ക്യാൻസാറാണെന്ന് കാർട്ടൂണിസ്റ്റ് പൊട്ടിക്കരഞ്ഞു കൊണ്ട് അറിയിച്ചെന്ന് ചെയർമാൻ; പിരിവ് തുടങ്ങാനും ആഹ്വാനം ചെയ്തു; സഹായത്തിന് മുന്നിട്ടിറങ്ങിയവർ വിളിച്ചു ചോദിച്ചപ്പോൾ അസുഖത്തെ കുറിച്ച് രോഗിക്ക് അറിയില്ല; കള്ളത്തരം തുറന്നുകാട്ടിയവരെ പടിക്ക് പുറത്താക്കി പ്രതികാരം; വരകളിലൂടെ ചിരി തീർക്കുന്നവർക്കിടയിൽ തമ്മിലടി ശക്തം; കേരളാ കാർട്ടൂൺ അക്കാദമി പൊട്ടിത്തെറിയുടെ വക്കിൽ; സുകുമാറിനെതിരെ പടയൊരുക്കം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളാ കാർട്ടൂൺ അക്കാദമിയിലെ ക്യാൻസർ രോഗ പിരിവ് പുതിയ വിവാദത്തിൽ. പ്രമുഖ കാർട്ടൂണിസ്റ്റിന് ക്യാൻസർ എന്ന് പറഞ്ഞ് ചെയർമാൻ സുകുമാർ പണപ്പിരിവ് നടത്തിയെന്നാണ് ആക്ഷേപം. എന്നാൽ തനിക്ക് ഡയബറ്റിക് രോഗം മാത്രമേയുള്ളൂവെന്ന് കാട്ടി ഈ കാർട്ടൂണിസ്റ്റ് ഫെയ്സ് ബുക്ക് പോസ്റ്റിട്ടതോടെയാണ് കള്ളി പൊളിഞ്ഞത്. ഇതിനെ ചോദ്യം ചെയ്തവർക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങുകയാണ് സുകുമാർ. ഇതിനെ പ്രതിരോധിക്കാൻ മറുപക്ഷവും കച്ചകെട്ടി ഇറങ്ങുമ്പോൾ വരകളുടെ ആശാന്മാർക്കിടയിൽ പോര് മുറുകുകയാണ്. രണ്ട് ചേരിയായി തിരിഞ്ഞ് കത്തയക്കും വാദപ്രതിവാദവും തുടരുകയാണ് കാർട്ടൂണിസ്റ്റുകൾ. അതിനിടെ കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറി സുധീർനാഥ്, വൈസ് ചെയർമാൻ ബി സഞ്ജീവ്, ട്രഷറർ ജയരാജ് വെള്ളൂർ എന്നിവർക്കെതിരെ പുറത്താക്കുന്നതിന് മുന്നോടിയായി കാരണം കാണിക്കൽ നോട്ടീസും സുകുമാർ അയച്ചു.
കേരളകാർട്ടൂൺഅക്കാദമിയുടെ2017ഓഗസ്റ്റ്27ന്എറണാകുളത്ത് നടന്ന നിർവ്വാഹക സമിതിയോഗത്തിൽ അക്കാദമിചെയർമാൻസുകുമാറാണ് ഒരു മുതിർന്ന കാർട്ടൂണിസ്റ്റിന് കാൻസറാണെന്ന്അറിയിച്ചത്. കാർട്ടൂണിസ്റ്റ്തന്നെപൊട്ടിക്കരഞ്ഞുകൊണ്ട് തനിക്ക്കാൻസറാണെന്ന്തന്നോട് പറഞ്ഞുഎന്നാണ്അദ്ദേഹംയോഗത്തെഅറിയിച്ചത്.അദ്ദേഹം സാമ്പത്തികമായിബുദ്ധിമുട്ടിലാണെന്നും ചെയർമാൻ അറിയിച്ചു. അദ്ദേഹത്തിന്ധനസഹായം നൽകാൻ അക്കാദമി അംഗങ്ങൾ മുന്നോട്ടുവരണമെന്നും ആദ്യ തുകയായ 1000രൂപ താൻനൽകുന്നതായും യോഗത്തിൽ ചെയർമാൻപ്രഖ്യാപിച്ചു. പിന്നീട് തനിക്ക് ക്യാൻസർ ഇല്ലെന്നെും മറാ രോഗമില്ലെന്നും കാർട്ടൂണിസ്റ്റ് തന്നെ വിശദീകരിച്ചിരുന്നു. സുകുമാറിനോട് രോഗത്തെ കുറിച്ച് പറഞ്ഞില്ലെന്നും വ്യക്തമാക്കി. ഇതോടെയാണ് കള്ളി പൊളിഞ്ഞത്. ഇത് ചർച്ചയായതോടെ എതിർ വിഭാഗത്തിനെ വെട്ടാനൊരുങ്ങുകയാണ് കാർട്ടുണിസ്റ്റ് സുകുമാർ. മൂന്ന് പേർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി.
സുധീർ നാഥ് അംഗങ്ങൾക്ക് അയച്ച കത്ത് പുറത്തായതോടെയാണ് കാർട്ടൂൺ അക്കാദമിയിലെ പ്രശ്നം പുറംലോകത്ത് എത്തിയത്. കേരള കാർട്ടൂൺ അക്കാദമിയുടെ തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയാണ് ഞാൻ. എക്കാലത്തും അംഗങ്ങളുടെ താൽപര്യങ്ങൾക്കായി പ്രവർത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ അതിനെല്ലാം വലിയ രീതിയിൽ തടസം വന്നിരിക്കുന്നു. അക്കാദമി വിഭാഗീയതയുടെ കൂടാരമായി എന്ന സത്യം എല്ലാവരേയും അറിയിക്കാനാണ് ഈ കത്ത് എഴുതുന്നത്. രണ്ടു മുന്നണികൾ മത്സരിക്കുന്നു. ചിലർ ജയിക്കുന്നു. തുടർന്ന് ഭരണം സുഗമമായി നടക്കുകയാണ് വേണ്ടത്. എത്രയോ സംഘടനകൾ അങ്ങനെയുണ്ട്. പക്ഷേ ഇവിടെ നേരെ മറിച്ചാണ്. അക്കാദമിയിലെ ഈ വിഭാഗിയ പ്രവർത്തനങ്ങൾക്ക് എല്ലാം നേതൃത്യം നൽകുന്നത് നമ്മളെല്ലാം ബഹുമാനിച്ചിരുന്ന മുതിർന്ന കാർട്ടൂണിസ്റ്റ് സുകുമാറാണെന്നത് പകൽ പോലെ യഥാർത്ഥ്യമാണ്-സുധീർനാഥ് കത്തിൽ പറയുന്നു.
കേരള കാർട്ടൂൺ അക്കാദമി തിരഞ്ഞെടുപ്പിൽ ഒരു വിഭാഗത്തിന്റെ നേതാവായി പ്രവർത്തനം തുടങ്ങിയ മുതിർന്ന കാർട്ടൂണിസ്റ്റ് സുകുമാർ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്, 101 വോട്ടിൽ ഉണ്ണിക്കൃഷ്ണനേക്കാൾ ഒരു വോട്ട് കുടുതൽ. ഞാനും ഒരു വോട്ടിന് ജയിച്ചതാണ്. പക്ഷേ, എന്നോട് തോറ്റയാളെ മുന്നണി കൺവീനർ എന്ന സാങ്കൽപിക കസേരയിൽ പ്രതിഷ്ഠിച്ചു കൊണ്ടാണ് അദ്ദേഹം ഈ നീക്കങ്ങൾ തുടങ്ങിയത്..! ജനാധിപത്യം കാറ്റിൽ പറത്തി സംഘടനയെ പോക്കറ്റിൽ കൊണ്ടു നടക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. പക്ഷേ ചെയർമാൻ അങ്ങനെയല്ല. ഏറ്റവും ഒടുവിൽ എന്നെയും ചെയർമാന്റെ എതിർ ചേരിയിൽ ജയിച്ചവരേയും പുറത്താക്കാനുള്ള നീക്കത്തിൽ എത്തി നിൽക്കുന്നുവെന്നും സുധീർനാഥ് വിശദീകരിക്കുന്നു.ഇതിനൊപ്പം നിരവധി ആരോപണങ്ങളും സുകുമാറിനെതിരെ ഉയരുന്നുണ്ട്. മറ്റുള്ളവരെ നിശബ്ദനാക്കാനും കുതതന്ത്രങ്ങൾ നടത്തുന്നുവെന്നാണ് ആരോപണം. ഇതെല്ലാം അംഗങ്ങൾക്കിടയിൽ കത്തായി പ്രചരിക്കുന്നുണ്ട്.
കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറിയുടെ പത്രക്കുറിപ്പുകൾ കൊടുക്കരുതെന്നും, ചെയർമാൻ നൽകുന്ന പത്രക്കുറിപ്പ് നൽകിയാൽ മതിയെന്നും പത്ര ഓഫീസിൽ പറഞ്ഞു. സി പി എം കോട്ടയം ജില്ലാ സെക്രട്ടറി വഴിയായിരുന്നു അത്. അതിൻ പ്രകാരം അനിൽ വേഗ പത്ര സ്ഥാപനങ്ങളിൽ ചെയർമാന്റെ പത്രകുറിപ്പുകൾ എത്തിച്ചു. കാർട്ടൂൺ രംഗത്ത് ഏറ്റവും സജ്ജീവമായി നിൽക്കുന്ന ഒരു പ്രമുഖ കാർട്ടൂണിസ്റ്റും അക്കാദമി അംഗവുമായ വ്യക്തിക്ക് കാൻസറാണെന്ന് നിർവ്വാഹക സമിതിയെ തെറ്റിദ്ധരിപ്പിച്ചതും ചെയർമാൻ സുകുമാർ തന്നെയെന്നും സുധീർ പറയുന്നു. അതിന്റെ പേരിൽ പണപ്പിരിവിന് തുടക്കം കുറിച്ച അദ്ദേഹത്തിന്റെയും അതിനു കൂട്ടുനിന്ന അനിലിന്റെയും ദിലീപിന്റെയും നടപടി മനുഷ്യത്ത്വമില്ലാത്തതാണ്. തികഞ്ഞ മനുഷ്യാവകാശ ലംഘനവുമാണ്. നാളിത് വരെ അതെപ്പറ്റി ഒരു ഖേദപ്രകടനം പോലും നടത്താത്ത ചെയർമാനിൽ അംഗങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ് സുധീറിന്റെ വിശദീകരണം. കത്തിലൂടെ ഇക്കാര്യം അംഗങ്ങളെ അദ്ദേഹം അറിയിക്കുകയും ചെയ്തു. ഇതോടെയാണ് കാർട്ടുൺ അക്കാദമിയിലെ പ്രശ്നങ്ങൾ മറനീക്കി പുറത്തുവരുന്നത്.
കാൻസർ രോഗത്തിന്റെ ചെയർമാൻ നിർവ്വാഹക സമിതിയിൽ വിഷയം അവതരിപ്പിക്കുന്നതിനേറെയും പണപ്പിരിവ് നടത്താൻ ആഹ്വാനം ചെയ്യുന്നതിന്റേയും, ആദ്യ സംഭാവനയായ 1000 രൂപ നൽകുന്നു എന്ന് പ്രഖ്യാപിക്കുന്നതിന്റേയും തെളിവുകൾ അവതരിപ്പിക്കാൻ സെക്രട്ടറി എന്ന നിലയിൽ ഒരുക്കമാണെന്നും സുധീർ പറയുന്നു. അക്കാദമിയുടെ രണ്ടാമത് നിർവ്വാഹക സമിതി യോഗം ഓഗസ്റ്റ് 27ന് എറണാകുളത്ത് ചേർന്നപ്പോൾ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പ്രസന്നൻ ആനിക്കാടിനേയും, എ. സതീഷിനേയും ചെയർമാൻ സ്വന്തം നിലയിൽ പ്രത്യേകം ക്ഷണിച്ച് വരുത്തി ആദ്യാവസാനം പങ്കെടുപ്പിച്ചത് മാന്യതയാണോ എന്ന് ചർച്ചയും സജീവമാണ്. ചെയർമാൻ തന്നിഷ്ടപ്രകാരം പരിപാടികൾ തീരുമാനിക്കുന്നു, നടപ്പാക്കുന്നു.. ഇടയ്ക്കിടെ ചെയർമാൻ സ്വന്തം നിലയ്ക്ക് നിർവ്വാഹക സമിതി വിളിക്കുന്നത് സൊസൈറ്റി ആക്റ്റ് പ്രകാരം അംഗീകാരമില്ലാത്തതാണ്. സെക്രട്ടറിയേയും ട്രഷററിനേയും മാറ്റി നിർത്തിയുള്ള ചെയർമാന്റെ നടപടി അംഗങ്ങൾ ചോദ്യം ചെയ്യണം. അക്കാദമി കാര്യങ്ങൾ കൂടി ആലോചിക്കുന്നില്ല. മറ്റൊരു ഹിറ്റ്ലർ ' ... തിരുവനന്തപുരമായതിനാൽ സർ സിപി എന്ന വിശേഷണം ചേരുമെന്നാണ് സുകുമാറിനെതിരെ ഉയരുന്ന പരിഹാസം,
നർമ്മ കൈരളി പോലെ കാർട്ടൂൺ അക്കാദമിയും കുടുംബ സ്വത്താണെന്ന ധാരണ അംഗങ്ങൾ ചോദ്യം ചെയ്യണം. അക്കാദമിയുടെ പല പരിപാടികളും സെക്രട്ടറി പോലും അറിയുന്നില്ല എന്നത് വിഭാഗിയതയുടെ നേർക്കാഴ്ച്ചയാണ്. കോട്ടയത്ത് സ്ക്കൂൾ ക്യാമ്പ് നടത്തി ജില്ലാ ക്യാമ്പ് എന്ന് അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചു. (ക്യാമ്പിൽ പങ്കെടുത്തവരെല്ലാം ഒരേ യൂണിഫോം ...?) കോട്ടയത്തുള്ള അംഗങ്ങളെ പരിപാടിക്ക് വിളിച്ചതുമില്ല. കേരള കാർട്ടൂൺ അക്കാദമി മുഖ പത്രമായ കാർട്ടൂൺ ജാലകത്തിന്റെ എഡിറ്ററായി ചെയർമാൻ സുകുമാർ നിർദ്ദേശിക്കപ്പെടുകയും, ചെയർമാന്റെ വരുതിക്ക് നിൽക്കുന്ന അഞ്ച് പേരെ പത്രാധിപ സമിതിയിൽ അംഗമാക്കുകയും ഉണ്ടായി. പത്രാധിപ സമിതിയിൽ പക്ഷേ, സെക്രട്ടറിയേയും, ട്രഷററേയും ഒഴിവാക്കി. ഇപ്പോൾ അതിലേക്ക് സൃഷ്ടികൾ ചോദിച്ചു വാങ്ങുന്നത് രണ്ടാം മെയിൽ ഐഡി കൈകാര്യം ചെയ്യുന്ന അനിൽ വേഗ..! ഇവരുടെ കോഓഡിനേഷൻ ശരിയല്ല എന്നതിന്റെ തെളിവാണ് പരിപാടികളിലെ ശുഷ്കമായ പങ്കാളിത്തം...-ഇങ്ങനെ പോകുന്ന സുകുമാറിനെതിരായ ആരോപണങ്ങൾ.
കമ്മിഷൻ കാർട്ടൂൺ അക്കാദമിയുടെ ശാപമാണെന്ന് പറഞ്ഞ ചെയർമാൻ ആദ്യ നിർവ്വാഹക സമിതി യോഗത്തിൽ തന്നെ അത് വേണ്ടെന്ന് തീരുമാനിച്ചു. പരസ്യത്തിനും സ്പോൺസർഷിപ്പിനും 20 ശതമാനം കമ്മിഷൻ നൽകാമെന്ന് രണ്ടാം നിർവ്വാഹക സമിതിയിൽ തിരുത്തൽ വരുത്തി. ഒരു വ്യവസ്ഥ മാത്രം. അക്കാദമി അംഗങ്ങളുടെ പേരിൽ കമ്മിഷൻ നൽകില്ലെന്നും ഉണ്ട്. ഇതും വിമർശനങ്ങൾക്ക് ഇടനൽകുന്നു.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്