ഒരു പതിറ്റാണ്ട് മുൻപ് പണി തുടങ്ങിയിട്ടും കണ്ണൂർ എസ്എൻ കോളേജിലെ ഇൻഡോർ സ്റ്റേഡിയം പാതിവഴിയിൽ; യുജിസി ഫണ്ട് അനുവദിച്ച ഇൻഡോർ സ്റ്റേഡിയത്തിനു ഫണ്ട് തേടി പ്രിൻസിപ്പാളും സിൻഡിക്കേറ്റ് മെമ്പറും അടക്കുള്ളവർ ദുബായിലേക്ക്; ആദ്യ കരാറുകാരൻ എട്ടുലക്ഷവുമായി മുങ്ങി; കണക്കും നൽകിയില്ല; കണക്കുകൾ നൽകാത്തതിനാൽ യുജിസി പിടിച്ചുവച്ചിരിക്കുന്നത് 35 ലക്ഷം രൂപ; പിടിഎ ഫണ്ട് വകമാറ്റിയും കുത്തനെ ഉയർത്തിയും എട്ടുലക്ഷം സമാഹരിക്കാൻ ശ്രമം; എസ് എൻ ട്രസ്റ്റിനും അതൃപ്തി
എം മനോജ് കുമാർ
കണ്ണൂർ: യുജിസി ഫണ്ട് അനുവദിച്ച ഇൻഡോർ സ്റ്റേഡിയത്തിനു ഫണ്ട് തേടി കണ്ണൂർ എസ്എൻകോളേജ് പ്രിൻസിപ്പലും സിൻഡിക്കേറ്റ് മെമ്പറും ഗൾഫ് നാടുകളിൽ പര്യടനത്തിന്നൊരുങ്ങുന്നു. യുജിസി അനുവദിച്ച പകുതി ഫണ്ടായ 35 ലക്ഷം വാങ്ങി ബാക്കി തുകയായ 35 ലക്ഷം വാങ്ങാതെയാണ് പ്രിൻസിപ്പാളും സിൻഡിക്കേറ്റ് മെമ്പറും അടക്കമുള്ള മൂന്നംഗ സംഘം ഫണ്ട് തേടി ഗൾഫ് നാടുകളിലേക്ക് യാത്ര തിരിക്കുന്നത്. വരുന്ന ബുധനാഴ്ചയാണ് ഗൾഫ് പര്യടനം ആരംഭിക്കുന്നത്. 2009-ൽ പണി തുടങ്ങി പത്തു വർഷം കഴിഞ്ഞിട്ടും പൂർത്തീകരിക്കാൻ കഴിയാത്ത ഇൻഡോർ സ്റ്റേഡിയത്തിനു ഫണ്ട് തേടിയാണ് ഈ യാത്ര. ഫണ്ടില്ലാ എന്ന് പറഞ്ഞുള്ള ഈ യാത്ര.
ഇനിയും യുജിസിയിൽ നിന്ന് 35 ലക്ഷം വാങ്ങാനുണ്ടെന്ന കാര്യം ഇവർ ഗോപ്യമായി സൂക്ഷിക്കുന്നു.കാരണം 35 ലക്ഷം രൂപ ചിലവഴിച്ചു എന്ന് പറഞ്ഞു യുജിസിക്ക് യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നൽകണം. അതിനുശേഷം മാത്രമാണ് യുജിസി അടുത്ത ഗഡുവായ 35 ലക്ഷം കൂടി അനുവദിക്കുക. പക്ഷെ ഇത്തരം ഒരു സർട്ടിഫിക്കറ്റ് നൽകാൻ വൈകിയതാണ് ഫണ്ട് അനുവദിക്കാൻ യുജിസി വൈകിയത്. സർട്ടിഫിക്കറ്റു നൽകാതിരിക്കാൻ കാരണം 35 ലക്ഷം പൊടിച്ചതിന് യഥാർത്ഥ കണക്കുകൾ കോളെജിനു കയ്യിലില്ല എന്നാണു സൂചന.
മുൻപ് ഒരു കോൺട്രാക്ടർ എട്ടു ലക്ഷത്തോളം രൂപ പറ്റിച്ച് രായ്ക്കുരാമാനം സ്ഥലം വിട്ടു. ഈ പണം കോളെജിനു തിരികെ പിടിക്കാൻ കഴിഞ്ഞിട്ടില്ല. കോൺട്രാക്റ്ററുമായി കരാർ ഒപ്പ് വയ്ക്കാത്തത് കാരണമാണ് പണം തിരികെ പിടിക്കാൻ കഴിയാത്തത്. അതിനു ശേഷം വേറെ കോൺട്രാക്റ്റർ വർക്ക് ഏൽപ്പിച്ച് നൽകി. എല്ലാ രീതിയിലും പണി ഇഴഞ്ഞു നീങ്ങി. അതിനിടയിൽ 70 ലക്ഷം രൂപ ബജറ്റ് ഉണ്ടായിരുന്ന ഇൻഡോർ സ്റ്റേഡിയം ബജറ്റ് ഒന്നേകാൽ കോടിയിലേക്ക് മാറുകയും ചെയ്തു. ഇതിനിടയിൽ ഒരു പതിറ്റാണ്ട് ആണ് കഴിഞ്ഞുപോയത്. 2009 ലാണ് യുജിസി കണ്ണൂർ എസ്എൻ കോളെജിനു ഇൻഡോർ സ്റ്റേഡിയം അനുവദിച്ചത്. 70 ലക്ഷമാണ് അനുവദിച്ചത്. 2009-ൽ പദ്ധതി അനുവദിച്ചപ്പോൾ 2011-ൽ 35 ലക്ഷം അനുവദിച്ചു. ഈ 35 ലക്ഷം ചെലവാക്കിയതിന്റെ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നൽകിയാൽ യുജിസി ബാക്കി തുക കൂടി അനുവദിക്കുകയും ഇൻഡോർ സ്റ്റേഡിയം നിലവിൽ വരുകയും ചെയ്യുമായിരുന്നു.ഇതിന്നിടയിലാണ് ഈ കാര്യത്തിൽ ഫണ്ട് വെട്ടിപ്പ് നടന്നോ എന്ന കാര്യം കൂടി കോളേജിൽ പുകയുന്നത്.
ഇൻഡോർ സ്റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട് ശരിയായ കണക്കുകൾ എസ്എൻ കോളേജിന്റെ കൈവശമില്ല. ഉണ്ടായിരുന്നെങ്കിൽ ആ കണക്കുകൾ ഹാജരാക്കി യുജിസിയിൽ നിന്ന് 35 ലക്ഷം രൂപ കൂടി കൈപ്പറ്റാമായിരുന്നു. യുജിസി ഫണ്ട് വന്നിട്ടില്ല എന്ന് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ശിവദാസൻ തിരുമംഗലത്തും മറുനാടൻ മലയാളിയോട് സമ്മതിച്ചു. യൂണിവേഴ്സിറ്റി വെരിഫിക്കേഷൻ റിപ്പോർട്ട് യുജിസി ആവശ്യപ്പെട്ടിരുന്നു. ഡിസംബറിൽ അത് നൽകുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഫണ്ട് പ്രശ്നമാണ്. അതിനാലാണ് ദുബായിലേക്ക് ആറിന് പോകുന്നത്. ബജറ്റ് 75 ലക്ഷം എന്നത് ഇപ്പോൾ ഒന്നേകാൽ കോടി രൂപയും ആയിട്ടുണ്ട്. എട്ടുലക്ഷത്തോളം രൂപ കരാറുകാരന് നൽകിയതിന്റെ കണക്കുകൾ ഇല്ല. പണം വാങ്ങിശേഷം കരാറുകാരൻ മുങ്ങിയെന്നും പ്രിൻസിപ്പാൾ പറഞ്ഞു. മഞ്ചേരിയിലുള്ള കരാറുകാരൻ ആണ് കോൺട്രാക്ട് എടുത്തത്. ടെൻഡർ വിളിച്ചപ്പോൾ ടെൻഡർ നൽകി കരാർ ഏറ്റെടുത്തതാണ്. പക്ഷെ ആ കണക്കുകൾ കരാറുകാരൻ നൽകിയില്ല. യുജിസിക്ക് വെരിഫിക്കേഷൻ റിപ്പോർട്ട് ഒന്നര വർഷം മുൻപ് തന്നെ നൽകിയിട്ടുണ്ട്. പക്ഷെ ഇനിയും പണം വന്നിട്ടില്ല-പ്രിൻസിപ്പാൾ പറയുന്നു.
കരാറുകാരനു നൽകിയ എട്ടുലക്ഷത്തോളം രൂപ മാനേജ് ചെയ്യുന്നതിനായി ഇപ്പോൾ പിടിഎ ഫണ്ട് കോളേജ് അധികൃതർ കുത്തനെ ഉയർത്തിയിട്ടുണ്ട്. 5000 രൂപയായി ഉയർത്തിയശേഷം അത് വീണ്ടും 5500 രൂപയാക്കി വർധിപ്പിച്ചപ്പോൾ കുട്ടികൾ സമരപ്രഖ്യാപനം നടത്തി. അതോടെ ഫണ്ട് 5000 രൂപ തനിയാക്കി. നിലവിലെ കാര്യങ്ങളിൽ കോളെജ് നിയന്ത്രിക്കുന്ന എസ്എൻ ട്രസ്റ്റിനും അതൃപ്തിയുണ്ടെന്നാണ് സൂചന. കണക്കുകളിൽ പ്രശ്നം വന്നു കോടതി കയറിയാൽ ഉത്തരം പറയേണ്ടി വരുക എസ്എൻട്രസ്റ്റിനെ നിയന്ത്രിക്കുന്ന യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൂടിയാകും. വെള്ളാപ്പള്ളിയാണെങ്കിൽ കോടിക്കണക്കിനു രൂപ വരുന്ന മൈക്രോ ഫിനാൻസ് അഴിമതി കേസുകളിൽ പെട്ട് അതിജീവനം നഷ്ടമായ അവസ്ഥയിലാണ്. അയ്യപ്പനെ വരെ തള്ളിപ്പറഞ്ഞു വനിതാ മതിലെങ്കിൽ വനിതാ മതിൽ എന്ന രീതിയിലാണ് വെള്ളാപ്പള്ളി നടേശന്റെ കാര്യം. മൈക്രോ ഫിനാൻസ് കേസും കൂട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ പിണറായി സർക്കാരിനെ പൊക്കിപ്പറയാൻ കഴിയുന്നതിലും അധികം വെള്ളാപ്പള്ളി പോക്കിപ്പറഞ്ഞു കഴിഞ്ഞു. ഇതിനിടയിൽ എസ്എൻ കോളെജ് പോലുള്ള ഒരു കേസും കൂടി വന്നാൽ വെള്ളാപ്പള്ളി പ്രതിസന്ധിയിൽ ആകും. ഇനി ഒരു അഴിമതിക്കേസ് കൂടി ഉത്ഭവിച്ചാൽ വെള്ളാപ്പള്ളിക്ക് ചുറ്റും പാരാവാരം പോലെ അഴിമതിയാണ് എന്ന് ശത്രുക്കൾ ആരോപിക്കുന്ന അവസ്ഥ വരും. ഇതൊക്കെക്കൊണ്ട് തന്നെയാണ് എസ്എൻട്രസ്റ്റിൽ ഇൻഡോർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട് അതൃപ്തി പുകയുന്നത്.
കണക്കുകളിലും നിർമ്മാണത്തിലും ശ്രദ്ധിച്ചിരുന്നുവെങ്കിൽ കോളെജ് അധികൃതർക്ക് ജോലികൾ നേരത്തെ പൂർത്തീകരിക്കാനും കഴിയുമായിരുന്നു. ഇപ്പോൾ കണക്കുകളിൽ വെട്ടിപ്പും കൃത്രിമവും വന്നതിനാൽ 35 ലക്ഷം കിട്ടാക്കനിയായി മാറുകയാണ്.ഇതിന്നിടയിൽ പിടിഎ ഫണ്ടിൽ നിന്നും 20 ലക്ഷത്തോളം തുക വകമാറ്റി ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിനായി ഉപയോഗിച്ചതായും സൂചനയുണ്ട്.യുജിസി ഫണ്ട് ഉള്ള ഒരു പ്രോജക്ടിന് പിടിഎ ഫണ്ട് ഉപയോഗിക്കുന്നത് ചട്ടവിരുദ്ധവുമാണ്. ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന്നിടയിൽ നഷ്ടമായ എട്ടുലക്ഷത്തോളം രൂപ തിരികെ പിടിക്കാൻ കോളേജ് അധികൃതർക്ക് കഴിയാതെ നിൽക്കുന്ന അവസ്ഥയിൽ തന്നെയാണ് ചട്ടവിരുദ്ധമായി പിടിഎ ഫണ്ട് വകമാറ്റുകകൂടി ചെയ്തിരിക്കുന്നത്.
ഇപ്പോൾ ഫണ്ടുമില്ല. അതിനാണു ഗൾഫ് നാടുകൾ സന്ദർശിച്ച് ഫണ്ട് കണ്ടെത്താൻ നീക്കം നടക്കുന്നത്.യുജിസി പ്രകാരമുള്ള ഒരു പദ്ധതിക്ക് എങ്ങിനെയാണ് ഗൾഫ് നാടുകളിൽ പോയി പണം പിരിക്കുക എന്ന ചോദ്യവും ഒപ്പം ഉയരുന്നുണ്ട്. ഇങ്ങിനെ ഫണ്ട് കണ്ടെത്തിയാൽ തന്നെ എങ്ങിനെയാണ് ആ ഫണ്ടിന്റെ അവസ്ഥ എന്താകും എന്ന് കൂടി ചോദ്യം ഉയരുന്നുണ്ട്. യുജിസി അനുവദിച്ച ഫണ്ട് കൂടി വേണ്ട രീതിയിൽ ഉപയോഗിക്കാൻ കഴിയാത്തവരാണ് പിടിഎ ഫണ്ട് കൂടി വകമാറ്റിയത്. അതും പോരാഞ്ഞിട്ടാണ് ഗൾഫ് പര്യടനത്തിനു കൂടി ഇറങ്ങുന്നത്. കോളെജ് ക്യാമ്പസുകളിൽ നിലനിൽക്കുന്ന സർവ ചട്ടങ്ങളും കാറ്റിൽപ്പറത്തിയാണ് കണ്ണൂർ എസ്എൻ കോളേജിൽ കാര്യങ്ങൾ പുരോഗമിക്കുന്നത്. കോളേജ് പ്രവർത്തനങ്ങളിൽ ഒട്ടനവധി കാര്യങ്ങൾ ചീഞ്ഞുനാറുന്നതായും അറിയുന്നു.
Stories you may Like
- കാലിക്കറ്റിന് പിന്നാലെ കേരളയിലും കെ എസ് യു മുന്നേറ്റം
- എസ്എഫ്ഐ കോട്ടകൾ തകർത്തെറിഞ്ഞ് കെ എസ് യു, ചരിത്ര നേട്ടം!
- എസ് എഫ് ഐയോട് പാർട്ടി വിശദീകരണം തേടും; തോൽവിയിൽ അന്വേഷണവും വരും
- കാലിക്കറ്റിന് പിന്നാലെ കേരളയിലും തിരിച്ചടി; സിപിഎം കടുത്ത അതൃപ്തിയിൽ
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍