ഡാഷ് ബോർഡിലെ പഠനം സഹകരണത്തിലേക്കും! ഷിബു ബേബി ജോണിനെ വിമർശിച്ചതും അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയതുമെല്ലാം ഇനി മറക്കാം; ചീഫ് സെക്രട്ടറിയും സംഘവും പോയപ്പോഴുണ്ടായ വിവാദവും മുഖവിലയ്ക്കെടുക്കില്ല; മോദിയുടെ വികസനം പഠിക്കാൻ കേരള ബാങ്കും; ഗോപി കോട്ടമുറിക്കലും കൂട്ടരും ഗുജറാത്തിലേയ്ക്ക് പോകുമ്പോൾ
വിനോദ് പൂന്തോട്ടം
കോഴിക്കോട്: രണ്ടാം പിണറായി സർക്കാരിനെ പ്രതികൂട്ടിൽ നിർത്താൻ പ്രതിപക്ഷത്തിന് ആയുധമായിരിക്കുകയാണ് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അടക്കമുള്ള ഉന്നതലതല സംഘത്തിന് ഗുജറാത്തിലേയ്ക്ക് പഠനയാത്ര പോകാൻ സംസ്ഥാന സർക്കാർ നൽകിയ അനുമതി. ദേശീയതലത്തിൽ മോദിക്കും ബിജെപി യ്ക്കും എതിരെ സമാന ചിന്താഗതിക്കാരായ രാഷ്ട്രയെക്കാരെ അണിനിരത്തി സി പി എം തന്നെ പല വിഷയങ്ങളിലും മുന്നിൽ നിന്നും സമരം നയിക്കുമ്പോഴാണ് പാർട്ടിയുടെ കേരളത്തിലെ സംസ്ഥാന കമ്മിറ്റി അംഗവും കർഷക സംഘം ദേശീയ നേതാവുമായ ഗോപി കോട്ടമുറിക്കലിന്റെ നേതൃത്വത്തിൽ കേരള ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരും ഭരണസമിതിയിലെ തെരെഞ്ഞടുക്കപ്പെട്ട അംഗങ്ങളും ഗുജറാത്തിലേയ്ക്ക് പോകുന്നത്. 2003 ലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഗുജറാത്തിലെ നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാൻ ഗുജറാത്തിൽ പോയ അന്നത്തെ തൊഴിൽ മന്ത്രിയെ പ്രതിപക്ഷനേതാവായിരുന്ന വി എസ്. അച്യുതാനനനും സി പി എമ്മും കണക്കിന് പരിഹസിച്ചിരുന്നു. ഗുജറാത്തിൽ എത്തി മോദിയെ കണ്ടതിന്റെ പേരിലാണ് ഷിബു വിമർശനം ഏറ്റുവാങ്ങേണ്ടി വന്നത്.
ഗുജറാത്തിൽ നിന്നും ഒന്നും പഠിക്കാനില്ലന്ന് അന്ന് നിലപാടെടുത്ത സി പി എം ന്റെയും പിണറായിയുടെയും ഇരട്ടത്താപ്പാണ് ഗോപി കോട്ട മുറിക്കലിന് ഗുജറാത്തിൽ പോകാൻ അനുമതി നൽകിയതോടെ വന്നു ചേർന്നിരിക്കുന്നത്. സർക്കാർ അനുമതി ലഭിച്ചുവെങ്കിലും യാത്ര തിയ്യതി നിശ്ചയിച്ചിട്ടില്ലന്നാണ് കേരള ബാങ്ക് അധികൃതർ പറയുന്നത്. ക്ഷീരമേഖലയിലെ പദ്ധതികളും മൂല്യവർദ്ധിത ഉൽപാദനത്തിനായുള്ള ആധുനീക സംവിധാനങ്ങളും പഠിക്കാനാണ് കേരളബാങ്ക് സംഘം ഗുജറാത്തിലെ ബനാസിലേക്ക് പോകുന്നത് ഗുജറാത്തിലെ മികച്ച ക്ഷീരപദ്ധതി മേഖലയമാണ് ബനാസ് ക്ഷീരോൽപാദക യൂണിയന് കീഴിലുള്ള പ്രദേശം. ഏഷ്യയിലെ ഏറ്റവും വലിയ മിൽക് പ്ലാന്റാണ് ഇവിടെയുള്ളത്. ഈ ഗുജറാത്ത് മാതൃകയിൽ കേരളത്തിലെ ക്ഷീരമേഖലയിലെ സംരംഭങ്ങളിലേക്ക് സ്വീകരിക്കാനാകുമോയെന്ന പരിശോധനയാണ് കേരളബാങ്ക് നടക്കുന്നത്.
കേരളബാങ്ക് ചെയർമാർ ഗോപി കോട്ടമുറിക്കലിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ഗുജറാത്തിലെ ബനാസ് സന്ദർശിക്കുന്നത്. ഇതിനുള്ള ചെലവ് കേരളബാങ്ക് വഹിക്കണമെന്ന നിബന്ധനയിലാണ് സർക്കാർ യാത്രയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. വൈസ് ചെയർമാൻ എം.കെ.കണ്ണൻ, ഭരണസമിതി അംഗങ്ങളായ പി.ഗഗാറിൻ, എസ്.ഹരിശങ്കർ, ബോർഡ് ഓഫ് മാനേജ്മെന്റ് അംഗങ്ങളായ അഡ്വ.മാണി വിതയത്തിൽ, ഡോ.ജിജു പി.അലക്സ്, ചീഫ് ജനറൽമാനേജർ റോയ് എബ്രഹാം, ജനറൽ മാനേജർ അനിൽകുമാർ എന്നിവരാണ് സംഘത്തിലുള്ള മറ്റുള്ളവർ.
ഗുജറാത്ത് സംസ്ഥാന സഹകരണ ബാങ്കിലും സംഘം സന്ദർശിക്കുന്നുണ്ട്. സംസ്ഥാന ബാങ്ക് എന്ന നിലയിൽ ഗുജറാത്ത് സംസ്ഥാന സഹകരണ ബാങ്ക് നടത്തുന്ന പ്രവർത്തനങ്ങളാണ് പഠിക്കുന്നത്. ഇതിൽ കേരളത്തിന് സ്വീകരിക്കാവുന്ന മാതൃക ഇവിടെ നടപ്പാക്കാനുള്ള സാധ്യതയാണ് തേടുന്നത്. പ്രാദേശിക സഹകരണ മേഖലയിൽ ഗുജറാത്ത് സംസ്ഥാന ബാങ്കിന്റെ ഇടപെടൽ ശ്ലാഘനീയമാണെന്ന് കേന്ദ്രസഹകരണ മന്ത്രാലയം വിലയിരുത്തിയിട്ടുണ്ട്. ത്രിതല സഹകരണ രീതി മാറ്റേണ്ടതില്ലെന്ന നിർദ്ദേശം തത്വത്തിൽ അംഗീകരിച്ചതും ഗുജറാത്ത് സഹകരണ ബാങ്കിന്റെ പ്രവർത്തന രീതി കൂടി അടിസ്ഥാനമാക്കിയാണ്.
കോട്ടമുറിക്കലിനെ ആകർഷിച്ചത് ഗുജറാത്തിലെ ക്ഷീര വിപ്ളവം
1969ൽ തുടങ്ങിയതാണ് ബനാസിലെ ക്ഷീരപ്ലാന്റ്. ഈ യൂണിയന് കീഴിൽ മൂന്നരലക്ഷം ക്ഷീരകർഷകരുണ്ട്. ഇവർക്കായി 16ലക്ഷം കന്നുകാലികളുമുണ്ട്. വീടുതളിൽനിന്ന് തുടങ്ങി പ്ലാന്റിൽ പാൽ എത്തുന്നതുവരെയുള്ള ക്രമീകരണവും, പ്ലാന്റിൽനിന്ന് ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ചുള്ള മൂല്യവർദ്ധിത ഉൽപാദനവും, അതിന് അമൂൽ ബ്രാൻഡിലുള്ള വിപണന ശൃംഖലയുമാണ് ഗുജറാത്തിലെ ക്ഷീരസഹകരണ മാതൃകയുടെ പ്രത്യേകത.
ഒരോദിവസവും രാവിലെ അഞ്ചുമണിക്ക് വീടുകളിൽനിന്നുള്ള പാൽ ശേഖരണം തുടങ്ങും. വീട്ടുകാർക്ക് എത്തിക്കാൻ പ്രാദേശിക കളക്ഷൻ സെന്ററുകളാണുള്ളത്. ഇവയൊന്നു ക്ഷീരസംഘങ്ങളായി പ്രവർത്തിക്കുന്ന പോലുമല്ല. വ്യക്തിഗത ശേഖരണം പോലുമുണ്ട്. ഇങ്ങനെ ശേഖരിച്ച പാൽ കേന്ദ്രകീത ശേഖരണ കേന്ദ്രത്തിൽ എത്തിക്കും. അവിടെനിന്ന് ബാനാസിലെ പ്ലാന്റിലേക്ക് മിൽക്ക് ടാങ്കർ ലോറികളിലായി കൊണ്ടുപോകും. പ്രതിദിനം 50ലക്ഷം ലിറ്റർപാൽ ഇങ്ങനെ ബനാസിലെത്തുന്നുണ്ട്. അതായത്, ഒരുകർഷകന് ശരാശരി 14ലിറ്റർ പാലിന്റെ വരുമാനമാണ് ലഭിക്കുന്നത്. കർഷകന് മെച്ചപ്പെട്ട ജീവനോപാദി ഉറപ്പാക്കാനാകുന്നുവെന്നതാണ് ഈ ഗുജറാത്ത് രീതിയുടെ പ്രത്യേകത. എന്തായാലും ഗോപി കോട്ട മുറിക്കലിന്റെ യാത്ര വിവാദമാകുകയും സി പി എമ്മിനുള്ളിൽ തന്നെ മുറുമുറുപ്പ് ഉയരുകയും ചെയ്ത സാഹചര്യത്തിൽ പാർട്ടി കേന്ദ്രങ്ങൾ യാത്രയെ എങ്ങനെ ന്യായീകരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
ഭരണ സംവിധാനം ചടുലമാക്കാനും പദ്ധതികൾ അതിവേഗം പൂർത്തിയാക്കാനും അക്കാര്യം മുഖ്യമന്ത്രിക്ക് ദിനംപ്രതി നിരീക്ഷിക്കാനും ഗുജറാത്തിൽ നടപ്പാക്കിയ ഓൺലൈൻ സംവിധാനമായ ഡാഷ് ബോർഡിനെ കുറിച്ച് പഠിക്കാൻ രണ്ടാം പിണറായി സർക്കാർ കഴിഞ്ഞ ഏപ്രിലിൽ സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയിയെ അയച്ചത് വിവാദമായിരുന്നു. ഗുജറാത്തിലെ വികസന മാതൃക അംഗീകരിക്കാൻ തയ്യാറാകാതെ നിരന്തരം വിമർശിച്ചിരുന്നവർ, ഇപ്പോൾ അതു കേരളത്തിലും നടപ്പാക്കാൻ പോകുന്നുവെന്നാണ് പ്രതിപക്ഷം ആക്ഷേപം ഉയർത്തിയത്. ചീഫ് സെക്രട്ടറിയും അദ്ദേഹത്തിന്റെ സ്റ്റാഫ് ഓഫീസറായ ഐ.എ.എസ് ഉദ്യോഗസ്ഥൻ എൻ.എസ്.കെ ഉമേഷും അഹമ്മദാബാദിൽ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയാണ് വിവാദത്തിന് വഴിവെച്ചത്.
ഗുജറാത്ത് ക്ഷണിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമാണ് ഇരുവരും ഡാഷ് ബോർഡിനെ കുറിച്ച് പഠിക്കാൻ പോയത്. . മുഖ്യമന്ത്രി സിൽവർ ലൈൻ പദ്ധതിക്ക് അനുമതി തേടി സന്ദർശിച്ചപ്പോഴാണ്, ചുവപ്പുനാടയിൽ കുടുങ്ങാതെ പദ്ധതികൾ യഥാസമയം നടപ്പാക്കാൻ ഈ നിരീക്ഷണ സംവിധാനം നല്ലതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപദേശിച്ചത്.
ഡാഷ് ബോർഡിൽ മുഖ്യമന്ത്രി എല്ലാം കാണും
കമ്പ്യൂട്ടറൈസ് ചെയ്തു കഴിഞ്ഞ സർക്കാർ വകുപ്പുകളിലെ ദൈനംദിന ഭരണകാര്യങ്ങളുടെ ഡേറ്റകൾ ഡാഷ് ബോർഡ് എന്ന സംവിധാനത്തിലേക്ക് അപ് ലോഡ് ചെയ്യും. വലിയ പദ്ധതികളുടെ ഓരോദിവസത്തെ പുരോഗതിയും തീരുമാനങ്ങളും ഡാഷ് ബോർഡിലേക്ക് അപലോഡ് ചെയ്യാനാവും. വീഡിയോ കോൺഫറൻസ് അടക്കമുള്ള സംവിധാനമായതിനാൽ ഏതുതലത്തിലുള്ള ഉദ്യോഗസ്ഥനുമായും മുഖ്യമന്ത്രിക്ക് ബന്ധപ്പെടാനും നിർദ്ദേശങ്ങൾ നൽകാനും കഴിയും.
വകുപ്പുകളുടെ പ്രവർത്തനം മികച്ചതാണെങ്കിലും മോശമാണെങ്കിലും മുഖ്യമന്ത്രിക്ക് നേരിട്ട് ബോധ്യമാവും. ഓൺലൈൻ സംവിധാനങ്ങൾ ഒരുക്കിയത് നാഷണൽ ഇൻഫോമാറ്റിക് സെന്റർ ആണ്. മോദി മുഖ്യമന്ത്രിയായിരിക്കേ ജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണാൻ സ്വാഗത് എന്ന പേരിൽ വീഡിയോ കോൺഫറൻസ് സംവിധാനം നടപ്പാക്കിയിരുന്നു. പരാതിക്കാരുടെ സാന്നിദ്ധ്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അപ്പോൾത്തന്നെ സമാധാനം ബോധിപ്പിക്കുന്ന സംവിധാനമായിരുന്നു അത്.അതിനെ മാതൃകയാക്കി വിജയ് രൂപാണി മുഖ്യമന്ത്രിയായിരിക്കേ ഗുജറാത്തിനുവേണ്ടി വികസിപ്പിച്ചതാണ് ഡാഷ് ബോർഡ് .
2001ലെ ഗോധ്ര കലാപത്തിന്റെയും വംശഹത്യയുടെയും മറ്റും പശ്ചാത്തലത്തിൽ കേരളത്തിലെ പ്രമുഖ കക്ഷികളെല്ലാം ഗുജറാത്ത് ഭരണത്തെ വിമർശിക്കാറുണ്ട്. അതിനിടെ 2009-ൽ മോദി ഭരണത്തെ മാതൃകയാക്കണമെന്ന് പ്രസ്താവിച്ചതിനാണ് അന്നത്തെ സിറ്റിങ് എംപി കൂടിയായിരുന്ന അബ്ദുള്ള കുട്ടിയെ സി പി എം പുറത്താക്കിയത്. ഗൾഫ് സന്ദർശനത്തിനിടെയായിരുന്നു വിവാദ പരാമശം. അതിന് മുൻപ് ഹർത്താൽ വിരുദ്ധ പ്രസ്താവന നടത്തിയും മതവിശ്വാസവുമായി ബന്ധപ്പെട്ട് പാർട്ടി നിലപാടുകളിൽ മാറ്റം വരുത്തണമെന്ന് ആവിശ്യപ്പെട്ടതും സി പി എം ന് തലവേദന സൃഷ്ടിച്ചിരുന്നു. സി പി എമ്മിൽ നിന്നും പുറത്താക്കപ്പെട്ട അബ്ദുള്ള കുട്ടി കോൺഗ്രസിൽ ചേക്കേറിയെങ്കിലും മോദി സ്തുതി കാരണം കോൺഗ്രസും അബ്ദുള്ള കുട്ടിയെ തള്ളി പറഞ്ഞു
ഇതോടെ ബിജെപിയിലേയ്ക്ക് ചേക്കേറിയ അബ്ദുള്ള കുട്ടി ഇന്ന് ബിജെപി യുടെ ഉപാദ്ധ്യക്ഷനാണ്. രണ്ടര മാസം മുൻപ് സോളാർ പീഡന കേസുമായി ബന്ധപ്പെട്ട് സി ബി ഐ തിരുവനന്തപുരം യൂണീറ്റ് അബ്ദുള്ള കുട്ടിയെ ചോദ്യം ചെയ്തിരുന്നു. സി പി എം ഗുജറാത്ത് യാത്ര വിഷയം ഗൗരവ്വമായി എടുത്താൽ കേരള ബാങ്ക് പ്രസിഡന്റ് പ്രതികൂട്ടിലാവും. അതുകൊണ്ട് തന്നെ ഗോപി കോട്ട മുറിക്കലും സംഘവും യാത്ര റദ്ദാക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്