കണ്ണൂരിൽ കെ.സുധാകരനെ വെല്ലുവിളിച്ചു കൊണ്ടു വീണ്ടും വിമത കോൺഗ്രസ് നേതാവ് പി.കെ രാഗേഷ്; കോൺഗ്രസിനകത്തു നിന്നും പോരാടാൻ ജനാധിപത്യസംരക്ഷണസമിതി രൂപീകരിച്ചു; അണികളുടെ പിന്തുണയില്ലാത്ത കഴിവുകെട്ട കണ്ണൂർ ഡി.സി.സി നേതൃത്വം പാർട്ടിയെ തകർക്കുമെന്ന് മുന്നറിയിപ്പ്; രാഗേഷ് വീണ്ടും കലാപക്കൊടി ഉയർത്തുമ്പോൾ കണ്ണൂരിലെ കോൺഗ്രസിൽ ഗ്രൂപ്പ് കലഹവും മൂർച്ഛിക്കുന്നു
അനീഷ് കുമാർ
കണ്ണൂർ: കോർപറേഷനിലെ കോൺഗ്രസ് നേതാവും കോർപറേഷൻ കൗൺസിലറുമായ പി.കെ രാഗേഷ് വിമത കോൺഗ്രസ് പ്രവർത്തകരെ സംഘടിപ്പിച്ചു ജനാധിപത്യ സംരക്ഷണസമിതി രൂപീകരിക്കുന്നു. പള്ളിക്കുന്ന് ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സ്വന്തം സഹോദരൻ നേതൃത്വം നൽകുന്ന വിമതപാനലിന് രഹസ്യ പിന്തുണ നൽകിയതിന് പി.കെ രാഗേഷിനെ കണ്ണൂർ ഡി.സി.സി പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
നിലവിൽ കണ്ണൂർ കോർപറേഷൻ ആലിങ്കൽ വാർഡ് കൗൺസിലറായ പി.കെ രാഗേഷിനോട് കൗൺസിലർ സ്ഥാനം രാജിവയ്ക്കാൻ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും തയ്യാറായിരുന്നില്ല. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ആവശ്യപ്പെട്ടിട്ടും പള്ളിക്കുന്ന് ബാങ്ക് തെരഞ്ഞെടുപ്പിൽ സ്വന്തം പാനലിലെ സ്ഥാനാർത്ഥികളെ പിൻവലിക്കാൻ പി.കെ രാഗേഷ് തയ്യാറായിരുന്നില്ല. ഇതിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ രാഗേഷിന്റെ പാനലിലെ മുഴുവൻ സ്ഥാനാർത്ഥികളും വൻഭൂരിപക്ഷത്തിൽ വിജയിക്കുകയും യു.ഡി. എഫ് സ്ഥാനാർത്ഥികൾ ദയനീയമായി തോൽക്കുകയും ചെയ്തു.
ഇതോടെയാണ് പാർട്ടിയിൽ നിന്നും പി.കെ രാഗേഷിനെ കെപിസിസി അധ്യക്ഷന്റെ നിർദ്ദേശപ്രകാരം ഡി.സി.സി പുറത്താക്കിയത്. തന്റെ തട്ടകമായ പള്ളിക്കുന്ന് വാർഡിലെ സഹകരണബാങ്ക് തെരഞ്ഞെടുപ്പിൽ വിമതവിഭാഗത്തിന് നേതൃത്വം നൽകി ബാങ്ക് ഭരണസമിതി പിടിച്ചെടുത്തതോടെ പി.കെ രാഗേഷിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. നേരത്തെ രാഗേഷ് തങ്ങളുടെ പ്രവർത്തകരായ രണ്ടു ജീവനക്കാരെ ബാങ്കിൽ നിന്നും പുറത്താക്കിയ നടപടി ചോദ്യം ചെയ്തുകൊണ്ടു മുസ്ലിം ലീഗും രംഗത്തുവന്നിരുന്നു.
ഈ സാഹചര്യത്തിലാണ് കോൺഗ്രസ് ജില്ലാ നേതൃത്വം പി.കെ രാഗേഷിനെതിരെ നടപടി അതിവേഗം സ്വീകരിച്ചത്. കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ തട്ടകമായ കണ്ണൂരിൽ വിമത നേതാവിന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള പാനൽ കോൺഗ്രസ് അംഗങ്ങൾ മാത്രമല്ല പള്ളിക്കുന്ന് സഹകരണബാങ്ക് ഭരണം പിടിച്ചെടുത്തത് കോൺഗ്രസ് ഔദ്യോഗികനേതൃത്വത്തിന് ഏറെ ക്ഷീണം ചെയ്തിരുന്നു. ഒന്നാം കോർപറേഷൻ ഭരണസമിതി തെരഞ്ഞെടുപ്പിൽ പി.കെ രാഗേഷിനോട് ഏറ്റുമുട്ടിയപ്പോൾ സാക്ഷാൽ കെ.സുധാകരന് തന്നെ തോൽവിയുടെ കയ്പ് നീർ കുടിക്കേണ്ടിവന്നിരുന്നു. എൽ. ഡി. എഫ്, യു.ഡി. എഫ് മുന്നണികളെ ഒരേ പോലെ എതിർത്ത് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച പി.കെ രാഗേഷ് പള്ളിക്കുന്ന് വാർഡിൽ നിന്നും വൻഭൂരിപക്ഷത്തോടെയാണ് ജയിച്ചത്.
സീറ്റു നില തുല്യമായതിനെ തുടർന്ന് പി.കെ രാഗേഷ് എൽ. ഡി. എഫിനെ പിന്തുണയ്ക്കുകയും ആദ്യ കോർപറേഷൻ ഭരണസമിതിയുടെ ഡെപ്യൂട്ടി മേയറായി മാറുകയും ചെയ്തു. എന്നാൽ അന്നത്തെ ഡി.സി.സി അധ്യക്ഷനായ സതീശൻ പാച്ചേനിയുടെ നിർണായക ഇടപെടലുകളാണ് പി.കെ രാഗേഷിനെ വീണ്ടും കോൺഗ്രസിലെത്തിച്ചത്. ഇതോടെ രണ്ടരവർഷം പിന്നിട്ട ഇടതുഭരണം വീഴുകയും എ. ഐ.സി.സി അംഗമായ സുമാബാലകൃഷ്ണൻ മേയറാവുകയും പി.കെ രാഗേഷ് ഡെപ്യൂട്ടി മേയറാവുകയും ചെയ്തു.
സതീശൻ പാച്ചേനിയെന്ന ഏവർക്കും സ്വീകാര്യനായ കോൺഗ്രസ് നേതാവിന്റെ ഇടപെടലാണ് പി.കെ രാഗേഷിനെ കോൺഗ്രസിലേക്ക് തിരിച്ചെത്തിച്ചത്. കെ.സുധാകരനുമായി ഒത്തുതീർപ്പു ചർച്ചയ്ക്കു കളമൊരുക്കിയതും പാച്ചേനി തന്നെയായിരുന്നു. എന്നാൽ സതീശൻ പാച്ചേനിയുടെ അകാല വിയോഗവും പുതിയ പ്രസിഡന്റായി മാർട്ടിൻ ജോർജിന്റെ അവരോഹണവും പാർട്ടിയും പി.കെ രാഗേഷും തമ്മിലുള്ള അകൽച്ച വർധിക്കാൻ ഇടയാക്കി. കോൺഗ്രസിലേക്ക് തിരിച്ചുവന്ന തന്റെ കോർപറേഷൻ മേയറാക്കുമെന്ന് പി.കെ രാഗേഷ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ വോട്ടെടുപ്പിനൊടുവിൽ ടി.കെ മോഹനനെയാണ് മേയറായി പാർട്ടി തെരഞ്ഞെടുത്തത്.
കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ അതീവവിശ്വസ്തനായി അറിയപ്പെടുന്ന മാർട്ടിൻ ജോർജ് നേതൃത്വം നൽകുന്ന ജില്ലാകോൺഗ്രസിനെതിരെ അതീവഗുരുതരമായ ആരോപണങ്ങളാണ് പി.കെ രാഗേഷ് ഉന്നയിക്കുന്നത്. നേതൃത്വത്തിന്റെ കഴിവുകോട് കൊണ്ടു അണികൾ കൊഴിഞ്ഞു പോവുകയാണെന്നും കണ്ണൂർ നഗരത്തിൽ ഒരു ശക്തി പ്രകടനം പോലും നടത്താൻ പാർട്ടിക്ക് ആളില്ലാത്ത അവസ്ഥയാണുള്ളതെന്നും പി.കെ രാഗേഷ് പറയുന്നു. രാഹുൽ ഗാന്ധി തൃശൂരിൽ നടത്തിയ ഭാരത് ജോഡോ യാത്രയ്ക്കു ബസ് ബുക്ക് ചെയ്തിട്ടു കണ്ണൂരിൽ നിന്നും പന്ത്രണ്ടു പേർ മാത്രം പോയത് ഇതിന് തെളിവാണെന്നും അദ്ദേഹംആരോപിച്ചു.
പ്രവർത്തകരെ വിശ്വാസത്തിലെടുക്കാത്ത നേതൃത്വമാണ് കണ്ണൂരിലേത്. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും അണികൾ കൊഴിഞ്ഞു പോവുകയാണ് ചെയ്യുന്നത്. പ്രവർത്തകരെ സംരക്ഷിക്കാൻ ഒന്നും ചെയ്യാൻ കോൺഗ്രസ് ജില്ലാ നേതൃത്വത്തിന് കഴിയുന്നില്ലെന്നും പി.കെ രാഗേഷ് കുറ്റപ്പെടുത്തി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി പാർട്ടിയിലെ അതൃപ്തരായ നേതാക്കളെയും പ്രവർത്തകരെയും ഒരു പ്ളാറ്റ് ഫോമിൽ കൊണ്ടുവരാനുള്ള നീക്കങ്ങളാണ് പി.കെ രാഗേഷ് നടത്തുന്നത്.
കെ.സുധാകരനെതിരെ വിമർശനമുന്നയിച്ചതിന് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട കെ.പി.,സി. സി എക്സിക്യൂട്ടീവ് അംഗമായ മമ്പറം ദിവാകരനെ ഉൾപ്പെടെയുള്ളവരെ പള്ളിക്കുന്ന് ബാങ്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി രൂപീകരിച്ച ജനാധിപത്യ സംരക്ഷണ സമിതിയിലേക്കു കൊണ്ടുവരാനാണ് നീക്കം. കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തന ശൈലിയോട് എതിർപ്പുള്ള കോൺഗ്രസിലെ നേതാക്കളും പ്രവർത്തകരും തങ്ങളോടൊപ്പം വരുമെന്നും കോൺഗ്രസിനകത്തു തന്നെ ഒരു തിരുത്തൽ ശക്തിയായി പ്രവർത്തിക്കുമെന്നും പി.കെ രാഗേഷ് പറഞ്ഞു.
പാർട്ടി വിടാനല്ല പാർട്ടിക്കുള്ളിൽ നിന്നു തന്നെ പോരാടാനാണ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി. ജനപിൻതുണയില്ലാത്ത നേതാക്കളാണ് ഇന്ന് കണ്ണൂരിലുള്ളത്. പ്രവർത്തകരിലും ജനങ്ങളിലും സ്വാധീനമുള്ളവരെ പുകച്ചു പ്രവർത്തിക്കുന്ന നേതൃത്വത്തിനെ പോരാടാൻ പാർട്ടിയുടെ ഇന്നത്തെ പോക്കിൽ ദുഃഖിതരായ മുഴുവനാളുകളും അണിചേരുന്നതായി പ്രതീക്ഷിക്കുന്നതായി പി.കെ രാഗേഷ് പറഞ്ഞു. ബ്ളോക്ക് പ്രസിഡന്റ് നിയമനത്തിനെ ചൊല്ലിയുള്ള അതൃപ്തി കണ്ണൂരിൽ എ ഗ്രൂപ്പ് നേതാക്കളെ പ്രകോപിതരാക്കിയിട്ടുണ്ട്.
കെപിസിസി പ്രസിഡന്റ് ഏകപക്ഷീയമായാണ് ബ്ളോക്ക്പ്രസിഡന്റിനെ തീരുമാനിച്ചതെന്നാണ് ഇവർ ആരോപിക്കുന്നത്. എ ഗ്രൂപ്പിന് ജില്ലയിൽ എട്ടുബ്ളോക്ക് പ്രസിഡന്റുമാരുള്ളതിൽ അതു ഇപ്പോൾ അഞ്ചായി കുറഞ്ഞു. കെ.പി.സി. സി അധ്യക്ഷൻ കെ.സുധാകരനും അദ്ദേഹത്തിന്റെ വിശ്വസ്തനായ മാർട്ടിൻ ജോർജ്് നേതൃത്വം നൽകുന്ന ജില്ലാ കോൺഗ്രസ് നേതൃത്വം തങ്ങളെ വെട്ടിനിരത്തുകയായിരുന്നുവെന്ന പരാതി എ വിഭാഗത്തിനുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ കുത്തക മണ്ഡലമായ ഇരിക്കൂറിൽ സജീവ് ജോസഫെന്ന സ്ഥാനാർത്ഥിയെ കെട്ടിയിറക്കിയതും എ ഗ്രൂപ്പ് മുൻപോട്ടു വെച്ച സോണി സെബാസ്റ്റ്യനെ തഴഞ്ഞതും എ ഗ്രൂപ്പിന് ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വ്രണിത ഹൃദയരായ എ ഗ്രൂപ്പുകാരെ വീണ്ടും പ്രകോപിച്ചുകൊണ്ടാണ് തങ്ങളുടെ തട്ടകമായ തളിപ്പറമ്പ് ബ്ളോക്ക് പ്രസിഡന്റ് സ്ഥാനം ഉൾപ്പെടെയുള്ള മൂന്ന് ബ്ളോക്കുകൾ സുധാകരവിഭാഗം പിടിച്ചെടുത്തത്.
ഈസാഹചര്യത്തിൽ കഴിഞ്ഞ ദിവസം കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ നടന്ന എ ഗ്രൂപ്പ് യോഗത്തിൽ അഞ്ച് ബ്ളോക്ക് പ്രസിഡന്റ് സ്ഥാനം സ്വീകരിക്കേണ്ടെന്നും കെപിസിസി നിർദ്ദേശിക്കുന്ന പരിപാടികളിൽ ഉൾപ്പെടെ പങ്കെടുക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജനാധിപത്യ സംരക്ഷണ സമിതി രൂപീകരിച്ചു കൊണ്ടു പാർട്ടിയിലെ അതൃപ്തരെ ലക്ഷ്യമാക്കി പി.കെ രാഗേഷ് രംഗത്തുവരുന്നത്. എഗ്രൂപ്പിൽ നിന്നും സമിതിയിലെക്ക് നേതാക്കളുടെയും പ്രവർത്തകരുടെയും ഒഴുക്കുണ്ടാകുമെന്ന് പി.കെ രാഗേഷ് പ്രതീക്ഷിക്കുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്