അഭിരാമിയെ ആത്മഹത്യയ്ക്ക് തള്ളിയിട്ട കേരള ബാങ്കിന് നാഥനില്ല; മനംമടുത്ത ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഒന്നര മാസമായി അവധിയിൽ; പുതിയ മേധാവിയെ തേടി പരസ്യം കൊടുത്തിട്ടും ആരും അപേക്ഷിക്കുന്നില്ല; ഷെഡ്യൂൾ ബാങ്കായി ഉയർന്നിട്ടും ബാലാരിഷ്ടത മാത്രം; ജപ്തി നേരിടുന്ന കുടുംബങ്ങളെക്കാൾ വലിയ പ്രതിസന്ധിയിൽ കേരള ബാങ്ക്
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: കൊല്ലത്തെ ശൂരാനാടുള്ള വീടിന് മുന്നിൽ ജപ്തി നോട്ടീസ് പതിപ്പിച്ച് അഭിരാമിയെന്ന പെൺകുട്ടിയെ കൊലയ്ക്ക് കൊടുത്ത കേരള ബാങ്കിൽ അസാധാരണ പ്രതിസന്ധി. ബാങ്കിന്റെ നാഥനായ ചീഫ് എക്സിക്യട്ടൂവ് ഓഫീസർ അവധിയിൽ പോയി. മുവാറ്റുപുഴയിൽ സമാന സാഹചര്യം ഉണ്ടായപ്പോഴെ സി ഇ ഒ പി.എസ് രാജൻ വായ്പ തിരിച്ചു പിടിക്കുന്നതിൽ നിന്നും പ്രാകൃത നടപടികൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും കുറ്റക്കാരെ സംരക്ഷിക്കരുതെന്ന് നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. അന്ന് മാത്യു കുഴൽ നാടൻ ജപ്തി നടപടി നേരിട്ട കുടംബത്തിന്റെ കടബാധ്യത ഏറ്റെടുത്തിരുന്നു.
ഒരു ഷെഢ്യൂൾ ബാങ്കായി ഉയർന്നെങ്കിലും സംവിധാനത്തിലും മറ്റു കാര്യങ്ങളിലും ബാലാരിഷ്ടത മാറാത്ത ഒരു സഹകരണ ബാങ്കു തന്നെയാണ് കേരള ബാങ്ക്. ഇതാണ് സി ഇ ഒ യ്ക്ക് ബാങ്കിൽ തുടരാൻ താല്പര്യമില്ലാത്തതിന് കാരണം. അദ്ദേഹം രാജി സന്നദ്ധത അറിയിച്ച് മാസങ്ങൾക്ക് മുമ്പ് തന്നെ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിയെ നേരിൽ കണ്ടിരുന്നു. എന്നാൽ പുതിയ ആളു വരുന്നത് വരെ തുടരാനായിരുന്നു നിർദ്ദേശം. 2019 നവംബറിൽ കേരള ബാങ്കിനെ നമ്പർ വൺ ആക്കാനാണ് പി എസ് രാജൻ എത്തുന്നത്. പൊതു മേഖലാ ബാങ്കിൽ മൂന്ന് പതിറ്റാണ്ടിലേറെ പരിചയമുള്ള രാജനെ കേരള ബാങ്കിൽ എത്തിച്ചത് തന്നെ അന്നത്തെ സഹകരണ മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ വിഷന്റെ കൂടി ഭാഗമായിരുന്നു.
യൂണിയൻ ബാങ്കിന്റെ ജനറൽ മാനേജർ സ്ഥാനത്തു നിന്നും എത്തിയ രാജൻ മുൻഗണന വായ്പ, വായ്പ നയം, ഇൻഫർമേഷൻ ടെക്നോളജി, ഇങ്ങനെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധൻ കൂടിയായിരുന്നു. എന്നാൽ കേരള ബാങ്കിൽ എത്തിയ അദ്ദേഹത്തെ ആദ്യം നേരിട്ടത് യൂണിയനുകാർ തന്നെയായിരുന്നു. ഭരണ സൗകര്യത്തിനും മികച്ച മുന്നേറ്റത്തിനും അദ്ദേഹം കൊണ്ടു വന്ന പരിഷ്ക്കാരങ്ങൾ അട്ടിമറിച്ചു. സ്ഥലം മാറ്റ ഉത്തരവുകൾ മരവിപ്പിച്ചു. വിരമിച്ച പ്രതിഭകളായ ഉദ്യോഗസ്ഥരെ നിർണായക സ്ഥാനങ്ങളിൽ എത്തിക്കാൻ അദ്ദേഹം നടത്തിയ നീക്കവും ഫലം കണ്ടില്ല. ഒടുവിൽ യൂണിയനോടും ഹെഡ് ഓഫീസിലെ ലോബികളോടും തോറ്റ ശേഷമാണ് പി എസ് രാജൻ പടി ഇറങ്ങാൻ തീരുമാനിച്ചത്.
പുതിയ ആളു വരുന്നത് വരെ തുടരണമെന്ന നിർദ്ദേശം പാലച്ചാണ് അദ്ദേഹം തുടർന്നത്. എന്നാൽ ഒന്നര മാസം മുൻപ് അവധിയിൽ പോയ അദ്ദേഹം യു കെ യിലേക്ക് പോകുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിൽ പുതിയ സി ഇ ഒയെ നിയിമക്കാൻ നടത്തിയ നോട്ടിഫിക്കേഷൻ അനുസരിച്ച് മികച്ച ആരെയും കിട്ടിയിട്ടില്ല എന്നാണ് വിവരം. ഇവിടെ പ്രശ്നങ്ങൾ കാരണം ദേശസാൽകൃത ബാങ്കളിൽ ഉന്നത തസ്തികകളിൽ ഇരുന്ന പലരും ഇങ്ങോട്ടു വരാൻ താൽപര്യം കാട്ടിയിട്ടില്ല.
കേരള ബാങ്കിന്റെ നിലവിലെ സ്ഥിതി മനസിലാക്കി പലരും വരാൻ മടിക്കുകയാണ്. പ്രതിസന്ധിക്കിടെ ബാങ്കിന്റെ ജനറൽ ബോഡി വിളിച്ചു ചേർത്തിരിക്കുകയാണ് മാനേജ്മെന്റ്. ഈ മാസം 28ന് കഴക്കൂട്ടം അൽസാജ് ഹോട്ടലിലാണ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാർ അടക്കം 1500ലധികം പേരെ ക്ഷണിച്ചിരിക്കുന്നത്. ബാങ്ക് രൂപീകരിച്ച് ഒരു വർഷത്തിനകം നമ്പർ ഒൺ ആകുമെന്നായിരുന്നു പ്രഖ്യാപനം. നിക്ഷേപത്തിലും ബ്രാഞ്ചുകളിലും അടക്കം നമ്പർ വൺ ആയ എസ് ബി ഐ യെ മൂക്ക് കുത്തിപ്പിക്കുമെന്നും പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നു. ഡി സി ബി ആയിരുന്നപ്പോൾ കിട്ടിയ സർവ്വീസുകൾ പോലും പ്രാഥമിക സർവീസ് സഹകരണ സംഘങ്ങൾക്ക് കേരള ബാങ്കിൽ നിന്നും ലഭിക്കുന്നില്ല. ഇക്കാര്യം ബാങ്ക് പ്രസിഡന്റുമാർ തന്നെ ജനറൽ ബോഡിയിൽ ഉന്നയിക്കും.
രൂപീകരിച്ചയിടത്തു തന്നെ നിൽക്കുന്നതല്ലാതെ ഒരു മുന്നേറ്റവും ഉണ്ടാക്കാൻ കേരള ബാങ്കിന് ആയിട്ടില്ല. മാത്രമല്ല വായ്പ മുടങ്ങുന്നവരെ ന്യൂ ജെൻ ബാങ്കുകളെ പോലെ വിരട്ടുന്ന ശീലവും കൂടി വരുന്നു. സമീപനത്തിൽ മാറ്റം വരുത്തിയാൽ തന്നെ മുടങ്ങിയ വായ്പകൾ ആൾക്കാർ തിരിച്ചടക്കം. എന്നാൽ ഭീഷണിയും നോട്ടീസും കൂടി വരുന്നതോടെയാണ് ആൾക്കാർക്കും എതിർപ്പുണ്ടാക്കുന്നത്. ഇതിനിടെ കൊല്ലത്തെ അഭിരാമിയുടെ മരണത്തിൽ കലാശിച്ച വീടിനു മുൻപിൽ ജപ്തി നോട്ടിസ്പതിച്ചതിൽ കേരള ബാങ്കിന് വീഴ്ച പറ്റിയെന്ന കൊല്ലം സഹകരണജോയിന്റ് രജിസ്റ്റ്രാറുടെ പ്രാഥമിക റിപ്പോർട്ട് പുറത്തു വന്നു.
അഭിരാമിയുടെ പിതാവ് അജികുമാറാണ് കേരള ബാങ്കിൽ നിന്ന് വായ്പ എടുത്തിരുന്നത്. അദ്ദേഹം സ്ഥലത്തുണ്ടായിട്ടും കേരള ബാങ്ക് ഉദ്യോഗസ്ഥർ ജപ്തി നോട്ടീസ് അജികുമാറിന് നൽകിയില്ല. പകരം രോഗബാധിതനായ അഭിരാമിയുടെ അപ്പൂപ്പൻ ശശിധരൻ ആചാരിക്കാണ് കേരള ബാങ്ക് ജപ്തിനോട്ടിസ് കൈമാറിയത്. ഇത് തെറ്റായ നടപടിയാണ്. കാര്യം വിശദീകരിക്കാതെ ജപ്തിനോട്ടിസ് ശശിധരൻ ആചാരിയെക്കൊണ്ട് ഒപ്പിട്ട് വാങ്ങിയതും വീഴ്ചയാണ്. ഇതെ തുടർന്ന് ജപ്തിബോർഡ് സ്ഥാപിച്ചതും ശരിയായ നടപടിയല്ലെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ട് പറയുന്നു.
പ്രാഥമിക റിപ്പോർട്ട് കേരളബാങ്ക് അധികൃതർക്ക് കൈമാറി. അതേസമയം ജപ്തി സംബന്ധിച്ച് നോട്ടീസ് നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾ കേന്ദ്ര സർഫാസി നിയമപ്രകാരമായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. കേന്ദ്രനിയമവും ആർബിഐ നിർദ്ദേശവും അനുസരിച്ചാണ് കേരള ബാങ്ക് പ്രവർത്തിച്ചതെന്ന് സഹകരണ മന്ത്രി വി.എൻവാസവൻ പറഞ്ഞു. സർഫാസി നിയമം റദ്ദുചെയ്യണമെന്നാണ് സംസ്ഥാനത്തിന്റെ അഭിപ്രായം. സഹകരണ ജോയിന്റ് രജിസ്റ്റ്രാറുടെ റിപ്പോർട്ടിൽ തുടർനടപടികൾ തീരുമാനിക്കേണ്ടത് കേരളബാങ്കാണെന്നും മന്ത്രി പറഞ്ഞു.
ഈ മാസം 25നാണ് വീടിനുമുന്നിൽ ജപ്തി നോട്ടിസ് പതിച്ചതിന് പിന്നാലെ വിദ്യാർത്ഥിനിയായ അഭിരാമി ജീവനൊടുക്കിയത്. ശൂരനാട് സൗത്ത് അജി ഭവനിൽ അഭിരാമി ആണ് മരിച്ചത്. വൈകിട്ടാണ് വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ അഭിരാമിയെ കണ്ടത്. അഭിരാമിയുടെ കുടുംബം കേരള ബാങ്ക് പതാരം ബ്രാഞ്ചിൽ നിന്ന് 10 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇത് മുടങ്ങിയതിന്റെ പേരിലാണ് ജപ്തി നോട്ടിസ് പതിച്ചത്. വായ്പയെടുത്തിട്ട് അധികകാലമായില്ലെന്നും നിയമപരമായ നടപടികൾ ഇല്ലാതെയാണ് ജപ്തിനോട്ടിസ് പതിച്ചതെന്നും നാട്ടുകാർ ആരോപിച്ചു.
വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഉച്ചയോടെ ബാങ്ക് അധികൃതരെത്തി നോട്ടീസ് പതിക്കുകയായിരുന്നുവെന്നാണ് വിവരം. ചെങ്ങന്നൂർ ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളജിലെ രണ്ടാംവർഷം ബിരുദ വിദ്യാർത്ഥിനിയാണ് അഭിരാമി. വൈകിട്ട് നാലരയോടെയാണ് അഭിരാമി ആത്മഹത്യ ചെയ്തത്. ബാങ്ക് അധികൃതർ എത്തിയപ്പോൾ സാവകാശം വേണമെന്ന് സമീപത്ത് താമസിക്കുന്നവർ പറഞ്ഞെങ്കിലും ഉദ്യോഗസ്ഥർ നോട്ടീസ് പതിച്ചെന്നാണ് വിവരം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍