വൈദ്യുതി വാങ്ങാൻ ആളില്ല; കായംകുളം താപനിലയം അടച്ചുപൂട്ടലിലേക്ക്; സീസണായിട്ടും ഒരു യൂണിറ്റ് വൈദ്യുതി പോലും ഉൽപാദിപ്പിച്ചിട്ടില്ല; കെഎസ്ഇബി വാങ്ങുന്നുമില്ല, വിൽക്കുന്നുമില്ല
ആലപ്പുഴ : അടച്ചുപൂട്ടലുകൾക്കു പേരുകേട്ട കേരളത്തിൽ ഒരു പ്രമുഖസ്ഥാപനം കൂടി ഇല്ലാതാവുന്നു. രാജ്യത്തെ വൈദ്യുതി പ്രതിസന്ധിക്കു പരിഹാരമായി പതിനാറു വർഷം മുമ്പ് ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച കായംകുളം താപനിലയം അടച്ചുപൂട്ടലിന്റെ വക്കിലാണ്. വൈദ്യുതി വാങ്ങാൻ ആളില്ലാതായതോടെയാണ് കെ എസ് ഇ ബി താപനിലയത്തെ കൈവിട്ടത്.
ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങൾ മൽസരിച്ച് താപനിലയങ്ങൾ ആധുനികവൽക്കരിച്ച്് കുറഞ്ഞ ചെലവിൽ വൈദ്യുതി ഉൽപാദിപ്പിക്കുമ്പോൾ കേരളത്തിൽ മാത്രമാണ് ആധുനിക സംവിധാനങ്ങളോടെ കമ്മീഷൻ ചെയ്ത താപനിലയം അധോഗതിയിലായത്. പുതുതായി രൂപീകരിച്ച സംസ്ഥാനങ്ങളായ ആന്ധ്രയും തെലുങ്കാനയും താപനിലയങ്ങൾ ആധുനികവൽകരിക്കുന്നതിൽ മൽസരിക്കുകയാണ്.
പ്രതിദിനം സംസ്ഥാനത്ത് 65 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിക്കപ്പെടുന്നത്. എന്നാൽ ശരാശരി 35 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് അഭ്യന്തര ഉൽപാദനം. ബാക്കിയുള്ളവ കേന്ദ്രപൂളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമാണ് ശേഖരിക്കുന്നത്. എന്നാൽ കായംകുളം താപനിലയത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന വൈദ്യുതി സംസ്ഥാന വൈദ്യുതി വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് മറ്റിടങ്ങളിലേക്ക് എത്തുന്നത്. അടിയന്തര ഉൽപാദനപ്രക്രിയമാത്രമാണ് ഇവിടെ നടക്കുന്നത്.
നിലയത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ മാർക്കറ്റിങ് നിയന്ത്രണം പൂർണമായും കെ എസ് ഇ ബിക്കാണ്. വകുപ്പ് സമ്മതം മൂളുന്നവർക്കു മാത്രമെ നിലയത്തിൽനിന്നും വൈദ്യുതി നൽകിയിരുന്നുള്ളു. ഇവിടെ വൈദ്യുതിപ്രതിസന്ധിയുണ്ടാകുമ്പോൾ കായംകുളം നിലയത്തെ തള്ളി അന്യസംസ്ഥാനങ്ങളിൽനിന്നും വൈദ്യുതി വാങ്ങുന്നതു മൂലം കായംകുളം ഒരു നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. 2015 വർഷത്തിൽ ഇവിടെനിന്നും ഒരു യൂണിറ്റ് വൈദ്യുതിപോലും വകുപ്പ് വാങ്ങുകയോ പുറത്തു വിൽക്കുകയോ ചെയ്തിട്ടില്ല.
കഴിഞ്ഞ മൂന്നുമാസമായി പ്രവർത്തനം നിലച്ച നിലയത്തിന് കോടികളാണ് നഷ്ടമാകുന്നത്. ഇതോടെ പ്രവർത്തിക്കാൻ കഴിയാതെ വീർപ്പുമുട്ടുകയാണ് നിലയം. ഇപ്പോൾ പൂർണമായും പ്രവർത്തനം നിലച്ച സ്ഥാപനം സർക്കാരിന്റെയോ വൈദ്യുതി വകുപ്പിന്റെയോ കരുണയ്ക്കായി കാത്തിരിക്കുകയാണ്. നേരത്തെ സംസ്ഥാനത്തിന് വൈദ്യുതി പ്രതിസന്ധിയുണ്ടായപ്പോൾ ആവശ്യമായ വൈദ്യുതി കായംകുളം താപനിലയത്തിൽനിന്നായിരുന്നു സ്വീകരിച്ചിരുന്നത്. വില കൂടുതലെങ്കിലും ആവശ്യത്തിന് വൈദ്യുതി ഇവിടെനിന്നും ഏതുസമയവും ലഭിക്കുമായിരുന്നു. ആകെ 350 മെഗാവാട്ട് വൈദ്യുതി ഉൽപാദനശേഷിയാണ് നിലയത്തിനുള്ളത്. 115 വീതമുള്ള 2 ഗ്യാസ് ടർബൈനും 120 വീതമുള്ള രണ്ട് സ്റ്റീം ടർബൈയിനുമാണ് ഇവിടെ പ്രവർത്തിക്കുന്നത്. നേരത്തെ 12 രുപയ്ക്ക് ബോർഡിന് നൽകിക്കൊണ്ടിരുന്ന വൈദ്യുതി ഇപ്പോൾ 7 രൂപയ്ക്ക് നൽകാവുന്ന തരത്തിലായിട്ടുണ്ട്. വൈദ്യുതി ഉൽപാദത്തിനത്തിനാവശ്യമായ നാഫ്തയുടെ വില കുറഞ്ഞതാണ് ഇതിനു കാരണം.
അതേസമയം വേനൽകാലം നിലയത്തെ സംബന്ധിച്ചിടത്തോളം വൈദ്യുതി നിർമ്മാണ സീസണ്. എന്നാൽ താപനിലയത്തിൽനിന്നും ഒരുതുള്ളി വൈദ്യുതിപോലും പുറത്തുപോയിട്ടില്ല. നിലയം കമ്മീഷൻ ചെയ്തതിനുശേഷം ആദ്യമായാണ് ഇത്തരത്തിൽ പ്രതിസന്ധി രൂക്ഷമാകുന്നത്. അതേസമയം സംസ്ഥാനത്തിന് ആവശ്യമായ വിലകുറഞ്ഞ വൈദ്യുതി ഉൽപാദിപ്പിക്കാൻ സന്നദ്ധമായി നിലയം പ്രവർത്തിക്കുമ്പോഴും പദ്ധതികൾ ആവിഷ്ക്കരിക്കാൻ സർക്കാരിന് താൽപര്യമില്ല.
ഇന്ത്യയിലെ ഇതരസംസ്ഥനങ്ങളിൽനിന്നും ലഭിക്കുന്ന കൽക്കരി ഉപയോഗിച്ച് വിലകുറഞ്ഞ വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുമെങ്കിലും പ്രാദേശീക കൽക്കരിയിൽ 40 ശതമാനം വരെ ചാരം ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് പരിസരമലിനീകരണത്തിന് കാരണമാകുമെന്ന പ്രചാരമാണ് ഉൽപാദനത്തിന് തടസമാകുന്നത്. എന്നാൽ ഇറക്കുമതി ചെയ്യുന്ന കൽക്കരിയിൽ 5 ശതമാനം ചാരം മാത്രമെ അടങ്ങിയിട്ടുള്ളു. ഇത് വിലകുറഞ്ഞ വൈദ്യൂതി ഉൽപാദിപ്പിക്കാൻ കഴിയുന്നതാണ്. ഓസ്ട്രേലിയയിൽനിന്നും മലേഷ്യയിൽനിന്നും ഇത് സുലഭമായി ലഭിക്കും. ഇത്തരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന വൈദ്യുതി നാലു രൂപയ്ക്ക് വിൽക്കാൻ കഴിയുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധർ വിലയിരുത്തുന്നത്.
അതുപോലെ സൂപ്പർ ക്രിറ്റിക്കൽ ബോയിലർ ഉപയോഗിച്ച് 1000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും. എന്നാൽ സംസ്ഥാന സർക്കാർ എൻ ടി പി സിയോട് ആവശ്യപ്പെട്ടെങ്കിൽ മാത്രമെ പദ്ധതി പ്രാവർത്തികമാകു. താപനിലയത്തിന്റെ മുഴുവൻ സംവിധാനങ്ങളും പ്രയോജനപ്പെടുത്തി കുറഞ്ഞനിരക്കിൽ വൈദ്യൂതി ഉൽപാദിപ്പിക്കാൻ ഏറെ സാദ്ധ്യതകളുള്ള നിലയമാണ് ഇപ്പോൾ അനാഥമാക്കപ്പെട്ടത്. 1999 - ൽ പ്രധാനമന്ത്രി എ ബി വാജ്പേയിയാണ് കായംകുളം താപനിലയം രാജ്യത്തിന് സമർപ്പിച്ചത്. 2005 ൽ പ്രധാനമന്ത്രി മന്മോഹൻ സിങ് താപനിലയത്തിന്റെ ശേഷി 1050 മെഗാവാട്ട് ആയി ഉയർത്താനുള്ള പദ്ധതിക്ക് തറക്കല്ലിട്ടെങ്കിലും പദ്ധതി എവിടെയും എത്തിയില്ല.
ദുഃഖ വെള്ളിയാഴ്ച പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍