ശാസ്തവട്ടം മധു ആശാന്റെ കമ്പക്കെട്ട്... ഡി. ജെ. സംഗീതം... വയലിൻ വാദനം... തീവണ്ടി ബാൻഡിന്റെ സംഗീതലാപനം എന്നിവയെല്ലാം പുതുവത്സരരാവിൽ ഈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ അരങ്ങേറും; അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് പരിപാലിക്കുന്ന സ്റ്റേഡിയത്തിനു ഭീഷണിയാകുന്ന അടിച്ചു പൊളി ടിജിസി ഫാമിലി ന്യൂ ഇയേഴ്സ് ഈവിന് ഒത്താശയുമായി കേരളാ ക്രിക്കറ്റ് അസോസിയേഷനും; ട്രാവൻകൂർ ജിംഖാനയുടെ പേരിലെ ആഘോഷം ഇല്ലാതാക്കുക കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനെ
എം മനോജ് കുമാർ
തിരുവനന്തപുരം: രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളും അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളും അരങ്ങേറുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ചട്ടങ്ങൾ ലംഘിച്ച് പുതുവത്സര മാമാങ്കത്തിനു അരങ്ങൊരുങ്ങുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് പരിപാലിക്കുന്ന സ്റ്റേഡിയത്തിനു വൻഭീഷണിയായാണ് ഈ പുതുവത്സര ആഘോഷരാവ് മാറാൻ പോകുന്നത്. ശാസ്തവട്ടം മധു ആശാന്റെ കമ്പക്കെട്ട്, ഡി. ജെ. സംഗീതം, വയലിൻ വാദനം, തീവണ്ടി ബാൻഡിന്റെ സംഗീതലാപനം എന്നിവയെല്ലാമാണ് പുതുവത്സരരാവിൽ ഈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ അരങ്ങേറാൻ പോകുന്നത്. ഈ പുതുവത്സരരാവിലെ ആട്ടവും പാട്ടവും കഴിഞ്ഞാൽ സ്റ്റേഡിയവും അതിലെ പച്ചപ്പുല്ലുകളുമെല്ലാം ബാക്കിയാവുമോ എന്നാണ് ചോദ്യം ഉയരുന്നത്.
രാജ്യത്തിന്റെ അഭിമാനമായ ഒരു സ്റ്റേഡിയത്തിനാണ് ദുർഗതി വന്നു ചേരാൻ പോകുന്നത്. സ്റ്റേഡിയത്തിന്റെ നിയന്ത്രണം കയ്യാളുന്ന കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ മൗനാനുുവാദവും ഈ നീക്കത്തിന് പിന്നിലുണ്ട് എന്ന് സൂചനകളുണ്ട്. രാജ്യത്തിന്റെ അഭിമാനമായ സ്റ്റേഡിയം അണിയറ നീക്കങ്ങളിലൂടെ സ്വകാര്യസ്വത്ത് പോലെ ഉപയോഗിക്കുകയാണ്. ആഘോഷരാവിന് ലഹരി കൂട്ടുന്നതിനായി മദ്യനിരോധിത മേഖലയായ സ്പോർട്സ് ഹബ്ബിലേയ്ക്ക് വ്യാപകമായി മദ്യം ഒഴുകുന്നതിനും സാധ്യത തുറന്നു വരുന്നതായി വിരൽ ചൂണ്ടലും വരുന്നു.
വലിയ രീതിയിൽ സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ ലക്ഷക്കണക്കിന് രൂപയുടെ പണമൊഴുക്കാണ് നടക്കാൻ പോകുന്നത്. പ്രവേശന ഫീസ് പണമായി വാങ്ങി അതേസമയം രസീതുകൾ നല്‍കാതെയാണ് ഇടപാടുകൾ നടക്കുന്നത് എന്നും സൂചനയുണ്ട്. ടിക്കറ്റിൽ ജിഎസ്ടി വെട്ടിപ്പിനും അരങ്ങൊരുങ്ങുന്നതായി സൂചനകളുണ്ട്. പുതു വത്സരാഘോഷത്തിനു കമ്പക്കെട്ട് ഉൾപ്പടെ നടക്കുമ്പോൾ വിവിധ വകുപ്പുകളിൽ നിന്നും ഫയർഫോഴ്സ് ഉൾപ്പെടെയുള്ള വകുപ്പുകളിൽ നിന്നും ലഭിക്കേണ്ട അനുമതികൾ ലഭിച്ചോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.
ടിജിസി ഫാമിലി ന്യൂ ഇയേഴ്സ് ഈവ് എന്ന ഓമനപ്പേരാണ് പരിപാടിക്ക് നൽകിയിരിക്കുന്നത്. എന്നാൽ ടിജിസി എന്ന ട്രാവൻകൂർ ജിംഖാനയിലെ മെമ്പർമാർ ഏതാണ്ട് മുഴുവൻപേർക്കും പരിപാടിയിൽ പങ്കാളിത്തവുമില്ല. ടീം അറോറ എന്ന പേരിലുള്ള ചില ക്ലബ് മെമ്പർമാർ മാത്രമാണ് ഈ പരിപാടി നടത്തുന്നത്. ക്ലബ് മെമ്പർമാർക്ക് ന്യൂഇയർ രാവ് നടത്തണമെങ്കിൽ ക്ലബിൽ നടത്തിയാൽ പോരെ? എന്തിനു സ്റ്റേഡിയത്തിൽ നടത്തണം? ഇവിടെയാണ് വൻ തട്ടിപ്പിന് അരങ്ങൊരുങ്ങുന്നത്.
ജിംഖാന ക്ലബിന്റെ പേരിൽ സ്റ്റേഡിയം ഫ്രീയായി സംഘടിപ്പിക്കുക. ലാഭം മുഴുവൻ സംഘാടകർ പകുത്തെടുക്കുക. പുതുവത്സര ആഘോഷങ്ങൾക്ക് രജിസ്റ്റർ ചെയ്യുന്ന വ്യക്തിക്ക് ആയിരം രൂപയാണ് ഈടാക്കുന്നത്. മൂന്നു അംഗങ്ങൾ ഉള്ള ഫാമിലി പോവുകയാണെങ്കിൽ മൂവായിരം രൂപയാണ് പരിപാടിക്ക് നൽകേണ്ടി വരുന്നത്. ഈ രീതിയിൽ വൻ പണപ്പിരിവാണ് സംഘാടകർ നടത്താൻ തുടങ്ങിയിരിക്കുന്നത്. സ്റ്റേഡിയം വിൽപ്പനച്ചരക്കാക്കിയുള്ള ടീം അറോറയുടെ നീക്കം അന്താരാഷ്ട്ര സ്റ്റേഡിയത്തിനു വൻഭീഷണിയായി മാറാൻ പോവുകയാണ്.
ഗ്രീൻഫീൽഡ് സ്റ്റേഡിയം പുതുവത്സരാഘോഷങ്ങൾക്ക് ഉപയോഗിക്കുവാനുള്ള തങ്ങളുടെ അവകാശമായി ടീം അറോറ ഉയർത്തിക്കാട്ടുന്നത് ടിജിസി ക്ലബ് അംഗത്വമാണ്. ടി.ജി. സി ക്ലബ്ബിന്റെ രക്ഷാധികാരി സ്പോർട്സ് ഹബ് തന്നെയാണെങ്കിലും ക്ലബും സ്പോർട്സ് ഹബിന്റെ മാതൃ സ്ഥാപനമായ കാര്യവട്ടം സ്പോർട്സ് ഫെസിലിറ്റീസ് ലിമിറ്റഡും (കെ. എസ്. എഫ്. എൽ) തമ്മിലുള്ള കരാർ പ്രകാരം അംഗങ്ങൾക്ക് ക്ലബ്ബ് ഹൗസും, ഇൻഡോർ സ്റ്റേഡിയവും മറ്റ് അനുബന്ധക്രമീകരണങ്ങളും ഉപയോഗിക്കാം.
പക്ഷെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ അനുമതി കൂടാതെ പ്രവേശനത്തിനു കഴിയില്ല. സ്പോർട്സ് ഹബ്ബിന്റെ മാതൃസ്ഥാപനത്തിന്റെ ഇപ്പോഴത്തെ ഉന്നത ഭരണ സമിതിയുടെയുടെയോ, കേന്ദ്ര സർക്കാർ പ്രത്യേകമായി ചുമതലപ്പെടുത്തിയ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിന്റെയോ അനുമതിയില്ലാതെയുള്ള ഉപയോഗം ശിക്ഷാർഹമായ കയ്യേറ്റമാണ്. ഇത് മുന്നിൽക്കണ്ട് സ്വന്തം തടി രക്ഷിക്കുവാൻ വേണ്ടിയാണ് ടി. ജി. സി തങ്ങളല്ല ഈ പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നത് എന്ന് പ്രസ്താവനയിറക്കുന്നത്.
ട്രാവൻകൂർ ജിംഖാന ക്ലബിന്റെ ചില മെമ്പർമാർ മാത്രമായി രൂപീകരിച്ച ടീം അറോറയ്ക്ക് സ്റ്റേഡിയം പൂർണമായി സൗജന്യമായി വിട്ടുകൊടുത്തിരിക്കുകയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. മണിക്കൂറുകൾക്ക് ലക്ഷങ്ങൾ ഫീസ് ഈടാക്കുന്ന സ്റ്റേഡിയമാണ് പുതുവൽസര രാവിലെ ആട്ടത്തിനും പാട്ടത്തിനുമായി ഇങ്ങിനെ സൗജന്യമായി വിട്ടുകൊടുക്കാൻ പോകുന്നത്. ഈ പുതുവത്സരരാവ് സംഘടിപ്പിക്കുന്ന തങ്ങൾ അല്ല ചില മെമ്പർമാർമാത്രം അടങ്ങിയ ടീം അറോറയാണ് എന്ന് മുഴുവൻ മെമ്പർമാർക്കും ഇമെയിൽ നൽകി ജിംഖാന ക്ലബ് കൈകഴുകിയിട്ടുണ്ട്. ഭാവിയിൽ വരുന്ന ഈ പ്രശ്നത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിയാനുള്ള ഒരു പദ്ധതിയുടെ ഭാഗമായാണ് ഈ കൈകഴുകൽ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
15 മുതൽ 25 വരെ ലക്ഷം രൂപ വരേ വാടക ലഭിയ്ക്കേണ്ട സ്റ്റേഡിയമാണ് പുതുവത്സരരാവിലെ ആഘോഷപരിപാടികൾക്ക് വേണ്ടി ചിലർക്ക് സൗജന്യമായി നൽകുന്നത്. അംബാനിയും അദാനിയേയും പോലുള്ള വമ്പന്മാർക്ക് മാത്രമാണ് സ്റ്റേഡിയം വാടകയ്ക്ക് എടുത്ത് സ്വകാര്യ പരിപാടികൾ സംഘടിപ്പിക്കാൻ കഴിയുന്നത്. എന്നാൽ ഇവിടെ വിരലിലെണ്ണാവുന്ന വ്യക്തികൾ ഗ്രീൻഫീൽഡ് സ്റ്റേഡിയം സ്വന്തമാക്കി പുതുവത്സരമാമാങ്കം നടത്തുകയാണ്. ടീം അറോറ എന്നു വിളിക്കപ്പെടുന്ന ഈ സംഘം പുതുവത്സരരാവ് ഒരുക്കുന്നതിന് സ്വയം സന്നദ്ധരായി വന്ന അംഗങ്ങളാണെന്ന് ടി. ജി. സി. ഭരണ സമിതി പറയുന്നത്. അംഗങ്ങളുടെ പ്രത്യേക സമ്മതമോ, അനുമതിയോ ഇല്ലാതെ പ്രവർത്തിക്കുന്ന ഈ സംഘത്തിന് രാജ്യത്തിന്റെ അഭിമാനമായ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയം വിട്ടു നല്‍കിയതായി ടിജിസി സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
ഈ പുതുവത്സരരാവിനു വേണ്ടി സ്റ്റേഡിയം ഉപയോഗിക്കുന്നതിനു പിന്നിലുള്ള നീക്കങ്ങളെക്കുറിച്ച് അന്വേഷണം വേണം എന്നാണ് ആവശ്യം ഉയരുന്നത്. ഒപ്പം ആഘോഷത്തിന്റെ പിന്നിലുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷണ വിധേയമാക്കണം. ഈ പരിപാടിയിൽ പേരു ചേർക്കുന്നവർ പറ്റുമെങ്കിൽ പണമായി ടി. ജി. സി. ഓഫീസിലോ, സജി സലിം എന്ന വ്യക്തിയുടെ യുപിഐഐഡി യിലോ, മൊബൈൽ പേ സംവിധാനത്തിലോ പണമയയ്ക്കാനാണ് സംഘാടകർ ആവശ്യപ്പെടുന്നത്.
Stories you may Like
- കൊച്ചിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയവും പാരിസ്ഥിതിക ചർച്ചകളിൽ കുടുങ്ങാൻ സാധ്യത
- കാര്യവട്ടം ഗ്രീൻഫീൽഡിലെ കൂട്ടായ്മ കൊച്ചിയിലെ ഹരിതശോഭ നശിപ്പിക്കാൻ!
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- ജയം തുടരാൻ സൂര്യകുമാറും സംഘവും; ഒപ്പമെത്താൻ ഓസിസ്
- ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍