പേരിൽ 'പിള്ള'യെങ്കിലും വയസ്സ് 80 കഴിഞ്ഞു..! മുന്നോക്ക സമുദായ കോർപ്പറേഷൻ ചെയർമാനായി ബാലകൃഷ്ണ പിള്ള തുടരുന്നത് ചട്ടങ്ങൾ കാറ്റിൽപ്പറത്തി; കള്ളത്തരം മറയ്ക്കാൻ ആറു വർഷമായി ബാലൻസ് ഷീറ്റും കൊടുക്കാതെ വന്നതോടെ കരിമ്പട്ടികാ ഭീഷണിയും; ശബരിമലയിൽ സുകുമാരൻ നായർ ഇടഞ്ഞു നിൽക്കുമ്പോൾ മറ്റൊരു നായർ പ്രമാണിയെ ഒപ്പംകൂട്ടി വോട്ടുറപ്പിക്കാൻ കണ്ണടച്ച് പിണറായി; എൻഎസ്എസിന്റെ തന്നിഷ്ടത്തിൽ പിറന്ന കോർപ്പറേഷന്റെ പേരിൽ ഖജനാവും ചോരുന്നു
എം മനോജ് കുമാർ
തിരുവനന്തപുരം: കമ്പനി ആക്ട് പ്രകാരം കേരള സർക്കാർ രൂപവത്ക്കരിച്ച മുന്നോക്ക സമുദായ കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്ത് എഴുപത് വയസ് കഴിഞ്ഞിട്ടും ആർ.ബാലകൃഷ്ണപിള്ള തുടരുന്നു. കമ്പനി നിയമപ്രകാരം എഴുപത് വയസ് കഴിഞ്ഞിട്ട് ചെയർമാനായി തുടരാൻ സാധിക്കില്ലെന്നിരിക്കെ ഇപ്പോൾ 85ആം വയസിൽ എത്തിനിൽക്കുമ്പോഴും മുന്നോക്ക സമുദായ കോർപറേഷൻ ചെയർമാൻ സ്ഥാനത്ത് ആർ.ബാലകൃഷ്ണപിള്ള തുടരുകയാണ്. കമ്പനി നിയമപ്രകാരം ആദ്യം ഡയറക്ടർമാരെ നിയമിക്കുകയും പിന്നീട് ഡയറക്ടർമാരിലൊരാളെ ചെയർമാനാക്കുകയുമാണ് ചെയ്യുന്നത്. ചെയർമാൻ എന്ന രീതിയിലും ഡയറക്ടർ എന്ന രീതിയിലും അയോഗ്യനായി കഴിഞ്ഞിട്ടും ഇപ്പോഴും പിള്ള ചെയർമാൻ സ്ഥാനത്ത് തുടരുക തന്നെയാണ്. ധാർമ്മികയുടെ അടിസ്ഥാനത്തിൽ ഭരണം മുന്നോട്ടു പോകുന്ന ഇടത് സർക്കാരിന്റെ കീഴിലാണ് മുന്നോക്ക സമുദായ കോർപറേഷൻ ചെയർമാൻ എന്ന നിലയിൽ ബാലകൃഷ്ണപിള്ള തുടരുന്നത്.
എൻ എസ് എസിന്റെ ആവശ്യപ്രകാരമാണ് മുന്നോക്ക സമുദായ കോർപ്പറേഷൻ ഉണ്ടാക്കിയത്. എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ നിർദ്ദശ പ്രകാരമാണ് ബാലകൃഷ്ണ പിള്ളയെ ചെയർമാനുമാക്കിയത്. എന്നാൽ ശബരിമലയോടെ എൻ എസ് എസും പിണറായിയും തമ്മിൽ പിണങ്ങി. അപ്പോഴും ബാലകൃഷ്ണപിള്ള ഇടതു മുന്നണിയെ കൈവിട്ടില്ല. ശബരിമലയിൽ വിരുദ്ധാഭിപ്രായമുള്ളപ്പോഴും പിന്തുണ നൽകിയ ബാലകൃഷ്ണ പിള്ളയെ ഇടതു മുന്നണിയിലും സിപിഎം ഉൾപ്പെടുത്തി. നായർ വോട്ടുകൾ പിള്ളയിലൂടെ ഉറപ്പിക്കാനായിരുന്നു സിപിഎം നീക്കം. അതുകൊണ്ട് കൂടിയാണ് കാബിനറ്റ് പദവിയിൽ പിള്ളയെ ചെയർമാനായി തുടരാൻ അനുവദിക്കുന്നത്. പിള്ളയെ മാറ്റിയാൽ ഗണേശിനെ മന്ത്രിയാക്കേണ്ടിയും വരും. അതുകൊണ്ട് കൂടിയാണ് പിള്ളയെ തുടരാൻ അനുവദിക്കുന്നതും. കമ്പനി ആക്ട് പ്രകാരം രൂപീകരിച്ച മുന്നോക്ക സമുദായ കോർപറേഷനിൽ ചെയർമാൻ പദവിയിൽ തുടരാൻ പിള്ള അയോഗ്യനായിരിക്കെ പിള്ളയുടെ ഈ അയോഗ്യതയ്ക്ക് നേർക്ക് പിണറായി സർക്കാർ കണ്ണടയ്ക്കുകയാണ്.
ആറുവർഷമായി കമ്പനി ബാലൻസ് ഷീറ്റ് സമർപ്പിച്ചിട്ടുമില്ല. ബാലൻസ് ഷീറ്റ് സമർപ്പണം ഇനിയും വൈകുകയാണെങ്കിൽ മുന്നോക്ക സമുദായ വികസന കോർപറേഷനെ കരിമ്പട്ടികയിൽപ്പെടുത്താനും സാധ്യതയുണ്ട്. ഇത്തരം ഒട്ടനവധി പ്രശ്നങ്ങൾ തുറിച്ചു നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഇതൊന്നും ശ്രദ്ധിക്കാതെ ചെയർമാൻ എന്ന നിലയിൽ പിള്ള അലസഗമനം നടത്തുന്നത്. ഇന്ത്യൻ കമ്പനി നിയമത്തിലെ 196 (3 ) വകുപ്പ് പ്രകാരം ഒരു കമ്പനി ഡയറക്ടർ ആയി നിയമിക്കാനും തുടരാനും പ്രായം 21 വയസിൽ കുറയാനും 70 വയസിൽ കൂടാനും പാടുള്ളതല്ല.80 വയസ് കഴിഞ്ഞ ഒരാൾക്ക് ഒരു പ്രൈവറ്റ് കമ്പനിയുടെ തലപ്പത്ത് ചെയർമാനായി ഇരിക്കാനും കഴിയില്ല, ഡയറക്ടർ ആയി തുടരാനും കഴിയില്ല. ഈ നിയമം അറിയാമെന്നിരിക്കെ തന്നെയാണ് ഇടത് സർക്കാർ എൺപത് കഴിഞ്ഞ ആർ.ബാലകൃഷ്ണപിള്ളയെ നിയമിച്ചതും ഇപ്പോഴും തുടരാൻ അനുവദിക്കുന്നതും.
പ്രായാധിക്യം കാരണമുള്ള അവശതകൾ പിള്ളയെ വിടാതെ പിന്തുടരുന്നു എന്ന് സർക്കാരിന് അറിയാമെങ്കിലും പിള്ളയുടെ കാര്യത്തിൽ ഉള്ള നിയലംഘനത്തിന്റെയും അവശതകളുടെയും നേർക്ക് സർക്കാർ കണ്ണടയ്ക്കുക തന്നെയാണ് ചെയ്യുന്നത്. മുന്നോക്ക സമുദായ കോർപറേഷൻ ഫലത്തിൽ നിർവീര്യമാക്കി തുടരുമ്പോഴാണ് ചെയർമാൻ എന്ന നിലയിൽ ബാലകൃഷ്ണപിള്ളയുടെ അവശതകളും മുന്നോക്ക സമുദായ കോർപറേഷനെ വേട്ടയാടുന്നത്. ഈ കഴിഞ്ഞ ദിവസം കൂടിയ ബോർഡ് യോഗത്തിൽ പിള്ള വന്നെങ്കിലും ആവശ്യകതകൾ പ്രകടമായിരുന്നു. കഴിഞ്ഞ തവണത്തെ ബോർഡ് യോഗം പിള്ളയുടെ അവശതകൾ കാരണം മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു രൂപീകരിച്ച കമ്മീഷൻ ഒരു നിർദ്ദേശം സർക്കാരിന് മുന്നിൽ വെച്ചിരുന്നു. 70 വയസ് കഴിഞ്ഞവരെ പൊതുമേഖലാ സ്ഥാപങ്ങളുടെ തലപ്പത്ത് നിയോഗിക്കരുത് എന്നാണ് നിർദ്ദേശം വെച്ചത്. ആ നിയമം നടപ്പിലാക്കാൻ യുഡിഎഫ് സർക്കാർ ഒരുങ്ങുമ്പോഴാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത്. ആ നിർദ്ദേശം നിയമമാകാതെ ഫയലിൽ ഉറങ്ങുമ്പോഴാണ് ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്ന ഇടത് സർക്കാർ എഴുപത് വയസ് കഴിഞ്ഞ ആർ.ബാലകൃഷ്ണപിള്ളയെ ചെയർമാൻ സ്ഥാനത്ത് നിയമിക്കുന്നത്. അഴിമതി കേസിൽ ആർ.ബാലകൃഷ്ണപിള്ള ശിക്ഷിക്കപ്പെട്ടതിനാൽ മുൻപ് പിള്ളയെ ഈ സ്ഥാനത്തേക്ക് നിയമിക്കുന്നതിന് തടസമുണ്ടായിരുന്നു. പുതുക്കിയ കമ്പനി നിയമമനുസരിച്ച് ഏതെങ്കിലും കേസിൽ ശിക്ഷിക്കപ്പെട്ടാൽ ശിക്ഷാ കാലാവധി തീരുന്നതു മുതൽ അഞ്ചുവർഷം കഴിഞ്ഞാലെ ആ വ്യക്തിയെ ഏതെങ്കിലും കമ്പനിയുടെ ഡയറക്ടറായി നിയമിക്കാൻ കഴിയുകയുള്ളൂ.
ഇടമലയാർ കേസിൽ ബാലകൃഷ്ണപിള്ള ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പിള്ളയുടെ ശിക്ഷാകാലാവധി കഴിഞ്ഞത് 2012 ഫെബ്രുവരിയിലാണ്. പുതുക്കിയ കമ്പനി നിയമപ്രകാരം പിള്ളക്കു 2017 ഫെബ്രുവരി വരെ സംസ്ഥാന മുന്നോക്ക ക്ഷേമ കോർപറേഷൻ ചെയർമാനാകുന്നതിൽ അയോഗ്യത നിലനിന്നിരുന്നു. പിള്ളയെ ഡയറക്ടറാക്കുന്നതിനു വേണ്ടി മുന്നോക്ക ക്ഷേമ കോർപറേഷൻ കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിലെ കമ്പനി കാര്യസെല്ലിനു അപേക്ഷ നൽകി. ബാലകൃഷ്ണപിള്ളക്ക് ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ ലഭിക്കാൻ വേണ്ടിയായിരുന്നു ഇത്. എന്നാൽ ഈ നിയമം ചൂണ്ടിക്കാട്ടി അന്ന് കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിലെ കമ്പനി കാര്യസെൽ ഈ അപേക്ഷ നിരസിച്ചിരുന്നു. ഇക്കാര്യം കമ്പനി രജിസ്ട്രാറെ അറിയിച്ചിരുന്നെങ്കിൽ കോർപറേഷന്റെ രജിസ്ട്രേഷൻ തന്നെ റദ്ദാക്കുമായിരുന്നു. ഈ പ്രശ്നം വന്നപ്പോഴാണ് കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് കേന്ദ്രകമ്പനി നിയമം ലംഘിച്ചാണ് ഉമ്മൻ ചാണ്ടി സർക്കാർ ബാലകൃഷ്ണപിള്ളക്ക് കാബിനറ്റ് പദവിയോടെ മുന്നോക്ക ക്ഷേമ കോർപറേഷൻ ചെയർമാൻ സ്ഥാനം നൽകിയതെന്നും വ്യക്തമായിരുന്നു.
യുഡിഎഫ്പി സർക്കാരിന്റെ കാലത്ത് പിള്ളയെ മുന്നോക്ക സമുദായ കോർപറേഷൻ ചെയർമാനായി നി യമിക്കുമ്പോൾ അന്ന് പ്രതിപക്ഷനേതാവായിരുന്ന വി എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കത്തു നൽകിയിരുന്നു. കേന്ദ്ര കമ്പനി നിയമത്തെ മറികടക്കാൻ നിയമമോ ഓഡിനൻസോ കൊണ്ടുവരാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വി എസ്. കത്തു നൽകിയത്. ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച് ഹർജി വന്നപ്പോൾ തെറ്റായ വിവരങ്ങളാണ് ഉമ്മൻ ചാണ്ടി സർക്കാർ സത്യവാങ്മൂലത്തിൽ നൽകിയതെന്ന് അന്നു തന്നെ ആക്ഷേപം ഉയർന്നിരുന്നു. കേസിൽ അവസാന തീർപ്പുണ്ടാകുന്നതിനു മുമ്പ് പിള്ള ചെയർമാൻ സ്ഥാനം രാജിവച്ചതുകൊണ്ടാണ് ഉമ്മൻ ചാണ്ടി സർക്കാരിനെതിരേ ഹൈക്കോടതി വിധിയുണ്ടാകാതിരുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍