കിഡ്നിയിലെ കല്ലിന് യൂറോളജിസ്റ്റ് നിർദ്ദേശിച്ചത് ലേസർ ട്രീറ്റ്മെന്റ്; ആഡംബര കപ്പലിലെ ജോലിക്കാരനെന്ന് അറിഞ്ഞപ്പോൾ നടത്തിയത് ചെലവ് കൂടിയ ടെന്റ് ഇട്ട് റിമൂവർ; ലക്ഷങ്ങളുടെ രണ്ട് ശസ്ത്രക്രിയ നടത്തിയിട്ടും അറുപത് ശതമാനം കല്ലും പോയില്ലെന്ന് അറിഞ്ഞ് പൊട്ടിത്തെറിച്ചപ്പോൾ ലേസർ ട്രീറ്റ്മെന്റിന് വീണ്ടും വരാൻ നിർദ്ദേശം; ഒടുവിൽ ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് പുറത്ത് വന്നത് ജീവനില്ലാ ശരീരം; കല്ലറക്കാരൻ സമീറിന്റേതു കൊലപാതകമോ അതോ ചികിൽസാ പിഴവോ? കിംസ് ആശുപത്രി വീണ്ടും വിവാദത്തിൽ
എം മനോജ് കുമാർ
തിരുവനന്തപുരം: കിഡ്നി സ്റ്റോൺ റിമൂവ് ചെയ്യാനുള്ള ലേസർ ചികിത്സ നടത്തുമ്പോൾ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് രോഗി മരിച്ചത് വിവാദമാകുന്നു. യുഎസ്എയിലെ അപ്പോളോ ഗ്രൂപ്പിന്റെ സെലെബ്രെറ്റി എസ് ക്രൂസ് സീ ബ്രൗൺ മാരല്ല ഡിസ്കവറി എന്ന കപ്പലിലെ ജീവനക്കാരനായ സമീർ അബ്ദുൾവഹാബ് എന്ന നാൽപ്പത്തിയൊന്നുകാരനാണ് സ്റ്റോൺ റിമൂവ് ചെയ്യാനുള്ള ചികിത്സയ്ക്കിടെ കഴിഞ്ഞ ഇരുപതിന് മരിച്ചത്. യുഎസ്എയിലെ അപ്പോളോ ഗ്രൂപ്പിന്റെ സെലെബ്രെറ്റി എസ് ക്രൂസ് സീ ബ്രൗൺ മാരല്ല ഡിസ്കവറി എന്ന കപ്പലിലെ ജീവനക്കാരനാണ് സമീർ. കാർഡിയാക് അറസ്റ്റ് എന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കളോട് പറഞ്ഞതെങ്കിലും ചികിത്സാ പിഴവ് എന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ബന്ധുക്കൾ. തിരുവനന്തപുരം കല്ലറ സ്വദേശിയായ സമീറിന്റെ മരണത്തെക്കുറിച്ച് ബന്ധുക്കൾ നൽകിയ പരാതിപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് കിംസിനെതിരെ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്.
സമീറിന്റെ മരണത്തെ തുടർന്ന് പ്രതികരണത്തിനായി കിംസ് ആശുപത്രിയിൽ മറുനാടൻ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭ്യമായില്ല. ആശുപത്രി സിഒഒ ജെറിയാണ് ഈ കാര്യത്തിൽ പ്രതികരണം നൽകേണ്ടത് എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. ജെറിയെ ഫോണിൽ വിളിച്ചെങ്കിലും റിങ് മുഴങ്ങുന്നത് അല്ലാതെ ആരും ഫോൺ എടുത്തില്ല. തുടർന്ന് വീണ്ടും ആശുപത്രി അധികൃതരെ വിളിച്ചെങ്കിലും സിഒഒ മീറ്റിംഗിൽ ആകും. പിന്നീട് വിളിക്കൂ എന്നാണ് മറുപടി നൽകിയത്.
ഈ ഇരുപത്തിമൂന്നിന് കൊച്ചിയിൽ നിന്ന് മിയാമിലേക്ക് പറക്കേണ്ടിയിരുന്ന ആളാണ് സമീർ. അതിനു മുൻപ് തന്നെ സ്റ്റോൺ ചികിത്സിച്ച് മാറ്റാനാണ് കിംസിൽ ചികിത്സ തേടിയെത്തിയത്. രണ്ടു തവണ ലേസർ ചികിത്സ നടത്തിയിട്ടും സ്റ്റോണിന്റെ അറുപത ശതമാനം അങ്ങിനെ തന്നെ നിൽക്കുന്നത് സ്കാനിംഗിൽ വ്യക്തമായതിനെ തുടർന്നാണ് വീണ്ടും ഡോക്ടറെ ബന്ധപ്പെട്ടു ലേസർ ചികിത്സയ്ക്ക് ഒന്നുകൂടി സമീർ തയ്യാറായത്. പക്ഷെ ചികിത്സയ്ക്കായി കഴിഞ്ഞ ഇരുപതിന് കിംസിൽ പ്രവേശിച്ച സമീറിന് ആശുപത്രിയിൽ നിന്ന് ജീവനോടെ മടങ്ങാൻ കഴിഞ്ഞില്ല. ചികിത്സാ പിഴവാണ് മരണകാരണം എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഭാര്യ ഷീബയും പതിനൊന്നു വയസുള്ള രണ്ടു ഇരട്ടക്കുട്ടികളും അടങ്ങുന്നതാണ് സമീറിന്റെ കുടുംബം. അവിചാരിതമായി വന്ന ദുരന്തം ഈ കുടുംബത്തെ തളർത്തിയിരിക്കുകയാണ്. ചിരിച്ച് സംസാരിച്ച് ഉന്മേഷത്തോടെ ലേസർ ചികിത്സയ്ക്കായി പോയ സമീറിന്റെ ജീവനറ്റ ശരീരമാണ് തിരികെ എത്തിയത് എന്നത് ബന്ധുക്കൾക്കും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയാണ്. അതുകൊണ്ട് തന്നെയാണ് ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ മെഡിക്കൽ കോളേജ് കോളേജ് പൊലീസിൽ പരാതി നൽകിയത്. ലേസർ ചികിത്സ നടത്തുന്നതിന്നിടെ രോഗി മരിക്കുമോ എന്ന ചോദ്യമാണ് മരണത്തിൽ നടുങ്ങിയിരിക്കുന്ന ബന്ധുക്കൾ ഉയർത്തുന്നത്.
മൂന്നു ലക്ഷത്തോളം മുടക്കി രണ്ടു തവണ കിംസിൽ നിന്നും ലേസർ ചികിത്സ നടത്തിയതാണ് സമീർ. ഈ മാസം തന്നെയാണ് ലേസർ ചികിത്സ നടത്തിയത്. തുടർന്ന് ഒരു മെഡിക്കൽ സെന്ററിൽ സ്കാൻ ചെയ്തപ്പോൾ നാല്പത് ശതമാനം മാത്രമേ സ്റ്റോൺ പോയിട്ടുള്ളൂ അറുപത് ശതമാനം അങ്ങിനെ തന്നെ നിൽക്കുന്നതായി കണ്ടു. അതിനു ശേഷമാണ് കിംസിൽ ലേസർ ചികിത്സ നടത്തിയ ഡോക്ടർ സുബിനുമായി സമീർ ബന്ധപ്പെട്ടത്. ചെറിയ രീതിയിൽ ഡോക്ടർ സുബിനും സമീറും തമ്മിൽ സംസാരം നടന്നുവെന്നാണ് ബന്ധുക്കൾ മറുനാടനോട് പറഞ്ഞത്. ഈ സംസാരത്തെ തുടർന്ന് വീണ്ടും ഈ മാസം ഇരുപതിന് ലേസർ ചികിത്സയ്ക്കായി എത്താൻ ഡോക്ടർ ആവശ്യപ്പെടുകയായിരുന്നു. ഇരുപതിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ വെറും ഇസിജി മാത്രമാണ് സമീറിന് എടുത്തത് എന്ന് ബന്ധുക്കൾ പറയുന്നു. അന്ന് വൈകീട്ട് ആറുമണിക്ക് തന്നെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറ്റി. ഒമ്പത് മണിയായപ്പോൾ ഡോക്ടർമാരും നഴ്സുമാരും അങ്ങോട്ടുമിങ്ങോട്ടും ഓടുന്നത് കണ്ടു. പരിഭ്രാന്തയായ ഭാര്യ ഷീബ ആശുപത്രിയിലെ ജീവനക്കാരോട് സംസാരിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന് ഷീബ സമീറിന്റെ സഹോദരനെ ഫോണിൽ വിളിച്ചു. സർജറിക്കിടയിൽ എന്ന് പറഞ്ഞു ആശുപത്രി ജീവനക്കാരുടെ സംഭാഷണം മുറിഞ്ഞു. ഇതോടെ സഹോദരൻ സുധീർ ആശുപത്രിയിൽ വിളിച്ചു സംസാരിച്ചു. ഉടൻ ആശുപത്രിയിൽ എത്തിയപ്പോൾ ചികിത്സയ്ക്കിടെ കാർഡിയാക് അറസ്റ്റ് വന്നു എന്നാണ് ഡോക്ടർ സുബിൻ പറഞ്ഞത്. ഇതോടെ ആശുപത്രിയിൽ ബഹളമായി. പൊലീസും എത്തി. കാർഡിയാക് അറസ്റ്റ് എന്നല്ലാതെ കൂടുതൽ ഒന്നും ഡോക്ടർമാർ ഞങ്ങളോട് പറയാൻ തയ്യാറായില്ല-സുധീർ പറയുന്നു. ലോക്കൽ അനസ്തീഷ്യ എന്നാണ് ഭാര്യ ഷീബയോട് പറഞ്ഞത്. പിന്നീട് എന്തിനു ജനറൽ അനസ്തീഷ്യ നൽകി. ലോക്കൽ അനസ്തീഷ്യയ്ക്ക് പകരം ജനറൽ അനസ്തീഷ്യ നൽകിയത് എന്തിനാണ്. എന്തുകൊണ്ട് ഇതിൽ മാറ്റം വരുത്തി-സമീർ ചോദിക്കുന്നു.
സമീറിന്റെ സഹോദരൻ സുധീർ അബ്ദുൽ വഹാബ് മറുനാടനോട് പറഞ്ഞത്:
യുഎസ് എയിലെ അപ്പോളോ ഗ്രൂപ്പിന്റെ സെലെബ്രെറ്റി എസ് ക്രൂസ് സീ ബ്രൗൺ മാരല്ല ഡിസ്കവറി എന്ന ആഡംബര കപ്പലിലെ ജീവനക്കാരനാണ് സമീർ അബ്ദുൾ വഹാബ്. സമീർ നാട്ടിലെത്തിയത് ഒരു മാസം മുമ്പാണ്. തിരുവനന്തപുരം കല്ലറ പള്ളിമുക്കിലാണ് ഞങ്ങളുടെ വീട്. നേരത്തെ തന്നെ സമീറിന് ചെറുതായി വയറുവേദനയുണ്ടായിരുന്നു. കഴിഞ്ഞ തവണ വന്നപ്പോൾ ചെറുതായി വയറുവേദന വന്നപ്പോൾ കിഡ്നിയിൽ സ്റ്റോൺ ഉള്ളതായി മനസിലായിരുന്നു. അതിനാലാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിലെ യൂറോളജിസ്റ്റ് ആയ ഡോക്ടർ സുബിനെ പോയി കാണുന്നത്. രണ്ടു നിർദ്ദേശങ്ങളാണ് ഡോക്ടർ സുബിൻ നൽകിയത്.
ഒന്ന് കീ ഹോൾ സർജറി അല്ലെങ്കിൽ ലേസർ ട്രീറ്റ്മെന്റ് വഴി സ്റ്റോൺ പൊടിച്ചു കളയൽ. എന്നിങ്ങനെ രണ്ടു രീതികളാണ് ഡോക്ടർ മുന്നോട്ടു വെച്ചത്. കീ ഹോൾ സർജറിക്ക് ആണെകിൽ ഒരാഴ്ച റസ്റ്റ് ചെയ്യേണ്ടി വരും എന്നാണ് പറഞ്ഞത്. പൈസയും കുറഞ്ഞിരിക്കും. അല്ലെങ്കിൽ ലേസർ ഉപയോഗിച്ച് പൊടിച്ച് കളയണം. അത് രണ്ടു തവണ ചെയ്യേണ്ടി വരും. അത് പക്ഷെ പണം കൂടുതലാകും എന്ന് പറഞ്ഞു. അഡ്മിറ്റ് ചെയുന്ന സമയത്ത് കീഹോൾ എന്നാണ് പറഞ്ഞത്. പക്ഷെ സമീർ ആഡംബര കപ്പലിലെ ജീവനക്കാരൻ എന്നൊക്കെ കേട്ടിട്ടാകും അതിൽ ഒരു ചെഞ്ചസ് വന്നു. ലേസർ ഉപയോഗിച്ച് പൊടിച്ചതിനു ശേഷം ടെന്റ് ഇട്ട് റിമൂവ് ചെയ്യാം എന്ന് പറഞ്ഞു. പത്താം തീയതി അതിനായി ആദ്യം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇങ്ങിനെ രണ്ടു തവണ ചെയ്തു. ഡോക്ടർ പറഞ്ഞത് പ്രകാരം കിഡ്നി സ്റ്റോൺ റിമൂവ് ചെയ്യപ്പെട്ട അവസ്ഥയായി.
ഇങ്ങനെ രണ്ടു തവണ ചെയ്ത ശേഷം സമീർ മറ്റൊരു മെഡിക്കൽ സെന്ററിൽ ചെന്ന് പരിശോധന നടത്തി. പക്ഷെ നാല്പത് ശതമാനമേ സ്റ്റോൺ പോയിട്ടുള്ളൂ. അറുപത് ശതമാനവും അങ്ങിനെ തന്നെ നിൽക്കുന്നതായി തെളിഞ്ഞു. ഇതോടെ സമീർ ഡോക്ടർ സുബിനുമായി ബന്ധപ്പെട്ടു. രണ്ടര-മൂന്നു ലക്ഷം രൂപ നൽകിയാണ് ലേസർ ചികിത്സ നടത്തിയത്. ഇതൊരു തരം ചീറ്റിങ് ആയി. ഇതോടെ ഡോക്ടർ ഒഴിഞ്ഞുമാറുന്ന സമീപനം കൈക്കൊണ്ടു. സംസരമായപ്പോൾ ഇനിയും ലേസർ ചികിത്സ നടത്താമെന്ന് ഡോക്ടർ സമ്മതിച്ചു. സർജറി ചെയ്യേണ്ട പണം വേണ്ട. ഓപ്പറേഷൻ തിയേറ്ററിനു നൽകാനുള്ള പണം നൽകിയാൽ മതി എന്ന് പറഞ്ഞു. ഇതോടെയാണ് ഇരുപതാം തീയതി അതായത് കഴിഞ്ഞ വ്യാഴാഴ്ച സമീറിനെ വീണ്ടും കിംസിൽ പ്രവേശിപ്പിക്കുന്നത്.
സമീറിന്റെ ഭാര്യ ഷീബയും സഹോദരനായ ഞാനും അടക്കം നാലുപേരാണ് അന്ന് കിംസിൽ പോയത്. അനസ്തേഷ്യ ഡോക്ടർ വന്നു. ലോക്കൽ അനസ്തേഷ്യ നൽകിയാൽ മതിയെന്ന് ഡോക്ടർ പറഞ്ഞു. ഇത് സിംപിൾ ആണെന്ന് പറയുകയും ചെയ്തു. ഇസിജി മാത്രമാണ് എടുത്തത്. സർജറിക്ക് മുൻപ് വേറെ ചെക്കപ്പുകൾ ഒന്നും നടത്തിയിട്ടില്ല. അന്ന് വൈകീട്ട് ആറുമണിയോടെ സമീറിനെ ഓപ്പറേഷൻ തിയേറ്ററിൽ കയറ്റി. ബൈ സ്റ്റാൻഡർ ആയി ഭാര്യ മാത്രമാണ് നിന്നത്. രാത്രി ഒമ്പത് മണിയോടെ ഭാര്യ ഷീബയുടെ ഫോണിൽ നിന്നും കോൾ വരുന്നു. ഷീബയുടെ വലിയ നിലവിളിയാണ് ഫോണിൽക്കൂടി കേട്ടത്. ഭയങ്കര വിഷമവും സംസാരത്തിലുണ്ട്. അതിനിടയിൽ ഡോക്ടർ ആണെന്ന് ഫോണിൽ പറയുന്നു. അവർ എന്തൊക്കെയോ പറയുന്നു. എനിക്കും ടെൻഷൻ ആയി. ഡോക്ടർ പറഞ്ഞത് ഓപ്പറേഷന്റെ സമയത്ത് എന്ന് പറഞ്ഞു അത് കട്ടായിപ്പോയി. എനിക്ക് ടെൻഷൻ കൂടി. ഞാൻ നെറ്റിൽ നിന്നും കിംസ് ആശുപത്രിയുടെ നമ്പർ എടുത്ത് വിളിച്ചു.
ഡോക്ടർ സുബിന്റെ പെഷ്യന്റിന്റെ ബ്രദർ ആണ്. അവിടെ എന്തോ എമർജൻസിയുണ്ട് എന്ന് പറഞ്ഞു. ദയവുചെയ്ത് ഡോക്ടർ സുബിനെ ഒന്ന് കണക്റ്റ് ചെയ്യൂ എന്ന് പറഞ്ഞു. ഓപ്പറേഷൻ ചെയ്ത സമയത്ത് സമീറിന് കാർഡിയാക് അറസ്റ്റ് വന്നു എന്നാണ് ഡോക്ടർ സുബിൻ പറഞ്ഞത്. എന്താണ് പ്രസന്റ് സിറ്റുവേഷൻ എന്ന് ഞാൻ ചോദിച്ചു. നിങ്ങൾ ഒന്ന് ആശുപത്രി വരെ വരണം എന്ന് ഡോക്ടർ സുബിൻ പറഞ്ഞു. സ്റ്റോൺ എല്ലാം റിമൂവ് ചെയ്ത് പക്ഷെ ലാസ്റ്റ് ഘട്ടത്തിലാണ് കാർഡിയാക് അറസ്റ്റ് വന്നത് എന്നാണ് ഡോക്ടർ പറഞ്ഞത്. അപ്പോൾ ഞങ്ങൾ അവിടെ എത്തി. രാത്രി പന്ത്രണ്ടു മണിയോടെ അവർ ഞങ്ങളെ വിളിച്ചു മരണം അറിയിച്ചു. രാത്രി ഒമ്പത് മണിയോടെ തന്നെ എന്തോ സംഭവിച്ചതായി ഭാര്യ ഷീബയ്ക്ക് സൂചന ലഭിച്ചിരുന്നു. ഡോക്ടർമാരും നഴ്സുമാരും കൂട്ടം കൂടി നിൽക്കുന്നു. അവർ എന്തൊക്കെയോ സംസാരിക്കുന്നു. പക്ഷെ ഷീബയോട് ഒന്നും പറയുന്നില്ല. എല്ലാവരും തികഞ്ഞ നിശബ്ദരായി നിന്നു. പിന്നീട് അറിഞ്ഞത് സമീറിന്റെ മരണ വാർത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് ബന്ധുക്കൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്