മൂന്ന് പതിറ്റാണ്ട് ജോലി ചെയ്തിട്ടും ഋഷിരാജ് സിംഗിന് നയാപൈസ സമ്പാദ്യമില്ല; തച്ചങ്കരിക്ക് ആകെയുള്ള സ്വത്ത് 28 ലക്ഷം മാത്രം! ഐപിഎസ് കിട്ടി രണ്ട് വർഷം കഴിഞ്ഞിട്ടും മെറിൻ ജോസഫ് സ്വത്ത് വെളിപ്പെടുത്തിയില്ല: ഐപിഎസുകാർ വെറും പട്ടിണിപ്പാവങ്ങളോ?
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പൊടിപാറി നിൽക്കുന്ന സമയമാണ് ഇപ്പോൾ. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഓരോ സ്ഥാനാർത്ഥിയും സ്വത്ത് വിവരം വെളിപ്പെടുത്തുമ്പോൾ ഒരിക്കലും അവരുടെ ശരിക്കുള്ള ആസ്തി വെളിപ്പെടുത്താറില്ലെന്നത് പതിവ് പല്ലവിയാണ്. ഇക്കാര്യം നാട്ടുകാർക്കെല്ലാം അറിയുകയും ചെയ്യാം. രാജ്യത്തെ മന്ത്രിമാരും എംഎൽഎമാരും എംപിമാരും സർക്കാറിന് മുമ്പിൽ വെളിപ്പെടുത്തുന്നതിന്റെ ഇരട്ടിയിലേറെ സ്വത്തുക്കൾ അവർക്കുണ്ടെന്നതാണ് വസ്തുത. ചുരുക്കം ചിലർ മാത്രമാണ് മുഴുവൻ സ്വത്ത് വിവരങ്ങളും വെളിപ്പെടുത്താറുള്ളത്. ഇങ്ങനെ ഭരണസംവിധാനത്തിനൊപ്പം നിൽക്കുന്നവരാണ് ഐഎഎസ് - ഐപിഎസ് ഉദ്യോഗസ്ഥരും. ഉന്നത ഉദ്യോഗസ്ഥരിലെ അഴിമതി തടയുക എന്ന ലക്ഷ്യത്തോടെയാണു സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന കർശന നിർദ്ദേശം സർക്കാർ പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാൽ ഒരു വിഭാഗം ഉദ്യോഗസ്ഥർ നിയമം പാലിക്കുമ്പോൾ ചിലർ തങ്ങൾക്ക് ഈ നിയമം ബാധകമല്ലെന്ന നിലപാടിലാണ്.
രാജ്യത്തെ 348 ഉദ്യോഗസ്ഥർ ഈ നിയമത്തെ അനുസരിക്കാതിരിക്കുമ്പോൾ അതിൽ 27 ഐപിഎസ് ധാരികൾ കേരളത്തിൽ നിന്നുള്ളവരാണ്. ഇതിൽ പലരും വർഷങ്ങളായി തങ്ങളുടെ സ്വത്തുവിവരം സർക്കാരിൽനിന്നു മറച്ചു പിടിക്കുന്നവരാണ്. ഇനി സ്വത്ത് വിവരം വെളിപ്പെടുത്തിയവരുടെ കാര്യം പരിശോധിച്ചാൽ ഇവർ ഇത്രയും പട്ടിണിപ്പാവങ്ങളാണോ എന്ന് സാധാരണക്കാർക്ക് തോന്നിപ്പോകും. അതുപോലെയാണ് സർക്കാർ മുമ്പാകെ ഇവർ ബോധിപ്പിച്ചിരിക്കുന്ന വിവരങ്ങൾ. പതിറ്റാണ്ടുകളായി സർക്കാർ സർവീസിൽ കഴിയുന്നവരുടെ വർഷാവർഷത്തിലെ ആസ്തിയാണ് വെളിപ്പെടുത്തേണ്ടുന്നത്. എന്നാൽ, ഇതിൽ പലരും സർക്കാറിന്റെ നിബന്ധന ഗൗരവത്തോടെ എടുക്കുന്നുണ്ടോ എന്ന കാര്യത്തിലാണ് സംശയം ഉയരുന്നത്.
2013 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയും ഇപ്പോൾ മൂന്നാർ എസിപിയുമായ മെറിൻ ജോസഫ് ജോലിക്ക് പ്രവേശിച്ചതിനു ശേഷം ഇതുവരെയും സ്വത്തു വിവരം വെളിപ്പെടുത്തിയിട്ടില്ല. സർവീസിൽ പ്രവേശിച്ച ആവേശത്തിലെങ്കിലും മെറിൻ ജോസഫ് സ്വത്ത് വിവരം വെളിപ്പെടുത്തേണ്ടതാണ്. എന്നാൽ അതിന് അവർ മുതിർന്നില്ലെന്നാണ് അറിയുന്നത്. 2012-ൽ 41 ഐപിഎസ് ഉദ്യോഗസ്ഥരും 2013ൽ 39 പേരും 2014ൽ 27 ഉദ്യോഗസ്ഥരുമാണ് കേരളത്തിൽ സ്വത്തുവിവരം വെളിപ്പെടുത്താൻ മടിയുള്ളവർ. രാജ്യത്തെ ഐപിഎസ്-ഐഎഎസ് ഉദ്യോഗസ്ഥർ എല്ലാവർഷവും ജനുവരി 30നുമുമ്പ് സ്വത്തുവിവരം വെളിപ്പെടുത്തണമെന്നാണ് ചട്ടം. എന്നാൽ രാജ്യത്തെ 348 ഐപിഎസ് ഉദ്യോഗസ്ഥർ സമയപരിധി കഴിഞ്ഞ് ഒമ്പതു മാസങ്ങൾ കഴിഞ്ഞിട്ടും സ്വത്തുവിവരം വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. നിയമം പാലിക്കേണ്ടവർ തന്നെ നിയമലംഘനം നടത്തുന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഇത്.
ഈ വർഷം കേരളത്തിൽനിന്ന് സ്വത്തുവിവരം വെളിപ്പെടുത്തിയിട്ടുള്ളവർ 97 പേരാണ്. കൺഫേഡ് ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 27 പേരാണ് ഇനിയും വിവരം വെളിപ്പെടുത്താൻ തയ്യാറാകാത്തത്. ഇതിൽ കൺഫേഡ് ഐപിഎസുകാരിൽ പലരും വർഷങ്ങളായി നിയമലംഘനം നടത്തുന്ന ഉദ്യോഗസ്ഥരാണ്. 2013ൽ തനിക്കും ഭാര്യയ്ക്കും കൂടി ഒരു കോടി പതിനഞ്ചു ലക്ഷം രൂപയുടെ സ്വത്തുണ്ടെന്ന് കേന്ദ്രസർക്കാരിനെ അറിയിച്ച ഋഷിരാജ് സിങ് ഈ വർഷം തന്റെ പേരിൽ സ്വത്തില്ലെന്ന വിവരമാണ് നൽകിയിരിക്കുന്നത്. മുൻവർഷങ്ങളിൽ തനിക്കും ഭാര്യയ്ക്കുമായി ഡൽഹിയിൽ സ്വന്തമായുണ്ടായിരുന്ന ഫ്ളാറ്റിന്റെ വിശദാംശങ്ങളാണ് ഋഷിരാജ് സിങ് നൽകിയിരുന്നത്.
സംസ്ഥാന പൊലീസ് മേധാവിയായ ടിപി സെൻകുമാറിന്റെ പേരിൽ 40 ലക്ഷം രൂപ വിലവരുന്ന സ്വത്തുക്കളും ഭാര്യയുടെ പേരിൽ 30 ലക്ഷം രൂപയുടെ സ്വത്തുണ്ടെന്നുമാണ് കാണിച്ചിരിക്കുന്നത്. കഴിഞ്ഞ നാലുവർഷത്തിനിടയ്ക്ക് മറ്റു സ്വത്തുക്കളൊന്നും വാങ്ങിയിട്ടില്ലെന്നും ഡിജിപി വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് 34 സെന്റ് സ്ഥലം സ്വന്തമായിട്ടുണ്ടെന്നാണ് ടിപി സെൻകുമാർ കേന്ദ്രസർക്കാരിന് നൽകിയ രേഖയിൽ പറയുന്നു.
നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്ന ടോമിൻ തച്ചങ്കരിയുടെ പേരിൽ 28 ലക്ഷം രൂപയുടെ സ്വത്ത് മാത്രമാണ് ഉള്ളത്. 2000ൽ ഭവനവായ്പയിലൂടെ വാങ്ങിയ ഒമ്പതരലക്ഷം രൂപയുടെ ഫ്ളാറ്റും ഭാര്യാപിതാവ് സമ്മാനമായി നൽകിയ ഫ്ളാറ്റും മാത്രമാണ് തന്റെ പേരിലുള്ള സ്വത്തായി ടോമിൻ തച്ചങ്കരി 2010 മുതൽ സർക്കാരിന് നൽകുന്നത്. ഈ രണ്ടു പ്രോപ്പർട്ടികളിൽ നിന്നും മൂന്നരക്ഷം രൂപ വാർഷിക വരുമാനമുണ്ടെന്നും ടോമിൻ തച്ചങ്കരി അറിയിച്ചിട്ടുണ്ട്. ദക്ഷിണമേഖലാ ഐജി മനോജ് എബ്രഹാം ഐപിഎസിന്റെ പേരിൽ 1 കോടി എൺപത് ലക്ഷം രൂപയുടെ ആസ്തിയും ഭാര്യയുടെ പേരിൽ 18 ലക്ഷം രൂപയുടെ ആസ്തിയുണ്ടെന്നുമാണ് വെളിപ്പെടുത്തൽ. പല ഉദ്യോഗസ്ഥരും 2010ൽ സമർപ്പിച്ച ആസ്തികളിൽ മാറ്റം വരുത്താതെ വിവരങ്ങൾ സമർപ്പിക്കുമ്പോൾ സ്വന്തം പേരിലും ഭാര്യയുടെ പേരിലുമുള്ള സ്വത്തുക്കളിലെ നിർമ്മാണപ്രവർത്തനങ്ങളും ഭൂമിയുടെ നിലവിലെ മൂല്യവും കൃത്യമായി കാണിച്ചിരിക്കുന്നു. ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന് ഒന്നരക്കോടിയുടെ ആസ്തിയുണ്ടെന്നും ഇത് പിതാവിൽ നിന്ന് ലഭിച്ചതാണെന്നും രേഖകൾ വ്യക്തമാക്കുന്നു.
രാഹുൽ ആർ നായർ ഐപിഎസിന് രണ്ടു കോടിയിലധികം രൂപയുടെ ആസ്തികളുണ്ടെന്നാണ് നൽകിയിരിക്കുന്ന വിവരം. കൂടുതൽ ആസ്തികളിൽ അച്ഛനും സഹോദരനും ഭാര്യയ്ക്കും അവകാശമുണ്ടെന്ന് കേന്ദ്രസർക്കാരിന് സമർപ്പിച്ച രേഖകളിൽ പറയുന്നു. 3 ഏക്കർ സ്ഥലവും രണ്ട് ഫ്ളാറ്റുകളും ഒരു വീടുമുണ്ടെന്നും പറയുന്നു. ശ്രീലേഖ ഐപിഎസിന് രണ്ടു കോടി ഇരുപത് ലക്ഷം രൂപയുടെ ആസ്തിയുണ്ടെന്ന് സമ്മതിക്കുന്നു. സ്വന്തം പേരിലുള്ളതും ഭർത്താവിന്റെ പേരിലുള്ളതും കൂടിയുള്ള കണക്കുകളാണ് സമർപ്പിച്ചിരിക്കുന്നത്. എഡിജിപി സന്ധ്യാ ഐപിഎസിനും 2 കോടിയലധികം രൂപയുടെ ആസ്തിയുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജേക്കബ് തോമസ് ഐപിഎസിൽ നിന്ന് വാങ്ങിയ 30 ലക്ഷം രൂപയുടെ തൈക്കാടുള്ള വീടാണ് സ്വത്ത് വിവരത്തിൽ എഡിജിപി പത്മകുമാർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐജി അജിത് കുമാറിന് സ്വന്തമായി 35 ലക്ഷം രൂപയുടെ ഫ്ളാറ്റും ഭാര്യയുടെ പേരിൽ ഒന്നരക്കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്നും പറയുന്നു. കൂടാതെ സ്വന്തമായി കാറും സ്്വർണാഭരണങ്ങളും ഉണ്ടെന്നും ഐജി വ്യക്തമാക്കിയിട്ടുണ്ട്.
ഡിഐജി പി. വിജയന്റെ പേരിൽ 11 ലക്ഷം രൂപയുടെ സ്വത്തും ഭാര്യ ബീന ഐഎസിന്റെയും തന്റെയും പേരിൽ അരക്കോടിയിലധികം രൂപയുടെ സ്വത്തുണ്ടെന്നും രേഖകൾ പറയുന്നു. ഡിസിപി നിശാന്തിനിക്കും ഭർത്താവ് രാജമാണിക്യത്തിനും കൂടി അറുപത് ലക്ഷം രൂപയുടെ സ്വത്തുക്കളുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കൊല്ലം കമ്മീഷണർ പി. പ്രകാശിന് ആകെയുള്ള 3 സെന്റ് സ്ഥലവും 214 ചതുരശ്രയടി കെട്ടിടവും പണയത്തിലാണ്. ഡി.സി.പി അജിതാ ബീഗത്തിന് മുക്കാൽ കോടി രൂപയുടെ ആസ്തിയുണ്ടെന്നുള്ള രേഖകൾ സമർപ്പിച്ചിട്ടുണ്ട്. എറണാകുളം റൂറൽ എസ്പിയായ യതീഷ് ചന്ദ്രയ്ക്ക് ബാംഗ്ലൂരിൽ 55 ലക്ഷം രൂപ മൂല്യമുള്ള ഫ്ളാറ്റ് സ്വന്തമായിട്ടുണ്ട്. ഹരിശങ്കർ, അരുൾ ആർ ബി കൃഷ്ണ, ശിവവിക്രം, കാർത്തിക് എന്നീ ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്വന്തമായി സ്വത്തില്ലെന്നാണ് വെളിപ്പെടുത്തൽ.
അതേസമയം നിയമം പാലിക്കപ്പെടാൻ നിയോഗിച്ചവർ തന്നെ നിയമത്തെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നതെന്ന് വിവരാവകാശപ്രവർത്തകനായ അഡ്വ. ഡി ബി ബിനു ആരോപിക്കുന്നു. ലോക്പാൽ നിയമപ്രകാരം കേന്ദ്രസർക്കാർ ജീവനക്കാർ അവരുടെ പേരിലുള്ളതും ആശ്രിതരുടെയുമായ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണമെന്നാണ് നിയമം. എന്നാൽ നിയമത്തിലെ 44 -ാം വകുപ്പ് പ്രകാരമുള്ള പ്രത്യേക മാതൃകയിൽ വിവരങ്ങൾ നൽകണമെന്ന് പലതവണ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടെങ്കിലും മുടന്തൻ ന്യായങ്ങളിലൂടെ ഇത് ഒഴിവാക്കുകയാണ് ചെയ്യുന്നത്.
ഐഎഎസ്-ഐപിഎസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പൂർണസ്വത്ത് വിവരങ്ങൾ സമർപ്പിക്കാനുള്ള തീയതി പലതവണ നീട്ടി വച്ചിരുന്നു. ഈവർഷം ഒക്ടോബർ 15ന് മുമ്പ് വിവരങ്ങൾ സമർപ്പിക്കണമെന്ന അന്ത്യശാസനവും നൽകിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥരുടെ നിർബന്ധത്തെ തുടർന്ന് ലോക്പാൽ നിയമപ്രകാരം സ്വത്ത് വിവരങ്ങൾ സമർപ്പിക്കാനുള്ള സമയം അടുത്ത വർഷം ഏപ്രിൽ 16 വരെ നീട്ടിയിട്ടുണ്ട്. എന്നാൽ സ്വന്തം പേരിലുള്ളതും ഭാര്യയുടെ പേരിലുള്ളതുമായ സ്വത്ത് വിവരങ്ങൾ ജനുവരി 30നു മുമ്പ് സമർപ്പിക്കണമെന്നുള്ളത് വർഷങ്ങൾക്കു മുമ്പുള്ള നിയമം ആണ്. ഈ നിയമം പോലും പാലിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല എന്നതാണ് ശ്രദ്ധേയം.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്