പിഎസ് സി അയോഗ്യനാക്കിയയാൾ സൈക്കോളജി ലക്ചറർ ആയി കയറിയത് കോടതി വിധിയുടെ തണലിൽ; സ്വഭാവദൂഷ്യം ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ പ്രക്ഷോഭം നടത്തിയപ്പോൾ സസ്പെൻഷനിലുമായി; അദ്ധ്യാപകനെതിരെ നടപടിയെടുക്കാനുള്ള ഫയൽ മുന്നിലുള്ളപ്പോൾ സിൻഡിക്കേറ്റ് തീരുമാനിച്ചത് റിസർച്ച് ഗൈഡ് ആക്കാൻ; പിഴവുകൾ ചൂണ്ടിക്കാട്ടി ഇമ്മാനുവേൽ തോമസ് കത്ത് നൽകിയപ്പോൾ തീരുമാനം തിരുത്തി വാഴ്സിറ്റി; വിരമിച്ച വകുപ്പ് മേധാവിക്ക് ഊരുവിലക്ക് പ്രഖ്യാപിച്ച് കേരള സർവ്വകലാശാലയുടെ പകപോക്കൽ
എം മനോജ് കുമാർ
തിരുവനന്തപുരം: റിട്ടയർ ചെയ്ത പ്രൊഫസർക്ക് കേരള സർവ്വകലാശാലയുടെ ഊരുവിലക്ക്. കേരള യൂണിവേഴ്സിറ്റി സൈക്കോളജി വിഭാഗത്തിന്റെ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനായ പ്രൊഫസർ ഇമ്മാനുവേൽ തോമസിനാണ് ഊരുവിലക്ക് ഏർപ്പെടുത്തി സർവകലാശാല ഉത്തരവ് പുറപ്പെടുവിച്ചത്. യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാംപസിൽ അനുമതികൂടാതെ പ്രവേശിക്കരുത് എന്നാണ് കത്തിൽ സർവ്വകലാശാല വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം ഇരുപത്തിയഞ്ചിനാണ് വിചിത്രമായ ഉത്തരവ് പ്രൊഫസർക്ക് ലഭിച്ചത്. സിൻഡിക്കേറ്റ് തീരുമാന പ്രകാരമാണ് ഇത്തരമൊരു ഉത്തരവ് പ്രൊഫസർക്ക് കൈമാറുന്നതെന്നാണ് യൂണിവേഴ്സിറ്റി പ്രൊഫസറെ അറിയിക്കുന്നത്.
മൂന്നു പതിറ്റാണ്ടോളം അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ച ശേഷം ഡിപ്പാർട്ട്മെന്റ് മേധാവിയായി വിരമിച്ച അദ്ധ്യാപകനെയാണ് ക്യാമ്പസിൽ നിന്നും പുറത്താക്കിക്കൊണ്ട് സർവ്വകലാശാല ഉത്തരവിറക്കിയത്. കേരളത്തിൽ ഒരു പക്ഷെ ഇന്ത്യയിൽ തന്നെ ആദ്യമായേക്കും വിരമിച്ച ഒരു വകുപ്പ് തലവനോട് ക്യാമ്പസിൽ കാലുകുത്തരുത് എന്ന് ഒരു സർവ്വകലാശാല നിർദ്ദേശിക്കുന്നത്. കേരള യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഈ തീരുമാനം അമ്പരപ്പിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഊരുവിലക്കെന്നു സർവ്വകലാശാല വ്യക്തമാക്കിയിട്ടില്ല.
കാര്യവട്ടം ക്യാംപസിലെ സൈക്കോളജി വകുപ്പ് മേധാവിയായിരിക്കെ ശക്തമായ തീരുമാനങ്ങൾ എടുത്ത അദ്ധ്യാപകനാണ് ഇമ്മാനുവേൽ തോമസ്. അദ്ധ്യാപകന്റെ സത്യസന്ധവും നീതിയുക്തവുമായ തീരുമാനങ്ങളും അഭിപ്രായങ്ങളും സർവ്വകലാശാലയ്ക്ക് കണ്ണിലെ കരടുമായിരുന്നു. നീതിയുടെ പക്ഷത്ത് നിന്നും കൊണ്ടും വിദ്യാർത്ഥികളുടെ പക്ഷത്ത് നിന്നുകൊണ്ടുമാണ് ക്യാമ്പസിലെ ചില പ്രശ്നങ്ങളിൽ ഈ അദ്ധ്യാപകൻ ഇടപെട്ടിരുന്നത്. അതുകൊണ്ട് തന്നെയാണ് വിരമിച്ച് രണ്ടര വർഷത്തിനു ശേഷം ഇത്തരമൊരു ഊരുവിലക്ക് പ്രൊഫസർക്ക് നല്കിയത് എന്നാണ് അദ്ധ്യാപകനുമായി അടുത്ത വൃത്തങ്ങൾ മറുനാടനോട് വിരൽ ചൂണ്ടിയത്. സൈക്കോളജി വകുപ്പിൽ തന്നെയുള്ള മറ്റൊരു അദ്ധ്യാപകനുമായി ബന്ധപ്പെട്ടു ഒട്ടുവളരെ പ്രശ്നങ്ങൾ സർവ്വകലാശാലയിൽ നിലനിന്നിരുന്നു. രണ്ടു വിസിമാർക്ക് തലവേദനയായിരുന്നു ഈ അദ്ധ്യാപകന്റെ നിയമന പ്രശ്നം. ഈ അദ്ധ്യാപകന്റെ പ്രശ്നത്തിൽ മറുഭാഗത്ത് വളരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചത് ഇമ്മാനുവേൽ തോമസായിരുന്നു. ഈ അദ്ധ്യാപകനോടുള്ള വ്യക്തിവിരോധം കൊണ്ടായിരുന്നില്ല ഇമ്മാനുവേലിന്റെ നിലപാടുകൾ.
വിവാദ അദ്ധ്യാപകന്റെ പ്രശ്നത്തിൽ സർവ്വകലാശാലയ്ക്ക് വീഴ്ച വന്നപ്പോൾ വകുപ്പ് മേധാവി എന്ന നിലയിൽ അത് ചൂണ്ടിക്കാട്ടിയിരുന്നു. സർവ്വകലാശാലയ്ക്ക് തന്നെ തലവേദനയായിരുന്ന ഈ അദ്ധ്യാപകനുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ വാഴ്സിറ്റിക്ക് വന്ന വീഴ്ചകൾ കത്ത് വഴിയേ ഇമ്മാനുവേൽ ചൂണ്ടിക്കാട്ടിയിരുന്നു. വിവാദ അദ്ധ്യാപകനെ റിസർച്ച് ഗൈഡ് ആക്കി നിയമിക്കാനുള്ള തീരുമാനം സർവ്വകലാശാല എടുത്തിരുന്നു. ഈ തീരുമാനം എടുക്കാൻ കൂടിയ സിൻഡിക്കേറ്റിന്റെ ഫയലിൽ ഇയാൾക്ക് എതിരെ നടപടി എടുക്കണം എന്ന് നിർദ്ദേശിച്ചിരുന്നു. ഇത് പരിഗണിക്കേണ്ട സിൻഡിക്കേറ്റ് പകരം അദ്ധ്യാപകനെ റിസർച്ച് ഗൈഡ് ആക്കുകയാണ് ഉണ്ടായത്. ഇതെല്ലാം ചൂണ്ടിക്കാട്ടി കത്ത് നൽകിയത് ഇമ്മാനുവേൽ ആയിരുന്നു. ഈ കത്ത് ചാൻസലർ ആയ ഗവർണർക്കും നൽകിയിരുന്നു. ചാൻസലർ ഈ കാര്യത്തിൽ വാഴ്സിറ്റിയോട് വിശദീകരണം തേടി. ഇതോടെ വിവാദ അദ്ധ്യാപകനെ ഗൈഡ് ആക്കിയ തീരുമാനം തിരുത്തേണ്ടി വന്നു. ഇത് സിൻഡിക്കേറ്റിന് രസിച്ചിരുന്നില്ല. അത് കാരണമുള്ള സിൻഡിക്കേറ്റിന്റെ പകപോക്കലായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്. പക്ഷെ തീരുമാനം സർവ്വകലാശാലയ്ക്ക് ദുഷ്പ്പേര് വരുത്തുകയാണ് ഉണ്ടായത്.
ഇപ്പോൾ സസ്പെൻഷനിൽ കഴിയുന്ന വിവാദ അദ്ധ്യാപകനെതിരെ സർവ്വകലാശാലയിലെ പെൺകുട്ടികൾ അടക്കമുള്ള വിദ്യാർത്ഥികൾ മുൻപ് പരാതിപ്പെട്ടിരുന്നു. ഈ ഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് അനുകൂല നിലപാടാണ് വകുപ്പ് മേധാവി എന്ന നിലയിൽ ഇമ്മാനുവേൽ സ്വീകരിച്ചത്. ഇതൊന്നും സർവകലാശാലയെ രസിപ്പിച്ചിരുന്നില്ല. നിയമന പ്രശ്നത്തിൽ സർവകലാശാലയെ വെള്ളം കുടിപ്പിച്ച അദ്ധ്യാപകൻ കൂടിയാണ് ആരോപണവിധേയൻ. എന്നിട്ടും പലപ്പോഴും സർവ്വകലാശാലയുടെ നിലപാട് ഈ അദ്ധ്യാപകന് അനുകൂലമായിരുന്നു. ഇത് തന്നെയാണ് നിലവിലെ ഊരുവിലക്കിനും കാരണമാകുന്നത്. ഇമ്മാനുവേൽ വകുപ്പ് മേധാവിയായ സമയത്ത് സർവ്വകലാശാലയിൽ സൈക്കോളജി വിഭാഗത്തിൽ മൂന്നു ഒഴിവുകൾ വന്നിരുന്നു. ഇതിൽ രണ്ടു ഒഴിവുകൾ സംവരണം ചെയ്യപ്പെട്ടതായിരുന്നു. മൂന്നു ഒഴിവുകളിൽ രണ്ടു ഒഴിവുകളിൽ നിയമനം നടന്നപ്പോൾ ലാറ്റിൻ കാത്തലിക് വേക്കൻസിയിൽ നിയമനം നടന്നില്ല. ഈ പോസ്റ്റിൽ അപേക്ഷിച്ചത് ആരോപണവിധേയനായ അദ്ധ്യാപകനായിരുന്നു. ലാറ്റിൻ കാത്തലിക് തന്നെയാണോ എന്ന പ്രശ്നം വന്നപ്പോഴാണ് നിയമനം മാറ്റിവെച്ചത്. തുടർന്ന് കോടതി ഉത്തരവ് വഴിയാണ് അദ്ധ്യാപകൻ സർവീസിൽ കയറിയത്. അപ്പോഴും ഒരു പ്രശ്നം വന്നിരുന്നു. അഭിമുഖം വഴിയാണ് നിയമനം നടക്കേണ്ടിയിരുന്നത്. പക്ഷെ ജാതി സർട്ടിഫിക്കറ്റ് പ്രശ്നം വന്നപ്പോൾ അഭിമുഖം നടന്നില്ല. പക്ഷെ കോടതി വിധി പ്രകാരം സർവീസിൽ കയറിയപ്പോൾ ഇതൊന്നും പരിശോധിക്കപ്പെട്ടിരുന്നില്ല. ഒട്ടുവളരെ പ്രശ്നങ്ങൾ ഈ നിയമനവുമായി ബന്ധപ്പെട്ടു നിലനിന്നിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനു പിഎസ് സി അയോഗ്യനാക്കിയ അദ്ധ്യാപകനാണ് കോടതി വിധിയുടെ വെളിച്ചത്തിൽ യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപകനായി മാറിയത്.
ജയകൃഷ്ണൻ വിസിയായ കാലത്താണ് ഈ അദ്ധ്യാപകന്റെ നിയമനം നടന്നത്. കോടതി ഉത്തരവ് വന്നപ്പോൾ അതിന്റെ ബലത്തിലാണ് അദ്ധ്യാപകൻ സർവീസിൽ കയറിയത്. ജയകൃഷ്ണൻ മാറിയപ്പോൾ വിസിയുടെ താത്കാലിക ചുമതല വഹിച്ചിരുന്ന കെ.എം.അബ്രഹാം അന്ന് ഈ നിയമനത്തിന്റെ ഫയലുകൾ പരിശോധിച്ച് നിയമനം അസാധുവാക്കിയിരുന്നു. പക്ഷെ ഈ തീരുമാനത്തിലെ നീതികേട് ചൂണ്ടിക്കാട്ടി അദ്ധ്യാപകൻ കോടതിയെ സമീപിച്ചപ്പോൾ കോടതി വീണ്ടും നിയമനം നൽകാൻ ഉത്തരവിടുകയായിരുന്നു. പക്ഷെ വിദ്യാർത്ഥികളുടെ പ്രക്ഷോഭം കാരണം അദ്ധ്യാപകന് തുടരെ തുടരെ സസ്പെൻഷൻ വന്നു. അപ്പോഴൊക്കെ വകുപ്പ് മേധാവി ഇമ്മാനുവേൽ ആയിരുന്നു. വ്യക്തിപരമായി ഈ അദ്ധ്യാപകനോട് വിരോധം ഉണ്ടായിരുന്നില്ലെങ്കിലും ഈ പ്രശ്നങ്ങളിൽ സർവ്വകലാശാലയ്ക്ക് വന്ന പാകപ്പിഴകളും വീഴ്ചകളും ഇമ്മാനുവേൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം സർവ്വകലാശാലയ്ക്ക് രസക്കേടുണ്ടാക്കിയ നടപടികളായിരുന്നു. ഇതെല്ലാമാണ് ഇമ്മാനുവേലിനു എതിരായ ഊരുവിലക്കിനു പ്രേരണയായത്.
''സൈക്കോളജി ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനായി നിയമിച്ചത് സർവ്വകലാശാല ചാൻസലർ ആയ ഗവർണറാണ്. അതിനാൽ ആ നിയമനം റദ്ദ് ചെയ്യാനൊന്നും സർവ്വകലാശാലയ്ക്ക് കഴിയില്ല-തനിക്ക് ഏർപ്പെടുത്തിയ ഊരുവിലക്കിനെക്കുറിച്ച് മറുനാടനോട് പ്രതികരിക്കുകയായിരുന്നു പ്രൊഫസർ ഇമ്മാനുവേൽ. എനിക്ക് രണ്ടു വരിയുള്ള കത്താണ് ലഭിച്ചത്. സർവ്വകലാശാല ക്യാംപസിൽ കാലുകുത്തരുത് എന്ന്. എന്താണ് കാരണം എന്നൊന്നും വ്യക്തമാക്കിയിട്ടില്ല. എന്നോടു വിശദീകരണം ചോദിച്ചില്ല. ഈ രീതിയിൽ ഒരു തീരുമാനം വരുമെന്ന കാര്യം കൂടി അറിയിച്ചില്ല. എന്റെ നീതി ബോധം അനുസരിച്ചാണ് പ്രശ്നങ്ങളിൽ ഇടപെടാറ്. പ്രശ്നങ്ങളിൽ കുരുങ്ങിയ അദ്ധ്യാപകനോട് എനിക്ക് ഒരു വിരോധവും ഇല്ല. പ്രശ്നങ്ങൾ ഞാൻ ചൂണ്ടിക്കാട്ടിയപ്പോൾ യൂണിവേഴ്സിറ്റിക്ക് തിരുത്തേണ്ടി വന്നു.
ഇതിന്റെ ഭാഗമായി എനിക്ക് എതിരെ വന്ന നടപടിയാണിത്-ഇമ്മാനുവേൽ പറയുന്നു. പ്രശ്നം എന്തായാലും സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മറ്റി അടക്കമുള്ളവർ ഏറ്റെടുത്തിട്ടുണ്ട്. ഊരുവിലക്ക് ഏർപ്പെടുത്തിയ തീരുമാനം പിൻവലിക്കണമെന്നാണ് വിസിയോടു ക്യാംപയിൻ കമ്മറ്റി ചെയർമാൻ ആർ.എസ്.ശശികുമാറും എം.ഷാജർഖാനും ആവശ്യപ്പെടുന്നത്. ഊരുവിലക്ക് ഏർപ്പെടുത്തിയ തീരുമാനം പുകയാൻ തുടങ്ങുകയാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മറ്റിയുടെ കടന്നുവരവ് സൂചന നൽകുന്നു.
Stories you may Like
- കനത്ത ഫീസിന് പിന്നാലെ പായുന്ന യുകെ യൂണിവേഴ്സിറ്റികൾക്ക് മറ്റൊരു പാഠം
- മനു കുളത്തുങ്കലിന് അലിയാൻസ് അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്
- മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖ; കേസെടുത്ത് പൊലീസ്
- മലയാളി വിദ്യാർത്ഥികൾക്ക് കിടിലൻ പാര നൽകി യുകെ യൂണിവേഴ്സിറ്റികൾ
- കെ.ടി.യു സിൻഡിക്കേറ്റ് അംഗങ്ങൾ യാത്രാപ്പടി ഇനത്തിൽ എഴുതിയെടുത്തത് ലക്ഷങ്ങൾ;
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്