കാറ്റ് അംഗങ്ങളുടെ കാലാവധി നീട്ടിയ ഉത്തരവ് ഹൈക്കോടതി പിൻവലിച്ചത് 26ന്; 27ന് രാവിലെ ജ്യുഡീഷ്യൽ അംഗം വിധി ഇറക്കി; ആ ഉത്തരവ് റദ്ദാക്കാൻ കാരണം ചോദിച്ചപ്പോൾ അഭിഭാഷകൻ രണ്ടംഗ ഡിവിഷൻ ബഞ്ച് വിധിയെ കുറിച്ച് അറിയിച്ചത് 27ന് വൈകിട്ടെന്ന് കാറ്റ് രജിസ്ട്രാറുടെ മറുപടിയും; പുറത്താക്കിയ അംഗത്തിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതിയും; നിയമ വിദഗ്ധരെ അമ്പരപ്പിച്ച 'കാറ്റ് വിധി' റദ്ദാക്കൽ

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലെ ജ്യൂഡീഷ്യൽ അംഗങ്ങളുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി ട്രിബ്യൂണലിൽ അറിഞ്ഞത് അടുത്ത ദിവസം മാത്രം. ഇതിനിടെ പഴയ ജ്യൂഡീഷ്യൽ അംഗം ഒരു വിധി പുറപ്പെടുവിക്കുകയും ചെയ്തു. ഹൈക്കോടതി ഈ വിധി റദ്ദാക്കുകയാണ് ചെയ്തത്. എന്നാൽ ചില അസാധാരണ നിരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. കേരളത്തിലെ ജ്യൂഡീഷ്യൽ ചരിത്രത്തിലെ തന്നെ അസാധാരണ വിധികളും നിരീക്ഷണങ്ങളുമാണ് ഹൈക്കോടതി നടത്തുന്നത്. കാറ്റും ജ്യൂഡീഷ്യൽ ബോഡിയാണ്. അതുകൊണ്ട് തന്നെ വിമർശന സ്വഭാവം കൈവരാത്തവിധം തിരുത്തൽ നിർദ്ദേശിക്കുകയായിരുന്നു ഹൈക്കോടതി. ഈ വിധിയുടെ പകർപ്പ് മറുനാടന് കിട്ടി.
തൃപ്പുണ്ണിത്തുറ ആയുർവേദ കോളേജിലെ ഡോക്ടറുടെ സ്ഥാനക്കയറ്റത്തിന് വേണ്ടിയുള്ള ഹർജിയുടെ വിധിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഹൈക്കോടതിയിൽ ആയുർവേദ കോളേജിലെ നിലവിൽ അസിസ്റ്റൻ പ്രൊഫസറായ ഹർജിക്കാരി അതിഗൗരവമുള്ള വിഷയങ്ങളാണ് ഉന്നയിച്ചത്. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലെ രണ്ട് അംഗങ്ങളുടെ കാലാവധി 2021 ജൂലൈ മാസത്തിൽ തീർന്നിരുന്നു. എന്നാൽ പുതിയ അംഗങ്ങളെ കേന്ദ്ര സർക്കാർ നിയമിച്ചില്ല. ഇതിന്റെ ഭാഗമായി നിലവിലെ അംഗങ്ങൾക്ക് തുടരാൻ ഹൈക്കോടതി വ്യവസ്ഥകളോടെ അനുമതി നൽകി. പുതിയ ചെയർമാനേയോ പുതിയ അംഗങ്ങളേയോ നിയമിക്കുന്നത് വരേയോ തുടരാമെന്നായിരുന്നു ആ ഉത്തരവ്. കാറ്റിലെ അഭിഭാഷക അസോസിയേഷൻ ഹർജിയെ തുടർന്നായിരുന്നു ഉത്തരവ്.
ഇതിന് ശേഷം സെപ്റ്റംബർ 21ന് രണ്ട് പുതിയ അംഗങ്ങളെ കേന്ദ്ര സർക്കാർ നോമിനേറ്റ് ചെയ്തു. ഇതോടെ 23 മുതൽ ജ്യൂഡീഷ്യൽ അംഗങ്ങൾ സിറ്റിംഗിൽ നിന്നും വിട്ടു നിന്നു. 26ന് ജ്യൂഡീഷ്യൽ അംഗങ്ങൾ തുടരാമെന്ന പഴയ ഇടക്കാല ഉത്തരവ് ഹൈക്കോടതിയും പിൻവലിച്ചു. എന്നാൽ തന്റെ ഹർജി 27ന് ഉച്ചയ്ക്ക് വാദത്തിനായി വച്ചിരുന്നു. ഈ കേസിൽ അന്ന് 1030ന് ഒരു ജ്യുഡീഷ്യൽ അംഗം ഒപ്പിട്ട് ഉത്തരവിറിക്കി. അതായത് അധികാരമില്ലാത്ത ഉത്തരവാദിത്തമാണ് ജ്യുഡീഷ്യൽ അംഗം നിർവ്വഹിച്ചതെന്നതായിരുന്നു ഹൈക്കോടതിക്ക് മുമ്പിൽ ഹർജിക്കാരിയുടെ ആക്ഷേപം.
ജ്യുഡീഷ്യൽ അംഗമായ ബെന്നി ഗർവാസിസാണ് ഈ വിധി ഒപ്പിട്ടത്. അഡ്മിനിസ്ട്രേറ്റീവ് അംഗമെന്ന നിലയിൽ ഡോ പ്രദീപ് കുമാറും ഒപ്പിട്ടു. ഇതിൽ ബെന്നിയും കാലാവധിയാണ് 26ന് തന്നെ ഹൈക്കോടതി ഇടപെട്ട് അവസാനിപ്പിച്ചത്. പ്രെമോഷന് സീനിയോറിട്ട് പരിഗണിക്കണമെന്ന ഹർജിക്കാരിയുടെ അപേക്ഷ തള്ളുകാണ് ചെയ്തത്. വളരെ ബോധപൂർവ്വമാണ് അധികാരമില്ലാത്ത അംഗം ഈ വിധി പുറപ്പെടുവിച്ചതെന്ന സൂചനകളാണ് ഹർജിക്കാരിയുടെ ഹൈക്കോടതിയിലെ ഹർജിയിൽ ഉണ്ടായിരുന്നത്. ഈ ഹർജി പരിഗണിച്ച് കാറ്റ് രജിസ്ട്രാറോട് ഹൈക്കോടതി റിപ്പോർട്ടും ആവശ്യപ്പെട്ടു.
നവംബർ 24നായിരുന്നു സിറ്റിങ് ജില്ലാ ജഡ്ജിയായ കാറ്റ് രജിസ്ട്രാറോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഹർജി തുടർ പരിഗണനയ്ക്ക് മാറ്റുകയും ചെയ്തു. ജസ്റ്റീസ് എകെ ജയശങ്കർ നമ്പ്യാരും ജസ്റ്റീസ് മുഹമ്മദ് നിയാസ് സിപിയും അടങ്ങുന്ന ഡിവിഷൻ ബഞ്ചായിരുന്നു ഹർജി പരിഗണിച്ചത്. ഈ മറുപടി അടക്കം പരിശോധിച്ചാണ് വിധിയിലേക്ക് ഹൈക്കോടതി കടന്നത്. ബെന്നി ഗർവാസിസിന്റെ വിധി ഹൈക്കോടതി റദ്ദാക്കിയെന്ന് മാത്രമല്ല ചില പരോക്ഷ സംശയങ്ങളും കോടതി ഉയർത്തി. ജ്യൂഡീഷ്യറിക്ക് കളങ്കമുണ്ടാക്കുന്നത് ചെയ്യാതെയുള്ള ചില ചോദ്യമാണ് ഉയർത്തിയത്. അതിന് കാറ്റ് നൽകിയ മറുപടിയും കാരണമായി. അതിവിചിത്രമായ മറുപടിയാണ് കാറ്റിലെ രജിസ്ട്രിയിൽ നിന്നും ഹൈക്കോടതിക്ക് കിട്ടിയത്.
ഡിസംബർ രണ്ടിനാണ് ഹൈക്കോടതിക്ക് കാറ്റ് വിശദീകരണം നൽകിയത്. കാറ്റിലെ അംഗങ്ങളുടെ കാലാവധിയിൽ ഹൈക്കോടതി നടത്തിയ ഇടപെടൽ 26ന് അറിഞ്ഞില്ലെന്നാണ് കാറ്റ് രജിസ്ട്രാർ വിശദീകരിച്ചത്. അത് അടുത്ത ദിവസം മാത്രമാണ് കാറ്റിന്റെ അഭിഭാഷകൻ കാറ്റിനെ അറിയിച്ചത്. ഹൈക്കോടതി ഉത്തരവ് ഉൾപ്പെടെ കാറ്റിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകൻ 27ന് വൈകുന്നേരം രജിസ്ട്രാർക്ക് കൈമാറി. അതുകൊണ്ട് തന്നെ 27ന് ആയുർവേദ കോളേജിലെ ഹർജിക്കാരിയുടെ കേസിൽ വിധി പുറപ്പെടുവിച്ച അംഗം അതേ കുറിച്ച് അറിഞ്ഞിരുന്നില്ലായിരുന്നുവെന്നായിരുന്നു കാറ്റിന്റെ വിശദീകരണം. ഈ വിശദീകരണം ഹൈക്കോടതിയിൽ രണ്ടംഗ ബഞ്ച് മുഖവിലയ്ക്ക് എടുത്തില്ല. ആ കാറ്റ് വിധി റദ്ദാക്കുകയും ചെയ്തു.
ഹൈക്കോടതിയുടെ വിധി അറിയാൻ മറ്റൊരു ജ്യൂഡീഷ്യൽ സംവിധാനം വൈകിയെന്നത് അപൂർവ്വതയാണെന്ന് നിയമ വിദ്ഗധർ പറുയുന്നു. ഹൈക്കോടതിയിൽ കേസ് കൈകാര്യം ചെയ്ത അഭിഭാഷകനൊപ്പം കാറ്റിലെ പ്രധാനിയുടെ അടുത്ത ബന്ധു ജൂനിയറായി പ്രാക്ടീസ് ചെയ്യുന്നുണ്ടെന്നതാണ് വസ്തുത. ബെന്നി ഗർവാസിസും ഈ കേസിൽ അഞ്ചാം എതിർകക്ഷിയാണ് എന്നിട്ടും വിധി അറിഞ്ഞില്ലെന്ന് പറയുന്നതിലെ സാങ്കേതികത്വം ആർക്കും മനസ്സിലാകുന്നില്ല. മറ്റൊരു ജ്യുഡീഷ്യൽ സംവിധാനത്തിനെ ആക്രമിക്കുകയെന്ന ലക്ഷ്യം ഹൈക്കോടതിക്കില്ല. അതുകൊണ്ട് തന്നെ കേസിന്റെ മറ്റ് വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി അന്തിമ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ജുഡീഷ്യൽ അംഗങ്ങളായി ഹൈക്കോടതി മുൻ ജഡ്ജി പി വി ആശ, സ്പെഷ്യൽ ഗവർമെന്റ് പ്ലീഡർ അഡ്വ. എം ആർ ശ്രീലത എന്നിവരെ നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കിയത് നവംബർ 22നാണ്. അതോടെ തന്നെ നിലവിലെ അംഗങ്ങൾക്ക് ഉത്തരവാദിത്തം ഇല്ലാതായി എന്നതാണ് വസ്തുത. 2021 ജൂലൈയിലാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ ഭരണ പ്രതിസന്ധി ഉണ്ടായത്. അന്ന് അവശേഷിക്കുന്ന രണ്ട് ജുഡിഷ്യൽ അംഗങ്ങളുടെയും കാലാവധി അവസാനിച്ചതോടെ പ്രതിസന്ധി ഒഴിവാക്കാനായിരുന്നു ഹൈക്കോടതി ഇടപെടലുണ്ടായത്. അന്ന് ട്രിബ്യൂണൽ ചെയർമാന്റെ കാലാവധി അവസാനിച്ചിട്ട് പത്ത് മാസം പിന്നിട്ടിരുന്നു. പ്രതിസന്ധി കണക്കിലെടുത്ത്, പുതിയ അംഗങ്ങൾ നിയമിതരാകുന്നത് വരെ തുടരാൻ അന്ന് ഉണ്ടായിരുന്ന അംഗങ്ങളോട് ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു.
ബെന്നി ഗർവാസിസ്, വി രാജേന്ദ്രൻ എന്നീ അംഗങ്ങളുടെ കാലാവധിയാണ് 2021 ജൂലൈയിൽ അവസാനിച്ചത്. ഇവരുടെ ഒഴിവിലേക്ക് നാല് പേരുകളടങ്ങിയ പാനൽ സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. പാനൽ സമർപ്പിച്ച സാഹചര്യത്തിൽ, നിലവിലെ അംഗങ്ങൾക്ക് കാലാവധി നീട്ടി നൽകുന്നതിനെ ഹൈക്കോടതിയിൽ സർക്കാർ 2021ൽ എതിർക്കുകയും ചെയ്തു. പക്ഷേ, ഭരണ പ്രതിസന്ധി കണക്കിലെടുത്ത് കോടതി അവരെ താൽക്കാലികമായി തുടരാനനുവദിക്കുകയായിരുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചെയർമാനും പി.എസ്.സി ചെയർമാൻ, കെ.എ.ടി ചെയർമാൻ, സർക്കാരിന്റെ പ്രതിനിധി എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുതിയ അംഗങ്ങളെ തീരുമാനിക്കേണ്ടത്. രാഷ്ട്രപതിയുടെ അംഗീകാരം വാങ്ങിയാവണം നിയമനം.
പിന്നീട് ജസ്റ്റിസ് സി.കെ. അബ്ദുൾ റഹിം ചെയർമാനായി. പിന്നേയും ഏറെ കാലം കഴിഞ്ഞാണ് ഹൈക്കോടതി മുൻ ജഡ്ജി പി വി ആശ, സ്പെഷ്യൽ ഗവർമെന്റ് പ്ലീഡർ അഡ്വ. എം ആർ ശ്രീലത എന്നിവരെ അംഗങ്ങളായി നിയമിച്ചത്. ഇവർ സെപ്റ്റംബർ 28നാണ് ചുമതല ഏറ്റെടുത്തത്. അതിന് ഒരു ദിവസം മുമ്പുള്ള വിധിയാണ് ഹൈക്കോടതി റദ്ദാക്കിയതോടെ ഇപ്പോൾ ചർച്ചയാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അർദ്ധരാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ; സൈനികൻ ചതിച്ചത് ട്രയിനിൽ വെച്ച് സെവനപ്പിൽ മദ്യം കലർത്തി നൽകി; വൈദ്യ പരിശോധനയിൽ പീഡനം ഉറപ്പിച്ചു; രാജധാനി എക്സപ്രസിലെ പീഡനം വ്യാജം അല്ലെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്
- സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്ത അതേ ദിവസം ഫാരീസ് അബൂബേക്കറിന്റെ വീട്ടിലെ ഐടി റെയ്ഡ്; ലൈഫ് മിഷനിൽ ജയിലിലാകാനുള്ള അടുത്ത ഊഴം സിഎം രവീന്ദ്രനോ? അഴിമതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിന് വ്യക്തമായ സൂചന കിട്ടിയെന്ന വിലയിരുത്തലിലേക്ക് ഇഡി; ശിവശങ്കറിന് പിന്നാലെ സന്തോഷ് ഈപ്പനും കുടുങ്ങി; ഇഡി നടത്തുന്നത് നിർണ്ണായക നീക്കങ്ങൾ
- എം.ഡി.എം.എയുമായി യുവതി പൊലീസ് പിടിയിൽ; പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ ആൺസുഹൃത്ത് ഓടി രക്ഷപ്പെട്ടു
- പുലർച്ചെ വീടിന്റെ തിണ്ണയിൽ കടുവ; പേടിച്ചു നിലവിളിച്ച് ഗൃഹനാഥൻ: സുരേഷ് കടുവയെ കാണുന്നത് പുറത്തിറങ്ങിയ ശേഷം തിരികെ വീട്ടിലേക്ക് കയറാൻ തുടങ്ങുമ്പോൾ
- വാർഷിക ദിനത്തിൽ ബംപർ നറക്കെടുപ്പിൽ ഒന്നാം സ്ഥാനം നേടിയ മാഞ്ഞൂരാൻ ഏജൻസി; പത്ത് കോടി അടിച്ചത് മേൽക്കൂര ചോരുന്നതിനാൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടി ഭാര്യയും മക്കളും അസമിൽ കഴിയുന്നത് ഓർത്ത് ദുഃഖിച്ച് നടന്ന രാജിനി ചാണ്ടിയുടെ ജോലിക്കാരനും; ഇനി ആൽബർട്ട് ടിഗ്ഗ ലോട്ടറി എടുക്കില്ല! നടിയുടെ സഹായിക്ക് ഇത് കേരളം നൽകുന്ന സമ്മാനം
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- തൃശൂരിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; ദാരുണാന്ത്യം നാളെ വിവാഹം നടക്കാനിരിക്കെ
- ദേശീയ പാതയിൽ വളവിൽ റോങ് സൈഡിൽ കയറിപ്പോയ ബൈക്ക് എതിരെ വന്ന ബൈക്കുമായും ബസുമായും കൂട്ടിയിടിച്ചു; മലപ്പുറത്ത് മെഡിക്കൽ വിദ്യാർത്ഥിനിയുടെ മരണത്തിന് ഇടയാക്കിയത് അശ്രദ്ധമായി വാഹനം ഓടിച്ചത്; സഹപാഠിയായ യുവാവിനെതിരെ കേസെടുത്ത് പൊലീസ്
- 'രണ്ടു ലക്ഷത്തോളം ഫോളോവേഴ്സായി; കിട്ടിയ പണത്തിന്റെ നല്ലൊരു ഭാഗവും അവർ കൊണ്ടുപോയി; പ്ലേ ബട്ടൺ പോലും തന്നില്ല; ആക്രിക്കടയിൽ കൊടുത്ത് അതും പണമാക്കിയോ എന്നറിയില്ല'; യൂട്യൂബ് ചാനൽ കൈകാര്യം ചെയ്തവർ പറ്റിച്ചത് തുറന്നുപറഞ്ഞ് മീനാക്ഷിയും കുടുംബവും
- ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി താക്കീത് ചെയ്ത് ഇന്ത്യ; മാപ്പ്അപേക്ഷിച്ച് ബ്രിട്ടീഷ് ഹൈക്കമ്മീഷണർ; ഉടനടി തീവ്രവാദികളിൽ ഒരാൾ അറസ്റ്റിൽ; പ്രതിഷേധവുമായി യു കെയിലെ മലയാളി സമൂഹം
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- പീഡനം നടന്നത് വ്യാഴാഴ്ച വൈകുന്നേരം മൂന്നിനും ഏഴിനും ഇടയിൽ; സൈഡ് അപ്പർ ബെർത്തിൽ നിന്നും ചാടി യുവതിയുടെ ബെർത്തിലെത്തി ബലമായി കീഴ്പ്പെടുത്തി സൈനികൻ; വിവാഹിതയായ യുവതി പരാതി നൽകിയത് ഭർത്താവിനൊപ്പം എത്തി; രാജധാനിയിലെ യാത്രക്കാരുടെ അടക്കം മൊഴിയെടുക്കാനുറച്ച് അന്വേഷണ സംഘം
- പനച്ചമൂട്ടിലെ വിദ്യാർത്ഥിനി പ്രശ്നമുണ്ടാക്കിയതോടെ അഴകിയ മണ്ഡപത്തിലെത്തി; പുതിയ ലാവണത്തിലും 'കുമ്പസാര കൂട്ടിലേക്ക്' യുവതികളെ എത്തിച്ച് രഹസ്യങ്ങൾ മനസ്സിലാക്കി വഞ്ചന; ആ ലാപ് ടോപ്പിലുണ്ടായിരുന്നത് ഞെട്ടിക്കുന്ന വീഡിയോകൾ; പ്ലാങ്കാലയിലെ വികാരി ബെനഡിക്റ്റ് ആന്റോ ബ്ലാക് മെയിലിംഗിന്റെ ഉസ്താദ്
- പലവട്ടം 'കെന്നഡി' എന്ന് പറഞ്ഞിട്ടും മനസിലാകാഞ്ഞപ്പോൾ മുഹമ്മദ് എന്ന് വിളിച്ചോളാൻ ഞാൻ പറഞ്ഞു; പിറ്റേന്ന് ആ രാജ്യത്ത് നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടെന്ന് കെന്നഡി; കെന്നഡിയെ കൊല്ലണമായിരുന്നു എന്ന് ഒ അബ്ദുള്ള; ജനം ടിവി ഡിബേറ്റിൽ നിന്ന് അബ്ദുള്ള ഇറങ്ങി പോയാലും എനിക്കൊരു ചുക്കുമില്ലെന്ന് അവതാരകൻ സുബീഷ്; നാടകീയ സംഭവങ്ങൾ
- പരിപൂർണ്ണ നഗ്നയായി വീട് ക്ലീൻ ചെയ്യാൻ എത്തും; മണിക്കൂറിന് 50 പൗണ്ട് നിരക്ക്; ബ്രിട്ടനിൽ നഗ്ന ക്ലീനർക്ക് വൻ ഡിമാൻഡ്; ചിലർക്ക് ക്ലീനിംഗിൽ അവസാനിക്കില്ല മോഹങ്ങൾ; നഗ്ന തൂപ്പുകാരിയുടെ ജീവിത കഥ
- ഓട്ടോയിലെ പതിവ് സവാരി അടുപ്പത്തിൽ നിന്ന് ഇഷ്ടത്തിലേക്ക് മാറി; രണ്ട് മക്കളുള്ള പ്രവാസിയുടെ ഭാര്യ ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയതായി പരാതി; താനയച്ചു കൊടുത്ത എട്ടുലക്ഷത്തോളം രൂപ ഭാര്യ ധൂർത്തടിച്ചെന്ന് ആരോപിച്ച് ഭർത്താവ്; വീടിന്റെ ലോൺ പോലും തിരിച്ചടച്ചിരുന്നില്ലെന്നും പരാതി
- അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടായിട്ടും മറ്റു പണി ഒന്നും ഇല്ലാതെ VTലിരുന്നു പോയ ഒരു ചെറുപ്പക്കാരൻ! വി ടി ബൽറാമിനെ ചൊറിഞ്ഞ് രശ്മിത രാമചന്ദ്രന്റെ പോസ്റ്റ്; കിട്ടിയ പദവികൾ എന്നെന്നേക്കും നിലനിർത്താൻ വേണ്ടി 'നല്ലകുട്ടി' ചമയാനല്ല ശ്രമം; കുണ്ടന്നൂർ പാലത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ബൽറാമിന്റെ മറുപടിയും
- വിജനമായ സ്ഥലത്ത് പാവാട ധരിച്ച് ഒരു പെൺകുട്ടി കരുത്തനായ ആണിന്റെ മുന്നിലെത്തിയാൽ? ഫോണിലൂടെ സ്വകാര്യഭാഗത്തിന്റെ ചിത്രവും ആശ്ലീല മെസെജും അയച്ച മധ്യവയസ്കന് പണികൊടുത്തത് കൃത്യമായ പ്ലാനിങ്ങിലുടെ; പിടിയിലായത് കുമ്പളങ്ങി സ്വദേശി ജോസഫ് ഷൈജുവിനെ പൂട്ടിയ അനുഭവം മറുനാടനോട് പങ്കുവെച്ച് ഹനാൻ
- ന്റമ്മച്ചീ... 2022ലെ ഗ്ലോബൽ ടെററിസം ഇൻഡക്സിൽ 20 ഭീകരസംഘടനകളുടെ ഒരു പട്ടികയുണ്ട്; പന്ത്രണ്ടാമത്തെ സംഘടനയുടെ പേര് വായിച്ചപ്പോൾ കണ്ണ് നിറഞ്ഞുപോയി! ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ; പട്ടികയിലുള്ളത് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും! വാസ്തവം എന്ത്?
- സ്വരാജ് റൗണ്ടിൽ ഒരു കോടി സെന്റിന് വിലയുള്ള ഒരേക്കർ വാങ്ങി കൃഷി നടത്തുന്ന മുതലാളി; 52,000 സ്ക്വയർഫീറ്റ് വിസ്തൃതി... 220 അടി നീളമുള്ള റാംപ്... 500 പേർക്ക് ഭക്ഷണം പാകം ചെയ്യാവുന്ന അടുക്കള..റാംപിലൂടെ വണ്ടികൾക്ക് മുകളിലെ ഹെലിപാഡിലെത്താം; ഇഡി കണ്ടു കെട്ടിയത് തൃശൂരിനെ വിസ്മയിപ്പിച്ച ജോയ് ആലുക്കാസ് മാൻഷൻ
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- പത്താം ക്ലാസ് തോറ്റവർ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന മഹാത്ഭുതമായി കെഎസ്ഇബി! സബ് എഞ്ചിനീയറിലേക്കുള്ള പ്രമോഷൻ ഇനി മുതൽ 50 ശതമാനവും ഓവർസീയർമാരിൽ നിന്നും; ഒറ്റയടിക്ക് 30 ശതമാനം ക്വാട്ടാ വർധനവ് വരുത്തി ഉത്തരവിറങ്ങി; ഇലക്ട്രിക് എഞ്ചിനീയറിങ് തസ്തികയിൽ പത്താം ക്ലാസ് തോറ്റവർ വിലസും
- 'രവീന്ദ്രൻ വാവേ... തക്കുടൂ... കരയല്ലേ വാവേ...'; സ്വപ്നയുമായുള്ള ചാറ്റ് പുറത്തായതിന് പിന്നാലെ രവീന്ദ്രനെ ട്രോളി ശ്രീജിത്ത് പണിക്കർ; സമൂഹമാധ്യമത്തിൽ വൈറലായി കുപ്പിപ്പാലിന്റെ പടവുമായി പങ്കുവെച്ച കുറിപ്പ്
- പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
- ബ്രേക്ക് ഡാൻസറായി കലാ രംഗത്ത് അരങ്ങേറ്റം; സിനിമാലയിലൂടെ ചിരിപ്പിച്ചു; 'കുട്ടിപ്പട്ടാളം' ഷോയിലൂടെ കുട്ടികളുടെ മനസ്സറിഞ്ഞ പ്രിയങ്കരി; മൂന്ന് പേരെ പ്രണയിച്ചെന്നും രണ്ട് പെൺകുട്ടികൾക്കും എന്നോട് പ്രണയം തോന്നിയെന്നും തുറന്നു പറഞ്ഞു; വിട പറഞ്ഞത് ആരെയും കൂസാത്ത തന്റേടി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്