ഡൽഹിയിലെ പുക അനന്തപുരിക്ക് ആശ്വാസം! ഐപിഎല്ലിൽ ഡൽഹി ഡെയർ ഡെവിൾസിന്റെ ഹോം ഗ്രൗണ്ടായി കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയം മാറിയേക്കും; വിഷപ്പുകയിൽ ലങ്കൻ താരങ്ങൾ തളർന്ന് വീണതോടെ ഫിറോഷാ കോട്ലയെ തേടി വിലക്ക് വന്നേക്കും; കുട്ടി ക്രിക്കറ്റിൽ രാത്രിമത്സരങ്ങൾ രാജ്യ തലസ്ഥാനത്ത് അസാധ്യമെന്ന് വിദഗ്ദ്ധർ; തിരുവനന്തപുരത്ത് ഐപിഎൽ എത്തിക്കാൻ കരുക്കൾ നീക്കി കെസിഎ; സഞ്ജുവിന്റെ മോഹം സഫലമാകുമോ?
അരുൺ ജയകുമാർ
തിരുവനന്തപുരം: കേരളത്തിന്റെ ക്രിക്കറ്റ് പ്രതീക്ഷയാണ് സഞ്ജു വി സാംസൺ. ഐപിഎല്ലിൽ തിരുവനന്തപുരത്ത് പാഡ് അണിയുകയെന്നതാണ് സഞ്ജുവിന്റെ മോഹം. തന്റെ ടീമായ ഡൽഹി ഡെയർ ഡെവിൾസിനോട് ഇക്കാര്യം സൂചിപ്പിക്കുമെന്ന് സഞ്ജു വ്യക്തമാക്കുകയും ചെയ്തിരുന്നു. ട്വന്റി ട്വന്റിയിൽ അരങ്ങേറ്റം അതിഗംഭീരമാക്കിയിരുന്നു സഞ്ജുവിനെ പോലെ തിരുവനന്തപുത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയവും. ഇന്ത്യാ-ന്യൂസിലണ്ട് കളികാണാൻ മഴയത്തും ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്. സ്റ്റേഡിയത്തിലെ സംവിധാനങ്ങൾ അതിഗംഭീരം. കോലിയുടെ പ്രശംസയിൽ കാര്യവട്ടത്തിന്റെ മഹിമ ക്രിക്കറ്റ് ലോകമാകെ ചർച്ചയായി. ഇത് ഗുണകരാമാക്കാനാണ് കെസിഎയുടെ ശ്രമം.
ഡൽഹി ഫിറോസ് ഷാ കോട്ലാ മൈതാനത്തിൽ ഇപ്പോൾ നടക്കുന്ന ഇന്ത്യാ-ശ്രീലങ്ക ടെസ്റ്റ് മത്സരം ഉപേക്ഷിക്കണമെന്ന വാദം ശക്തിയായികൊണ്ടിരിക്കുന്നതിനിടെ ഡൽഹിയിൽ അന്താരാഷ്ട്ര മത്സരങ്ങൾക്ക് എല്ലാം തന്നെ വിലക്ക് വന്നേക്കുമെന്ന് സൂചന. മലിനീകരണ തോത് ക്രമാതീതമായി വർധിച്ച് ശ്വാസ കോശത്തിന് അപകടകരമായ അണുക്കൾ ബാധിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്. ഇത്രയും പ്രശ്നങ്ങളുള്ള സ്ഥലത്ത് അന്താരാഷ്ട്ര മത്സരം സംഘടിപ്പിച്ച ബിസിസിഐക്കെതിരെ ഫിഫ ഉൾപ്പടെയുള്ള സംഘടനകൾ രംഗതെത്തിക്കഴിഞ്ഞു. മത്സരത്തിനിടയിൽ മാസ്ക് ധരിച്ച് കളിക്കേണ്ടി വന്ന ശ്രീലങ്കൻ താരങ്ങളിൽ പലരും ഇന്ന് ഗ്രൗണ്ടിൽ ശർദ്ദിക്കുന്ന അവസ്ഥയിലേക്കെത്തിയതോടെ പണി പാളുമെന്ന് ബിസിസിഐ തിരിച്ചറിഞ്ഞ് കഴിഞ്ഞു. ഈ സാഹചര്യമാണ് തിരുവനന്തപുരത്തെ ഗ്രൗണ്ടിനെ വീണ്ടും ചർച്ചകളിലെത്തിക്കുന്നത്.
ഡൽഹിയിലെ കാലാവസ്ഥയിൽ കളിക്കാനാകാതെ ആദ്യ ഇന്നിങ്ങസിൽ ലങ്കൻ താരങ്ങൾ ഫീൽഡ് ചെയ്യാതെ മടങ്ങിയത് വിവാദമായിരുന്നു. രാജ്യതലസ്ഥാനമായ ഡൽഹിയിലെ മലിനീകരണത്തന്റെ ഉയർന്ന തോത് ഇതുവരെ ഇന്ത്യയ്ക്കുള്ളിൽ ചർച്ച ചെയ്യുന്ന പ്രശ്നം മാത്രം ആയിരുന്നെങ്കിൽ ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് മത്സരം നടന്നതോടെ അതിന് ആഗോള ശ്രദ്ധ തന്നെ കൈവരിച്ചിരിക്കുകയാണ്. 140 വർഷത്തെ ചരിത്രത്തിലാദ്യമായി ക്രിക്കറ്റ് താരങ്ങൾ മുഖംമൂടി അണിഞ്ഞിറങ്ങിയതാണ് ഇതിന് ആഗോള ശ്രദ്ധ പിടിച്ചുപറ്റുന്നത്. ടൂറിസം ഭൂപടത്തിൽ ഇതോടെ ഡൽഹിയുടേയും ഇന്ത്യയുടേയും സ്ഥാനം തന്നെ ഒരുപക്ഷെ പരുങ്ങലിലായേക്കും. പുകമഞ്ഞും മലിനീകരണവും ഡൽഹിയിൽ ക്രിക്കറ്റ് അസാധ്യമാക്കിയിരിക്കുകയാണെന്നാണ് ഒരു വിഭാഗം ലങ്കൻ കാണികളുടെ അഭിപ്രായം.
ഐഎസിസിക്കടക്കം ഇത്തരം പരാതികൾ ലഭിച്ചിട്ടുള്ളതായാണ് സൂചന. ഇക്കാര്യത്തിൽ ലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ നിലപാട് എന്തെന്ന് വ്യക്തമല്ല. രണ്ടാം ദിവസം പുകമഞ്ഞ് കാരണം 26 മിനിറ്റാണ് കളി മുടങ്ങിയത്. രണ്ടു ലങ്കൻ താരങ്ങൾ കളിക്കിടെ മൈതാനം വിട്ടുപോയി. 123ാം ഓവറിൽ മൂന്നു പന്തെറിഞ്ഞതിനുശേഷം പേസർ ലഹിരു ഗമാജെ ബോളിങ് നിർത്തി. തുടർന്ന് ലങ്കൻ ക്യാപ്റ്റൻ അമ്പയറെ സമീപിച്ചതോടെ കളി നിർത്തിവച്ചു. 125ാം ഓവറിൽ വീണ്ടും പന്തെറിയാനെത്തിയ ഗമാജെ അശ്വിന്റെ വിക്കറ്റുനേടിയശേഷം ഓവർ പൂർത്തിയാക്കാതെ ഗ്രൗണ്ട് വിട്ടുപോയി. പിന്നാലെ പേസർ സുരംഗ ലക്മലും മടങ്ങി. പകരക്കാരെ ഇറക്കാത്തതിനു കാരണം തിരക്കിയ അംപയർക്കു മുൻപിൽ ലങ്കൻ താരങ്ങൾ ഫീൽഡ് ചെയ്യാനാകുന്നില്ലെന്ന നിലപാട് അറിയിക്കുകയായിരുന്നു.
ഇത്തരമൊരു ഗ്രൗണ്ടിൽ ഐപിഎൽ മത്സരങ്ങൾ എങ്ങനെ നടക്കുമെന്നാണ് ഉയരുന്ന ചോദ്യം. രാത്രിയിലെ കുട്ടിക്രിക്കറ്റിന് പുകമഞ്ഞ് വലിയ ഭീഷണിയാകും. ഡൽഹിയിലെ അന്തരീക്ഷത്തിൽ പൊടിപടലങ്ങളുടെ നിരക്ക് ഇന്നലെ കൂടുതലായിരുന്നെന്നാണു റിപ്പോർട്ട്. ശ്വാസകോശത്തെ മാരകമായി ബാധിക്കുന്ന പാർട്ടിക്കുലേറ്റ് മാറ്ററുകളുടെ അളവിൽ വർധനയുണ്ടായി.സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോണ്മെന്റ് (സിഎസ്ഇ) എന്ന സംഘടന നടത്തിയ പരിശോധനകളിൽ ഫിറോസ്ഷാ കോട്ല പരിസരത്ത് രാവിലെയും വൈകുന്നേരവും വായുശുദ്ധി അത്യാപൽക്കരമെന്ന പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. ദീർഘനേരം ഈ വായു ശ്വസിച്ചാൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കു കാരണമായേക്കാമെന്നും സിഎസ്ഇയുടെ പ്രസ്താവനയിൽ പറയുന്നു. ഇതെല്ലാം ക്രിക്കറ്റ് ലോകത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.
കായിക മത്സരങ്ങൾ ആരോഗ്യം സംരക്ഷിക്കാനുള്ളതാണെന്നും ആരോഗ്യം നശിപ്പിക്കാനുള്ളതല്ലെന്നും കാലാവസ്ഥ കണക്കിലെടുത്താണ് അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ പോലും നേരത്തെയാക്കി നിശ്ചയിച്ചതെന്ന് 17 ലോകകപ്പ ഡയറക്ടർ ഹാവിയർ സിപ്പി പറഞ്ഞിരുന്നു. മുൻപ് ശ്രീലങ്കയ്ക്കെതിരെ പിച്ചിന് നിലവാരമില്ലാതിരുന്നതിന്റെ പേരിൽ നീണ്ട കാലം വിലക്ക് നേരിട്ട കഥയും പറയാനുണ്ട് ഡൽഹി മൈതാനത്തിന്. ഇപ്പോൾ നടക്കുന്ന മത്സരം ഉപേക്ഷിച്ചില്ലെങ്കിൽ പോലും ഭാവിയിൽ ഡൽഹിക്ക് മത്സരങ്ങൾ അനുവദിക്കുന്നതിന് തടസ്സങ്ങളുണ്ടായേക്കും. ഐപിഎൽ സീസൺ തുടങ്ങാനിരിക്കെ ഇത് ഡൽഹിക്ക് വലിയ തിരിച്ചടിയാണ്.
ഡൽഹിയിലെ മത്സരങ്ങൾ മറ്റ് വേദിയിലേക്ക് മാറ്റേണ്ടി വരും. രാജ്യാന്തര താരങ്ങൾ ഉൾപ്പടെ കളിക്കുന്ന ഐപിഎല്ലിൽ താരങ്ങളുടെ ആരോഗ്യ പ്രശ്നമുണ്ടാകുന്ന സ്ഥിതിയിലേക്ക് പോകാൻ അനുവദിക്കില്ല. ഈ മാസം ചേരുന്ന ഐപിഎൽ ടീം ഉടമകളുടെ യോഗത്തിലും വിഷയം ചർച്ചയാകും. മറ്റൊരു വേദി എന്നതാണ് പകരം വരുന്ന തീരുമാനമെങ്കിൽ തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന് നറുക്ക് വീണേക്കും. ഡൽഹി ടീമിൽ മലയാളിതാരം സഞ്ജു സാംസൺ ഉൾപ്പടെ കളിക്കുന്നതിനാൽ ടീമിന് തദ്ദേശിയരുടെ പിന്തുണയും ലഭിക്കും. ഒന്നോ രണ്ടോ മലയാളി താരങ്ങളെ കൂടി ടീമിലെടുത്താൽ ഡൽഹി ബ്രാൻഡിന് കേരളത്തിലും ആരാധകരെ സജീവമാക്കാം. ഡൽഹിയുടെ പരിശീലകൻ രാഹുൽ ദ്രാവിഡാണ്. ദ്രാവിഡിനും കേരളത്തിൽ ആരാധകർ ഏറെയാണ്. ഇതിനൊപ്പം കാണികൾ ആവേശത്തോടെ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തും. ഇതെല്ലാം ഡൽഹിയുടെ വരുമാന സാധ്യതകളും കൂട്ടും.
കഴിഞ്ഞ മാസം 7ന് ന്യൂസിലാൻഡിനെതിരായ ട്വന്റി ട്വന്റി മത്സരം നടക്കേണ്ട ദിവസം കനത്ത മഴ പെയ്തിട്ടും മത്സരം നടത്താനായതിലൂടെ സ്റ്റേഡിയം രാജ്യം മുവുവൻ പ്രശസ്തി നേടിയിരുന്നു. നാല് മണിക്കൂറോളം കനത്ത മഴ പെയ്തിട്ടും ഒരു കാണി പോലും സ്റ്റേഡിയം വട്ട് പോകാതിരുന്നതും ഏറെ പ്രശംസ പിടിച്ച് പറ്റിയിരുന്നു. ഈ കാണികളെ കണ്ടിട്ടും സ്റ്റേഡിയം കണ്ടിട്ടും തനിക്ക് അത്ഭുതം തോന്നുന്നുവെന്ന് സാക്ഷാൽ വിരാട് കോലി തന്നെ പ്രശംസിച്ച മൈതാനത്തിലേക്ക് ഐപിഎൽ മത്സരങ്ങൾ വന്നേക്കുമെന്ന് തന്നെയാണ് കെസിഎ ഭാരവാഹികളും മറുനാടനോട് പറഞ്ഞത്. ഡൽഹി ഡെയർ ഡെവിൾസിനെ കേരളത്തിലേക്ക് അടുപ്പിക്കാനാണ് നീക്കം. നേരത്തെ കേരളത്തിന് സ്വന്തമായുണ്ടായിരുന്ന കൊച്ചിൻ ടസ്കേഴ്സ് വിവാദങ്ങളിൽ പെട്ട് ഇല്ലാതാവുകയായിരുന്നു. അതിന് ശേഷം വീണ്ടും ഐപിഎൽ ആവേശം കേരളത്തിൽ നിറയ്ക്കാനുള്ള സാധ്യതകളാണ് ഡൽഹി ഡെയർഡെവിൾസിലൂടെ കെസിഎ ശ്രമിക്കുന്നത്. ഇത് നടന്നാൽ സഞ്ജുവിന് സ്വന്തം ആരാധകർക്ക് മുന്നിൽ കളിക്കാനാകും.
ഡൽഹിയിലെ കാലാവസ്ഥ പ്രശ്നങ്ങളെ കുറിച്ചോ വേദി മാറ്റത്തെക്കുറിച്ചോ പറയാൻ തങ്ങൾക്ക് കഴിയില്ല. ഈ വർഷത്തെ ഐപിഎൽ മത്സരങ്ങളിൽ ഏതെങ്കിലും ടീമുകളുടെ മത്സരത്തിന് അനുമതി ചോദിച്ച് നേരത്തെ കെസിഎ ബിസിസിഐയെ സമീപിച്ചിരുന്നു.ഏകദിന വേദിയാക്കുന്നതുൾപ്പടെ ബിസിസിഐ പരിഗണനിലുമുണ്ട്. രാജ്യത്ത് ഇന്നുള്ള ഏറ്റവും മികച്ച സ്റ്റേഡിയത്തിലേക്ക് ഒരു മത്സരമെങ്കിലും നടത്തണമെന്ന് ടീം മാനേജ്മെന്റിനോട് ആവശ്യപ്പെടുമെന്ന് സഞ്ജു സാംസണും പറഞ്ഞിരുന്നു. എന്തായാലും തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടും ക്രിക്കറ്റ് ആരവങ്ങൾ ഉയരുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.
Stories you may Like
- കൊച്ചിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയവും പാരിസ്ഥിതിക ചർച്ചകളിൽ കുടുങ്ങാൻ സാധ്യത
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- ജയം തുടരാൻ സൂര്യകുമാറും സംഘവും; ഒപ്പമെത്താൻ ഓസിസ്
- കാര്യവട്ടം ഗ്രീൻഫീൽഡിലെ കൂട്ടായ്മ കൊച്ചിയിലെ ഹരിതശോഭ നശിപ്പിക്കാൻ!
- ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്