കരുണയുടെ പേരിൽ വിശ്വാസികളിൽ നിന്ന് പത്ത് ശതമാനം പിരിച്ച സഭ പാവങ്ങൾക്ക് കൊടുക്കുന്നത് നക്കാപ്പിച്ച മാത്രം; വൈദികരുടെ ശമ്പളം 60 ശതമാനം കൂട്ടിയപ്പോഴും കപ്യാന്മാർക്കും തൂപ്പുകാർക്കും നയാപൈസ കൊടുത്തില്ല; പോപ് ഫ്രാൻസിസ് പ്രഖ്യാപിച്ച കരുണയുടെ വർഷം ലാഭമാക്കി കേരളത്തിലെ കത്തോലിക്കാ സഭ

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പ്രാർത്ഥന ചൊല്ലിയതു കൊണ്ടു നിർമ്മല മനസാക്ഷിയുണ്ടെന്ന് അവകാശപ്പെടാൻ സഭക്കോ ക്രിസ്ത്യാനിക്കോ സാധിക്കില്ല. ഒരു യഥാർത്ഥ ക്രിസ്ത്യാനിക്ക് കാരുണ്യത്തിനായി നിലവിളിച്ചുകൊണ്ടിരിക്കുന്നു ദാരിദ്ര്യത്തിന്റെ വിവിധ ഭാവങ്ങളെ അവഗണിക്കാനാവില്ല. കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപ്പാപ്പ സെപ്റ്റംബറിൽ ലോകത്തോടു പറഞ്ഞതാണിത്. ഈ ലക്ഷ്യം മുൻ നിർത്തിയാണ് മാർപ്പാപ്പ കരുണയുടെ വർഷം പ്രഖ്യാപിച്ചത്. എന്നാൽ മാർപ്പാപ്പ ഉദ്ദേശിച്ചതിനെ എല്ലാ അർത്ഥത്തിലും കേരളത്തിലെ കത്തോലിക്കാ സഭ അട്ടിമറിച്ചു. സഭയക്ക് കാശുണ്ടാക്കാനുള്ള പദ്ധതിയായി ഇതും മാറി.
സഭയും സഭാമക്കളമടങ്ങിയ ക്രിസ്തു അനുയായികളെ കരുണ കാട്ടുന്നവരാകാനായാണ് കഴിഞ്ഞ വർഷം മാർപ്പാപ്പ കരുണയുടെ വർഷം പദ്ധതി പ്രഖ്യാപിച്ചത്. സഭാ വിശ്വാസികൾ വരുമാനത്തിന്റെ 10% പള്ളിക്കായി നീക്കി വയ്ക്കണമെന്നാണ്. എല്ലാ പള്ളികളുടെയും വരവ് ചെലവു കണക്കുകൾ വർഷത്തിലൊരിക്കൽ രൂപത പരിശോധിക്കും. വരുമാനത്തിന്റെ 7 മുതൽ 9 വരെ ശതമാനം ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കണം എന്നായിരുന്നു നിർദ്ദേശം.
മാർപ്പാപ്പ പറഞ്ഞത് അനുസരിച്ച് വിശ്വാസികളിൽ ബഹുഭൂരിഭാഗവും കാരുണ്യ വർഷത്തിന് അവരുടെ ഭാഗം നൽകി. എന്നാൽ കേരള കത്തോലിക്ക സഭ മാർപ്പാപ്പയുടെ 'കരുണ' പൂർണ്ണമായി ഒഴിവാക്കി വിവിധ ദേവാലയങ്ങളിൽ 'കരുണയുടെ വാതിലുകൾ' മാത്രം സ്ഥാപിച്ച് ആ ചടങ്ങ് പൂർത്തിയാക്കി.
ദരിദ്രരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും പൂർണ്ണമായി അവഗണിച്ചു എന്ന് വിവിധ പള്ളികളുടെയും രൂപതകളുടെയും വരവ്െചലവുകണക്കുകളിൽ വ്യക്തമാണ്. വിശ്വാസികളിൽ നിന്ന് ദശാംശം കൃത്യമായി വാങ്ങിച്ച വൈദികരും മെത്രാന്മാരും ദശാംശം കൊടുക്കൽ അവർക്കു ബാധകല്ല എന്ന നിലപാട് എടുത്തു. എന്നാൽ മാർപ്പാപ്പ പ്രഖ്യാപിച്ച കാരുണ്യ വർഷത്തിൽ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി മിക്ക പള്ളികളും വേണ്ടത്ര തുക വിനിയോഗിച്ചതുമില്ല.
ഒരു കോടിയും മൂന്നു കോടിയും ഒക്കെ വാർഷിക വരുമാനമുള്ള പള്ളികളിൽ ഒരു ലക്ഷം രൂപ പോലും കാരുണ്യ പ്രവൃത്തികൾക്കായി ഉപയോഗിച്ചില്ല. പള്ളിക്കാരുടെ വാർഷിക കണക്കുകൾ പരിശോധിച്ച വൈദികനായ അരമനയിലെ ചാൻസിലർമാരും അധികാരപ്പെട്ടവരും ഇത് കണ്ടില്ലെന്ന് നടിക്കുകയും ചെയ്തു.
ഇതോടെയാണ് കത്തോലിക്കാ സഭാ നേതൃത്വത്തിന്റെ നിലപാടുകൾ സംശയ നിഴലിലായത്. എന്തുകൊണ്ട് മാർപ്പാപ്പ നിർദ്ദേശിച്ച തുക കാരുണ്യ പ്രവർത്തനത്തിന് വിനിയോഗിക്കാത്ത പള്ളികൾക്കെതിരെ സഭ നടപടിയെടുത്തില്ലെന്നതാണ് ഉയരുന്ന ചോദ്യം. ഇത്തരം കള്ളക്കളി നടത്തിയ ഇടവക വികാരിക്കും മറ്റും വിശദ്ധീകരണ കാരണം കാണിക്കൽ നോട്ടീസ് പോലും നൽകിയുമില്ല. ഇതിനൊപ്പം കാരുണ്യപ്രവൃത്തികൾക്കു മുൻകൂട്ടി നിശ്ചയിച്ച പണം കൊടുത്തിട്ടില്ലെന്നു മാത്രമല്ല വികാരിമാരുടെ ശമ്പളം 60% ഒറ്റയടിക്കു കൂടി. 7500 രൂപ പ്രതിമാസ ശമ്പളമുണ്ടായിരുന്ന വാകാരിമാരുടെ ശമ്പളം 12000 ആയി ഉയർത്തി.
എന്നാൽ പള്ളിയിലെ മറ്റു പണികൾ ചെയ്യുന്ന ദിവസം മുഴുവൻ ജോലിയെടുക്കുന്നവരുടെ ശമ്പളം കൂട്ടിയില്ല. മിക്ക പള്ളികളിലെ കപ്പ്യാരുമാരും മറ്റ് ജോലിയെടുക്കുന്നവരും ദാരിദ്ര്യത്തിൽ ജീവിക്കുന്നവരാണ്. ഇവർ മറ്റു ജോലിയോ വരുമാന മാർഗ്ഗമോ ഇല്ലാത്തവരുമാണ്. 5 അംഗ കുടുംബം ഉള്ള കപ്പ്യാരുടെ ശമ്പളം ഇപ്പോഴും 5000 രൂപ മാത്രം. അവിടെ ആരും കാരുണ്യം കാണിച്ചില്ല. അവരുടെ ശമ്പളം കൂട്ടിയുമില്ല. പള്ളിയിലെ തൂപ്പുകാർക്ക് പോലും കൂലി കൂട്ടി നൽകിയില്ല. ഇതും കാരുണ്യവർഷത്തിൽ സഭയിൽ വലിയ ചർച്ചയാവുകയാണ്. സ്വന്തം പോക്കറ്റ് വീർപ്പിക്കാനുള്ള സാധ്യതകളാണ് മെത്രാന്മാരും ഇടവക വികാരിമാരും കാരുണ്യ വർഷത്തിൽ ചെയ്തതെന്നാണ് ആക്ഷേപം.
കാരുണ്യ വർഷം വാക്കുകളിൽ ഒതുക്കി നിർത്താതെ പ്രവൃത്തിയിലാണ് തെളിയിക്കേണ്ടതെന്നായിരുന്നു മാർപ്പാപ്പയുടെ ആഹ്വാനം. ദരിദ്രർക്കു നീതിയും ന്യായവും ലഭിക്കുവാൻ അധികാരികൾ ശ്രദ്ധിക്കുമെങ്കിൽ, അതാണ് കാരുണ്യമെന്നും വിശദീകരിച്ചിരുന്നു. ഇതാണ് കേരളത്തിൽ കത്തോലിക്കാ സഭ അട്ടിമറിച്ചത് എന്നാണ് ആക്ഷേപം. അസാധാരണ ജൂബിലി വർഷമായാണ് ഫ്രാൻസിസ് മാർപാപ്പ കാരുണ്യ വർഷത്തെ വിശേഷിപ്പിക്കുന്നത്.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ലാൻട്രൻ ബസലിക്കയുടെ വാതിലുകൾ തുറന്ന് കൊണ്ടാണ് അസാധാരണ ജൂബിലി വർഷം മാർപാപ്പ പ്രഖ്യാപിച്ചത്. ഇതിന് സമാനമായി ലോകത്തെല്ലായിടത്തുമുള്ള കത്തോലിക്കാ രൂപതകളിലും കാരുണ്യ വർഷത്തോടനുബന്ധിച്ച് പ്രധാന ദേവാലയത്തിലെ വാതിലുകൾ തുറന്നു. പക്ഷേ അതിനപ്പുറത്ത് കാരുണ്യം എത്തിച്ച ഇടവകകൾ കുറവായിരുന്നു. ഇതാണ് ചർച്ചകൾക്ക് വഴിവയ്ക്കുന്നത്.
അതിനിടെ കാരുണ്യ വർഷത്തിന്റെ സമാപനത്തിൽ സഭയുടെ സ്കൂളുകളിലും കോളേജുകളിലും മെത്രാന്മാർ നടത്തുന്ന ബന്ധു നിയമനങ്ങളും വിവാദമാവുകയാണ്. സർക്കാർ ശമ്പളം നൽകുന്ന സഭാ സ്ഥാപനങ്ങളിലാണ് ഏറ്റവും അധികം 'ബന്ധു നിയമനങ്ങൾ' നടക്കുന്നതെന്നാണ് ആരോപണം. അദ്ധ്യാപകരായി നിയമിക്കപ്പെട്ടവരിൽ വലിയൊരു വിഭാഗം മെത്രാനോടടുത്തു നിൽക്കുന്ന വൈദികരുടെ അടുത്ത ബന്ധുക്കളാണ്. സർക്കാർ ശമ്പളം നൽകുന്നതിനാൽ ഈ ബന്ധുക്കളുടെ നിയമനവും അന്വേഷണ പരിധിയിൽ വരേണ്ടതാണെന്നും സഭാ വിശ്വാസികൾ തന്നെ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ആറു മാസത്തിലൊരിക്കൽ നാട്ടിൽ വരും; ഭാര്യയും മകനേയും മറന്ന് ചുറ്റിക്കളി; മൂകാംബികയിൽ താലികെട്ടലുമായി കാമുകി ജോലി ചെയ്യുന്നിടത്തെല്ലാം ഭർത്താവാണെന്ന് പറയൽ; വിവാദമായപ്പോൾ ഭാര്യക്ക് 5000 രൂപ അയച്ച് ഭാഗ്യേഷ്; വൈറലായ ആ വാർത്ത സമ്മേളനത്തിന് പിന്നിലെ കഥ
- അച്ഛൻ മരിച്ചദിവസം അമ്മ അച്ഛന് കുടിക്കാൻ പാൽ കൊടുത്തിരുന്നുവെന്നും ഇതിനു ശേഷം അച്ഛന് നെഞ്ചുവേദന വന്നതെന്നും ഇളയ കുട്ടിയുടെ മൊഴി; മൃതദേഹ പരിശോധനയിലും വിഷം കണ്ടെത്തിയെന്ന് സൂചന; ആ 'അരുൺ' താനല്ലെന്ന് ജയിലിലുള്ള 'കോബ്രയും'; തൊടുപുഴയിലെ ആദ്യ മരണത്തിൽ വില്ലൻ 'അമ്മ വഴി ബന്ധുവോ'?
- അജ്നാസ് ആയി മാറിയത് കിരൺദാസ് എന്നയാളുടെ ഫേസ്ബുക്ക് ഐഡി; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് കിരൺദാസ് ജനുവരി 5ന് പൊലീസിൽ പരാതി നൽകി; ഹാക്ക് ചെയ്ത ഐഡിയിൽ മകൾക്കൊപ്പമുള്ള കെ സുരേന്ദ്രന്റെ ചിത്രത്തിൽ അശ്ലീല കമന്റിട്ടത് 24ന്; പ്രവാസി യുവാവും കിരൺദാസും കുറ്റക്കാരല്ലെങ്കിൽ പിന്നെ ഒളിഞ്ഞിരിക്കുന്ന ആ വില്ലനാര്?
- ജനിതകമാറ്റം പതിവായതോടെ വാക്സിനുകൾക്കൊന്നും കോവിഡിനെ നിയന്ത്രിക്കാനാവില്ല; വർഷങ്ങളോളം ഈ ദുരന്തം നീണ്ടുനിൽക്കും; ലോകത്തെ നിരാശപ്പെടുത്തി മൊഡേണ വാക്സിൻ കമ്പനിയുടെ പ്രസിഡണ്ട് രംഗത്ത്
- 45 കോടി രൂപയുടെ 123 കിലോ സ്വർണം, 1.04 കോടി രൂപ, 1900 അമേരിക്കൻ ഡോളർ, രണ്ടുവാഹനങ്ങൾ; റെയ്ഡിൽ പങ്കെടുത്തത് 200ൽ അധികം ഓഫിസർമാർ: കസ്റ്റംസ് ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണവേട്ടയിൽ കുറ്റപത്രം ഉടൻ
- സുഹൃത്ത് ഭർത്താവിനെ തട്ടിയെടുത്തെന്ന് ഭാര്യയുടെ പരാതി; ഭർത്താവുമായി വഴക്കിട്ട് പിരിഞ്ഞ സുഹൃത്ത് ഇപ്പോൾ തന്റെ ഭർത്താവിനൊപ്പമാണ് കഴിയുന്നതെന്നും അദ്ധ്യാപികയുടെ ആരോപണം; കുടുംബ ജീവിതം തകർന്ന നിലയിൽ; വാർത്താസമ്മേളനം നടത്തി വീട്ടമ്മ
- ജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കും; കടുത്തുരുത്തിയിൽ സാധ്യത സ്റ്റീഫൻ ജോർജിന്; പൂഞ്ഞാറിൽ കുളത്തുങ്കലിനൊപ്പം തോമസ് കുട്ടിയും പരിഗണനയിൽ; ചങ്ങനാശ്ശേരിയിൽ സുകുമാരൻ നായരുടെ സ്ഥാനാർത്ഥിയായി പ്രമോദ് നാരായണൻ വന്നേക്കും; ജോസ് കെ മാണി സ്ഥാനാർത്ഥി നിർണ്ണയം തുടങ്ങി
- കാനഡയിൽ മലയാളി യുവതിക്ക് ഭർത്താവിന്റെ ക്രൂരപീഡനം; ഭർത്താവ് നിർബന്ധ പൂർവ്വം ലഹരി നൽകി; വിസമ്മതിച്ചപ്പോൾ രാസവസ്തു ബലം പ്രയോഗിച്ച് വായിൽ ഒഴിച്ചു; സംസാര ശേഷി നഷ്ടമായി; ഇൻഫോപാർക്കിലെ ഐടി കമ്പനിയിൽ ഉദ്യോഗസ്ഥയായിരുന്ന യുവതി ജീവൻ നിലനിർത്തുന്നത് കഴുത്തിൽ ഘടിപ്പിച്ചിരിക്കുന്ന ട്യൂബുകളുടെ സഹായത്തോടെ
- രാജ്ദീപ് സർദേശായിക്ക് രണ്ടാഴ്ച്ച 'വിലക്കേർപ്പെടുത്തി' ഇന്ത്യ ടുഡേ; ഒരു മാസത്തെ ശമ്പളവും വെട്ടിക്കുറച്ചു; നടപടി റിപ്പബ്ലിക് ദിനത്തിലെ കർഷക മരണവുമായി ബന്ധപ്പെട്ട് വസ്തുതാ വിരുദ്ധമായ വാർത്ത റിപ്പോർട്ടിനെ തുടർന്ന്; ചാനൽ നടപടി സ്വീകരിച്ചത് സംഘപരിവാർ പ്രൊഫൈലുകൾ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ
- കർഷക റാലിക്കിടെ ഡൽഹിയിൽ മരിച്ചത് ഓസ്ട്രേലിയയിൽ നിന്നെത്തിയ 24കാരൻ; ഓസ്ട്രേലിയയിൽ നടന്ന വിവാഹത്തിന് പിന്നാലെ ഇന്ത്യയിലെത്തിയത് ബന്ധുക്കൾക്ക് വേണ്ടി വിവാഹ ആഘോഷം നടത്താൻ: ചൊവ്വഴ്ച നടന്ന സംഭവത്തിൽ കൊല്ലപ്പെട്ട കർഷകനെയും ചേർത്ത് കേസ് എടുത്ത് പൊലീസ്
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- സുഹൃത്ത് ഭർത്താവിനെ തട്ടിയെടുത്തെന്ന് ഭാര്യയുടെ പരാതി; ഭർത്താവുമായി വഴക്കിട്ട് പിരിഞ്ഞ സുഹൃത്ത് ഇപ്പോൾ തന്റെ ഭർത്താവിനൊപ്പമാണ് കഴിയുന്നതെന്നും അദ്ധ്യാപികയുടെ ആരോപണം; കുടുംബ ജീവിതം തകർന്ന നിലയിൽ; വാർത്താസമ്മേളനം നടത്തി വീട്ടമ്മ
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- 'നേരം വെളുക്കുന്നത് സത്യയുഗത്തിലേക്ക്; അപ്പോൾ മക്കൾ പുനർജനിക്കും'; രണ്ടു പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തി പട്ടിൽ പൊതിഞ്ഞുവെച്ചത് പെറ്റമ്മ തന്നെ; എല്ലാത്തിനും കൂട്ടായി നിന്നത് ഭർത്താവും; അന്ധവിശ്വാസം മൂലം യുവതികളെ കൊലപ്പെടുത്തിയത് അദ്ധ്യാപക ദമ്പതികൾ
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- ശരീരമാസകലം ചതവ്; 53 മുറിവുകളും; ജനനേന്ദ്രിയത്തിൽ ആറു മുറിവ്; എന്നിട്ടും കാമുകനൊപ്പം താമസിച്ചിരുന്ന യുവതിയുടെ മരണം ആത്മഹത്യയാക്കി പൊലീസ്; അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പിതാവിനോട് തട്ടിക്കയറി; മകൾ മരിച്ച് രണ്ടു വർഷമാകുമ്പോഴും നീതി കിട്ടാതെ മൈക്കിൾ-ദീപ് ദമ്പതികൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- എസ്എഫ്ഐ പ്രവർത്തനം മടുത്തപ്പോൾ ഹരിദ്വാറിൽ പോയി സന്യാസിയായി; നാട്ടിലെത്തിയ സ്വാമിക്ക് ആർ.എസ്.എസുകാർ മിത്രങ്ങളായി; ലോ അക്കാദമിയിൽ ചേർന്നു വക്കീലായി; കവിത കേട്ടു കണ്ണുനിറഞ്ഞ പെണ്ണിനെ കൈപിടിച്ചു ജീവിതത്തിൽ കൂടെകൂട്ടി; അനിൽ പനച്ചൂരാന്റെ വ്യക്തിജീവിതം ഇങ്ങനെ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍