സർക്കാർ ജോലി വേണമെങ്കിൽ പിഎസ് സി പരീക്ഷ ഒന്നും എഴുതേണ്ട? കേരള കാർഷിക സർവ്വകലാശാലയിൽ ദിവസക്കൂലിക്ക് ജോലിക്ക് കയറിയാൽ മതി; ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് അറുപതു വയസ്സുവരെ സർവ്വീസിൽ തുടരാം: ഭാഗ്യമുണ്ടെങ്കിൽ സർവ്വീസ് വീണ്ടും നീട്ടിക്കിട്ടും: അഞ്ചുമാസം മുമ്പ് വിരമിക്കേണ്ടിയിരുന്ന സഖാവ് എ.ടി. ഫ്രാൻസിസ് ലൈബ്രേറിയനായി ഇപ്പോൾ തുടരുന്നത് അനന്തമായ കാലത്തേക്ക്
മറുനാടൻ മലയാളി ബ്യുറോ
തിരുവനന്തപുരം: കേരളത്തിൽ അമ്പത്താറു വയസ്സിൽ റിട്ടയർമെന്റ് ഇല്ലാത്ത ഒരു സർക്കാർ സ്ഥാപനമുണ്ട്. കേരള കാർഷിക സർവ്വകലാശാല. ഭാഗ്യമുണ്ടെങ്കിൽ നിങ്ങൾക്ക് അനന്തമായ കാലത്തേക്കും സർവ്വീസിൽ തുടരാം. ദിവസക്കൂലിക്ക് സർവ്വകലാശാലയിൽ ജോലിക്ക് പ്രവേശിക്കുക. എന്നിട്ട് എങ്ങെനെയെങ്കിലും ഹൈക്കോടതിയിൽ ഒരു ഹർജി കൊടുത്താൽ മതി. കേസ്സിൽ അനുകൂലമോ പ്രതികൂലമോ വിധിയൊന്നും വരണമെന്നില്ല. ഹർജിയുടെ ബലത്തിൽ അറുപതു വയസ്സുവരെ സർവ്വീസിൽ തുടരാം. ഭാഗ്യമുണ്ടെങ്കിൽ അനന്തമായും സർവ്വീസിൽ തുടരാം.
കാർഷിക സർവ്വകാലാശാലയിൽ അഞ്ചുമാസം മുമ്പ് വിരമിക്കേണ്ടിയിരുന്ന സഖാവ് എ.ടി. ഫ്രാൻസിസ് ലൈബ്രേറിയനായി ഇപ്പോൾ തുടരുന്നത് അനന്തമായ കാലത്തേക്ക്. വെറുതെയല്ല, യുജിസി. സ്കെയിലിൽ അറുപതു വയസ്സുവരെ ആറക്കത്തിൽ കൂടുതൽ ശമ്പളം വാങ്ങാം. ബോർഡും കൊടിയും വച്ച കാറിൽ പറക്കാം. സർവ്വീസിൽ നിന്ന് പോരുമ്പോൾ ഒരു പി.എച്ച്.ഡി. ബിരുദവുമായി വേണമെങ്കിൽ വിശ്രമജീവിതം നയിക്കാം. അല്ലെങ്കിൽ വീണ്ടും കാർഷിക സർവ്വകലാശാലയുടെ ജനറൽ കൗൺസിൽ അംഗത്വമോ എക്സിക്യുട്ടീവ് കമ്മറ്റി അംഗത്വമോ സ്വന്തമാക്കാം.
ഇതിനെല്ലാം കൂടി നിങ്ങൾക്ക് ഒരു യോഗ്യതയെ വേണ്ടൂ; സർവ്വകലാശാല ഭരണം കയ്യാളുന്ന രാഷ്ട്രീയ പാർട്ടിയിൽ ഒരു അംഗത്വം. ഇപ്പോഴാണെങ്കിൽ സിപിഐ. പാർട്ടിയിൽ ഒരു അംഗത്വം. പിന്നെ ലക്ഷങ്ങൾ പാർട്ടി ഫണ്ടിലേക്ക് സംഭാവന. ഇത്തരം പണിക്കായി സിപിഐ. ഒരു സാമ്പത്തിക കാര്യ വിദഗ്ദനെ കാർഷിക സർവ്വകലാശാലയിൽ നിയോഗിച്ചിട്ടുണ്ടത്രെ.
അറുപതിൽ വിരമിക്കൽ ഉപജ്ഞാതാവ് ശ്രീമതി അംബിക വർമ്മ
ഏതാണ്ട് രണ്ടു പതിറ്റാണ്ട് മുമ്പ് ശ്രീമതി അംബിക വർമ്മ കാർഷിക സർവ്വകലാശാലയിൽ ഒരു ഗവേഷണ സഹായിയായി ദിവസക്കൂലിക്ക് ജോലിയിൽ പ്രവേശിച്ചതാണ്. 59 ദിവസത്തെക്കായിരുന്നു കരാർ. പ്രതിമാസ കൂലി 2800 രൂപ. പിന്നെ കരാർ ജോലി പുതുക്കണം. ശ്രീമതി അംബിക വർമ്മ അങ്ങനെ കരാർ പുതുക്കിക്കൊണ്ടിരുന്നു. ഒപ്പം സർവ്വകലാശാലയുടെ അടിസ്ഥാന സൗകര്യങ്ങളെ ഉപയോഗപ്പെടുത്തി പഠനം തുടർന്നു. പി.എച്ച്.ഡി. ലഭിച്ചു.
സർവ്വകലാശാലയിലെ അദ്ധ്യാപകർക്ക് കൂടുതലും പുറം പണിയിലാണ് താൽപ്പര്യം. അന്നും ഇന്നും. കാർഷിക സർവ്വകലാശാല ഇതിനെ ഓമനപ്പേരിട്ട് വിളിക്കുന്നത് കൃഷി വിജ്ഞാന വ്യാപനം എന്നാണ്.പരീക്ഷണശാലയിൽ നിന്ന് പാടത്തേക്ക് എന്നും ആലങ്കാരികമായി പറയാം. എന്നുവച്ചാൽ കാർഷിക സർവ്വകലാശാലയിൽ നിന്ന് ശമ്പളവും ആനുകൂല്യങ്ങളും അനുഭവിച്ചുകൊണ്ട് പുറം പണിയെടുത്ത് കാശുണ്ടാക്കുക.
ഈ സാഹചര്യത്തിലാണ് ശ്രീമതി അംബിക വർമ്മക്ക് സർവ്വകലാശാലയിൽ ക്ലാസുകൾ എടുക്കാൻ അവസരം ലഭിച്ചത്. കാരണം സർവ്വകലാശാല അദ്ധ്യാപകരൊക്കെ പുറം പണിയിലായിരുന്നല്ലോ.
ആദ്യം ബിരുദ വിദ്യാർത്ഥികൾക്ക് പിന്നെപ്പിന്നെ ബിരുദാനന്തര വിദ്യാർത്ഥികൾക്ക്. വേണ്ടത്ര രേഖകളെല്ലാം സ്വന്തമായപ്പോൾ ശ്രീമതി അംബിക വർമ്മ ഹൈക്കോടതിയിൽ ഒരു ഹർജി കൊടുത്തു. വർഷങ്ങളോളമായി കാർഷിക സർവ്വകലാശാലയിൽ ബിരുദ-ബിരുദാനന്തര വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുക്കുന്ന വേണ്ടത്ര യോഗ്യതയുള്ള തന്നെ സ്ഥിരപ്പെടുത്തണമെന്ന് കോടതിയോട് താഴ്മയായി അപേക്ഷിച്ചു.
കോടതി ശ്രീമതി അംബിക വർമ്മക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു. പിന്നെ ദിവസക്കൂലിക്ക് കാർഷിക സർവ്വകലാശാലയിൽ പ്രവേശിച്ച ശ്രീമതി അംബിക വർമ്മ യുജിസി. സ്കെയിലിൽ ആറക്കം ശമ്പളം വാങ്ങി വകുപ്പ് മേധാവിയായി അറുപതിൽ റിട്ടയർ ചെയ്തു. റിട്ടയർമെന്റിനു ശേഷം വീണ്ടും കുറേക്കാലം ശ്രീമതി അംബിക വർമ്മ സർവ്വീസിൽ തുടർന്നതായും പറയപ്പെടുന്നു.
ശ്രീമതി അംബിക വർമ്മയുടെ പിന്മുറക്കാർ ഈ കീഴ്വഴക്കം തെറ്റിച്ചില്ല. അങ്ങനെയങ്ങനെ കാർഷിക സർവ്വകാലാശാലയിൽ പ്രവേശിച്ചവരെല്ലാം യുജിസി. സ്കെയിലിൽ ആറക്ക ശമ്പളവും വാങ്ങി അറുപതു വയസ്സുവരെ പി.എച്ച്.ഡി. അലങ്കാരത്തോടെ കൊടി വച്ച കാറിൽ ഇന്നും പറന്നുകൊണ്ടിരിക്കുന്നു.
അസിസ്റ്റന്റ് ലൈബ്രേറിയന്മാർക്കും യുജിസി. അറുപതിൽ വിരമിക്കൽ
കാർഷിക സർവ്വകാലാശാലയിൽ 2001 നുശേഷം ലൈബ്രേറിയന്റെ തസ്തികയിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിച്ചിട്ടില്ല. നാളിതുവരെ അസിസ്റ്റന്റ്റ് ലൈബ്രേറിയന്മാർ ടി തസ്തികയുടെ ചാർജ് ചുമന്നുകൊണ്ടുനടക്കുകയാണ്. ഇതിന്നിടെയാണ് അസിസ്റ്റന്റ്റ് ലൈബ്രേറിയന്മാർ സർവ്വകാലാശാല വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ എടുക്കാൻ തുടങ്ങിയത്. സർവ്വകാലാശാല അദ്ധ്യാപകർ എടുക്കേണ്ട ക്ലാസ്സുകൾ അദ്ധ്യാപകർ തന്നെ സർവ്വകാലാശാല ലൈബ്രേറിയന്മാർക്ക് മറിച്ചുവിറ്റു.
പിന്നെ അതതു കാലത്തെ രാഷ്ട്രീയ കക്ഷികൾക്ക് ചുങ്കം കൊടുത്തുകൊണ്ട് ലൈബ്രേറിയന്മാർ കാർഷിക സർവ്വകാലാശാലയിൽ അസിസ്റ്റന്റ്റ് പ്രൊഫസ്സർമാർക്ക് തുല്യമായ യുജിസി.ശമ്പളം വാങ്ങി അമ്പത്തഞ്ചു വയസ്സിലും പിന്നീട് അമ്പത്താറു വയസ്സിലും റിട്ടയർ ചെയ്തു. എന്നാൽ കാർഷിക സർവ്വകാലാശാലയുടെ ചട്ടം 26(മ) പ്രകാരം ലൈബ്രേറിയന്മാർ അദ്ധ്യാപകർക്ക് തുല്യരല്ല. അതുകൊണ്ടുതന്നെ അദ്ധ്യാപകരുടെ ശമ്പളത്തിന് അർഹതയുമില്ലെന്ന് സർവ്വകാലാശാല കോടതിയിൽ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. അതൊക്കെ കോടതിയിൽ. കാർഷിക സർവ്വകാലാശാലക്ക് എന്ത് കോടതി. എന്ത് കോടതി അലക്ഷ്യം.
അതേസമയം 2013 ൽ യുജിസി. ചട്ടപ്രകാരം സർവ്വകാലാശാല ലൈബ്രേറിയന്മാർ അറുപതുവയസ്സിൽ വിരമിച്ചാൽ മതിയെന്ന ഒരു വിധി സമ്പാദിക്കുകയായിരുന്നു മറ്റൊരു ലൈബ്രേറിയനായിരുന്ന ശ്രീമതി. കെ.എസ്. അമ്പിളി. ഈ വിധിയുടെ അടിസ്ഥാനത്തിൽ സർവ്വീസിൽ നിന്ന് ചട്ടപ്രകാരം വിരമിച്ച അവർക്ക് ഉപാധികളോടെ ആനുകൂല്യങ്ങൾ അനുവദിക്കുകയായിരുന്നു. ഈ ആനുകൂല്യങ്ങൾ അനുവദിച്ചുകിട്ടാൻ അവർ സർവ്വകാലാശാലയിലെ രാഷ്ട്രീയ പാർട്ടികൾക്ക് ചുങ്കം കൊടുത്തത് രണ്ടര ലക്ഷം രൂപ. കൂടിയ അളവിൽ അതെ ചുങ്കം ഇന്നും തുടരുന്നു.
ലൈബ്രേറിയന്മാരുടെ സേവന വേതന വ്യവസ്ഥകളിൽ സുതാര്യവും കൃത്യവുമായ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കോടതി അന്ന് സർവ്വകാലാശാലക്ക് നിർദ്ദേശം കൊടുത്തതുമാണ്. എന്നാൽ നാളിതുവരെ സർവ്വകാലാശാല ഇക്കാര്യത്തിൽ ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല.
എന്നാൽ ഉപാധികളോടെ നടപ്പാക്കിയതും സർവ്വകാലാശാല സുതാര്യവും കൃത്യവുമായ ഉത്തരവ് പുറപ്പെടുവിക്കാത്തതുമായ ആ പഴയ വിധിയുടെ മറവിലാണ് ഇപ്പോഴും സർവ്വകാലാശാലയിൽ യുജിസി. ശമ്പള സ്കെയിലും അനധികൃത ആനുകൂല്യങ്ങളും അസിസ്റ്റന്റ്റ് ലൈബ്രേറിയന്മാർ കവർന്നുകൊണ്ടിരിക്കുന്നത്.
കൊടിവച്ച കാറിൽ പറന്നുകളിച്ച് സിപിഐ. സഖാവ് എ.ടി. ഫ്രാൻസിസ്
ഏറ്റവുമൊടുവിൽ ലൈബ്രേറിയനായ സിപിഐ. സഖാവ് എ.ടി. ഫ്രാൻസിസ് കഴിഞ്ഞ അഞ്ചുമാസക്കാലമായി റിട്ടയർ ചെയ്യാതെ സർവ്വകാലാശാലയിൽ നിന്ന് പിടിച്ചുപറിച്ച യുജിസി.യും സർവ്വകാലാശാലയിൽ നിന്ന് ശമ്പളാനുകൂല്യങ്ങൾ വാങ്ങി സ്വന്തമാക്കിയ പി.എച്ച്.ഡി.യും കക്ഷത്തുവച്ചുകൊണ്ട് കൊടിവച്ച കാറിൽ പറന്നുകളിക്കുന്നു.
സഖാവ് 2017 ഓഗസ്റ്റ് 31 ന് നിയമാനുസൃതം റിട്ടയർ ചെയ്യേണ്ടതായിരുന്നു. പക്ഷെ കൃത്യം ആ ദിവസത്തിൽ തന്നെ സർവ്വകാലാശാല വിരമിക്കൽ ഉത്തരവിനുപകരം അനന്തമായി സർവ്വീസിൽ തുടരാനായി മറ്റൊരു ഉത്തരവിറക്കി. ഉത്തരവിന്റെ പരാമർശങ്ങളിൽ ഒരു കോടതി ഉത്തരവിന്റെയും ബലമില്ല. സർവ്വകാലാശാലയുടെ നിയമോപദേഷ്ടാവിന്റെ അഭിപ്രായപ്രകടനത്തിന്റെ ദുർബ്ബലമായ ബലത്തിൽ കടിച്ചുതൂങ്ങി സഖാവ് അനന്തമായി കാർഷിക സർവ്വകാലാശാലയിൽ ലൈബ്രേറിയനായി വിരാചിക്കും. സർവ്വകാലാശാലയുടെ സാമ്പത്തിക കാര്യങ്ങളിൽ ഒപ്പുവക്കും. വിദ്യാർത്ഥികളുടെ അക്കാദമിക കാര്യങ്ങളിൽ ഇടപെടും. ഗവേഷണ പ്രബന്ധങ്ങൾ കൈകാര്യം ചെയ്യം.
സർവ്വകാലാശാലയിലെ ഇടതുപക്ഷ ജീവനക്കാരുടെ സംഘടനകൾ ഈ ഉത്തരവിനെ ചോദ്യം ചെയ്തു. മുദ്രാവാക്യം വിളിച്ചു. രജിസ്റ്റ്രാറെ വിചാരണ നടത്തി. ഒരു ഫലവുമുണ്ടായില്ല. സിപിഐ.യുടെ രജിസ്റ്റ്രാർ ഡോ.ലീനാകുമാരി അവസാനം സമരാനുകൂലികളോട് സത്യം പറഞ്ഞു. കൃഷിമന്ത്രി പറഞ്ഞത് പ്രവർത്തിക്കാനാണ് എന്നെ സർവ്വകാലാശാലയുടെ കസേരയിൽ ഇരുത്തിയിരിക്കുന്നത്. വലതുപക്ഷത്തിന്റെ മുമ്പിൽ ഇടതുപക്ഷം മുട്ടുകുത്തി മുദ്രാവാക്യം കീശയിലിട്ട് പിരിഞ്ഞു.
സർവ്വകാലാശാല ലൈബ്രേറിയനായ സഖാവ് എ.ടി. ഫ്രാൻസിസ് ഇനി വിരമിക്കില്ല. കാരണം ഉത്തരവിൽ സർവ്വകാലാശാല പറഞ്ഞിരിക്കുന്നത് സർവ്വീസിൽ അനന്തമായി തുടരാനാണ്. എത്ര നാളത്തേക്ക് എന്ന് ഉത്തരവിൽ പറഞ്ഞിട്ടില്ല. സിപിഐ.യുടെ കൃഷിമന്ത്രിയും എത്ര നാളത്തേക്ക് എന്ന് പറഞ്ഞിട്ടില്ല. മന്ത്രി പറഞ്ഞത് മാത്രം നടപ്പിലാക്കുന്ന കാർഷിക സർവ്വകലാശാല രജിസ്റ്റ്രാർ ഡോ. ലീനാകുമാരിയും അതുകൊണ്ട് എത്ര നാളത്തേക്കാണ് സഖാവ് എ.ടി. ഫ്രാൻസിസ് സർവ്വകാലാശാലയിൽ തുടരുകയെന്ന് ഉത്തരവിൽ പറഞ്ഞിട്ടില്ല.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്