കോടികൾ മുടക്കി നിർമ്മിച്ചതും നഷ്ടപരിഹാരം നൽകിയതും സർക്കാർ; ലോകം ശ്രദ്ധിച്ചു തുടങ്ങിയപ്പോൾ ആരും അറിയാതെ സ്വകാര്യ ലോബിക്ക് കൈമാറാൻ തിരക്കിട്ട നീക്കം; ഓഹരി മൂല്യം 1500 കോടിയിൽ നിന്നും 3500 കോടിയാക്കി ഉയർത്തുന്നത് ഭൂരിപക്ഷം ഓഹരി മുതലാളിമാർക്ക് കൈമാറാൻ; നടപടിയാരംഭിക്കും മുമ്പേ സ്വകാര്യ കമ്പനിയെന്നവകാശപ്പെട്ട് വിവരാവകാശ നിയമത്തിന് വിലക്കേർപ്പെടുത്തി കിയാൽ; നമ്മൾ അഭിമാനപൂർവ്വം കണ്ടിരുന്ന നമ്മുടെ കണ്ണൂർ എയർപോർട്ട് ചിലർ അടിച്ചു മാറ്റാൻ ശ്രമിക്കുന്നത് ഇങ്ങനെ
ഷാജി കുര്യാക്കോസ്
കണ്ണൂർ; മലയാളിയുടെ അഭിമാനമുയർത്തിയാണ് മൂർഖൻ പറമ്പിൽ നിന്ന് വിമാനം പറന്നുയർന്നത്. ഉത്തര മലബാറിന്റെ വികസന സ്വപ്നങ്ങൾക്ക് പുതുമാനം നൽകി കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമായി. ഇതിന് ഏറെ സാധ്യതകളുണ്ട്. ഇത് മനസിലാക്കി ചില മുതലാളിമാർ കേരളത്തിന്റെ സ്വന്തം വിമാനത്താവളത്തെ തട്ടിയെടുക്കാൻ കള്ളക്കളി നടത്തുകയാണ്. കൊച്ചി വിമാനത്താവളത്തേയും ഇങ്ങനെ കൈക്കലാക്കാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഇതിന് പിന്നാലെയാണ് കള്ളക്കണ്ണുകൾ കണ്ണൂരിലേക്ക് വീഴുന്നത്. അങ്ങനെ കണ്ണൂർ എയർപോർട്ട് സ്വകാര്യവൽകരിക്കാൻ നീക്കം അണിയറയിൽ സജീവമാകുകയാണ്.
കണ്ണൂരിൽ വിമാനത്താവളം യാഥാർത്ഥ്യമാക്കാനുള്ള നീക്കം തുടങിയത് 2016ൽ യു ഡി എഫ് -ന്റെ കാലത്ത് ആണങ്കിലും പ്രയോജനം ലഭിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി ഇ.പി.ജയരാജനുമാണ്. എൽ ഡി എഫ് അധികാരത്തിലെത്തിയപ്പോൾ എല്ലാം ശരിയാക്കാനായി വിവാദ പരിവേഷമുള്ള എംഡി തുളസിദാസും ചുമതലയേറ്റു. ചുമതലയേറ്റ ഉടൻ തുളസിദാസ് ആദ്യം ചെയ്തത് വിവരാവകാശം നിർത്തലാക്കൽ തന്നെ ആയിരുന്നു. രഹസ്യങ്ങൾ പുറത്തു പോകാതിരിക്കാനായിരുന്നു ഇത്. അതോടെ ഇരുമ്പറക്കുള്ളിൽ എന്തും ചെയ്യാമെന്നായി.
ഏറ്റവും അവസാനമായി ഷെയർ പങ്കാളിത്തം വർദ്ദിപ്പിക്കാൻ ഡയറക്ടർ ബോർഡ് തീരുമാനവുമായപ്പോൾ വിമാനത്താവളം പൂർണമായും സ്വകാര്യവൽകരിക്കുമെന്ന് ഉറപ്പായി. ഇത് ചില കുത്തക മുതലാളിമാർക്ക് വേണ്ടിയാണെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന. വിവാരവകാശത്തെ തകർത്തതും ഇതിന് വേണ്ടിയായിരുന്നു. കണ്ണൂർ വിമാനത്താവളം നിർമ്മിക്കുന്നതിനായി ഭൂമി ലഭ്യമാക്കിയത് ഗവൺമെന്റ് ഫ്ളാഗ്ഷിപ് പ്രോജക്ട് എന്ന നിലക്കാണ്. ഡിപ്പാർട്ട്മെന്റ് ഓഫ് കമ്പനി അഫയേർസിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും ദേശീയ സംസ്ഥാന സർക്കാരുകളുടെയും അനുമതി ലഭ്യമാക്കിയതും സർക്കാർ ഉടമസ്ഥതയിലുള്ള വിമാനത്താവളം എന്ന നിലക്കാണ്.
തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്ഥലം വാങ്ങുവാൻ പണം നൽകിയത് പൊതുഖജനാവിൽ നിന്നുമാണ്. തികയാതെ വന്ന പണം ലഭ്യമാക്കിയത് സർക്കാർ ഗ്യാരണ്ടിയിൽ പൊതുമേഖലാ ബാങ്കുകളുടെ കൺസോർഷ്യമാണ്. ഇവ ആകെ 1300 കോടിയോളം വരും. ഈ തുക പലിശയടക്കം അടച്ച് തീർത്തതും പൊതു ഖജനാവിൽ നിന്നുമാണ്. ടെണ്ടർ വിളിച്ചതും അവാർഡ് ചെയ്തതും സർക്കാരാണ്. കിയാൽ എന്ന കമ്പനി രൂപീകരിച്ചതും പ്രവർത്തന മൂലധനം നൽകിയതും സർക്കാരാണ്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത് എയർപോർട്ട് അഥോറിറ്റി ജീവനക്കാർ.
നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതും പ്രാദേശീക പ്രശ്നങ്ങൾ പരിഹരിച്ചതും ജില്ലാ കളക്ടറുടെ നേതൃത്വത്തിലുമാണ്. ബ്ലാസ്റ്റിംഗിന് അനുമതി നൽകിയത് ഗവൺമെന്റ് പ്രോജക്ട് എന്ന നിലയിൽ. നിർമ്മാണ പ്രവർത്തനങ്ങൾക്ക് കല്ലും ചെങ്കല്ലുമടക്കം അസംസ്കൃത പദാർത്ഥങ്ങൾ കരാറുകാർക്ക് സൗജന്യമായി നൽകിയത് സർക്കാർ പദ്ധതി എന്ന നിലയിലും. സ്ഫോടനത്തിൽ 843 വീടുകൾക്ക് കേടുപാടുകൾ പറ്റിയപ്പോൾ നഷ്ടപരിഹാരം നൽകിയത് പൊതുഖജനാവിൽ നിന്നും. അങ്ങനെ എല്ലാ അർത്ഥത്തിലും സർക്കാരായിരുന്നു കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമാക്കാൻ മുന്നിൽ നിന്നത്. 2016ൽ സി ആൻഡ് എജിയുടെ റിപ്പോർട്ട് പ്രകാരം കണ്ണൂർ എയർപോർട്ട് പൊതുമേഖലയിലാണ്. കേരള സർക്കാരിന് 35% ഷെയറും കേന്ദ്ര ഗവ: പൊതുമേഖലാ കമ്പനികൾക്ക് 35% ഷെയറും ഉണ്ട് എന്ന് വ്യക്തമാക്കുന്നു.
ഗവ: കമ്പനികൾ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ പാടില്ല എന്ന കമ്പനി നിയമം മറികടന്ന് പിണറായി വിജയന്റെ നവകേരളയാത്രയ്ക്കും. ഇ.പി.ജയരാജൻ എം എൽ എ യുടെ മണ്ഡലവികസന സപ്ലിമെന്റും ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചത് ചോദ്യം ചെയ്തുകൊണ്ടാണ് സി ആൻഡ് എജി സംശയലേശമെന്യേ കണ്ണൂർ എയർപോർട്ട് സർക്കാർ കമ്പനി എന്ന് അടിവരയിട്ട് ഉറപ്പിച്ചത്. എന്നാൽ സി ആൻഡ് എജി യുടെ ചോദ്യത്തിന് കണ്ണൂർ എയർപോർട്ട് അധികൃതർ മറുപടി നൽകിയത് കിയാൽ സർക്കാർ കമ്പനി അല്ല എന്നാണ്. എന്നാൽ സർക്കാർ മെക്കാനിസം വേണ്ടുവോളം ആസ്വദിച്ച് കണ്ണൂർ എയർപോർട്ട് (കിയാൽ ) പ്രവർത്തിക്കുന്നത് സ്വകാര്യ കമ്പനിയെ പോലും അമ്പരപ്പിക്കുന്ന വിധത്തിലാണ്. കിയാലിൽ നടത്തിയ നിയമനങ്ങൾ എല്ലാം പൊതുമേഖലയെ നാണിപ്പിക്കുന്ന വിധത്തിലും.
കിയാലിൽ നിയമിക്കപ്പെട്ടവരിൽ ഭൂരിഭാഗവും സ്ഥാപനവുമായി അടുപ്പമുള്ളവരും വ്യക്തമായ രാഷ്ടീയ സ്വാദീനമുള്ളവരും.കേരള ജനതയെ അക്ഷരാർത്ഥത്തിൽ ലജ്ജിപ്പിക്കുന്ന വിധത്തിലാണ് നിയമനങ്ങൾ ഏറെയും നടത്തിയത്. കിയാൽ എന്ന ഗവ: കമ്പനി പ്രവർത്തിക്കുന്നത് ശക്തമായ ഇരുമ്പ് മറയ്ക്കുള്ളിലാണ്.ഈ ഇരുമ്പ് മറയ്ക്കായി ആദ്യം തന്നെ വിവരാവകാശം നിർത്തലാക്കി. അതോടെ കിയാലിൽ നടക്കുന്ന അഴിമതിയും നിയമവിരുദ്ധ നിയമനങ്ങളും പൊതുജനങ്ങളിൽ നിന്നും മറച്ച് വെക്കാൻ സാധിച്ചു. വിവരാവകാശം നൽകേണ്ടതില്ലന്ന് തീരുമാനിച്ചതും കിയാൽ സ്വകാര്യ കമ്പനി എന്ന സ്വയം ധാരണയിൽ. ഉന്നത ഉദ്യോഗസ്ഥർ ഗൂഢാലോചന ചെയ്താണ് വിവരാവകാശത്തിന് മറുപടി നൽകേണ്ടതില്ല എന്ന് തീരുമാനിച്ചത് എന്ന് കാണിച്ച് നൽകിയ പരാതി സംസ്ഥാന വിവരാവകാശ കമ്മീഷൻ പരിഗണിച്ച് വരുന്നതായും വിവരമുണ്ട്. 10 രൂപയുടെ ബാങ്ക് ഡിഡി വിവരാവകാശത്തിന് നിർബന്ധമാക്കിയതും ബോധപൂർവ്വമാണ്. 90 രൂപ അധികം കൊടുത്താലേ 10 രൂപയ്ക്ക് ഡിഡി എടുക്കാനാകൂ. ഇതിനൊപ്പം ബാങ്കിൽ വരിയും മറ്റും നിൽക്കേണ്ട മറ്റ് പ്രശ്നങ്ങളും. അങ്ങനെ ബോധപൂർവ്വം വിവരാവകാശത്തെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും അകറ്റി നിർത്തി.
ഇതെല്ലാം സ്വകാര്യ വത്കരണത്തിന് കളമൊരുക്കാനുള്ള രഹസ്യ നീക്കമായിരുന്നു. ഏറ്റവും അവസാനമായി കിയാലിന്റെ ഷെയർ ഉയർത്താൻ ഡയറക്ടർ ബോർഡിൽ തീരുമാനമായി. 1500 കോടിയിൽ നിന്നും 3500 കോടിയിലേക്ക് ഉയർത്താൻ നിലവിലെ ഷെയർ ഉടമകളോട് അഭിപ്രായമാരാഞ്ഞ വിവരങ്ങളാണ് പുറത്ത് വന്നത്. നിലവിലെ ഷെയർ ഉടമകൾ എതിർപ്പ് പ്രകടിപ്പിച്ചില്ലങ്കിൽ സ്വകാര്യ മേഖലയിൽ നിന്നും കമ്പനി ഷെയർ ഉടമകളെ കണ്ടെത്തും. അതോടെ സർക്കാർ ഷെയറിനെക്കാൾ കൂടുതൽ ഷെയർ സ്വകാര്യ മേഖല കൈവരിക്കുകയും വിമാനത്താവളം പൂർണമായും വൻകിട സ്വകാര്യ വ്യക്തികളുടെ കൈകളിൽ എത്തുകയും ചെയ്യും. നിലവിലെ ഡയറക്ടർമാർ തന്നെ ഓഹരി എടുക്കാനും സാധ്യതയുണ്ട്.
യു ഡി എഫ് ഭരണകാലത്ത് സ്വകാര്യ ഷെയർ പങ്കാളിത്തത്തിൽ സാധാരണക്കാർക്ക് പ്രാതിനിധ്യം ലഭിക്കത്തക്ക വിധത്തിലാണ് ക്രമീകരിച്ചിരുന്നത്.എന്നാൽ അതിനെ അട്ടിമറിച്ച് വൻകിട മുതലാളിമാർക്ക് ഷെയർനൽകിയത് വിമാനത്താവളത്തിന്റെ പ്രവർത്തനം വൻകിട സ്വകാര്യ മുതലാളിമാരുടെ കൈകളിൽ എത്തും എന്ന് ഏതാണ്ട് ഉറപ്പായി. കിയാൽ ഇത്തരത്തിൽ സ്വകാര്യവൽകരിച്ച് വരുമ്പോൾ കിൻഫ്ര ഭൂമി ഏറ്റെടുക്കാൻ മുടക്കിയ 1200 കോടിയോളം രൂപയിൽ ഷെയറായി വരവ് വെച്ച 350 കോടി കഴിച്ചുള്ള തുകയെ പറ്റി സർക്കാരിന് മിണ്ടാട്ടമില്ല. കിയാലിന്റെ ചെയർമാൻ മുഖ്യമന്ത്രി ആവുമ്പോൾ സർക്കാരിന്റെ മൗനത്തിന് പല അർത്ഥതലങ്ങളുമുണ്ട് എന്നും വിമർശനമുയരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്