ഡംഭു കാട്ടി എത്തിയ വോൾവോയും ജീവനക്കാരുടെ വിയർപ്പിന്റെ വില; 1.15 കോടിയുടെ കാർ വാങ്ങിയത് ആശുപത്രിയിലെ ലക്ഷങ്ങൾ കൊടുത്ത്; ഐസിഐസിഐ ബാങ്കിലെ ലോണിന് ഹോസ്പിറ്റലിൽ അടയ്ക്കുന്നത് പ്രതിമാസം 1.73ലക്ഷം; ജീവനക്കാർക്ക് ശമ്പളം കൊടുക്കാതെ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് മകൻ അലറുമ്പോൾ അമ്മ ഒളിച്ചിരുന്നത് ഇതേ കാറിൽ; കെ എൽ 07 സി കെ 7000 എന്ന കാറിന് പിന്നിൽ പിവി എസ് ആശുപത്രിയുടെ നഷ്ടം കൂട്ടാനുള്ള ചതിയോ? കാർ ലോണിന്റെ വിശദാംശങ്ങൾ മറുനാടന്
എം മനോജ് കുമാർ
കൊച്ചി: എട്ടു മാസമായി ശമ്പളം നൽകുന്നില്ല, ആനുകൂല്യങ്ങൾ നൽകുന്നതിന് പകരം അഞ്ഞൂറോളം ജീവനക്കാരെ പെരുവഴിയിലാക്കി നടതള്ളാൻ ശ്രമം, ആശുപത്രിയിലെ ഓരോ ഫ്ളോറുകളും അടച്ചുപൂട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി പിരിച്ചുവിടുകയാണ്. പടുകൂറ്റൻ ആശുപത്രി കെട്ടിടത്തിൽ തനിച്ച് ജോലി ചെയ്യുന്നതിൽ ജീവൽഭീതിയിലെന്ന് നഴ്സുമാരും, ജീവനക്കാരെ ബലിയാടാക്കി കൊച്ചിയിലെ പിവി എസ് ആശുപത്രി 600 കോടിക്ക് മറിച്ചു വിൽക്കാൻ മാതൃഭൂമി മുതലാളി പി വി ചന്ദ്രന്റെ കുടുംബം സ്വന്തം ആശുപത്രിയിൽ കാട്ടിക്കൂട്ടുന്നത് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളാണ്. നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിയെ തകർത്തത് മാനേജ്മെന്റിന്റെ ആഡംബര ജീവിത ഭ്രമാണെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ശമ്പളം നൽകാത്ത സംഭവത്തിൽ ലേബർ ഓഫീസിൽ ചർച്ചയ്ക്കെത്തിയ ചന്ദ്രന്റെ മകൾ പി വി മിനി മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ തല വഴി മുണ്ടിട്ട് ഓടിയൊളിച്ചു. ഈ ചർച്ചയ്ക്ക് എത്തിയത് ഒരു വോൾവോ കാറിലായിരുന്നു. ഒരു കോടിയോളം രൂപ വിലവരുന്ന കാർ. ഈ കാറും പിവി എസ് ആശുപത്രിയിലെ ജീവനക്കാരുടെ വിയർപ്പിൽ നിന്ന് വാങ്ങിയതാണെന്നാണ് സൂചന.
കെ എൽ07സി കെ7000 എന്ന വോൾവോ കാറിലാണ് മിനിയും മകനും ചർച്ചയ്ക്കെത്തിയത്. 2017 ജൂണിൽ രജിസ്റ്റർ ചെയ്ത വാഹനമാണ് ഇത്. ഇതിന് ദിവസങ്ങൾക്ക് മുമ്പ് പിവി എസ് ആശുപത്രിയുടെ പേരിൽ ഒരു വോൾവോ കാർ പുതുതായി വാങ്ങിയിട്ടുണ്ട്. പിവി എസ് ആശുപത്രിയുടെ ചെലവിൽ ഏതാണ് ഒന്നേകാൽ കോടിക്ക് അടുത്ത് തുക ചെലവാക്കിയാണ് ഈ കാർ വാങ്ങിയത്. തീർത്തും സ്വകാര്യ ആവശ്യത്തിനാണ് മുതലാളിമാർ ഈ കാർ ഉപയോഗിക്കുന്നത്. പിവി എസ് ആശുപത്രിയുടെ മാനേജിങ് ഡയറക്ടറുടെ പേരിൽ വാങ്ങിയ ഈ കാറിന് ഐസിസിഐ ബാങ്കിൽ 84 ലക്ഷം രൂപയാണ് ലോൺ എടുത്തിരിക്കുന്നത്. മിനിയും മകനും സഞ്ചരിക്കുന്ന ആഡംബര വാഹനത്തിനായി ഒരു ലക്ഷത്തി എഴുപത്തിരണ്ടായിരം രൂപയാണ് പ്രതിമാസം ആശുപത്രിയുടെ അക്കൗണ്ടിൽ നിന്നും ലോണിലെ തിരിച്ചടവായി ഐസിസിഐ ബാങ്കിലേക്ക് പോകുന്നത്. 2022 മെയ് മാസം വരെ ഇങ്ങനെ മാനേജിങ് ഡയറക്ടറുടെ അടിപൊളിയാത്രയ്ക്കായി ആശുപത്രിയുടെ അക്കൗണ്ടിലേക്ക് പണമൊഴുകുന്നു.
ആശുപത്രിയിൽ പ്രതിസന്ധി തുടങ്ങുന്നത് ഏതാണ് രണ്ട് കൊല്ലം മുമ്പാണ്. ഇതേ സമയമാണ് ഈ വോൾവോ കാർ ആശുപത്രിയുടെ അക്കൗണ്ടിൽ നിന്നും വാങ്ങുന്നത്. ആശുപത്രിയുടെ കാർ ആയതു കൊണ്ട് ഡീസൽ അടിക്കുന്നതും ജീവനക്കാരുടെ വിയർപ്പിൽ നിന്നും തന്നെയാണ്. ആഡംബര വാഹനമായതു കൊണ്ട് മൈലേജും വളരെ കുറവായിരിക്കും. അതിനാൽ ആശുപത്രിയിൽ നിന്ന് ഡീസൽ തുകയിലും വലിയൊരു ഭാഗം ഈ കാറിന് വേണ്ടി പോയിട്ടുണ്ടാകാം. അങ്ങനെ ആശുപത്രിയുടെ പണം പലവഴിക്ക് വകതിരിച്ചു വിട്ടാണ് നല്ല നിലയിൽ പ്രവർത്തിച്ച ആശുപത്രിയെ പ്രതിസന്ധിയിലാക്കിയത്. തൊഴിൽ വകുപ്പിന്റെ ഓഫീസിൽ വന്നതും ഇതേ കാറിലാണെന്ന് വ്യക്തമാക്കുന്നതാണ് മോട്ടോർ വെഹിക്കൾ സൈറ്റിലെ വിവരങ്ങളും. മാനേജിങ് ഡയറക്ടറുടെ പേരിലാണ് കെ എൽ07സി കെ7000 എന്ന വോൾവോ കാറും രജിസ്റ്റർ ചെയ്തിരിക്കുന്നതും.
പി വി ചന്ദ്രന്റെ മകളുടെ ഉടമസ്ഥതയിലുള്ള കലൂർ പിവി എസ് ആശുപത്രിയിൽ ജീവനക്കാരെ പുകച്ച് പുറത്താക്കാൻ ശ്രമം ഏറെ വിവാദങ്ങൾക്ക് ഇട നൽകിയിരുന്നു. ഡോക്ടർമാരും ലാബ് ടെക്നീഷ്യന്മാരും നഴ്സുമാരും അടക്കമുള്ള 500 ഓളം ജീവനക്കാരെയാണ് പിവി എസ് ആശുപത്രി മാനേജ്മെന്റ് പുകച്ചു പുറത്താക്കാൻ ശ്രമം നടക്കുന്നത്. കൊച്ചിയുടെ കണ്ണായ കലൂരിൽ ആറേക്കറിൽ 14 നിലകളിൽ വ്യാപിച്ചു നിൽക്കുന്ന ആശുപത്രി മറിച്ച് വിൽക്കാനാണ് ആശുപത്രി മാനേജ്മെന്റ് ശ്രമിക്കുന്നത്. 600 കോടിയോളം വിലമതിക്കുന്ന ഈ ആശുപത്രി സമുച്ചയം ഏറ്റെടുപ്പിക്കാൻ വിവിധ ആശുപത്രി ഗ്രൂപ്പുകളുമായി മാനേജ്മെന്റ് ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ ചർച്ചകൾ ഇതുവരെ ഫലവത്തായിട്ടില്ല. ആശുപത്രി വിൽക്കാൻ ശ്രമങ്ങൾ നടത്തുന്നത് കാരണം ആശുപത്രി ലാഭത്തിൽ നിന്നും നഷ്ടത്തിലാക്കാനും മാനേജ്മെന്റ് ശ്രമിക്കുകയാണ്. മുതലാളിമാർ സഞ്ചരിക്കുന്ന ആഡംബര വാഹനത്തിന് ആശുപത്രിയിൽ നിന്ന് പണം കൊടുത്തതും ഇതിന്റെ ഭാഗമായാണ്. മാസ അടവും മറ്റും കൂടിയാകുമ്പോൾ കമ്പനിയുടെ ലാഭം കുറയ്ക്കാനാകും. ഇത്തരത്തിൽ പല ഇടപാടുകളും ആശുപത്രിയിൽ നടക്കുന്നതായും സൂചനയുണ്ട്.
ജീവനക്കാരെ മുഴുവൻ പുകച്ചു പുറത്താക്കുക. ശമ്പളവും ആനുകൂല്യങ്ങളും തടഞ്ഞു വയ്ക്കുക. രാജി വയ്ക്കാൻ പ്രേരിപ്പിക്കുക. പിരിഞ്ഞു പോകുന്നവർക്ക് ഒരാനുകൂല്യവും നൽകാതിരിക്കുക. ആശുപത്രി പുതിയ മാനേജ്മെന്റിന് കൈമാറും മുൻപ് നിലവിലെ എല്ലാ ജീവനക്കാരെയും പറഞ്ഞുവിടുക. ക്ളീൻ ആയ ആശുപത്രി കോടികൾക്ക് പുതിയ ഗ്രൂപ്പിന് കൈമാറുക. ഈ തന്ത്രത്തിൽ കുരുക്കിയാണ് മാനേജ്മെന്റ് ജീവനക്കാരെ ചക്രശ്വാസം വലിപ്പിക്കുന്നത്. രണ്ടു വർഷമായി ആശുപത്രി മറിച്ച് വിൽക്കാൻ ആശുപത്രി മാനേജ്മെന്റ് ശ്രമം തുടങ്ങിയിട്ട്. ഈ ശ്രമം തുടങ്ങിയതോടെ ലാഭത്തിലായി പോകുന്ന ആശുപത്രി നഷ്ടത്തിലാക്കാനും ഒപ്പം ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായാണ് ജീവനക്കാരെ മനഃപൂർവം രാജിവയ്ക്കാൻ പ്രേരിപ്പിക്കുക, മികച്ച ഡോക്ടർമാരെ ഒഴിവാക്കാൻ ശ്രമിക്കുക, ശമ്പളം നാമമാത്രമായി നൽകുക തുടങ്ങിയ നടപടികൾ ആശുപത്രി മാനേജ്മെന്റ് കൈക്കൊണ്ടത്.
മൂന്നു മാസം മുൻപ് കോഴിക്കോട്ടുള്ള പ്രമുഖ ആശുപത്രിക്ക് ഇവർ പിവി എസ് ആശുപത്രി കൈമാറാൻ തീരുമാനിച്ചിരുന്നു. മുന്നൂറ് കോടിക്ക് ആണ് ഈ കൈമാറ്റമെന്നാണ് ആശുപത്രി ജീവനക്കാർ അറിഞ്ഞത്. കോഴിക്കോടെ ഈ ആശുപത്രിക്ക് പിവി എസ് കൈമാറുകയാണ് എന്ന് മാനേജമെന്റ് പ്രതിനിധികൾ ജീവനക്കാരെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ ശ്രമം ചീറ്റിപ്പോയി. 300 കോടി എന്നത് അബദ്ധതീരുമാനമാണ് എന്ന് മനസിലാക്കിയാണ് കോഴിക്കോട്ടെ ആശുപത്രി മാനേജ്മെന്റ് പിൻവാങ്ങിയത്. ഇതോടെ പെട്ടുപോയത് ജീവനക്കാരാണ്. രണ്ടു വർഷമായി കിട്ടാനുണ്ടായിരുന്ന ശമ്പള കുടിശികയും ആറുമാസമായി പൂർണ്ണമായും നിലച്ചിരിക്കുന്ന ശമ്പളവും കിട്ടാതെ പ്രതിസന്ധിയിലാണ് ജീവനക്കാർ. റുമാസത്തിലധികമായി ലോൺ അടവ് മുടങ്ങിയത് കാരണം ജീവനക്കാരിൽ പലരും ജപ്തി ഭീഷണിയിലാണ്. ഇതിനിടെയാണ് ഒരു കോടിയിൽ അധികം രൂപ വിലവരുന്ന വോൾവോ കാർ ജീവനക്കാരുടെ വിയർപ്പ് കൊടുത്ത് വാങ്ങിയുള്ള മുതലാളിമാരുടെ കറക്കം.
കെടിസിയുടെ പി.വി ചന്ദ്രന്റെ മകൾ പി.വി.മിനിയും പി.വി.അഭിഷേകുമാണ് ഇപ്പോൾ ആശുപത്രി ഉടമകൾ. പക്ഷെ ആശുപത്രി ഉടമകൾ ആരും ആശുപത്രിയെ തിരിഞ്ഞു നോക്കുന്നില്ല. പി.വി.മിനിയുമായി ആത്മബന്ധം പുലർത്തിയവർ ആയിരുന്നു ജീവനക്കാരും ഡോക്ടർമാരും ഉൾപ്പെടെയുള്ളവർ. പക്ഷെ ഇപ്പോൾ മിനിയും കൈകഴുകിയിരിക്കുകയാണ്. ശമ്പളബാക്കി തിരികെ നൽകുന്ന കാര്യത്തിൽ ആരും ഒരുറപ്പും നൽകുന്നില്ല. മാനേജ്മെന്റ് പ്രതിനിധികൾ ആരും ഇപ്പോൾ വരാറുമില്ല. മാനേജമെന്റ് ചെയ്തികൾ തന്നെയാണ് ആശുപത്രി നേരിടുന്ന പ്രതിസന്ധിക്ക് പിന്നിൽ. പ്രതിസന്ധി രൂക്ഷമായപ്പോൾ തന്നെ മിനി മുങ്ങിയിരുന്നു. ഇടയ്ക്ക് പി.വി.മിനി വന്നപ്പോൾ ജീവനക്കാരെ കണ്ടിരുന്നു. ഈ പ്രതിസന്ധിയെക്കുറിച്ച് താൻ അറിഞ്ഞില്ല എന്നാണ് അവർ പറഞ്ഞത്. മുൻപ് തന്നെ ശ്രദ്ധയിൽപെടുത്തിയ കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ താൻ അത് അന്ന് ഗൗരവമായി എടുത്തിരുന്നില്ല എന്നാണ് ഇവർ പറഞ്ഞത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്