ഓഫീസിൽ തൂത്തുവാരുന്ന ജോലിക്ക് വരുന്ന ചേച്ചിക്ക് രണ്ടു വർഷത്തിനുള്ളിൽ നൽകിയത് ആറുമാസത്തെ ശമ്പളം മാത്രം; ക്യാമറ ഓപ്പറേറ്റ് ചെയ്താൽ ഡ്രൈവർക്കുള്ള പണവും കൊടുക്കില്ല; കൈരളി വാർത്താ ബ്യൂറോയിലെ ചൂഷണങ്ങൾക്ക് ചൂണ്ടിക്കാട്ടിയ പാവത്തിന് പണി പോയി; പോരാത്തതിന് വീട്ടിൽ കയറി അമ്മയെ ഭീഷണിപ്പെടുത്തലും; എല്ലാം അറിഞ്ഞിട്ടും മൗനം ദീക്ഷിച്ച് മാധ്യമങ്ങളും ജേണലിസ്റ്റ് പുലികളും; ജീവൻ ടിവിയുടെ ക്യാമറ തല്ലിതകർത്ത പ്രശാന്ത് വീണ്ടും വിവാദത്തിൽ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറി രാധാകൃഷ്ണനെ സദാചാര പൊലീസിംഗിൽ പിടികൂടിയത് ദിവസങ്ങൾക്ക് മുമ്പാണ്. തിരുവനന്തപുരത്തെ വനിതാ ജേണലിസ്റ്റുകൾ കൊടി പിടിച്ചപ്പോൾ പ്രസ് ക്ലബ്ബിലെ ബഹഭൂരിഭാഗം ഭാരവാഹികളും സ്ഥാനമൊഴിഞ്ഞു. എന്നാൽ കോട്ടയത്ത് ഇതല്ല സ്ഥിതി. അവിടെ ജോലി പോയ കൈരളി ടിവിയിലെ ഡ്രൈവറെ സംരക്ഷിക്കാൻ ആരുമില്ല. പത്രപ്രവർത്തക യൂണിയനും മിണ്ടാട്ടമില്ല. പത്രക്കാർ ആരും വാർത്തയും നൽകുന്നില്ല.
കൈരളി വാർത്താ ബ്യൂറോയിലെ ചൂഷണങ്ങൾക്ക് നേരെ വിരൽ ചൂണ്ടിയതിന്റെ പേരിൽ തന്നെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയതായി കൈരളി ടിവി എംഡിക്ക് കൈരളിയിലെ ഡ്രൈവറുടെ പരാതി. ബ്യൂറോ ചീഫ് ആയ പ്രശാന്ത് നടത്തുന്ന സാമ്പത്തിക ചൂഷണങ്ങൾ ചോദ്യം ചെയ്തതിന്റെ പേരിലാണ് തന്നെ ജോലിയിൽ നിന്ന് ഒഴിവാക്കിയത് എന്നാണ് ഡ്രൈവർ അനീഷ് കൈരളി ടിവി എംഡിക്ക് നൽകിയ പരാതിയിൽ പറയുന്നത്. പ്രശാന്തിന്റെ ചൂഷണങ്ങൾ അക്കമിട്ടു നൽകിയ പരാതിക്ക് ശേഷം ബ്യൂറോ ചീഫ് വീട്ടിൽ കയറി തന്റെ അമ്മയെ ഭീഷണിപ്പെടുത്തിയതായി വേറൊരു പരാതി കോട്ടയം വെസ്റ്റ് പൊലീസിലും അനീഷ് നൽകിയിട്ടുണ്ട്. ഇത് കെയുഡബ്യുജെ ഭാരവാഹികൾക്കും അറിയാം. എന്നാൽ നടപടി എടുക്കില്ല. തിരുവനന്തപുരത്തെ നീതി എന്തുകൊണ്ട് കോട്ടയത്ത് നടപ്പാക്കുന്നില്ലെന്നാതാണ് ഉയരുന്ന സൂചന.
മാനസിക സമ്മർദ്ദം താങ്ങാതെ അനീഷ് ആരോടും ഇപ്പോൾ സംസാരിക്കുന്നതുമില്ല. എങ്ങനേയും കേസ് ഒതുക്കി തീർക്കാനാണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യാനുള്ള ധാർമിക പോരാട്ടത്തിൽ മുമ്പിൽ നിന്നവർ പോലും ശ്രമിക്കുന്നത്. ശ്രീജിത്തിന്റെ അമ്മയെ ആക്രമിച്ചതു കൊണ്ട് വനിതാ മാധ്യമ പ്രവർത്തകർക്കും രോഷം കാട്ടാം. എന്നാൽ ഇതൊന്നും ഇവിടെ പ്രാവർത്തികമല്ല. ഈ പരാതി കിട്ടിയെങ്കിലും അന്വേഷണത്തിനു വിളിച്ചപ്പോൾ അനീഷ് ഫോൺ എടുത്തില്ലെന്ന് വെസ്റ്റ് പൊലീസ് പറഞ്ഞു. ദൃശ്യമാധ്യമരംഗത്തെ ക്യാമറാമാന്മാരും ഡ്രൈവർമാരും നേരിടുന്ന സാമ്പത്തിക ചൂഷണത്തിന്റെ ദയനീയ കഥകളാണ് ബ്രിട്ടാസിന് അനീഷ് നൽകിയ പരാതിയിലുള്ളത്. ഇങ്ങിനെ പരാതി നൽകിയാൽ അനുഭവം എന്താണ് എന്നതും പരാതിയിൽ പറയുന്നുണ്ട്. അഴിമതി വിരൽ ചൂണ്ടിയപ്പോൾ തന്റെ ജോലി പോയി എന്നാണ് പരാതിയിൽ അനീഷ് ധരിപ്പിക്കുന്നത്. ജീവൻ ടിവി റിപ്പോർട്ടറേയും ക്യാമറാമാനേയും ആക്രമിച്ചതിന് കൈരളി തന്നെ നടപടി എടുത്തിട്ടുള്ള ആൾക്കെതിരെയാണ് ഇപ്പോൾ ആരോപണം ഉയരുന്നത്.
ദൃശ്യമാധ്യമങ്ങളിലെ ബ്യൂറോ ചീഫുമാർ എങ്ങിനെയാണ് താഴെയുള്ളവരെ പീഡിപ്പിക്കുന്നത് എന്നതിന്റെ നേർ സാക്ഷ്യങ്ങളായാണ് പരാതി മാറുന്നത്. ഡ്രൈവർമാർ ക്യാമറ ഓപ്പറെറ്റ് ചെയ്താൽ ദിനേന അലവൻസുണ്ട്. കാർ ഓടിക്കേണ്ടതിലും കൂടുതൽ ഓടിച്ചാൽ അതിനും അലവൻസുണ്ട്. ഓവർ ടൈം എന്നാണ് ഓമനപ്പേര്. ക്യാമറ ഓപ്പറേറ്റ് ചെയ്താൽ അതിനും പണമുണ്ട്. എല്ലാ പണവും ഹെഡ് ഓഫീസിൽ നിന്നും കണക്ക് പറഞ്ഞു വാങ്ങും. ഇതൊന്നും ആർക്കും നൽകില്ല. ബ്യൂറോ ചീഫ് സ്വന്തമായി എടുക്കും. ചോര നീരാക്കി ജോലി ചെയ്യുമ്പോൾ അതിനു സ്ഥാപനം മാന്യമായി തരേണ്ട കാശ്, അത് ഓഫീസിലേക്ക് വരുമ്പോൾ ആ തുക അപ്പാടെ അടിച്ചുമാറ്റി തുച്ഛശമ്പളക്കാരായ തങ്ങളെ ബ്യൂറോ ചീഫ് പട്ടിണിക്കാരായി മാറ്റി എന്നാണ് അനീഷ് പറയുന്നത്.
ഞെട്ടിക്കുന്നതും അതേസമയം കരളലിയിക്കുന്ന പരാതിയുമാണ് അനീഷ് കെട്ടഴിക്കുന്നത്. സാമ്പത്തിക ചൂഷണം തുറന്നു കാട്ടിയതിന്റെ പേരിൽ എന്നെ ജോലിയിൽ നിന്നും മാറ്റി. എനിക്ക് ജോലി നഷ്ടമായി. എന്താണ് കൈരളി കോട്ടയം ബ്യൂറോയിൽ നടക്കുന്നത്. അത് എംഡി അറിയണം. അതിനു വേണ്ടിയാണ് ഈ പരാതി എഴുതുന്നത്. ഇതാണ് അനീഷ് ആദ്യം തന്നെ പറയുന്നത്.
അനീഷ് കൈരളി എംഡിക്ക് നൽകിയ പരാതി:
കൈരളിയുടെ കോട്ടയം ബ്യൂറോയിലെ കാർ കെ-എൽ-39-ജെ 5467 റിറ്റ്സ് കാർ അത് പ്രശാന്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. എന്നാൽ കൈരളി ടിവിയിൽ നൽകിയിരിക്കുന്ന നമ്പർ ജെ.എൽ.40-ജെ-3009 എന്ന കാർ നമ്പർ ആണ്. ഇത് മറ്റൊരാളുടെ പേരിലുള്ളതാണ്. ഈ കാർ അല്ല കൈരളിയിൽ ഓടുന്നത്. മാസ ശമ്പളം പതിനായിരം രൂപയാണ്. ഇതു കൂടാതെ എല്ലാ യൂണിറ്റിലും 1000 രൂപ വീതം ഡ്രൈവർമാർക്ക് അലവൻസായി നൽകുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ഈ തുക രണ്ടു വർഷമായി എനിക്ക് ലഭിക്കുന്നില്ല. തിരുവനന്തപുരം ഹെഡ് ഓഫീസിൽ അന്വേഷിച്ചപ്പോൾ ഈ തുക കോട്ടയത്തേക്ക് നൽകുന്നു എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. എന്റെ ഒപ്പിനു പകരം മറ്റൊരാളുടെ ഒപ്പിട്ടു പ്രശാന്ത് തന്നെ തുക എഴുതി എടുക്കുകയാണ്. എന്റെ ഒപ്പും പ്രശാന്ത് ഇടുന്ന ഒപ്പും നോക്കിയാൽ ഇത് മനസിലാകും.
ഷൂട്ടിനു പോകുമ്പോൾ ബാറ്റ ഒരിക്കലും പ്രശാന്ത് നൽകില്ല. കമ്പനി തുക നൽകിയില്ല എന്ന് പറയും. എല്ലാ ഡ്രൈവർമാർക്കും 7500 രൂപ വീതമാണ് ബോണസ് നൽകിയത്. എന്നാൽ എനിക്ക് നൽകിയത് 4500 രൂപയും. ഇതേ കമ്പനി നൽകിയിട്ടുള്ളൂ എന്നാണ് എന്നോടു പറഞ്ഞത്. കഴിഞ്ഞ പ്രളയ സമയത്ത് ക്യാമറാമാൻ ഇല്ലാത്ത സമയത്ത് ഞാനാണ് പതിനൊന്നു ദിവസം ക്യാമറ പ്രവർത്തിപ്പിച്ചത്. ഒരു ദിവസം അലവൻസ് ആയി 500 രൂപ നൽകാം എന്നാണ് പറഞ്ഞത്. എന്നാൽ എനിക്ക് ഒരു രൂപ പോലും നൽകിയല്ല. 5500 രൂപ സഹായിക്കാൻ വന്ന ഡ്രൈവർക്ക് നൽകി എന്നാണു എന്നോടു പറഞ്ഞത്.
ഓഫീസിൽ തൂത്തുവാരുന്ന ജോലിക്ക് വരുന്ന ചേച്ചിക്ക് രണ്ടു വർഷത്തിനുള്ളിൽ ആറുമാസത്തെ ശമ്പളം മാത്രമാണ് നൽകിയത്. കമ്പനി പണം നൽകുന്നില്ല എന്നാണു പ്രശാന്ത് പറയുന്നത്. ഇതിനു മുൻപ് ജോലിക്ക് നിന്ന ചേട്ടനും ശമ്പളം നൽകിയില്ല. അതിന്റെ പേരിൽ അദ്ദേഹവും പരാതി നൽകിയിട്ടുണ്ട്. ഇതിന്നിടയിൽ എന്റെ അനുജനും അച്ഛന്റെ പെങ്ങളുടെ ഭർത്താവും മരിച്ചു. എന്നാൽ ഡ്രൈവർ എന്ന നിലയിൽ എനിക്ക് നൽകിയത് വെറും 2500 രൂപയാണ്. ഇതെല്ലാം എംഡി എന്ന നിലയിൽ അന്വേഷിക്കണം.
പ്രസ് ക്ലബിലെ ആവശ്യങ്ങൾക്കും സ്വന്തം ആവശ്യങ്ങൾക്കുമാണ് വണ്ടി കൂടുതലും ഉപയോഗിക്കുന്നത്. ഡീസൽ ചെലവ് കൂടുന്ന കാര്യം പറഞ്ഞപ്പോൾ കമ്പനി എനിക്ക് അനുമതി നൽകിയിട്ടുണ്ടെന്നും ആരോടെങ്കിലും പറഞ്ഞാൽ പണി കളയുമെന്നുമാണ് മറുപടി നൽകിയത്. ഒരു വർഷം പ്രളയ സമയത്ത് ഷൂട്ടിനു പോയപ്പോൾ ഇടുക്കിയിൽ വെച്ച് മറ്റൊരു ചാനലിലെ കാർ ഡ്രൈവറെ പ്രശാന്ത് തല്ലി. തല്ലു കൊണ്ട ഡ്രൈവർ പീരുമേട് പൊലീസ് സ്റ്റേഷനിൽ പ്രശാന്തിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയപ്പോൾ മറ്റു ചാനലുകാരുടെ മുന്നിൽ വെച്ച് എന്നെ കേട്ടാൽ അറയ്ക്കുന്ന രീതിയിൽ പുലഭ്യം പറഞ്ഞു-പ്രശാന്ത് പരാതിയിൽ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍