തലസ്ഥാനത്ത് വെള്ളിയാഴ്ച മരിച്ച വഞ്ചിയൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഭീതിയിലായത് കെപ്കോയിലെ 30ലധികം ജീവനക്കാർ; ഇവർ രമേശന്റെ വീടുമായി സമ്പർക്കത്തിലേർപ്പെട്ടവർ; ആരോഗ്യവിഭാഗത്തെ വിവരം അറിയിച്ചിട്ടും ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും ആക്ഷേപം; ക്വാറന്റൈൻ ചെയ്യാൻ സൗകര്യം ഒരുക്കാതെ കെപ്കോ എം.ഡിയും; മരണവീടുമായി ബന്ധപ്പെട്ടവർ യാത്ര ചെയ്തത് ബസിലും ഓട്ടോയിലും; തിരുവനന്തപുരം കെപ്കോ നിരീക്ഷണത്തിലേക്ക്
എം എസ് ശംഭു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ച രോഗിയുടെ വീട്ടിൽ സമ്പർക്കപ്പെട്ടത് പേട്ട കെപ്കോയിലെ 30ലധികം വരുന്ന ജീവനക്കാർ കടുത്ത ഭീതിയിൽ. ശ്വാസംമുട്ടൽ വന്നതിനെ തുടർന്ന് ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും ചികിത്സ തേടി വീട്ടിൽ എത്തിയ വഞ്ചിയൂർ സ്വദേശി ചുമട്ടുതൊഴിലാളിയായ രമേശന്റെ മരണത്തിലാണ് കെപ്കോയിലെ 30ലധികം വരുന്ന ജീവനക്കാർ പങ്കെടുത്തത്. രമേശന്റെ ഭാര്യ ലീല പേട്ടയിൽ പ്രവർത്തിക്കുന്ന കെപ്കോയിലെ ജീവനക്കാരിയാണ്.
സ്വാഭാവിക മരണം എന്ന് കരുതിയാണ് ശനിയാഴ്ച ഉച്ചയോടെ കെപ്കോ ജീവനക്കാർ വഞ്ചിയൂരിലെ കോവിഡ് രോഗിയുടെ വീട്ടിലേക്ക് എത്തിയത്. രമേശന്റെ മൃതദേഹം ജനറൽ ആശുപത്രിയിൽ ആയിരുന്നെങ്കിലും രാജനുമായി സമ്പർക്കം പുലർത്തിയ ഭാര്യയോടൊപ്പം ഇവർ മണിക്കൂറുകൾ ചിലവഴിച്ചിരുന്നു. ഇന്ന് ഉച്ചയോടെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ രമേശന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നത്. ഇതോടെ മരണവീട്ടിൽ പങ്കെടുത്ത പെപ്കോ ജീവനക്കാരും ഭീതിയിലായി.
രമേശന് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യവിഭാഗത്തെ കെപ്കോ ്അധികൃതർ വിവരം അറിയിച്ചെങ്കിലും ഇതുവരെ ആരോഗ്യവിഭാഗം ഇവിടേക്ക് എത്തിയിട്ടില്ലെന്നും കോവിഡ് പരിശോധന നടത്തിയിട്ടില്ലെന്നുമാണ് ജീവനക്കാർ ആരോപിക്കുന്നത്.
രോഗം സ്ഥിരീകരിച്ച സാഹചതര്യത്തിൽ ജീവനക്കാർ ഭയത്തിലാണ്. ക്വാറന്റൈൻ ചെയ്യുന്നത് സംബന്ധിച്ച് അജ്ഞത നിലനിൽക്കുമ്പോഴും ജീവനക്കാരോട് നിസ്സഹകരണമായ മനോഭവാമാണ് മാനേജ്മെന്റും ആരോഗ്യവിഭാഗവും പുർത്തുന്നത്. രാവിലെ 4 മണിക്ക് ഡ്യൂട്ടിയിൽ കയറിയ ജീവനക്കാർ മുതൽ ഇപ്പോഴും ജലപാനം പോലുമില്ലാതെ വീട്ടിലേക്ക് പോകാൻ കഴിയാതെ കെപ്കോ ഓഫീസിൽ കുടുങ്ങിയിരിക്കുകയാണ്. ആരോഗ്യവിഭാഗത്തെ ഉച്ചയോടെ വിവരം അറിയിച്ചെങ്കിലും ഇതുവരെ ഇവർ എത്താത്തത് പ്രതിഷേധനത്തിന് ഇടയാക്കിയിട്ടുണ്ട്. മരണവീട്ടിൽ ശനിയാഴ്ച പങ്കെടുത്തവരിൽ പലരും ഇന്നലയും ഇന്നുമായി ഓഫീസിലെത്തി.
ബസ് മാർഗവും ഓട്ടോ മാർഗവും വവരുന്നവരാണ് ജീവനക്കാരിൽ പലരും. മരണവീട്ടിൽ പോയതിന് ശേഷം വീടുകളിലേക്ക് പോകുകയും ചെയ്തു. എന്നാൽ ഇവർ എവിടെയൊക്കെ പോയിട്ടുണ്ട് എന്നതിനെ കുറിച്ച ഇപ്പോഴും ആരോഗ്യ വിഭാഗം അന്വേഷിച്ചിട്ടില്ല. ഓഫീസിൽ നിന്ന് ഔദ്യോഗികമായിട്ടാണ് ഹെൽത്തിൽ വിവരം അറിയിച്ചത്. കെപ്കോയിൽ ജീവനക്കാർക്ക് ക്വാറന്റൈൻ സൗകര്യത്തിനായി രണ്ട് ഡോൾമെട്രിക്ക് റൂമുകൾ ഉണ്ടെങ്കിൽ പോലും ഇത് തുറന്ന് കൊടുക്കാതെ നിങ്ങൾ വാടക വീടിടെുത്ത് ക്വാറന്റൈൻ പോയ്ക്കൊള്ളാനാണ് പെപ്കോ മാനേജിങ് ഡയറക്ടർ വിനോദ് ജോൺ തൊഴിലാളികളോട് പറഞ്ഞത്. എന്നാൽ എവിടേക്ക് പോകും വീട്ടിലേക്ക് പോയാൽ കുട്ടികൾക്ക് അടക്കം രോഗം പകരുമോ എന്ന ആശങ്കയും നിലനിൽക്കുകയാണ്.
ആരോഗ്യവിഭാഗത്തെ വിവരം അറിച്ചപ്പോൾ പ്ലാന്റ് വിട്ട് പുറത്ത് പോകരുതെന്നും അവിടെ തന്നെ തുടരണമെന്നും മാത്രമാണ് പറഞ്ഞത്. ഇതനുസരിച്ച ജീവനക്കാർ രാവിലെ മുതൽ പ്ലാന്റിൽ കുടുങ്ങി കിടക്കുകയാണ്. ചികിത്സയ്ക്കായി എവിടേക്ക് പോകണമെന്നോ എന്ത് ചെയ്യണമെന്ന കാര്യത്തിലോ ജീവനക്കാർക്ക് അറിവില്ല. ഇന്ന് അവധിയിലുള്ള പലരും മരണവീടുമായി ഇടപഴകിയവരാണ്. ഇതുവഴി സമ്പർക്കത്തിലൂടെ രോഗം പകരുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. എന്നാൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പ്ലാന്റ് അടയ്ക്കണം എന്ന് നിയമം ഉണ്ടെങ്കിലും ഇത് പാലിച്ചിട്ടില്ല. കെപ്കോയുടെ ഈ നടപടിയാണ് ആശങ്കയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്.
ചുമട്ടു തൊഴിലാളിയായ രമേശന്റെ (76) മരണം ശനിയാഴ്ചയാണ്.ശ്വാസംമുട്ടൽ വന്നതിനെ തുടർന്ന് ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും ഇയാൾ ചികിത്സയിൽ നടത്തിയെങ്കിലും കൊറോണ പരിശോധന നടത്തിയില്ല. ശ്വാസംമുട്ടലിനു ചികിത്സ തേടി വന്നിട്ടും ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും രോഗിക്ക് കൊറോണ പരിശോധന നടത്താത്തത് ഇരു ആശുപത്രി അധികൃതരുടെ ഭാഗത്തും നിന്നും വന്ന ഗുരുതരമായ പാളിച്ചയായി മാറുന്നു. മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് വാങ്ങിയ ശേഷം വീട്ടിൽ എത്തിയ ശേഷമാണ് രമേശൻ മരിക്കുന്നത്.
മരണ ശേഷം നടത്തിയ ജനറൽ ആശുപത്രിയിൽ നടത്തിയ ശ്രവ പരിശോധനയിലാണ് രമേശന് കൊറോണയാണെന്ന് വ്യക്തമാകുന്നത്. കൊറോണയാണെന്ന് സ്ഥിരീകരിച്ചതോടെ രമേശന്റെ മൃതദേഹം ജനറൽ ആശുപത്രിയിൽ നിന്ന് വിട്ടു നൽകിയിട്ടില്ല. ആദ്യമേ കൊറോണ പരിശോധന നടത്തിയിരുന്നുവെങ്കിൽ ആദ്യമേ രമേശനെ ചികിത്സ നല്കാമായിരുന്നു. കൊറോണ പരിശോധന നടത്താത്തതിനാൽ കൂടുതൽ പേരുമായി സമ്പർക്കത്തിനും രോഗിക്ക് ഇടവന്നു. ആദ്യമേ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് പോയി. അവിടെ ചികിത്സയിൽ കഴിഞ്ഞു. ഡിസ്ചാർജ് ആയ ശേഷം വീട്ടിൽ വന്നു. വീട്ടിൽ വെച്ച് അസുഖം കൂടി മരിച്ച ശേഷം മൃതദേഹവുമായി ആംബുലൻസിൽ ജനറൽ ആശുപത്രിൽ എത്തിച്ചു. ഈ ഘട്ടത്തിൽ അടുത്തുണ്ടായിരുന്ന ബന്ധുക്കളും ആംബുലൻസ് ഡ്രൈവറും ഉൾപ്പെടെ ക്വാറന്റൈനിൽ പോകേണ്ട അവസ്ഥയാണ്.
ശ്വാസം മുട്ടൽ ബാധിച്ച് മരിച്ചതിനെ തുടർന്ന് സർട്ടിഫിക്കറ്റ് തേടിയപ്പോൾ സ്ഥിരീകരിക്കാൻ വേണ്ടിയാണ് ശ്രവ പരിശോധന നടത്തിയത്. രണ്ടു ശ്രവ പരിശോധനയിലും കൊറോണ പോസിറ്റീവ് എന്ന് വ്യക്തമാവുകയായിരുന്നു. ഇതോടെയാണ് മൃതദേഹം പിടിച്ചു വെച്ചത്. രമേശനെ ചികിത്സിച്ച ജനറൽ ആശുപത്രിയിലെയും മെഡിക്കൽ കോളെജിലെയും ഡോക്ടർമാരും രോഗസമയത്ത് രമേശനെ പരിചരിച്ചവരും ക്വാറന്റൈനിൽ പോകേണ്ട അവസ്ഥയാണ്. കൊറോണ രോഗികളുടെ എണ്ണം കൂടിയതോടെ അതിനനുസൃതമായ പിഴവുകളും ആരോഗ്യവകുപ്പിന് വർദ്ധിച്ച് വരുകയാണെന്നാണ് വ്യക്തമാക്കുന്നതാണ് രമേശന്റെ മരണം. സ്വതേ കടുത്ത ആസ്തമാ രോഗിയായ രമേശൻ ചികിത്സ തേടിയാണ് ബുധനാഴ്ച ജനറൽ ആശുപത്രിയിൽ എത്തിയത്. നെഞ്ചു വേദനയും ശ്വാസംമുട്ടലുമായിരുന്നു അനുഭവപ്പെട്ടത്. സ്ഥിരം ആസ്തമാ രോഗിയായതിനാൽ പരിശോധിച്ച ശേഷം മെഡിക്കൽ കോളെജിലേക്ക് പറഞ്ഞുവിട്ടു. പതിനൊന്നിനു മെഡിക്കൽ കോളേജിൽ നിന്നും പറഞ്ഞുവിട്ടു. പന്ത്രണ്ടിന് വീണ്ടും അസുഖം കൂടി വീട്ടിൽ വെച്ച് മരിച്ചു. മരണം സ്ഥിരീകരിക്കാൻ വേണ്ടി മൃതദേഹം ജനറൽ ആശുപത്രിയിൽ കൊണ്ടുവന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയ ശേഷം പന്ത്രണ്ടിന് ശ്രവ പരിശോധന നടത്തി. ആദ്യം പരിശോധനയിൽ സംശയം വന്നതിനെ തുടർന്നാണു രണ്ടാമതും ശ്രവ പരിശോധന നടത്തിയത്. ഇന്നു രാവിലെയാണ് കൊറോണ പോസിറ്റീവ് എന്ന് സ്ഥിരീകരിക്കുന്നത്.
കൊറോണ സ്ഥിരീകരിച്ചതോടെ ബന്ധുക്കളോട് ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രമേശന് എവിടെ നിന്ന് കൊറോണ വന്നുവെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.'സ്വതേ പുറത്ത് ഒന്നും പോകാതെ വീട്ടിൽ തന്നെയാണ് രമേശൻ ഉള്ളത്. കഴിഞ്ഞ ദിവസം ഒരു മകൻ പത്തനംതിട്ടയിൽ നിന്നും വന്നിരുന്നു. മകന് പക്ഷെ കൊറോണ ലക്ഷണങ്ങൾ ഒന്നുമില്ല. അതുകൊണ്ട് തന്നെ രമേശന് എവിടെ നിന്ന് കൊറോണ വന്നുവെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.'' വഞ്ചിയൂർ വാർഡ് കൗൺസിലർ വഞ്ചിയൂർ ബാബു മറുനാടനോട് പറഞ്ഞു. രമേശന്റെ ബന്ധുക്കൾ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ പോയിരുന്നു. അതിനാൽ അവിടെ ആ സമയത്ത് ഇവരുമായി ബന്ധപ്പെട്ട പൊലീസുകാരോട് ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടതായി സൂചനയുണ്ട്.
അസുഖം കാരണം സ്വതേ പുറത്ത് പോകാത്ത പ്രകൃതമാണ് രമേശന്. അതുകൊണ്ട് തന്നെ രമേശന് എങ്ങനെ കൊറോണ വന്നുവെന്നാണ് വാർഡ് കൗൺസിലർ അടക്കമുള്ളവരും ആരോഗ്യ പ്രവർത്തകരും അന്വേഷിക്കുന്നത്. സമൂഹവ്യാപന സാധ്യത കേരളത്തിൽ ഇല്ലായെന്ന് പൂർണമായും തള്ളിക്കളയാൻ കഴിയാത്ത സാഹചര്യത്തിൽ രമേശന്റെ മരണം സമൂഹവ്യാപന സാധ്യതയിലേക്ക് കൂടി വിരൽ ചൂണ്ടുകയാണ്. കേരളത്തിൽ സമൂഹവ്യാപനം ഉണ്ടോ എന്ന് ചോദിച്ച് മരിച്ച പത്ത് പേരുടെ പേര് പറഞ്ഞു ഇവർക്ക് എവിടെ നിന്ന് കൊറോണ വന്നുവെന്ന് മുഖ്യമന്ത്രി ചോദിച്ചപ്പോൾ അത് സ്ഥിരികരിക്കാൻ ആരോഗ്യ പ്രവർത്തകർക്കോ ആരോഗ്യ മന്ത്രിയ്ക്കോ കഴിഞ്ഞിരുന്നില്ല, സമ്പർക്കം വഴി രോഗം ബാധിച്ചത് എങ്കിൽ എവിടെ നിന്ന്, ആരിൽ നിന്ന് എന്ന് ചോദിച്ചപ്പോഴും മറുപടിയുണ്ടായില്ല.
കേരളത്തിൽ സമൂഹവ്യാപനത്തിനു സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നാണ് ഐസിഎംആർ അധികൃതരും ചൂണ്ടിക്കാട്ടിയിരുന്നത്. കൊറോണ ബാധിച്ച മരിച്ച രമേശന്റെ വീടിരിക്കുന്ന വഞ്ചിയൂർ തോടിനു സമീപമുള്ള പല വീട്ടുകാർക്കും പനി ബാധിച്ചതായി സൂചനയുണ്ട്. ഇവർക്കെല്ലാം കൊറോണ ടെസ്റ്റ് എടുക്കേണ്ട അവശ്യത്തിലേക്ക് ആണ് രമേശന്റെ മരണം വിരൽ ചൂണ്ടുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കൊറോണ വാർഡിലെ നഴ്സിങ് അസിസ്റ്റന്റിനു കൊറോണ ബാധിച്ചപ്പോഴും വിലപ്പെട്ട നാല് ദിവസങ്ങൾ വട്ടിയൂർക്കാവ് പ്രാഥമിക ആരോഗ്യ കേന്ദ്രവും മെഡിക്കൽ കോളേജും പാഴാക്കിയിരുന്നു. തുടർന്ന് ഇവരുടെ റൂട്ട് മാപ്പ് വരെ പുറത്തിറക്കി സമ്പർക്കമുള്ളവരെ കണ്ടെത്താൻ ശ്രമം നടത്തിയിരുന്നു. ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നും ന്ന ഈ പാളിച്ച വാർത്തയായിരുന്നു. അതിന്റെ ഞെട്ടൽ മാറും മുന്പ് ചുമട്ടു തൊഴിലാളിക്ക് ശ്വാസംമുട്ടൽ വന്നിട്ടും കൊറോണ ടെസ്റ്റ് നടത്താതെ ചികിത്സിച്ച് മടക്കിയ രോഗി കൊറോണ ബാധിച്ച് മരിച്ച സംഭവവും വരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്