കരിങ്കല്ലുകളും ഉപയോഗ ശൂന്യമായ ഇലക്ട്രിക് പോസ്റ്റുകളും കമ്പിയും വീപ്പകളും തടിക്കഷ്ണങ്ങളും മറ്റും ഉപയോഗിച്ച് കിണറുമുക്കിൽ ഗതാഗതം തടസപ്പെടുത്തി; കാങ്കോൽ -ചീമേനി, വെളിച്ചംതോട് റോഡ്, ചെറുപുഴ റെഗുലേറ്റർ കം ബ്രിഡ്ജ് തുടങ്ങിയ സ്ഥലങ്ങളിലും കണ്ടത് സമാന രീതി; കാസർകോട്ടേക്കുള്ള അതിർത്തി അടച്ചില്ലെന്ന വിശദീകരണം പച്ചക്കള്ളം; തടസ്സങ്ങൾ നീക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടപ്പോൾ; യതീഷ് ചന്ദ്രയുടെ നിർദ്ദേശ പ്രകാരം അടച്ചത് 11 റോഡുകൾ; തെളിവുകൾ മറുനാടൻ പുറത്തു വിടുന്നു

ആർ പീയൂഷ്
കണ്ണൂർ: ജില്ലാ അതിർത്തികൾ അടച്ചില്ലെന്ന കണ്ണൂർ പൊലീസിന്റെ വിശദീകരണം പച്ചക്കള്ളമെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ - കാസർഗോഡ് ജില്ലാ അതിർത്തികൾ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നിർദ്ദേശ പ്രകാരം പൊലീസ് അടച്ചു എന്ന് വാർത്ത പുറത്ത് വന്നിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ വാർത്ത വ്യാജമാണെന്ന് പൊലീസ് മേധാവിയുടെ ഒഫിഷ്യൽ ഫേസ്ബുക്കിൽ വിശദീകരണം നടത്തിയിരുന്നു. അതിർത്തി അടച്ചു എന്ന വാർത്ത നൽകിയ മറുനാടൻ മലയാളിക്കെതിരെ പയ്യന്നൂർ പൊലീസ് കേസുമെടുത്തു. ഈ സാഹചര്യത്തിലാണ് കണ്ണൂർ കാസർഗോഡ് അതിർത്തി അടക്കുന്ന പൊലീസിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും മറുനാടൻ പുറത്ത് വിടുന്നത്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ യതീഷ് ചന്ദ്ര ജില്ലാ അതിർത്തികളിൽ സന്ദർശനം നടത്തുകയുണ്ടായി. രോഗ വ്യാപനം തടയാനായി എത്രയും വേഗം അതിർത്തികൾ പൂർണ്ണമായി അടച്ചിടണമെന്ന് എസ്പി നിർദ്ദേശിച്ചു. എസ്പിയുടെ നിർദ്ദേശ പ്രകാരം അന്ന് വൈകുന്നേരം തന്നെ പെരിങ്ങോം, ചെറുപുഴ പൊലീസിന്റെ നേതൃത്വത്തിൽ അതിർത്തികൾ അടച്ചു. അതിർത്തിയിലെ 11 റോഡുകളാണ് അടച്ചത്. ദേശീയപാതയിലൂടെ കാലിക്കടവ് വഴിയും മലയോര ഹൈവേയിലെ ചെറുപുഴ പാലം വഴിയും കടുത്ത നിയന്ത്രണങ്ങളോടെയാണ് പിന്നീട് വാഹനങ്ങൾ കടത്തിവിട്ടത്. ഇടറോഡുകളിലെല്ലാം നേരത്തേ നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും കർശനമാക്കിയിരുന്നില്ല.
കരിങ്കല്ലുകളും ഉപയോഗ ശൂന്യമായ ഇലക്ട്രിക് പോസ്റ്റുകളും കമ്പിയും വീപ്പകളും തടിക്കഷ്ണങ്ങളും മറ്റും ഉപയോഗിച്ച് ഒരു വാഹനവും കടന്ന് പോകാൻ കഴിയാത്ത വിധമാണ് ജില്ലാ അതിർത്തിയായ കിണറുമുക്കിൽ പെരിങ്ങോം പൊലീസ് ഗതാഗതം തടസപ്പെടുത്തിയത്. കാങ്കോൽ -ചീമേനി, വെളിച്ചംതോട് റോഡ്, ഒളവറ, കാരതലിച്ചാലം, തട്ടാർക്കടവ്, പുളിങ്ങോം - പാലാവയൽ പാലം, ചെറുപുഴ റെഗുലേറ്റർ കം ബ്രിഡ്ജ്, കൊല്ലാട് പാലം, പെരിങ്ങോം - നെടുംകല്ല് പാലം, പൊന്നംവയൽ -ചീമേനി, പൊത്താംകണ്ടം ചീമേനി എന്നീ റോഡുകളാണ് എസ്പിയുടെ നിർദ്ദേശ പ്രകാരം പൊലീസ് അടച്ചു പൂട്ടിയത്. മാതൃഭൂമിയും മനോരമയും റിപ്പോർട്ട് ചെയ്തതിന് പിന്നാലെ മറുനാടനും ഈ വാർത്ത പ്രസിദ്ധീകരിച്ചു. സംഭവം വിവാദമായതോടെ യതീഷ് ചന്ദ്ര എത്രയും വേഗം റോഡിലെ തടസങ്ങൾ മാറ്റാൻ നിർദ്ദേശം നൽകി. ഇതോടെ അടച്ചിട്ട റോഡുകൾ ഭാഗീകമായി തുറന്നു.
റോഡുകൾ തുറന്നതോടെ മാധ്യമങ്ങളിൽ വാർത്ത വന്നത് എസ്പിക്ക് വലിയ ക്ഷീണമായി. ഇതിനെ പ്രതിരോധിക്കാനായി റോഡുകൾ ഒന്നും അടച്ചില്ലെന്നും ഭാഗീകമായി വാഹനങ്ങൾ കടത്തിവിടാൻ നിർദ്ദേശം നൽകിയതു മാത്രമേ ചെയ്തുള്ളൂ എന്നും എസ്പി വിശദീകരണവുമായി ഫെയ്സ് ബുക്കിലെത്തി. പിന്നാലെ വാർത്ത നൽകിയ മറുനാടൻ മലയാളിക്കെതിരെ വ്യാജ വാർത്ത നൽകി എന്ന പേരിൽ കേസെടുക്കാൻ പയ്യന്നൂർ പൊലീസിന് എസ്പി നിർദ്ദേശം നൽകി. എന്നാൽ ഇന്ന് രാവിലെ മനോരമ എസ്പിയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ സഹിതം വാർത്ത നൽകുകയും ചെയ്തു. ഇതോടെ യതീഷ് ചന്ദ്ര കൂടുതൽ കുരുക്കിലേക്ക് വീഴുകയാണ്.
രണ്ട് ദിവസം മുമ്പാണ് കണ്ണൂരിലെ അതിർത്തി അടച്ച് കാസർകോടിനെ അകറ്റി നിർത്തിയെന്ന വാർത്ത മറുനാടനിൽ എത്തിയത്. കണ്ണൂരിന് പോലും കാസർകോടിനെ പേടി; പിന്നെ എങ്ങനെ കർണ്ണാടകയെ കുറ്റം പറയാനാവും? കണ്ണൂരും കാസർകോടുമായുള്ള അതിർത്തികൾ എല്ലാം കല്ലും മണ്ണുമിട്ട് അടച്ച് യതീഷ് ചന്ദ്ര; അതിർത്തിയിൽ കാവലുള്ള പൊലീസുകാരോട് റോഡ് അടയ്ക്കാൻ നിർദ്ദേശിച്ചത് എസ് പി നേരിട്ട്; പെട്ടുപോയത് അവശ്യ സർവ്വീസുകാരും ആരോഗ്യ പ്രവർത്തകരും; എസ് പിയുടെ ഉത്തരവ് ലംഘിക്കാനാവില്ലെന്ന് പ്രതിഷേധക്കാരോട് പൊലീസിന്റെ മറുപടിയും; കാസർകോടിനെ കണ്ണൂരും ഒറ്റപ്പെടുത്തുമ്പോൾ-എന്ന തലവാചകത്തിൽ പ്രത്യക്ഷപ്പെട്ട വാർത്തയ്ക്കുള്ളിൽ ഇത് റിപ്പോർട്ട് ചെയ്തത് മാതൃഭൂമിയാണെന്ന് വ്യക്തമായി പറയുന്നുണ്ട്.
ഓൺലൈനിലെ മാതൃഭൂമിയിലെ വാർത്തയുടെ സ്ക്രീൻ ഷോട്ടുമുണ്ട്. മാതൃഭൂമിയുടെ വാർത്തയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രസിദ്ധീകരിക്കുക മാത്രമാണ് മറുനാടൻ ചെയ്തതെന്നും വാർത്തയ്ക്കുള്ളിൽ വ്യക്തമാണ്. അതായത് ഉറവിടം കൃത്യമായി പറഞ്ഞുള്ള വാർത്ത. ഏപ്രിൽ അഞ്ചിന് തന്നെ സമാനമായ വാർത്ത മനോരമയിലും എത്തി. എന്നാൽ വ്യാജ പ്രചണരണത്തിന് കള്ളക്കേസ് മറുനാടൻ മലയാളിക്ക് എതിരെ മാത്രവും. ഇതാണ് ഇപ്പോൾ കണ്ണൂർ എസ്പി തിരുത്തിയത്. മാതൃഭൂമി വാർത്ത നൽകിയെന്ന പേരിലുള്ള വാർത്തയാണ് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് കണ്ണൂർ എസ്പി പറഞ്ഞത്. ഇതു സംബന്ധിച്ച് കണ്ണൂർ പൊലീസ് ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടു. കണ്ണൂർ ജില്ലയിൽ ജില്ലാ അതിർത്തി റോഡുകൾ പൊലീസ് അടച്ചു എന്ന വാർത്ത വ്യാജമെന്ന തലവചാകത്തോടെയാണ് ആണ് അത്. ഈ പോസ്റ്റ് തെറ്റാണെന്നാണ് പുറത്തു വരുന്ന ചിത്രങ്ങൾ വ്യക്തമാക്കുന്നത്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഉള്ള ലോക്ക് ഡൗണുമായി ബന്ധപ്പെട്ട കണ്ണൂർ ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലെ റോഡുകൾ പൊലീസ് അടച്ചിട്ടു എന്ന വ്യാജവർത്തക്കെതിരെ പൊലീസ് നടപടി ആരംഭിച്ചു എന്നായിരുന്നു പോസ്റ്റ്. സർക്കാരും പൊലീസും അനുശാസിക്കുന്ന അത്യാവശ്യ സർവ്വീസുകൾ ഇപ്പോഴും നടക്കുന്നുണ്ട്. പൊതുജനങ്ങളെ ഭീതിപ്പെടുത്തുന്ന ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവി ശ്രീ യതിഷ് ചന്ദ്ര കജട എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദ്ദേശം നല്കിയിട്ടുണ്ടെന്നും വിശദീകരിച്ചിരുന്നു.
ഏപ്രിൽ അഞ്ചിനാണ് മാതൃഭൂമി കണ്ണൂരിലെ റോഡ് അടയ്ക്കൽ വാർത്ത നൽകുന്നത്. കണ്ണൂർ എസ്പി. യതീഷ് ചന്ദ്ര പെരിങ്ങോം സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച വൈകുന്നേരം സന്ദർശിച്ചിരുന്നു. ജില്ല അതിർത്തിയിൽ കാവൽ നിൽക്കുന്ന പൊലീസുകാരോട് റോഡ് കല്ലിട്ട് അടയ്ക്കാൻ നിർദ്ദേശിക്കുകയായിരുന്നു. രാവിലെ കാസർകോട് ജില്ലയിലെ ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട് ഭാഗങ്ങളിലേക്ക് സേവനം ചെയ്യാൻ പോയ ആരോഗ്യ വകുപ്പ് ജീവനക്കാരും വനിതാ ജീവനക്കാരും അവശ്യ സർവീസ് ജീവനക്കാരായ ട്രഷറി, സിവിൽ സപ്ലൈസ് ജീവനക്കാരും മടങ്ങിവന്നപ്പോൾ റോഡിൽ കല്ലിട്ട് അടച്ച നിലയിലായിരുന്നുവെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തത്. കല്ലും മണ്ണുമിട്ട് ഒരു റോഡും കേരളം അടയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മാതൃഭൂമിയിലെ വാർത്ത മറുനാടനും നൽകിയത്. മറുനാടൻ വാർത്ത വൈറലായതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രശ്നത്തിൽ ഇടപെട്ടു. ഇതോടെ തടസ്സങ്ങൾ മാറ്റിയെന്നാണ് സൂചന.
ഏപ്രിൽ അഞ്ചിന് വന്ന വാർത്തയിൽ കണ്ണൂർ പൊലീസ് അന്ന് മൗനത്തിലായിരുന്നു. ഫെയ്സ് ബുക്ക് പേജിൽ പോലും വ്യാജ വാർത്തയെന്ന പ്രതികരണം നടത്തിയില്ല. ഏപ്രിൽ അഞ്ചിന് തന്നെ മനോരമയിലും വാർത്ത എത്തിയിരുന്നു. ഗുരുതര ആരോപണങ്ങളാണ് മനോരമ വാർത്തയിൽ ഉണ്ടായിരുന്നത്. കണ്ണൂർ- കാസർകോട് അതിർത്തികളിൽ കൂടുതൽ റോഡുകൾ അടച്ചു. മംഗളൂരു വഴി തടഞ്ഞതോടെ പ്രയാസത്തിലായ മലയോരത്തെ ആംബുലൻസുകൾക്ക് ഇനി പരിയാരം മെഡിക്കൽ കോളജിലേക്കു പോകാനും ഇതോടെ പ്രയാസമായി. കണ്ണൂർ- കാസർകോട് അതിർത്തി കിണർമുക്കിൽ കല്ലും ടാർ വീപ്പയും ഉപയോഗിച്ചാണ് കണ്ണൂർ പൊലീസ് റോഡ് പൂർണമായും അടച്ചത്. പുളിങ്ങോം പാലാവയൽ പാലം വഴിയുള്ള ഗതാഗതവും തടഞ്ഞു. ഗതാഗതം ദേശീയപാത കാലിക്കടവ് വഴി മാത്രമേ അനുവദിക്കൂ.-ഇങ്ങനെയാണ് മനോരമ റിപ്പോർട്ട് ചെയ്തത്.
കിലോമീറ്ററുകൾ അധികം സഞ്ചരിച്ചു വേണം മലയോരത്തെ രോഗികളെയും കൊണ്ടുള്ള ആംബുലൻസുകൾക്ക് ഇനി പരിയാരം മെഡിക്കൽ കോളജിലെത്താൻ. പാലാവയലിൽനിന്ന് പുളിങ്ങോം ഭാഗത്തേക്കു പോകാനുള്ള സൗകര്യവും പുളിങ്ങോം പാലം അടച്ചതോടെ ഇല്ലാതായി. പാലാവയലിലെ ജനങ്ങൾ പുളിങ്ങോം പിഎച്ച്സിയെയാണ് ആശ്രയിക്കുന്നത്. പാലം അടച്ചതോടെ ഇതുവഴിയുള്ള യാത്ര അസാധ്യമായി. ഇനി ചെറുപുഴ വഴി കറങ്ങി വേണം ഈ പ്രദേശത്തുകാർ ചികിത്സയ്ക്കായി ആശുപത്രിയിലെത്താൻ-ഇങ്ങനെയാണ് വാർത്ത അവസാനിക്കുന്നത്. അതായത് ആരോഗ്യ പ്രവർത്തകരേയും ആംബുലിൻസിനും പോലും പൊലീസ് വഴി നൽകിയില്ലെന്ന് വ്യക്തമാക്കുന്ന വാർത്തയായി മനോരമയിലേതും മാറി. പക്ഷെ കേസ് വന്നത് മറുനാടന് നേരെ മാത്രമാണ്.
മംഗലാപുരത്തേക്കുള്ള ദേശീയ പാത കർണ്ണാടക അടച്ചത് കേരളത്തിൽ വലിയ പ്രതിഷേധമായി മാറിയിരുന്നു. റോഡ് കല്ലും മണ്ണും ഇട്ട് അടയ്ക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന വാദം കേരളം ഉയർത്തി. റോഡുകളിലൂടെ ചുറ്റിക്കറങ്ങേണ്ടി വന്നതു കൊണ്ട് 10ഓളം ജീവനുകളാണ് കേരളത്തിൽ പൊലിഞ്ഞത്. ഇതിന് സമാനമായ സാഹചര്യമാണ് കാസർകോടുമായുള്ള അതിർത്തിയിൽ കണ്ണൂർ പൊലീസും ഉണ്ടാക്കിയതെന്ന് മനോരമയുടെ വാർത്തയിലും വ്യക്തമാണ്.
Stories you may Like
- അഴീക്കലിൽ പിണറായിയുടെ കോപം ശമിച്ചില്ലെങ്കിൽ യതീഷ് ചന്ദ്ര കണ്ണൂരിൽ നിന്ന് പുറത്താകും
- മാതൃഭൂമിക്കും മനോരമയ്ക്കും എതിരെ കേസില്ല, മറുനാടനെതിരെ കേസും
- കോവിഡ് കാലം കഴിഞ്ഞാൽ യതീഷ് ചന്ദ്രയ്ക്ക് കണ്ണൂരിൽ നിന്ന് സ്ഥാന ചലനം ഉറപ്പ്
- യതീഷ് ചന്ദ്രയുടെ ഏത്തമിടീക്കൽ: വിമർശനവുമായി മുഖ്യമന്ത്രി
- ലോക് ഡൗൺ; യതീഷ് ചന്ദ്രയുടെ ഏത്തമിടീക്കൽ വിവാദമാകുന്നു
- TODAY
- LAST WEEK
- LAST MONTH
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- സാനിറ്റെസേഷൻ നടത്തുന്നതിനുള്ള അനുമതിയുടെ മറവിൽ പരസ്യചിത്രം നിർമ്മിച്ച് അനധികൃതമായി ലാഭം ഉണ്ടാക്കി; സിനിമാതാരം അനുശ്രീയ്ക്കെതിരെ പരാതിയുമായി ഗുരുവായൂർ ദേവസ്വം
- പിജെ ആർമ്മിയെ കൈയിലെടുക്കാൻ ജയരാജനെ കളത്തിൽ ഇറക്കും; മലമ്പുഴയിൽ വിഎസിന്റെ പിൻഗാമിയാകാൻ എംബി രാജേഷും; സമ്പത്തിലൂടെ തിരുവനന്തപുരത്തും നോട്ടം; വിദ്യാർത്ഥി നേതാവ് സാനുവിന് പൊന്നാനിയും നൽകിയേക്കും; തോറ്റ 'പത്ത് എംപി'മാർ മത്സരിക്കാൻ സാധ്യത; കോടിയേരിയും ബേബിയും പോരിന് ഇറങ്ങുമോ?
- വാർധ്യകത്തിൽ ജീൻസും മോഡേൺ ലുക്കും ആയാൽ നിങ്ങൾക്കെന്താ നാട്ടുകാരെ; രജനി ചാണ്ടിയെ കണ്ടു മലയാളിക്ക് കുരു പൊട്ടിയപ്പോൾ ലോകമെങ്ങും ആവേശമാക്കാൻ ബിബിസി; വൈറൽ ആയ ഫോട്ടോകൾ പ്രായത്തെ തോൽപ്പിക്കുന്ന കാഴ്ചയായി മാറുമ്പോൾ
- ആദ്യ വിദേശ സന്ദർശനം യു കെയിലേക്ക്; ആദ്യദിനം തന്നെ മുസ്ലിം രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കും; ജോ ബൈഡൻ പ്രസിഡണ്ടാവാൻ തയ്യാറെടുപ്പ് തുടരുമ്പോൾ വമ്പൻ പരോഡോടെ വൈറ്റ്ഹൗസിൽ നിന്നിറങ്ങാനുള്ള ട്രംപിന്റെ മോഹത്തിന് തിരിച്ചടി
- മരുഭൂമിയിൽ മഞ്ഞു പെയ്യുന്നു; അരനൂറ്റാണ്ടിനു ശേഷം സൗദി അറേബ്യൻ മരുഭൂമിയിൽ അന്തരീക്ഷം മൈനസ് രണ്ട് താപനിലയിലേക്ക് താഴ്ന്നു; പലയിടങ്ങളിലും മഞ്ഞുവീഴ്ച്ച; ലോകത്തിന്റെ അതി വിചിത്രമായ കാലാവസ്ഥ മാറ്റം ഇങ്ങനെയൊക്കെ
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- അയോധ്യയിലെ മുസ്ലിം പള്ളിയുടെ ഔദ്യോഗിക നിർമ്മാണോദ്ഘാടനം റിപ്പബ്ലിക് ദിനത്തിൽ; ചടങ്ങ് ദേശീയ പതാക ഉയർത്തിയും വൃക്ഷത്തൈകൾ നട്ടും; ആരാധനാലയത്തിന് പുറമേ പള്ളി സമുച്ചയത്തിൽ ഉണ്ടാകുക ആശുപത്രിയും സമൂഹ അടുക്കളയും ലൈബ്രറിയും അടക്കമുള്ള സൗകര്യങ്ങൾ; ലോകത്തിന് മാതൃകയായി ബാബറി പുനർജനിക്കുന്നത് ഇങ്ങനെ
- പിഎം കിസാൻ സമ്മാൻ നിധി പ്രകാരം വർഷം തോറും നൽകി പോന്നത് 6000 രൂപ; കേരളത്തിൽ നിന്നും അനർഹമായി പണം കൈപ്പറ്റിയത് 15,163 പേർ: മുഴുവൻ പണവു തിരിച്ചു പിടിക്കാൻ സർക്കാർ നടപടി ആരംഭിച്ചു
- ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്