് അതിന്റെ സൂചനയാണ്. സോളാർ കേസ് വിവദാമാക്കുന്നതിൽ ചില ഐ ഗ്രൂപ്പ് നേതാക്കൾ ശ്രമിച്ചിരുന്നതായി നേരത്തെ ആരോപണമുണ്ടായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍