സംസ്ഥാനത്ത് ആയിരത്തോളം സ്കൂളുകളിൽ ഹെഡ്മാസ്റ്റർമാരില്ല; 6800 അദ്ധ്യാപക തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു; ഒന്നരക്കൊല്ലം മുമ്പ് നിയമനഃശുപാർശ കൈപ്പറ്റിയ ഉദ്യോഗാർത്ഥികൾ പെരുവഴിയിൽ; സർക്കാർ സ്കൂളുകൾ നാഥനില്ലാ കളരിയാകുന്നു
വിഷ്ണു ജെ.ജെ നായർ
തിരുവനന്തപുരം: കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസുകൾ സജീവമാകുമ്പോഴും അദ്ധ്യാപകക്ഷാമം രൂക്ഷമാകുന്നു. ആയിരത്തോളം സ്കൂളുകളിൽ പ്രധാന അദ്ധ്യാപകരില്ല. ഈ മാസം വിരമിക്കുന്നവരുടെ കൂടി കണക്കെടുത്താൽ ഹെഡ്മാസ്റ്റർമാരില്ലാത്ത സ്കൂളുകളുടെ എണ്ണം രണ്ടായിരം കവിയും. അദ്ധ്യാപക തസ്തികകളിലെ ഒഴിവുകൾ 6800 ലധികമാണ്. ഓൺലൈൻ ക്ലാസുകളുടെ ഫോളോ അപ്പിനും മറ്റ് പഠനാനുബന്ധ പ്രവർത്തനങ്ങൾക്കും മതിയായ അദ്ധ്യാപകർ ഇല്ലാത്തതും ഇവ ഏകോപിപ്പിക്കാൻ പ്രധാന അദ്ധ്യാപകർ ഇല്ലാത്തതും ക്ലാസുകളുടെ നിലവാരതകർയ്ക്ക് കാരണമായിട്ടും ഒഴിവുകൾ നികത്താൻ സർക്കാർ തയ്യാറാകുന്നില്ലെന്ന പരാതി വ്യാപകമായി ഉയരുന്നു.
ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് പാസാകാത്ത അദ്ധ്യാപകരെ ഹെഡ്മാസ്റ്റർമാരാക്കരുതെന്ന ഹൈക്കോടതി വിധിയെ തുടർന്ന് ആയിരത്തോളം സ്കൂളുകളിൽ ഹെഡ്മാസ്റ്റർ തസ്തികകളിൽ പ്രമോഷൻ നിയമനം നടത്താനും സർക്കാർ തയ്യാറാകുന്നില്ല. ഈ മാസം വിരമിക്കുന്ന ഹെഡ്മാസ്റ്റർമാരുടെ കൂടി കണക്കെടുത്താൽ ഒഴിവുകൾ രണ്ടായിരമായി ഉയരും. പ്രമോഷൻ നടക്കാത്തതിനാൽ അദ്ധ്യാപക ഒഴിവുകളിലേയ്ക്ക് അവ റിപ്പോർട്ട് ചെയ്യപ്പെടാത്ത അവസ്ഥയാണുള്ളത്. ഹൈക്കോടതി ഇത്തരവ് നടപ്പിലാക്കിയാൽ അർഹതയില്ലാത്തെ ഹെഡ്മാസ്റ്റർമാരെ ഡിപ്രമോട്ട് ചെയ്യേണ്ടതായി വരും. അക്കൂട്ടത്തിൽ ഭരണകക്ഷി യൂണിയനിലെ നേതാക്കളും ഉള്ളതാണ് സർക്കാരിന്റെ നിസംഗതയ്ക്ക് കാരണമെന്നാണ് പരാതി.
നിലവിൽ ആയിരത്തിലേറെ സ്കൂളുകൾ നാഥനില്ലാകളരിയായി മാറിയിരിക്കുകയാണ്. അവിടെ സീനിയർ അദ്ധ്യാപകർക്ക് പകരം ചാർജ് നൽകുക മാത്രമാണ് ചെയ്തിട്ടുള്ളത്. എന്നാൽ അവർക്കുള്ള അധികാരങ്ങൾ പരിമിതമാണ്. ഈ കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസുകൾ പോലും കൃത്യമായി നടത്താൻ പോലും പല സ്കൂളുകൾക്കും കഴിയാത്തത് പ്രധാനഅദ്ധ്യാപകർ ഇല്ലാത്തത് മൂലമാണ്. ഈ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ പ്രമോഷൻ, അഡ്മിഷൻ, ട്രാൻസ്ഫർ തുടങ്ങിയ കാര്യങ്ങളും പ്രധാനഅദ്ധ്യാപകർ ഇല്ലാത്തതുകൊണ്ട് പ്രതിസന്ധിയിലാണ്.
ഹൈക്കോടതി വിധിയ്ക്കെതിരെ ഒരുകൂട്ടം അദ്ധ്യാപകർ സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു. എന്നാൽ ഒരു വർഷത്തിലേറെയായി എച്ച്.എം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതിന്റെ പ്രശ്നം കോടതിയെ ബോധ്യപ്പെടുത്താൻ സർക്കാർ ഇതുവരെ ശ്രമിച്ചിട്ടില്ല. സംസ്ഥാന സർക്കാർ ടെസ്റ്റ് പാസാകാത്ത അദ്ധ്യാപകർക്കൊപ്പമാണെന്നും എച്ച്.എം പ്രമോഷൻ സംബന്ധിച്ച പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി കോടതിയിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല എന്നും ഒരു കൂട്ടം അദ്ധ്യാപകർ ആരോപിക്കുന്നു. അതുകൊണ്ടാണ് സുപ്രീംകോടതിയിൽ ഈ കേസ് പരിഹാരമാകാതെ നീണ്ടുപോകുന്നതെന്നാണ് അവർ പറയുന്നത്.
എച്ച്.എം പ്രമോഷനുകൾ നടക്കാത്തതിനാൽ അദ്ധ്യാപകതസ്തികകളിലേയ്ക്കും നിയമനങ്ങൾ നടക്കുന്നില്ല. പൊതുവിദ്യാഭ്യാസമേഖലയിലെ നിലവാരം ഉയർത്തിയതുമൂലം കൂട്ടികളുടെ എണ്ണം വർദ്ധിച്ചെന്ന് അവകാശപ്പെടുന്ന സംസ്ഥാന സർക്കാർ അദ്ധ്യാപകമേഖലയിൽ നിലവിലുള്ള ഒഴിവുകൾ നികത്താൻ പോലും വേണ്ടത്ര താൽപര്യമെടുക്കുന്നില്ല എന്ന പരാതിയുമായി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷനും രംഗത്ത് വന്നിട്ടുണ്ട്. നിലവിൽ സ്ഥിരനിയമനം ലഭിച്ച ഒരു അദ്ധ്യാപകൻ പോലുമില്ലാത്ത സ്കൂളുകളും സംസ്ഥാനത്ത് ഉണ്ടെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. വേങ്ങരയിലെ ചേറൂർ ഗവ. എൽപി സ്കൂളിൽ അദ്ധ്യാപകരില്ലാത്തതിനെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. സംസ്ഥാനത്തെ പലയിടങ്ങളിലും സമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ട്.
എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി അദ്ധ്യാപക തസ്തികകളിലേയ്ക്ക് നിയമന ഉത്തരവ് നേടിയ 1632 പേരാണ് ഒന്നരവർഷമായി നിയമനം കാത്തുകഴിയുന്നത്. നിയമനഃശുപാർശ നൽകി മൂന്ന് മാസത്തിനുള്ളിൽ നിയമനം നടത്തണമെന്ന് പി.എസ്.സി നിയമമുള്ളപ്പോഴാണ് ഒന്നരവർഷം മുമ്പ് നിയമനഃശുപാർശ കൈപ്പറ്റിയ ഉദ്യോഗാർത്ഥികൾ പോലും എന്ന് നിയമനം ലഭിക്കുമെന്ന് അറിയാതെ അലയുന്നത്. നിയമനഃശുപാർശ ലഭിച്ചിട്ടും നിയമനം വൈകുന്നതിനെതിരെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഉദ്യോഗാർത്ഥികൾ കേസ് ഫയൽ ചെയ്തിരുന്നു.
സ്വകാര്യ സ്കൂളുകളിൽ കൃത്യമായ ഓൺലൈൻ ക്ലാസുകളും അവ ഏകോപിപ്പിക്കാൻ മതിയായ അദ്ധ്യാപകരും ഉള്ളപ്പോൾ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന സർക്കാർ സ്കൂളുകളുടെ കാര്യത്തിൽ സർക്കാർ അലംഭാവം കാണിക്കുകയാണ്. പലപ്പോഴും വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ മാത്രമാണ് പല സ്കൂളുകളിലെയും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. സ്കൂളിലെ അദ്ധ്യാപകരിൽ നിന്നും ഇക്കാര്യത്തിൽ ഫോളോഅപ്പ് പോലും ഉണ്ടാകുന്നില്ല. ഇക്കാര്യം പരാതിപ്പെടുമ്പോൾ അദ്ധ്യാപകരുടെ അപര്യാപ്തതയാണ് സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും ലഭിക്കുന്ന മറുപടിയെന്ന് രക്ഷകർത്താക്കളും പറയുന്നു.സർക്കാരിന്റെ ഈ അലംഭാവം കുട്ടികളുടെ കൊഴിഞ്ഞുപോക്കിനുവരെ കാരണമായേക്കാം.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍