വിവി രാജേഷിന്റെ ആരോപണത്തിലെ സംശയ മുന നീണ്ടത് കിരൺ മാർഷലിലേക്ക്; സ്വപ്നയെ ഒളിവിൽ താമസിപ്പിച്ചത് മുൻ സ്വർണ്ണകടക്കാരനെന്ന മനോരമ വാർത്തയോടെ ആരോപണങ്ങൾ ആളിക്കത്തി; ആസൂത്രകയുടെ ശബ്ദം റിക്കോർഡ് ചെയ്തത് തുറവൂരിലെന്ന ചാനലിന്റെ തുറന്നു പറച്ചിലും ചർച്ചയായി; സംശയം നീണ്ടത് എരമല്ലൂരിൽ കേരളാ കോഫീ ഹൗസ് നടത്തുന്ന വ്യവസായിയിലേക്ക്; പ്രചരിക്കുന്നതെല്ലാം പച്ചക്കള്ളമെന്ന് കിരൺ മാർഷൽ മറുനാടനോട്; സ്വപ്നയുടെ ഒളി സങ്കേതത്തിൽ അന്വേഷണം തുടർന്ന് എൻഐഎ
ആർ പീയൂഷ്
കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നാ സുരേഷിനെയും സന്ദീപ് നായരെയും ബാംഗ്ലൂരിലേക്ക് കടക്കാൻ സഹായിച്ചു എന്ന ആരേപണത്തിൽ സംശയ നിഴലിൽ നിൽക്കുന്നത് ചേർത്തലയിലെ യുവ വ്യവസായി എന്നാണ് റിപ്പോർട്ട്. സ്വപ്നയുടെ ശബ്ദം സംപ്രേഷണം ചെയ്ത ട്വന്റി ഫോർ ന്യൂസും തുറവൂരിലെ വ്യവസായിയുടെ വീട്ടിൽ വച്ചാണ് ഓഡിയോ റിക്കോർഡ് ചെയ്യുന്നതെന്ന് സമ്മതിച്ചു കഴിഞ്ഞു. ഇതോടെ ആരാണ് ഈ വ്യവസായി എന്ന ചർച്ചയും സജീവമായി. കിരൺ മാർഷൽ എന്ന വ്യവസായിയ്ക്കെതിരെ സംശയ മുനകൾ നീങ്ങുകയും ചെയ്തു. എന്നാൽ തനിക്ക് ഇതിലൊന്നും പങ്കില്ലെന്നാണ് കിരൺ മാർഷലിന്റെ നിലപാട്. മുഖ്യമന്ത്രി പിണറായി വിജയനുമായി കിരൺ മാർഷലിന് ഏറെ അടുപ്പമുണ്ടെന്ന തരത്തിൽ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
സംശയങ്ങളുമായി വാർത്തകൾ എത്തുമ്പോഴും കിരൺ മാർഷലിന്റെ പങ്ക് എൻഐഎ സ്ഥിരീകരിച്ചിട്ടില്ല. ബിജെപി നേതാവായ വിവി രാജേഷാണ് സ്വപ്നയെ ഒളിപ്പിച്ച് താമസിച്ചത് കിരൺ ആണെന്ന് ആരോപണം ഉന്നയിച്ചത്. കരുതലോടെ നടത്തിയ ആരോപണത്തിൽ വ്യവസായിയുടെ മുഴുവൻ പേരും വ്യക്തമാക്കിയുമില്ല. ഇതിനിടെ ചേർത്തലയിലെ വ്യവസായിയാണ് രക്ഷിച്ചതെന്ന് റിപ്പോർട്ടെത്തി. ഇതോടെയാണ് കേരളാ കോഫീ ഹൗസ് എന്ന സ്ഥാപനം നടത്തുന്ന കിരണിനെതിരെ ആരോപണങ്ങൾ എത്തിയത്. മനോരമയും മുൻ സ്വർണ്ണക്കടക്കാരനെ കുറ്റപ്പെടുത്തുന്ന തരത്തിൽ വാർത്ത കൊടുത്തു. ഇതോടെയാണ് കിരൺ മാർഷൽ വിവാദ പുരുഷനായത്. ഈ സാഹചര്യത്തിൽ കിരണുമായി മറുനാടൻ ഫോണിൽ സംസാരിച്ചു. തനിക്ക് ഈ ആരോപണത്തിൽ പങ്കില്ലെന്നാണ് കിരൺ മറുനാടനോട് പറഞ്ഞത്.
തനിക്കിതിൽ യാതൊരു പങ്കുമില്ലെന്നും ഉയർന്നു വരുന്ന ആരോപണങ്ങൾക്ക് പിന്നിൽ മറ്റെന്തോ ലക്ഷ്യമുള്ളതായി സംശയിക്കുന്നതായുമാണ് കിരൺ പറയുന്നത്. സ്വർണ്ണക്കടത്ത് കേസിൽ ബിജെപി നേതാവ് വി.വി രാജേഷ് കിരണിന് വ്യക്തമായി പങ്കുണ്ടെന്ന് കാട്ടി കഴിഞ്ഞ ദിവസം പേരെടുത്ത് പറഞ്ഞ് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കിരണാണ് വില്ലനെന്ന തരത്തിൽ സൂചനകളുമെത്തി. പിണറായിയുമായുള്ള സൗഹൃദമാണ് ഇതിന് കാരണം. ഈ സാഹചര്യത്തിലാണ് മറുനാടൻ മലയാളി കിരൺ മാർഷലിനെ ബന്ധപ്പെട്ടത്. എന്നാൽ ആരോപണമെല്ലാം നിഷേധിച്ചു. കേസിലെ മൂന്നാം പ്രതിയായ ഫൈസൽ ഫരീദ് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നതും ഇതു പോലെയായിരുന്നു. എന്നാൽ അന്വേഷണത്തിനൊടുവിൽ ഫൈസൽ പ്രതിയാകുകയായിരുന്നു. അതുകൊണ്ട് തന്നെ കിരണിന്റെ കാര്യത്തിൽ വ്യക്തത വരാൻ ഇനിയും കാത്തിരിക്കേണ്ടി വരും.
സ്വപ്നയെയും സന്ദീപിനെയും അറിയില്ല എന്നും ഒരു ബന്ധവുമില്ലാത്ത തന്നെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നുമാണ് കിരൺ പറയുന്നത്. കിരണിന്റെ ഉടമസ്ഥതയിലുള്ള എരമല്ലൂരിലെ കേരളാ കഫേ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദവും ഈ കേസുമായി ബന്ധപ്പെടുത്തരുതെന്നും ആവശ്യപ്പെടുന്നു. ഉദ്ഘാടനത്തിന് പലരും വരും അവർക്കൊക്കെ ഞാനുമായി ബന്ധമുണ്ടാകണമെന്നില്ല എന്നും കിരൺ പറയുന്നു. ഏതെങ്കിലും തരത്തിൽ ഈ കേസിൽ തനിക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ എന്ത് ശിക്ഷ ഏറ്റുവാങ്ങാനും തയ്യാറാണെന്ന് കിരൺ മറുനാടനോട് പറഞ്ഞു.
അതേ സമയം എൻ.ഐ.എ കിരണിനെതിരെയുള്ള അന്വേഷണം ആരംഭിച്ചുവെന്നാണ് സൂചന. ഇയാളുടെ പണമിടപാട് സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. റൈഫിൾ ക്ലബ്ബിലും പള്ളിത്തോട്ടിലെ വീട്ടിലും റെയ്ഡ് നടത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ഈ പരിസരത്തെ മുഴുവൻ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്. ഫോൺ സംഭാഷണങ്ങളടക്കമുള്ളവ വിശദമായി എൻ.ഐ.എ സംഘം പരിശോദിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ കിട്ടാത്തതും സംശയത്തിന് ഇടനൽകുന്നു. എന്നാൽ ആരോപണമെല്ലാം കിരൺ നിഷേധിക്കുകയാണ്. ഇത് അന്വേഷകരേയും വെട്ടിലാക്കുന്നുണ്ട്. വ്യക്തമായ തെളിവുകൾ കിട്ടിയാൽ മാത്രമേ കിരണിനെതിരെ നടപടികൾ ഉണ്ടാകൂ.
കഴിഞ്ഞ ദിവസമാണ് സ്വപ്നാ സുരേഷിനെയും സന്ദീപ് നായരെയും കേരളത്തിൽ നിന്നും ബാഗ്ലൂരിലേക്ക് രക്ഷപെടുത്താൻ സഹായിച്ചത് കിരണാണെന്ന് ആരോപിച്ച് ബിജെപി നേതാവ് വി.വി രാജേഷ് രംഗത്ത് വന്നത്. അന്വേഷണ ഏജൻസികളുടെ കണ്ണു വെട്ടിച്ച് കേരളാ പൊലീസിന്റെ സഹായത്തോടെ ചേർത്തലയിലെ വീട്ടിൽ താമസിപ്പിച്ച ശേഷം ബാംഗ്ലൂരിലെത്തിക്കുകയായിരുന്നു എന്നാണ് രാജേഷ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയത്. കൂടാതെ സ്വപ്നയ്ക്കും സന്ദീപിനും രക്ഷപെടാനായിട്ടാണ് കോവിഡ് രോഗികൾ ഇല്ലാതിരുന്ന തുറവൂർ, എരമല്ലൂർ, ചെല്ലാനം, എഴുപുന്ന ഭാഗങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതെന്നും ഇതിനായി പാർട്ടീ ബന്ധം ഉപയോഗിച്ചുവെന്നും രാജേഷ് ആരോപിച്ചു.
മുഖ്യമന്ത്രി അടക്കം സംസ്ഥാന മന്ത്രിസഭയിലെ മിക്കവരുമായി അടുത്ത ബന്ധമാണ് യുവവ്യവസായിക്കുള്ളത്. എന്നാൽ ഇത് കിരൺ നിഷേധിച്ചു. ഇയാളുടെ എരമല്ലൂരിലെ കേരളാ കഫേ എന്ന സ്ഥാപനം മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള ആളാണ് ഉദ്ഘാടനം ചെയ്തത് എന്നും പറയുന്നു. സമീപകാലത്ത് പണക്കാരനായി മാറിയ വ്യക്തിയാണ് കിരൺ. നദികളിലെ മണൽ നീക്കം അടക്കം ഇയാൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ആലപ്പുഴക്കാരായ നിരവധി ജനപ്രതിനിധികളും ഇയാളുടെ സുഹൃത്തുക്കാണ്.
അതിനിടെ സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടേയും അദ്ദേഹത്തിന്റെ ഓഫീസിന്റേയും പങ്കാളിത്തം കൂടുതൽ തെളിഞ്ഞ് വരികയാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായം ഈ കള്ളക്കടത്ത് സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ആത്മഹത്യക്ക് ശ്രമിച്ച യുഎഇ അറ്റാഷെയുടെ ഗൺമാന്റെ നിയമനത്തിൽ ദുരൂഹതയുണ്ട്. സംസ്ഥാന സർക്കാരിന്റെ സ്ഥാപിത താത്പര്യങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടിയാണ് അദ്ദേഹത്തെ അവിടെ നിയോഗിച്ചിട്ടുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു. എറണാകുളത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് സുരേന്ദ്രന്റെ ആരോപണം.
സുരക്ഷ പരിഗണിച്ച് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് ഇത്തരമൊരു ഗൺമാനെ നിയോഗിച്ചതെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. ഇത് തികച്ചും വസ്തുതാ വിരുദ്ധമാണ്. അത്തരമൊരു നിർദ്ദേശം കേന്ദ്ര വിദേശകാര്യ മന്ത്രാലയം നൽകിയിട്ടില്ല. യുഎഇ കോൺസുലേറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സുരക്ഷയൊരുക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. അറ്റാഷയ്ക്കോ മറ്റോ ഒരു പേഴ്സണൽ ഗൺമാനെ നൽകണമെന്ന് പറഞ്ഞിട്ടില്ല. സർക്കാരുമായി ബന്ധപ്പെട്ട ഉന്നതന്മാരുടെ കാര്യങ്ങൾ നടത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നിയമനം നടത്തിയിട്ടുള്ളത്. വിമാനത്താവളവുമായുള്ള ബന്ധം, ഇമിഗ്രേഷൻ,കസ്റ്റംസ് എന്നിവരുമായുള്ള ഇയാളുടെ പരിചയം മനസ്സിലാക്കിയാണ് നിയമനമെന്നും സുരേന്ദ്രൻ പറഞ്ഞു.
മന്ത്രി കെ.ടി.ജലീലിനെതിരെയും സുരേന്ദ്രൻ രംഗത്തെത്തി.വർഗീയ കാർഡിറക്കി ജലീൽ രക്ഷപ്പെടാനുള്ള അവസാന ശ്രമം നടത്തികൊണ്ടിരിക്കുകയാണ്. കോൺസുലർ ജനറലുമായി അദ്ദേഹം നടത്തിയ വാട്സാപ്പ് ചാറ്റും വിശ്വാസയോഗ്യമല്ല. സക്കാത്തിന്റെ പേര് പറഞ്ഞാണ് ജലീൽ ഇപ്പോൾ രക്ഷപ്പെടാൻ നോക്കുന്നത്. അതൊന്നും വിലപോവില്ല. വിശ്വാസികളടക്കം അതെല്ലാം തിരിച്ചറിയുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- പ്രചരണത്തിന് ഔദ്യോഗിക തുടക്കമിടാൻ പ്രധാനമന്ത്രി; മോദിക്കായി കനത്ത സുരക്ഷ
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്