വഖഫ് ട്രിബ്യൂണൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത മന്ത്രി കെ ടി ജലീലിനെതിരെ സമസ്തയുടെ പ്രതിഷേധം; നിലവിളക്ക് കൊളുത്തുന്നത് പ്രാകൃത ആചാരമെന്ന് നാസർ ഫൈസി കൂടത്തായി; വഖഫ് സ്വത്തിന്റെ ഉടമസ്ഥൻ അല്ലാഹു, അതിന്റെ തർക്കത്തിൽ വിധി പറയുന്നതാണ് വഖഫ് ട്രിബ്യൂണൽ; എം കെ മുനീറും കെ എം ഷാജിയും നിലവിളക്ക് കൊളുത്തുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ഫൈസിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വിയോജിപ്പ്; ജാറങ്ങളിൽ നിലവിളക്ക് കൊളുത്തുന്നത് അവസാനിപ്പിക്കുമോ എന്നും ചോദ്യം; നിലവിളക്കിനെ ചൊല്ലി വീണ്ടും പോര്
കെ വി നിരഞ്ജൻ
കോഴിക്കോട്: കേരളത്തിലെ ഇസ്ലാമിക ലോകത്ത് എന്നും കീറാമുട്ടിയാണ് നിലവിളക്ക്. കുഞ്ഞാലിക്കൂട്ടിയും മുനീറും അടക്കമുള്ള പല മുസ്ലീലീഗ് നേതാക്കളും വിളക്ക് കൊളുത്തിയതിന്റെ പേരിലും കൊളുത്താത്തതിന്റെപേരിലും പല തവണ വിവാദത്തിൽപെട്ടിട്ടുണ്ട്. എന്നാൽ മന്ത്രി കെടി ജലീൽ പെട്ടത് സമാനതകളില്ലാത്ത വിവാദത്തിലാണ്. സംസ്ഥാനത്തെ വഖഫ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളും കേസുകളും തീർപ്പാക്കുന്നതിനുള്ള കോഴിക്കോട്ടെ വഖഫ് ട്രിബ്യൂണലിന്റെ ഉദ്ഘാടനം നിലവിളക്ക് കൊളുത്തി നിർവഹിച്ച അദ്ദേഹത്തിനെതിരെ സമസ്ത കേരള ജംയ്യത്തുൽ ഉലമ ഇകെ വിഭാഗം രംഗത്ത് എത്തിയരിക്കയാണ്.
'വഖഫ് സ്വത്തിന്റെ ഉടമസ്ഥൻ അല്ലാഹുവാണ്. അതിന്റെ കൈകാര്യ തർക്കത്തിൽ വിധി പറയുന്നതാണ് വഖഫ് ട്രിബ്യൂണൽ. ജഡ്ജിമാരുടെ നിയമന ഉദ്ഘാടനത്തിൽ മറ്റൊരു മതത്തിന്റെ ആചാരമായ നിലവിളക്ക് തെളിച്ചത് മന്ത്രിയുടെ സർവ്വമത സത്യവാദം തെളിച്ചം കാണിക്കാനാണെങ്കിൽ സംഭവം വൈരുദ്ധ്യാധിഷ്ടിതമാണ്'- ഈ വിമർശനവുമായി സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി രംഗത്തെത്തിയതോടെയാണ് വിവാദം കൊഴുത്തത്. ഹൈന്ദവ ദേവസ്വം ബോർഡിന്റെ ചടങ്ങിന് ഫാതിഹ ചൊല്ലി തുടക്കം ആയിക്കൂടാത്ത പോലെ ഇസ്ലാമിക വഖഫ് ബോർഡിന്റെ ചടങ്ങിനും നിലവിളക്ക് കൊളുത്തൽ ശരിയല്ല. നിലവിളക്ക് വെളിച്ചം തെളിക്കലല്ലേ എന്ന് ചോദിക്കേണ്ടതില്ല, ഫാതിഹ നേർമാർഗ പ്രവേശനം ദൈവത്തോടർത്ഥിക്കലല്ലേ എന്ന ചോദ്യം ദേവസ്വം ബോർഡിൽ സ്വീകര്യമല്ലല്ലോ?
നവോത്ഥാനത്തിന്റെ പേരിൽ ആചാരലംഘനത്തിന് മുറവിളി കൂട്ടുന്നവർ പുരോഗമന കാലത്തും പട്ടാപകൽ നിലവിളക്ക് കൊളുത്തുന്ന പ്രാകൃത ആചാരം അതും മറ്റൊരു മതത്തിന് മാത്രം വിധി നിർണ്ണയിക്കുന്ന ചടങ്ങിന് വലിച്ചു കേറ്റുന്നതിന്റെ യുക്തി എന്താണ്? ഈ ആചാരം ലംഘിക്കപ്പെടാതെ തന്നെ തുടരണമോ?ഉദ്ഘാടനത്തിന് വേറെ പൊതു സമ്മതമായ എന്തെല്ലാം വഴികളുണ്ടെന്നും അദ്ദേഹം ഫേസ് ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
ഇതിനെ എതിർത്തും അനുകൂലിച്ചും പ്രതികരണങ്ങൾ ഉണ്ടാവുന്നുണ്ട്. തന്റെ നാട്ടിൻ പുറത്തെ ജാറത്തിൽ ജലീൽ കത്തിച്ച അതേ പോലുള്ള നിലവിളക്ക് ഇന്നും കത്തിക്കുന്നുണ്ട്. ചുറ്റും നല്ല ഇലക്ട്രിക് ട്യൂബും ഉണ്ട്. ട്യൂബ് ഉള്ളപ്പോൾ നിലവിളക്ക് കത്തിക്കുന്നത് വിളക്കാണോ. നിലവിളക്ക് ജാറങ്ങളിൽ കൊളുത്തിയാലും തെറ്റാണെന്ന് തുറന്നു പറയൂ ഉസ്താദേ എന്നാണ് ഒരാളുടെ മറുപടി. ഏകദൈവ വിശ്വാസിക്ക് നിലവിളക്ക് കത്തിക്കുന്ന ആചാരം തൗഹീദിന് വിരുദ്ധമാണ്. എന്നാൽ നിങ്ങളുടെ സംഘടനയുടെ കീഴിലുള്ള പല മഖാമുകളിലും നിലവിളക്ക് കത്തിച്ച് വെക്കുന്നുണ്ട്. ഇതിനെതിരെ ഫൈസി ശക്തമായ നിലപാട് എടുക്കാത്തത് എന്താണ് എന്നാണ് ചോദ്യം. മുസ്ലീലീഗുമായി ചേർന്ന് നിൽക്കുന്ന സമസ്തക്ക് ലീഗുകാർ നിലവിളക്ക് കൊളുത്തിയാൽ അത് പ്രശ്മാകില്ലെ എന്നും അവർ ചോദിക്കുന്നു.
എം കെ മുനീറും കെ എം ഷാജിയും വിവിധ പരിപാടികളിൽ നിലവിളക്ക് തെളിയിക്കുന്ന ചിതങ്ങൾക്കൊപ്പം, പലരും ഇങ്ങനെ പ്രതികരിക്കുന്നു. 'ലീഗുകാർ കത്തിച്ചാൽ ആ വിളക്ക് നിലവിളക്കല്ല, ജലീൽ കത്തിക്കുന്ന വിളക്ക് ഹറാം തന്നെ എന്ന് പറയുന്ന താങ്കൾ വെറുമൊരു അവസരവാദി മതപണ്ഡിതനാണ്. ഇസ്ലാമിനെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നവരേക്കാൾ വലിയ നാശം ഇന്ന് ലോകത്തിലില്ലെന്നും' ചിലർ പ്രതികരിക്കുന്നു.
നിലിവിളക്കിലെ ഓരോ ഘടകവും ബഹുദൈവ ആരാധനയുമായി ബന്ധപ്പെട്ടതാണെന്ന് ഫൈസി പറയുന്നു. ആ ആരാധനയുടെ തന്നെ പകർപ്പാണ് സർക്കാർ പൊതുവേദിയിൽ തെളിയിക്കുന്ന നിലവിളക്ക്. അത് ഏകദൈവ വിശ്വാസികൾക്ക് സ്വീകാര്യമല്ല. നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവിനെയും തണ്ട് വിഷ്ണുവിനെയും മുകൾ ഭാഗം ശിവനെയും കുറിക്കുന്നു. നിലവിളക്കിന്റെ നാളം ലക്ഷ്മീ ദേവിയെയും പ്രകാശം സരസ്വതിയെയും നാളത്തിലെ ചൂട് പാർവ്വതിയെയും പ്രതിനിധീകരിക്കുന്നുവെന്നും ഫൈസി വ്യക്തമാക്കുന്നുണ്ട്. മുൻ കാലങ്ങളിൽ വൈദ്യുതി ഇല്ലാത്ത കാലത്ത് ഉപയോഗിച്ചുവന്ന തിരി കത്തിച്ച വിളക്കുകൾ മാറ്റാതെ വെച്ചിട്ടുണ്ടാവും. അവകളൊന്നും ഇപ്രകാരമുള്ള നിലവിളക്കല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇതിന് മറുപടിയായി മമ്പുറത്തെയും പൊന്നാനിയിലെയും പള്ളിയിലെ വിളക്കിനും അടിയും തണ്ടും മുകൾ ഭാഗവും ഉണ്ടല്ലോ. അതെല്ലാം എന്തിനെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് പറഞ്ഞു തരാമോ എന്നും പലരും ചോദിക്കുന്നു. ഇത്് ബ്രാഹ്മാവിനെയോ വിഷ്ണുവിനേയോ ശിവനേയോ അല്ല പ്രതിനിധീകരിക്കുന്നതെന്ന് ഫൈസി വ്യക്തമാക്കണം. അതല്ല മറ്റു വല്ല മതപരമായ അടിസ്ഥാനവും ആ നിലവിളക്കുകൾക്കുണ്ടോ. വെളിച്ചത്തിന് പല മാർഗങ്ങൾ വന്ന ആധുനിക കാലത്ത് എന്തിനാണ് ആ പഴയ വിളക്ക് ഇപ്പോഴും കത്തിക്കുന്നതെന്നും ചോദ്യങ്ങൾ ഉയരുന്നു.
ചില മറുപടികൾ ഇങ്ങനെയാണ്:
'കെ എം ഷാജി നിലവിളക്ക് കൊളുത്തുന്നു. എം കെ മുനീർ കൊളുത്തുന്നു. കെ ടി ജലീൽ ചെയ്താൽ മാത്രമാണോ നിലവിളക്ക് കൊളുത്തുന്നത് അനിസ്ലാമികമാകുന്നത്. വഖഫ് ട്രിബ്യൂണൽ എന്ന സംവിധാനം കിത്താബുകളിൽ ഒന്നും പരാമർശിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് ഇത് മതപരമായ സംവിധാനമല്ല. കൂടത്തായിയുടെ കൂട്ടുകാർ ഉണ്ടാക്കിയ കുണ്ടാമണ്ടികൾ പറഞ്ഞു തീർക്കാനുള്ള വേദിയാണ്. അതുകൊണ്ട് തന്നെ ഇതൊരു മതപരമായ ചടങ്ങല്ല'. 'ആദ്യം ജാറത്തിലെ നിലവിളക്ക് ഊതിക്കെടുത്താം. അവിടെ ബ്രാഹ്മാവിനെയും വിഷ്ണുവിനെയും ശിവനെയും കുടിയിരുത്തിയത് എടുത്ത് കളയാം. എന്നിട്ട് നല്ല സി എഫ് എൾ ബൾബ് ഉപയോഗിക്കാം' എന്നും പലരും നാസർ ഫൈസിയോട് മറുപടി പറയുന്നുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍