ഇൻജക്ഷൻ എടുക്കാനിട്ടിരുന്ന ക്യാനുലയുടെ ക്യാപ്പ് അടക്കാതിരുന്നതിനെ തുടർന്ന് രക്തം ചീറ്റിത്തെറിച്ചു; രക്തം കയറി മൊബൈലിനും കേടു പാടുണ്ടായി; രക്തത്തിൽ ഓക്സിജന്റെ കുറവുള്ള കോവിഡ് രോഗിക്ക് നേരിടേണ്ടി വന്നത് സമാനതളില്ലാത്ത അനാസ്ഥ; കളമശ്ശേരിയിൽ കാര്യങ്ങൾ കൈവിട്ട അവസ്ഥയിൽ തന്നെ; നഴ്സുമാരുടെ ക്രൂരത മറുനാടനോട് വെളിപ്പെടുത്തി ഖാദറിന്റെ മക്കൾ
ആർ പീയൂഷ്
കൊച്ചി: കോവിഡ് രോഗിയോട് കളമശ്ശേരി മെഡിക്കൽ കോളേജിലെ നഴ്സുമാർ കാട്ടിയ ക്രൂരത തുറന്നു പറഞ്ഞ് ബന്ധുക്കൾ രംഗത്ത്. കഴിഞ്ഞ് ഒരാഴ്ചയിലേറായി ചികിത്സയിൽ കഴിഞ്ഞ പെരുമ്പാവൂർ സ്വദേശി അബ്ദുൾ ഖാദർ(68)ന്റെ മക്കളായ അനീഷാണ് കഴിഞ്ഞ ഒരാഴ്ച പിതാവിന് ആശുപത്രിയിൽ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകൾ മറുനാടനോടു തുറന്നു പറഞ്ഞത്. നഴ്സുമാരുടെ അനാസ്ഥ മൂലം പിതാവിന്റെ ശരീരത്തിൽ രക്തം കട്ടപിടിച്ച നിലയിലും ഇൻജക്ഷൻ എടുക്കാനിട്ടിരുന്ന ക്യാനുലയുടെ ക്യാപ്പ് അടക്കാതിരുന്നതിനെ തുടർന്ന് രക്തം ചീറ്റിത്തെറിച്ച് മൊബൈൽ ഫോൺ ഉൾപ്പെടെ കേടു വന്നു എന്നും അനീഷ് പറഞ്ഞു.
ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഇടയ്ക്ക് വിളിച്ച് വിവരം അറിയിക്കാമെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ ആരും വിളിക്കാതായതോടെ പിതാവിന്റെ ഫോണിലേയ്ക്ക് വിളിച്ച് വിവരം തിരക്കി. മൂന്നാമത്തെ ദിവസം മുതൽ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ എന്തായി എന്നറിയാതെ വിഷമത്തിലായി. ഒടുവിൽ മറ്റു പലരെയും ബന്ധപ്പെട്ട് മെഡിക്കൽ സൂപ്രണ്ടിനെ വിളിച്ചാണ് പിതാവ് കിടക്കുന്ന ഐസിയുവിലേയ്ക്ക് വിളിക്കാൻ സാധിച്ചത്. കുഴപ്പമൊന്നുമില്ല, രക്തത്തിൽ ഓക്സിജൻ കുറവുണ്ട്, വേറെ കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞു. എന്നാൽ പിതാവുമായി സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. മൂന്നു ദിവസം കഴിഞ്ഞതോടെയാണ് ചില രാഷ്ട്രീയക്കാരെ സ്വാധീനിച്ച് ആശുപത്രിയിൽ കടന്ന് പിതാവിനെ കാണാൻ ശ്രമിച്ചത്.
പി.പി.ഇ കിറ്റ് ധരിച്ച് നേരിട്ട് കാണുമ്പോൾ ചോര സമീപത്ത് കെട്ടി നിൽക്കുന്നത് കണ്ടപ്പോഴാണ് എന്താണെന്ന് ചോദിക്കുന്നത്. 'നിങ്ങൾ എവിടെയായിരുന്നു ഇത്ര ദിവസം, എന്നെ ഇവിടെ ഇട്ട് കൊല്ലാക്കൊല ചെയ്യുകയായിരുന്നു എന്നാണ് പിതാവ് പറഞ്ഞത്. ക്യാനുല അടയ്ക്കാതെ പോയതിനെ തുടർന്ന് ചോര തെറിച്ച് മൊബൈൽ ഫോൺ പോലും കേടു വന്നു. അത് തെളിവിനു വേണ്ടി സൂക്ഷിച്ചിട്ടുണ്ട്. രക്തത്തിൽ ഓക്സിജന്റെ അളവ് കുറവാണെന്ന് പറയുമ്പോഴാണ് ക്യാനുലയിലൂടെ ഇത്രയധികം രക്ത നഷ്ടമുണ്ടായിരിക്കുന്നത്. ഫോണിൽ വിളിക്കാൻ സാധിക്കാത്തത് ചോദിച്ചപ്പോൾ ചാർജ് തീർന്നതിനാലാണ്, കുത്തിയിടാൻ സാധിക്കില്ല എന്നായിരുന്നു മറുപടി. പിതാവിന്റെ ദയനീയ സ്ഥിതി നേരിട്ട് മനസ്സിലായതോടെ രണ്ടു ലക്ഷം രൂപ കടം വാങ്ങി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അവർ പറഞ്ഞു.
കഴിഞ്ഞ 11ന് രാത്രിയിലാണ് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് അബ്ദുൾ ഖാദറിനെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസംമുട്ടും ചുമയും കൂടിയതിനെ തുടർന്ന് കളമശേരിയിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചയ്ക്ക് മുമ്പ് ആശുപത്രിയിൽ എത്തിയെങ്കിലും രാത്രി 11മണിക്കാണ് ഐസിയുവിലേയ്ക്ക് മാറ്റിയത്. എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടെന്ന് പേടിക്കേണ്ട എന്നും അധികൃതർ പറഞ്ഞു. സഹായത്തിന് ആരും നിൽക്കേണ്ട ആവശ്യമില്ലെന്നും എല്ലാത്തിനും വേണ്ട ജീവനക്കാർ ഉണ്ടെന്നും പറഞ്ഞിരുന്നു. ഈ വാക്ക് വിശ്വസിച്ച് പോയതാണ് തങ്ങൾ ചെയ്ത തെറ്റെന്നും അവർ മറുനാടനോട് പറഞ്ഞു.
പത്തിലേറെ നഴ്സുമാർ ഐ.സി.യുവിലുണ്ട്, എല്ലാവരും വേണമെങ്കിൽ മതി എന്ന മട്ടിലാണ് പെരുമാറിയത്. എന്തെങ്കിലും ചോദിച്ചാൽ മര്യാദയ്ക്ക് ഒരു കാര്യവും പറയില്ല. തർക്കുത്തരം മാത്രമേ പറയൂ. ഒരു നഴ്സുമാർ പോലും രോഗികളുടെ അടുത്തേയ്ക്ക് പോകുന്നത് ആ സമയം ഞാൻ കണ്ടില്ല. അത്ര ഗൗരവമില്ലാതെയാണ് അവർ രോഗിതളെ കൈകാര്യം ചെയ്യുന്നത്. ഗുരുതരമായ അനാസ്ഥയാണ് മെഡിക്കൽ കോളേജിൽ നടക്കുന്നത്. ഏറ്റവും മോശം ചികിത്സയും മോശം പെരുമാറ്റവുമാണ് ആശുപത്രിയുടെ ഉള്ളിൽ കാണാൻ കഴിഞ്ഞത്.
പിതാവിന് ആദ്യം ന്യൂമോണിയ ഇല്ല എന്നാണ് പറഞ്ഞതെങ്കിൽ പിന്നീട് ന്യൂമോണിയ കൂടുതലാണെന്നു പറഞ്ഞു. ഇതോടെ പിതാവിനെ ഇനി ഇവിടെ കിടത്തുന്നത് ശരിയല്ലെന്നു മനസിലായി. തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റാൻ തീരുമാനിച്ചു. ആശുപത്രി മാറുന്നതിന് ആരും തടസം പറഞ്ഞില്ല എന്നും അനീഷ് പറയുന്നു. ഈ ദിവസങ്ങളിലാണ് ആശുപത്രിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുറത്തു വന്നതും ആരോപണങ്ങൾ ഉയർന്നതും. ചൊവ്വാഴ്ച പുലർച്ചെ തന്നെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.
ഒരുപാട് പാവപ്പെട്ട രോഗികൾ അവിടെയുണ്ട്. ഇപ്പോഴെങ്കിലും ഇത് തുറന്നു പറഞ്ഞില്ലെങ്കിൽ അവർക്കും ഇതേ ഗതിയായിരിക്കും ഉണ്ടാകുക. അവർക്കെങ്കിലും നല്ല ചികിത്സ കിട്ടണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് വൈകാതെ അധികൃതർക്ക് പരാതി നൽകാനാണ് തീരുമാനം. ഇപ്പോൾ പിതാവിനൊപ്പം നിൽക്കേണ്ടതിനാലാണ് പരാതി നൽകാൻ വൈകുന്നതെന്നും അനീഷ് വ്യക്തമാക്കി.
ഇതോടെ കളമശ്ശേരി മെഡിക്കൽ കോളേജിനെതിരെ ജൂനിയർ റെസിഡന്റ് ഡോക്ടർ നജ്മ സലീം ഉന്നയിച്ച ആരോപണങ്ങൾക്ക് കൂടുതൽ ബലം പകരുകയാണ്. കൂടുതൽ രോഗികളും ബന്ധുക്കളും മെഡിക്കൽ കോളേജിനെതിരെ പരാതിയുമായെത്തുമ്പോൾ അധികൃതർ കൂടുതൽ പ്രതിരോധത്തിലുമാകുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍