റിസ്ക് എടുക്കാൻ വയ്യെന്ന് ജയിൽ വകുപ്പ്; പ്രതികളെ അസമയത്ത് ഇങ്ങോട്ട് കൊണ്ടുവരണ്ടെന്നും നിർദ്ദേശം; ചികിത്സ ആവശ്യമുള്ള പ്രതികൾക്ക് വൈദ്യസഹായം ലഭ്യമാക്കണം; ജയിൽ വകുപ്പിന്റെ ഉത്തരവിൽ വട്ടംകറങ്ങി കേരള പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നിശ്ചിത സമയത്തിന് ശേഷം റിമാന്റിലാകുന്ന പ്രതികളെ ജയിലുകളിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്ന ജയിൽ വകുപ്പിന്റെ തീരുമാനം കേരള പൊലീസിന് തലവേദനയാകുന്നു. കോടതി റിമാന്റ് ചെയ്താലും രാത്രിയിൽ പ്രതികളെ ജയിലിൽ അടയ്ക്കാൻ കഴിയാത്തത് മൂലം പൊലീസ് സ്റ്റേഷനിൽ തന്നെ പ്രതികളെ സൂക്ഷിക്കേണ്ട അവസ്ഥയിലാണ് പൊലീസ്. ഇത് സംസ്ഥാനത്തെ പൊലീസിന് തലവേദനയാകുകയാണ്. നെടുങ്കണ്ടം കസ്റ്റഡി മരണത്തിന് ശേഷമാണ് ജയിൽ വകുപ്പ് രാത്രിയിലെത്തുന്ന പ്രതികളെ രാത്രിയിൽ സ്വീകരിക്കേണ്ടതില്ലെന്ന നിലപാട് ജയിൽ വകുപ്പ് സ്വീകരിച്ചത്.
സംസ്ഥാന ജയിൽ വകുപ്പ് മേധാവിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. രാത്രി ഒമ്പത് മണിക്ക് മുമ്പായി തടവുകാരെ റിമാന്റ് ചെയ്ത് മേൽനടപടികൾ സ്വീകരിച്ച് ജയിലുകളിൽ എത്തിക്കണം എന്നാണ് ജയിൽ വകുപ്പിന്റെ ഉത്തരവിൽ പറയുന്നത്. എന്നാൽ പലപ്പോഴും നിശ്ചിത സമയത്തിനിള്ളിൽ പ്രതികളെ ജയിലെത്തിക്കാൻ പൊലീസിന് സാധിക്കില്ലെന്ന് പൊലീസുകാർ ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം റിമാന്റ് പ്രതികളെ പോലും പൊലീസ് സ്റ്റേഷനിൽ സൂക്ഷിക്കേണ്ടി വരുന്നത് പൊലീസിന്റെ ജോലിഭാരം വർധിപ്പിക്കുകയും ചെയ്യും.
ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്താൽ പൊലീസിന് പൂർത്തിയാക്കാൻ ധാരാളം നടപടിക്രമങ്ങളുണ്ട്. ഇവയെല്ലാം പൂർത്തിയാക്കി ജയിൽ വകുപ്പ് നിശ്ചയിച്ച സമയത്തിനുള്ളിൽ പ്രതിയെ ജയിലിൽ എത്തിക്കാൻ സാധിക്കില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. എല്ലാ നടപടി ക്രമങ്ങളും പാലിച്ച് കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ കോടതി റിമാന്റ് ചെയ്താലും രാത്രി ഒമ്പത് മണി കഴിഞ്ഞാൽ പ്രതിക്കു വേണ്ടി ജയിലിന്റെ വാതിൽ കുറക്കില്ല.
ഉച്ചക്ക് രണ്ടുമണിക്ക് ഒരു പ്രതിയെ അറസ്റ്റ് ചെയ്താൽ പോലും ജയിൽ വകുപ്പിന്റെ സമയത്ത് പ്രതിയെ ജയിലെത്തിക്കാൻ സാധിക്കില്ലെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. രണ്ടു മണിക്കോ രണ്ടരക്കോ നാലുമണിക്കോ പിടിയിലാകുന്ന പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ഒമ്പത് മണിക്കോ ഒമ്പരക്കോ റിമാന്റ് ചെയ്താലും ജയിലിൽ അടയ്ക്കാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. മജിസ്ട്രേറ്റ് റിമാന്റ് ചെയ്യുന്ന പ്രതിയെ പോലും രാത്രിയിൽ സൂക്ഷിക്കേണ്ട ഗതികേടിലാണ് പൊലീസ്. ജയിൽ വകുപ്പിന്റെ കടുംപിടുത്തം കാരണമാണിതെന്ന് പൊലീസുകാർ ആരോപിക്കുന്നു.
രണ്ടു മണിക്ക് പിടിയിലാകുന്ന പ്രതിയുടെ മൊഴി രേഖപ്പെടുത്തണം. കൺഫെഷൻ സ്റ്റേറ്റ്മെന്റ് എടുത്തതിന് ശേഷം കൃത്യസ്ഥല മഹസർ തയ്യാറാക്കണം. അതിന് ശേഷം പ്രതിയുടെ റിമാന്റ് റിപ്പോർട്ട് അടിക്കണം. ഇതിന് ശേഷം പ്രതിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കണം. ഇതിനായി മൂന്നു മുതൽ നാല് മണിക്കൂർ വരെ വേണ്ടി വരുമെന്ന് പൊലീസുകാർ ചൂണ്ടിക്കാട്ടുന്നു. അന്നു തന്നെ പ്രതിയുടെ ആർടിപിസിആർ ചെയ്യാനാകില്ല. ആർടിപിസിആർ പല സ്ഥലങ്ങളിലും രണ്ടു മണി വരെ മാത്രമാണുള്ളത്. പിറ്റേദിവസം മാത്രമേ ആർടിപിസിആർ നടത്താൻ കഴിയൂ. പിറ്റേ ദിവസം 12 മണിക്കേ ടെസ്റ്റ് നടക്കൂ. അതിനാൽ തന്നെ പിറ്റേ ദിവസം 12 മണിവരെ ഈ പ്രതിയെ പൊലീസ് സൂക്ഷിക്കണ്ടി വരുന്നു.
പിറ്റേ ദിവസം രണ്ട് മണിക്ക് ശേഷം മാത്രമേ പ്രതിയെ കോടതിയിൽ ഹാജരാക്കാനാകൂ. ഇതുവരെ പ്രതിയെ സൂക്ഷിക്കേണ്ട ചുമതല പൊലീസിനാണ്. നേരത്തേ, ആദ്യ ദിവസം ജയിലിൽ സൂക്ഷിച്ച ശേഷം രണ്ടാം ദിവസം കോവിഡ് ടെസ്റ്റിന് വിധേയമാക്കിയാൽ മതിയായിരുന്നു. എന്നാൽ നെടുങ്കണ്ടം കസ്റ്റഡി മരണത്തോടെ ജയിൽ വകുപ്പ് തങ്ങളുടെ നിലപാടുകൾ കടുപ്പിച്ചതാണ് പൊലീസിന് വിനയാകുന്നത്.
കോടതി റിമാന്റ് ചെയ്യുന്ന സമയത്ത് ഹെൽത്ത് സ്ക്രീനിംഗ് ആവശ്യമുള്ള പ്രതികൾക്ക് അത് ലഭ്യമാക്കാതെ നേരേ ജയിലിലേക്ക് എത്തിക്കുന്നു എന്നാണ് ജയിൽ വകുപ്പിന്റെ പ്രധാന പരാതി. അതുമൂലം ചികിത്സ് ആവശ്യമുള്ള പ്രതികൾക്ക് ചികിത്സ ലഭ്യമാകാതെ പോകുകയും ഗുരുതരമായ വീഴ്ച്ചകൾക്ക് കാരണമാകുകയും ചെയ്യാറുണ്ടെന്നും ജയിൽ അധികൃതർ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് ചികിത്സ ആവശ്യമുള്ള പ്രതികൾക്ക് വൈദ്യസഹായം ലഭ്യമാക്കിയ ശേഷം മാത്രം രാത്രി ഒമ്പത് മണിക്ക് മുമ്പായി ജയിലുകളിൽ എത്തിക്കണമെന്നാണ് ജയിൽ അധികൃതർ പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം
Stories you may Like
- അമ്പിളിക്കലയിലെ കൊലയിൽ ജയിൽ ജീവനക്കാർ കുടുങ്ങുമ്പോൾ
- സ്വപ്നാ സുരേഷിന്റെ അസുഖക്കളി പൊളിക്കാൻ ഐപിഎസ് സിങ്കം
- വനിതാ ജയിൽ ചാട്ടത്തിൽ രണ്ടു തടവുകാർക്ക് 10 മാസം കഠിന തടവ് ശിക്ഷ
- രാഷ്ട്രീയ ധാർഷ്ട്യത്തിന്റെ കൊമ്പൊടിച്ച ഋഷിരാജ് പിണറായിക്ക് വീണ്ടും തലവേദന ആകുമോ?
- സ്വപ്നാ കേസിൽ ഋഷിരാജ് സിംഗും കേന്ദ്രവും രണ്ടു വഴിക്ക് പോകുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- ലൈംഗികാവയവത്തിൽ കൊക്കെയിൻ തേച്ചുപിടിപ്പിച്ചു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു കാമുകിയെ കൊന്നു തള്ളി; ജർമനിയിൽ അറസ്റ്റിലായ ഡോക്ടറുടെ കഥ
- കോൺഗ്രസ് പിന്തുണയോടെ ജോസഫ് കളത്തിൽ ഇറങ്ങിയപ്പോൾ സീറ്റ് മോഹിച്ച് ചാടിയ നേതാക്കൾക്കെല്ലാം നിരാശ; ജോണി നെല്ലൂരും സജി മഞ്ഞക്കടമ്പനും വിക്ടർ ടി തോമസും പുതുശ്ശേരിയും അടക്കം സീനിയർ നേതാക്കൾക്ക് സീറ്റില്ല; സിപിഎം വാരിക്കോരി കൊടുത്തപ്പോൾ ജോസ് കെ മാണി വിഭാഗത്തിൽ എല്ലാവർക്കും സീറ്റുമായതോടെ അദ്യ വെടി പൊട്ടുന്നത് ഏറ്റുമാനൂരും തിരുവല്ലയിലും
- ബംഗാളിൽ ദീദി; കേരളത്തിൽ പിണറായി; തമിഴ്നാട്ടിൽ സ്റ്റാലിൻ; അസമിൽ ബിജെപിയും; ബംഗാളിൽ ബിജെപിയുണ്ടാക്കുക വൻ മുന്നേറ്റം; അസമിൽ കോൺഗ്രസിന് തിരിച്ചുവരവിന്റെ ശുഭപ്രതീക്ഷ; കേരളം പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് രാഹുലിനേയും; ടെംസ് നൗ- സീ വോട്ടർ സർവ്വേയിൽ നിറയുന്നത് പ്രവചനാതീത പോരാട്ടത്തിന്റെ സൂചന
- 15 വർഷം മുമ്പ് കിറ്റക്സ് മുതലാളിയെ പരിചയപ്പെടുത്തിയത് പിണറായി വിജയൻ; കൈരളി ടിവിയോടും മമ്മൂട്ടിയോടും പിണറായിയോടും അടുപ്പമുള്ള ശ്രീനിവാസന്റെ മനസ് മാറിയത് എങ്ങനെ? ട്വന്റി ട്വന്റിക്കൊപ്പം ചേർന്ന കഥ പറഞ്ഞ് നടൻ; ട്വന്റി 20 ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിലെ എല്ലാവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരും പ്രൊഫഷനലുകളും
- വിജയസാധ്യത കണക്കിലെടുക്കുമ്പോൾ വെട്ടപ്പെടുക തന്റെ മിക്ക ഗ്രൂപ്പ് മാനേജർമാരും; ഹസനേയും കെസി ജോസഫിനേയും എങ്കിലും നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി; വിജയ സാധ്യത കണക്കിലെടുത്ത് വിട്ടിനിരത്തുമ്പോൾ പൊള്ളുന്നവരിൽ ഏറെയും എ ഗ്രൂപ്പുകൾ; അഞ്ചിൽ നിന്നും ഒന്നാകുന്ന പ്രക്രിയയ്ക്ക് തുടക്കമിട്ട് ഹൈക്കമാണ്ട്
- രണ്ട് സിറ്റിങ് സീറ്റുകൾ അടക്കം ഏഴ് സീറ്റ് വിട്ടുകൊടുത്ത് സിപിഎം; സിപിഐയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് സീറ്റുകൾ; ഏഴു സീറ്റിൽ മത്സരിച്ച ശ്രേയംസ് കുമാറിന്റെ പാർട്ടിക്ക് വെറും മൂന്ന് സീറ്റുകൾ; ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും ചാലക്കുടിയും പെരുമ്പാവൂരും അടക്കം വാരിക്കോരി കൊടുത്ത് പിണറായി; ഇടതു മുന്നണിയിൽ സൂപ്പർസ്റ്റാറായി ജോസ് കെ മാണി
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- ഐഫോൺ കിട്ടിയത് ബിനീഷിന്; ഇട്ടു വിളിച്ചത് വിനോദിനിയുടെ പേരിലെ സിം; കാർ പാലസ് ഉടമയുടെ ഇടപാടുകൾ സംശയത്തിലായപ്പോൾ മൊബൈൽ സ്വിച്ച് ഓഫും; സന്തോഷ് ഈപ്പന്റെ ഫോൺ കോടിയേരിയുടെ വീട്ടിൽ എത്തിയതിന് പിന്നിലെ കഥ തേടി ഇഡിയും; കോടിയേരിയുടെ ഭാര്യയുടെ മൊഴി നിർണ്ണായകമാകും
- കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാവണം? പിണറായിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുതൽ ആന്റണിയും തരൂരും വരെ; എട്ടാമന്റെ പേര് കണ്ട് മലയാളികൾ ഞെട്ടി; 6 മാസം മുമ്പ് അന്തരിച്ച സി.എഫ് തോമസ് മുഖ്യമന്ത്രി ആവണമെന്ന് 0.8% ആളുകൾക്ക് താൽപ്പര്യം; ടൈംസ് നൗ-സീ വോട്ടർ ഒപ്പീനിയൻ പോളിലെ പിഴവിന് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- സൺഡേ സ്കൂൾ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: 10 വർഷങ്ങൾക്ക് ശേഷം പള്ളി വികാരിക്കും കന്യാസ്ത്രീക്കുമെതിരെ സിബിഐ കുറ്റപത്രം; ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എഴുതി തള്ളിയ കേസിൽ വഴിത്തിരിവുണ്ടാക്കിയത് സിബിഐ ഇടപെടൽ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍