ജാമ്യം കിട്ടിയ മദനി ഭീകരരെ വീണ്ടും ഒരുമിപ്പിച്ചു; കേരളാ റെസ്റ്റോറന്റിന് മുന്നിൽ സ്ഫോടനം നടത്തിയത് തെളിവ്; ഒന്നര പതിറ്റാണ്ടു ജയിലിൽ അടച്ചിട്ടും തൃപ്തിയാകാത്ത കർണാടക പൊലീസ് മദനിയുടെ തലയിൽ ബംഗലുരു സ്ഫോടനവും കെട്ടിവയ്ക്കുന്നു; ലക്ഷ്യം സുപ്രീംകോടതി ഇടപെടലിനു തടയിടൽ
ബി രഘുരാജ്
ബംഗലുരു: അനേകം ഭീകരവാദ കേസുകൾ ചുമത്തി ഒന്നര പതിറ്റാണ്ടായി വിചാരണ തടവുകാരനായി പാർപ്പിക്കുന്ന അബ്ദുൾ നാസർ മദനിയുടെ അന്ത്യം ജയിലിൽ തന്നെ ആവുമെന്ന സൂചന നൽകിക്കൊണ്ട് കർണാടക പൊലീസ് രംഗത്ത്. സുപ്രീം കോടതി ഇടപെടലിനെ തുടർന്നാണ് മറ്റൊരു വഴിയുമില്ലാതെ ജാമ്യം കൊടുക്കാൻ നിർബന്ധിതരായ പൊലീസ് ബാംഗ്ലൂരിൽ കഴിഞ്ഞ ദിവസം നടന്ന സ്ഫോടനത്തിന് കാരണക്കാരനായി ചൂണ്ടികാട്ടുന്നത് മദനിയെയാണ്.
എങ്ങനെയെങ്കിലും ജയിലിൽ നിന്നും രക്ഷപെടണമെന്നാഗ്രഹിക്കുന്ന മദനി ഒരു കാരണവശാലും അതിന് തയ്യാറാവുകയില്ല എന്ന സാമാന്യചിന്ത പോലും ഇല്ലാതെയാണ് മദനിയുടെ ആസൂത്രണത്തിലാണ് സ്ഫോടനം നടന്നത് എന്ന തിയറിയുമായി അന്വേഷണ ഏജൻസികൾ രംഗത്തെത്തിയത്. ജാമ്യം കിട്ടി പുറത്തിറങ്ങിയ മ്ദനി തന്നെയാണ് ബാഗ്ലൂർ സ്ഫോടനം ആസൂത്രണം ചെയ്തത് എന്നാണ് ഇപ്പോൾ പൊലീസ് പറയുന്നത്.
ചിന്നസ്വാമി സ്റ്റേഡിയത്തിന് മുന്നിലെ ബോംബ് സ്ഫോടനക്കേസിൽ മദനിക്കെതിരെ ഒരു തെളിവും സംഘടിപ്പിക്കാൻ കർണ്ണാടക പൊലീസി് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ എത്രയും വേഗം കുറ്റപത്രം നൽകി മദനിക്കെതിരെ വിചാരണ തുടങ്ങണമെന്ന് സുപ്രീംകോടതിയും ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കിൽ മദനിയെ വെറുതെ വിടണമെന്നാണ് ആവശ്യം. ഈ സാഹചര്യത്തിലാണ് മദനിക്കെതിരെ പുതിയ ആരോപണങ്ങളുമായി കർണ്ണാടക പൊലീസ് രംഗത്ത് എത്തുന്നത്. ബംഗലുരു സ്ഫോടനത്തിൽ മദനിയെ കുടുക്കി ജയിലിനുള്ളിൽ വീണ്ടും അടയ്ക്കാനാണ് കരുനീക്കം.
രണ്ട് ദിവസം മുമ്പുണ്ടായ ബംഗലുരു സ്ഫോടനക്കേസ് അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിന് പിന്നിൽ അന്വേഷണ സംഘത്തിന് വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്നാണ് സൂചന. സ്ഫോടനവുമായി ബന്ധപ്പെട്ട് പിഡിപി അധ്യക്ഷൻ അബ്ദുൾ നാസർ മദനിയെ ബന്ധിക്കാനുള്ള തെളിവുകൾ തേടിയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കേരള യാത്ര. മദനിക്ക് വേണ്ടി സിമിയോ അൽ ഉമ്മയോ നടത്തിയതാണ് സ്ഫോടനമെന്ന മുൻവിധിയോടെയാണ് ദേശീയ അന്വേഷണ ഏജൻസി നീങ്ങുന്നത്. ഈ ആക്രമണം മദനി ഏകോപിപ്പിച്ചു എന്ന് വരുത്തി തീർക്കാനാണ് ശ്രമം.
ഇതിന് ഒരു ന്യായവും അവർ കണ്ടെത്തിക്കഴിഞ്ഞു. ബംഗലുരുവിലെ ചർച്ച് റോഡിലെ കേരളവുമായി ബന്ധമുള്ള ഹോട്ടലിന് മുന്നിലാണ് സ്ഫോടനം നടന്നത്. കോക്കനട്ട് ഗ്രൂവ് എന്ന ഹോട്ടലിന് മുന്നിൽ സ്ഫോടനം ഉണ്ടാക്കിയത് മദനിക്ക് വേണ്ടിയാണെന്നാണ് എൻ.ഐ.എയിലെ ഒരു വിഭാഗത്തിന്റെ വാദം. 2010ലെ ചിന്ന സ്വാമി സ്റ്റേഡിയം സ്ഫോടനക്കേസിൽ പ്രതിയായ മദനിയോട് കർണ്ണാടക പൊലീസ് നീതികാട്ടിയില്ലെന്ന് ആക്ഷേപം ശക്തമാണ്. ചികിൽസയ്ക്ക് പോലും ജാമ്യം അനുവദിക്കുന്നതിന് കർണ്ണാടക പൊലീസ് എതിർപ്പ് പ്രകടിപ്പിച്ചു. ഇതിലുള്ള പ്രതിഷേധമാണ് കഴിഞ്ഞ ദിവസം ചർച്ച റോഡിൽ നടന്ന സ്ഫോടനത്തിന് പിന്നിലെന്ന തിയറിയാണ് എൻഐഎ പ്രചരിപ്പിക്കുന്നത്. ഇതിലൂടെ മദനിയുടെ ജാമ്യം റദ്ദാക്കാൻ പോലും പൊലീസിന് കഴിഞ്ഞേക്കും.
തടിയന്റവിടെ നസീറിൽ നിന്ന് ബോംബ് നിർമ്മാണം പഠിച്ചവരാണ് ബംഗലുരുവിൽ സ്ഫോടനമുണ്ടാക്കിയതെന്നാണ് തിയറി. മദനിയെ പീഡിപ്പിക്കുന്നതിലുള്ള എതിർപ്പ് പ്രകടിപ്പിക്കുകയാണ് ഉദ്ദേശ്യമെന്നും വിശദീകരിക്കുന്നു. എന്നാൽ കേരളാ പൊലീസിൽ നിന്ന് വ്യക്തമായ സൂചനയൊന്നും ലഭിക്കാത്തതിനാൽ പ്രതികളെ തിരിച്ചറിയാൻ കഴിയുന്നുമില്ല. ഈ സാഹചര്യത്തിലാണ് സ്ഫോടനം അന്വേഷിക്കുന്ന പ്രത്യേക സംഘം കേരളത്തിൽ എത്തുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ സ്ഫോടനത്തിലെ മുഖ്യസൂത്രധാരൻ അബുബേക്കർ സിദ്ദിഖിയുടെ അനുയായികളും സംശയത്തിന്റെ നിഴലിലാണ്. സിദ്ദിഖിയുടെ സംഘാങ്ങളിൽ ഭൂരിഭാഗത്തേയും ഏറ്റുമുട്ടലുകളിൽ തമിഴ്നാട് പൊലീസ് കൊന്നിട്ടുണ്ട്. എന്നാൽ ചിലർ ഇപ്പോഴും ഒളിവിലുണ്ട്.
അലുമിനയം നൈട്രേറ്റും വെടിയുണ്ടയും ഇരുമ്പ് പൈപ്പിൽ കടത്തിയാണ് സ്ഫോടന വസ്തുവുണ്ടാക്കിയത്. വിദഗ്ധമായ പരിശീലനം ഇതിന് ആവശ്യമാണ്. ഇന്ത്യൻ മുജാഹിദീനിൽ നിന്ന് തടിയന്റവിട നസീറിനും സിദ്ദിഖിക്കും ഇതിനുള്ള വിദഗ്ധ പരിശീലനം ലഭിച്ചിട്ടുണ്ട്. ഇവരുടെ ശിഷ്യർക്ക് മാത്രമേ ഇത്തരത്തിലൊരു ബോംബ് ഉണ്ടാക്കാൻ കഴിയൂ. അതിനൊപ്പം ആളുകളെ കൊല്ലുകയെന്ന ലക്ഷ്യവും ബംഗലുരുവു സ്ഫോടനത്തിന് ഉണ്ടായിരുന്നില്ല. മറിച്ച് തങ്ങളുടെ സാന്നിധ്യം ബംഗലുരുവിൽ ഉണ്ടെന്ന് അറിയിക്കുക മാത്രമാണ് ഉദ്ദേശിച്ചതെന്നാണ് പൊലീസ് നിഗമനം. ഇതെല്ലാം അൽ ഉമയുടെ പ്രവർത്തന ശൈലിയുടെ ഭാഗമാണെന്നാണ് നിരീക്ഷണം.
ഇന്ത്യൻ മുജാഹിദിന്റെ ഭാഗമായ അൽ ഉമയുടെ സജീവ പ്രവർത്തകരെല്ലാം മദനിയുടെ വിശ്വസ്തരാണെന്നാണ് കർണ്ണാടക പൊലീസിന്റെ വാദം. അതുകൊണ്ട് കൂടിയാണ് മദനിയാണ് സ്ഫോടനത്തിന് പിന്നിലെന്ന വിലയിരുത്തലുകൾ സജീവമാക്കുന്നത്. ഇക്കാര്യങ്ങൾ ദേശീയ അന്വേഷണ ഏജൻസിയേയും അറിയിച്ചു കഴിഞ്ഞു. ബംഗലുരു സ്ഫോടനത്തിൽ മദനിയെ ബന്ധിപ്പിക്കാനുള്ള തെളിവുകളാണ് കർണ്ണാടക പൊലീസിന്റെ ലക്ഷ്യം. മദനിയെ വിചാരണ കൂടാതെ അന്യായമായി തടവിൽ വയ്ക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കേരളാ സർക്കാരും വിഷയത്തിൽ ഇടപെട്ടു. മദനി കേരളത്തിലെത്തിയാൽ ക്രമസമാധാന പ്രശ്നമുണ്ടാകില്ലെന്ന് ഉറപ്പും നൽകി. എന്നിട്ടും കോടതിയിൽ മദനിയുടെ ജാമ്യാപേക്ഷയിൽ അനുകൂല നിലപാട് കർണ്ണാടകം എടുത്തില്ല. പ്രമേഹ രോഗത്തെ തുടർന്ന് കാഴ്ച ശക്തി നഷ്ടപ്പെട്ട മദനി ചികിൽസാവശ്യത്തിനായി ജാമ്യാപേക്ഷ നൽകിയപ്പോഴും എതിർത്തു. എന്നാൽ ബംഗലുരു വിട്ടു പോകരുതെന്ന നിബന്ധനയിൽ സുപ്രീംകോടതി മദനിക്ക് ജാമ്യം അനുവദിച്ചു.
കണ്ണിന്റെ ചികിൽസയ്ക്ക് കേരളത്തിൽ പോകണമെന്നായിരുന്നു മദനിയുടെ ആവശ്യം. ശ്രീധരീയത്തിലെ ചികിൽസയിലൂടെ രോഗ ശാന്തിയുണ്ടാകുമെന്നും സുപ്രീംകോടതിയെ മദനി അറിയിച്ചു. ഇതിനേയും കർണ്ണാടക എതിർത്തു. ഈ സാഹചര്യത്തിൽ ബംഗലൂരുവിൽ ചികിൽസ തുടരുകയാണ് മദനി. സുപ്രീംകോടതി വീണ്ടും മദനയുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കുകയാണ്. അപ്പോൾ ബംഗലുരു സ്ഫോടനത്തിലെ ബന്ധമുയർത്തി ജാമ്യം നിഷേധിച്ച് മദനിയെ വീണ്ടും ജയിലിലാക്കാനാണ് കർണ്ണാടക പൊലീസിന്റെ നീക്കമെന്നാണ് സൂചന. അതിനുള്ള ഉപാധിയായി ബംഗലുരു സ്ഫോടനത്തെ മാറ്റാനാണ് നീക്കം. ഇതിന് വേണ്ടിയാണ് കേരള ബന്ധം സ്ഥാപിക്കാൻ ശ്രമം നടക്കുന്നതും.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍