പ്രോ ചാൻസലറായ മന്ത്രി ചാൻസലറുടെ മുൻകൂർ അനുമതിയില്ലാതെ സർവ്വകലാശാലയിൽ ഇടപെടുന്നത് ചട്ട വിരുദ്ധം; മന്ത്രിയുടെ ശുപാർശയിൽ നടന്ന പുനർ മൂല്യ നിർണ്ണയ തീരുമാനം നിയമ വിരുദ്ധം; അദാലത്തിൽ നടന്നത് അധികാര പരിധിക്ക് അപ്പുറമുള്ള പ്രവർത്തികൾ; ബ്രൂവറിക്ക് ശേഷം പിണറായി സർക്കാരിനെ വെട്ടിലാക്കി ചെന്നിത്തലയുടെ മറ്റൊരു ബോംബ്; സാങ്കേതിക സർവ്വകലാശാലാ വിവാദ കുരുക്കിൽ മന്ത്രി കെടി ജലീൽ; ജലീലിനെ കുറ്റപ്പെടുത്തുന്ന ഗവർണ്ണറുടെ ഓഫീസിന്റെ റിപ്പോർട്ട് മറുനാടന്

എം മനോജ് കുമാർ
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ അധികാരം ദുർവിനിയോഗം ചെയ്ത് മന്ത്രി കെടി ജലീൽ ഇടപെട്ടെന്ന് ഗവർണ്ണറുടെ ഓഫീസ്. സാങ്കേതിക സർവകലാശാലയിൽ ബിടെക് വിദ്യാർത്ഥിയെ ജയിപ്പിക്കാനുള്ള മന്ത്രിയുടെ ഇടപെടൽ നിമയവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഗവർണ്ണറുടെ സെക്രട്ടറി റിപ്പോർട്ട് നൽകി. മന്ത്രിക്കെതിരായ റിപ്പോർട്ട് ഗവർണ്ണറുടെ പരിഗണനയിലാണ്. ഈ റിപ്പോർട്ടിന്റെ പകർപ്പ് മറുനാടൻ മലയാളിക്ക് ലഭിച്ചു. മന്ത്രിയുടേത് ഗുരുതരമായ ചട്ടലംഘനവും അധികാര പരിധി വിട്ടുള്ള ഇടപടലുമാണെന്ന് ഈ റിപ്പോർട്ട് വിശദീകരിക്കുന്നു.
കൊല്ലം ടികെഎം എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗിന് തോറ്റ വിദ്യാർത്ഥിയെ ജയിപ്പിക്കാനാണ് മന്ത്രി കൂട്ട് നിന്നതെന്നായിരുന്നു ആരോപണം.അഞ്ചാംസെമസ്റ്ററിൽ ഒരു വിഷയത്തിന് തോറ്റ വിദ്യാർത്ഥിക്ക് പുനർമൂല്യ നിർണ്ണയം നടത്തിയതിന് ശേഷവും ജയിക്കാനുള്ള മാർക്ക് ലഭിച്ചില്ല.വീണ്ടും മൂല്യ നിർണ്ണയത്തിന് അപേക്ഷിച്ചെങ്കിലും ചട്ടവിരുദ്ധമായതിനാൽ സാങ്കേതിക സർവകലാശാല അപേക്ഷ തള്ളി.തുടർന്ന് മന്ത്രിയെ വിദ്യാർത്ഥി സമീപിച്ചു. 2018 ഫെബ്രുവരി 28 ന് മന്ത്രി കെടി ജലീൽ പങ്കെടുത്ത സാങ്കേതിക സർവകലാശാലയുടെ അദാലത്തിൽ ഈ വിഷയം പ്രത്യേക കേസായി എടുത്തു.ചട്ടങ്ങൾക്ക് വിരുദ്ധമായി വീണ്ടും മൂല്യ നിർണ്ണയം നടത്താൻ മന്ത്രി അദാലത്തിൽ നിർദ്ദേശിച്ചു.പുനർമൂല്യ നിര്ണ്ണയത്തിൽ വിദ്യാർത്ഥി ബിടെക് പാസായി. മാനുഷിക പരിഗണനയിലാണ് മന്ത്രി ഇടപെട്ടതെന്ന സർവകലാശാല വിശദീകരണമാണ് ഗവർണ്ണറുടെ സെക്രട്ടറി തള്ളിയത്.
മന്ത്രി ഈ വിഷയത്തിൽ അധികാരം ദുർവിനിയോഗം നടത്തിയെന്ന് പറയുന്ന റിപ്പോർട്ടിൽ ചാൻസിലറെ അറിയാക്കാതെ അദാലത്തിൽ പങ്കെടുത്തതിനും വിമർശനമുണ്ട്. സാങ്കേതിക സർവകലാശാല വൈസ്ചാൻസിലർക്കും ഇക്കാര്യത്തിൽ ഗുരുതര വീഴ്ച പറ്റി. മന്ത്രി വെറും പ്രോ ചാനൻസലർ മാത്രമാണ്. ചാൻസലറായ ഗവർണ്ണറുടെ അനുമതിയോടെ മാത്രമേ സർവ്വകലാശാല വിഷയങ്ങളിൽ ഇടപെടാവൂ. ഇവിടെ മന്ത്രി അതു ലംഘിച്ചുവെന്നാണ് ഗവർണ്ണറുടെ ഓഫീസ് വിലയിരുത്തുന്നത്. പുനർമൂല്യ നിർണ്ണയത്തിന് ശുപാർശ ചെയ്യാനുള്ള മന്ത്രിയുടെ ശുപാർശയെ ചോദ്യം ചെയ്യുകായണ് ഗവർണ്ണർ. ഇതിനൊപ്പം മാർക്ക് ദാനത്തിനാകരുത് അദാലത്തുകൾ എന്ന സൂചനയും റിപ്പോർട്ടിലുണ്ട്. ഇതോടെ മന്ത്രി വെട്ടിലാകുകയാണ്. ഈ വിവാദങ്ങൾ ചർച്ചയാക്കിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ചെന്നിത്തലയുടെ പരാതിയിലാണ് ഗവർണ്ണർ നടപടി എടുത്തത്.
ബി ടെക്കിന് സംസ്ഥാനത്ത് അഞ്ചാം റാങ്ക് ലഭിച്ച വിദ്യാർത്ഥി, ബി ടെക് ഹോണേഴ്സ് ലഭിച്ച വിദ്യാർത്ഥി, കെഇഎഎം എൻട്രൻസിൽ 5428 റാങ്ക് നേടിയാണ് കൊല്ലം ടി.കെ.എം. എൻഞ്ചിനീയറിങ് കോളേജിൽ ഈ വിദ്യാർത്ഥി പ്രവേശനം നേടിയത്, എല്ലാ വിഷയങ്ങളിലും ശരാശരി 90 ശതമാനത്തിൽ കൂടുതൽ മാർക്കുള്ള വിദ്യാർത്ഥി, പക്ഷേ ആറാം സെമെസ്റ്ററിൽ ഒരു വിഷയത്തിനു മാത്രം കുറഞ്ഞ മാർക്ക് ലഭിച്ചു. പരീക്ഷാപേപ്പറിലെ മൂല്യനിർണയത്തിൽ അവന് പിഴവ് തോന്നി, പ്രഥമ മൂല്യനിർണയത്തിലും പുനർ മൂല്യനിർണയത്തിലും യഥാക്രമം 29, 32 മാർക്കുകളാണ് ശ്രീഹരിക്ക് ലഭിച്ചത്. പക്ഷേ ജയിക്കാനുള്ള മാർക്ക് തനിക്ക് ലഭിക്കുമെന്ന വിശ്വാസത്തിലാണ് ശ്രീഹരി മന്ത്രി കെ.ടി ജലീലിന് മുന്നിൽ എത്തിയത്. ഇവിടെ നിന്നാണ് കേരളം ഇന്ന് ചർച്ചചെയ്യുന്ന വിവാദത്തിന് തുടക്കമാകുന്നത്. ഇതിൽ ജലീൽ വിശദീകരണം നടത്തുകയും ചെയ്തു.
സർവകലാശാല വൈസ് ചാൻസലർ ഉൾപ്പെടെയുള്ള അക്കാഡമിക് വിദഗ്ധരുടെ വിശകലനത്തിന്റെയും അഭിപ്രായത്തിന്റെയും അടിസ്ഥാനത്തിൽ ഇതൊരു പ്രത്യേക കേസായി പരിഗണിച്ചത്. വിദ്യാർത്ഥിയുടെ ആവശ്യം ശരിവയ്ക്കുന്ന തരത്തിലാണ് പിന്നീട് പുറത്തുവന്ന ഫലം. അദാലത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സർവകലാശാല വിദഗ്ധരായ അദ്ധ്യാപകരുടെ ഒരു കമ്മിറ്റി രൂപീകരിക്കുകയും മൂന്നാം മൂല്യനിർണയത്തിൽ ബന്ധപ്പെട്ട വിദ്യാർത്ഥിക്ക് നേരത്തെ രണ്ടു മൂല്യനിർണ്ണയങ്ങളിൽ പരാജയപ്പെട്ടുവെന്ന് പറഞ്ഞ പേപ്പറിൽ 48 മാർക്ക് ലഭിച്ചു. വിദ്യാർത്ഥികളുടെ ഭാവികൊണ്ട് പന്താടുന്ന അദ്ധ്യാപകർക്കെതിരെ കർശനനടപടികൾ സ്വീകരിക്കാനും കനത്ത പിഴ ചുമത്താനും സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് ഇതൊരു വിവാദമായി ഉയരുന്നതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചിരുന്നു. എന്നാൽ മന്ത്രിയുടേത് അധികാര ലംഘനമാണെന്ന് തന്നെയാണ് ഗവർണ്ണറുടെ ഓഫീസ് പറയുന്നത്.
2019 ഫെബ്രുവരി 27 നാണ് എ.പി.ജെ അബ്ദുൾകലാം സാങ്കേതികശാസ്ത്ര സർവകലാശാലയിൽ ഫയൽ തീർപ്പാക്കലിന്റെ ഭാഗമായുള്ള അദാലത്ത് നടന്നത്. അന്ന് ശ്രീഹരി എസ് എന്ന വിദ്യാർത്ഥി മൂല്യനിർണയത്തിൽ അപാകതകൾ സംമ്പന്ധിച്ച് അനുബന്ധ രേഖകൾ സഹിതം ഒരു പരാതി ഉന്നയിച്ചു. എല്ലാ വിഷയങ്ങളിലും ശരാശരി 90% ത്തിൽ കൂടുതൽ മാർക്കുള്ള തനിക്ക് ആറാം സെമെസ്റ്ററിൽ ഒരു വിഷയത്തിനു മാത്രം കുറഞ്ഞ മാർക്കാണ് ലഭിച്ചതെന്നും മൂല്യനിർണ്ണയത്തിലെ അപാകതയാണ് അതിനു കാരണമെന്നും അദ്ദേഹം തെളിവു സഹിതം ചൂണ്ടിക്കാണിച്ചു. പ്രഥമ മൂല്യനിർണയത്തിലും പുനർ മൂല്യനിർണയത്തിലും യഥാക്രമം 29, 32 മാർക്കുകളാണ് ശ്രീഹരിക്ക് ലഭിച്ചിരുന്നത്. അദാലത്തിൽ പരീക്ഷാപേപ്പറിന്റെ കോപ്പി ഹാജരാക്കിയത് പ്രാഥമികമായി നോക്കിയപ്പോൾ പരാതിയിൽ കഴമ്പുണ്ടെന്ന് പൊതുവെ അഭിപ്രായമുയർന്നു. ശ്രീഹരിയുടെ മെറിറ്റ് പരിശോധിച്ചപ്പോൾ ഗഋഅങ എൻട്രൻസിൽ 5428 റാങ്ക് നേടിയാണ് ടി.കെ.എം. എൻഞ്ചിനീയറിങ് കോളേജിൽ പ്രവേശനം നേടിയതെന്നും ബോധ്യപ്പെട്ടുവെന്നം ജലീൽ വിശദീകരിച്ചിരുന്നു.
തുടർന്ന് അദാലത്തിൽ സന്നിഹിതരായിരുന്ന സർവകലാശാല വൈസ് ചാൻസലർ ഉൾപ്പെടെയുള്ള അക്കാഡമിക് വിദഗ്ധരുടെ വിശകലനത്തിന്റെയും അഭിപ്രായത്തിന്റെയും അടിസ്ഥാനത്തിൽ ഇതൊരു സ്പെഷ്യൽ കേസായി പരിഗണിക്കണമെന്ന അഭിപ്രായം ഉയർന്നുവരികയും അതടിസ്ഥാനത്തിൽ മൂന്നാമതൊരു മൂല്യനിർണ്ണയം ആവശ്യമെങ്കിൽ നടത്താമെന്നും തീരുമാനിക്കുകയായിരുന്നു. വിദഗ്ധരായ അദ്ധ്യാപകരെ കൊണ്ട് ഒരാഴ്ചയ്ക്കകം പുനർമൂല്യനിർണയം നടത്താനും പരാതിയിൽ സത്യാവസ്ഥ ഉള്ളതായി കണ്ടെത്തിയാൽ മൂല്യനിർണയവും ആദ്യ പുനർമൂല്യനിർണയവും നടത്തിയവർക്കെതിരെ അച്ചടക്കനടപടികൾ സ്വീകരിക്കാനും നിർദ്ദേശിച്ചു. ഇത് അദാലത്തിന്റെ തീരുമാനമായി രേഖപ്പെടുത്തപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും അദാലത്ത് പരിഗണിക്കേണ്ട വിഷയമല്ലെന്നാണ് ഗവർണ്ണറുടെ ഓഫീസ് വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്ലാം പിൻവലിക്കാൻ ഗവർണ്ണർ നിർദ്ദേശം നൽകിയത്.
അതിനിടെ വിവാദത്തിൽ ഗവർണറുടെ സെക്രട്ടറിയുടെ റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് മന്ത്രി കെടി ജലീൽ. ഏതോ ഒരു ഡെപ്യൂട്ടി സെക്രട്ടറി എഴുതിയ റിപ്പോർട്ടിന് എന്തിന് മറുപടി പറയണമെന്നും ജലീൽ പ്രതികരിച്ചു. ഗവർണർ തന്നെ ഈ റിപ്പോർട്ട് കണ്ടിട്ടില്ലെന്നാണ് പറഞ്ഞത്. ഗവർണറുടെ ഓഫീസിൽ നിന്ന് എന്തെങ്കിലും അറിയിപ്പ് ലഭിച്ചാൽ പ്രതികരിക്കാമെന്നും ജലീൽ പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിന്റെ മഹനീയത നഷ്ടപ്പെടുത്തരുതെന്ന് ഗവർണർ പറഞ്ഞത് വിദ്യാഭ്യാസ രംഗത്തെ തകർക്കാനുള്ള ദുഷ്പ്രചാരണങ്ങൾക്കെതിരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിലെ സർവകലാശാലകളുടെ സൽപ്പേരിന് കളങ്കമുണ്ടാക്കരുതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ പറഞ്ഞിരുന്നു. അതിൽ വെള്ളം ചേർക്കരുത്. അത്തരം നടപടികൾ ആരുടെ ഭാഗത്ത് നിന്നുമുണ്ടാകരുതെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മാർക്ക്ദാന വിവാദത്തിൽ എംജി സർവകലാശാല തെറ്റ് തിരിച്ചറിഞ്ഞ് തിരുത്തിയിട്ടുണ്ടെന്ന് ഗവർണർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു. അധികാരപരിധിക്ക് പുറത്തുള്ള നടപടിയാണ് സർവകലാശാല കൈക്കൊണ്ടത്. ഈ മാസം 16-ന് വൈസ്. ചാൻസലർമാരുടെ യോഗം വളിച്ചിട്ടുണ്ട്. പ്രശ്നങ്ങളെല്ലാം അതിൽ ചർച്ച ചെയ്യുമെന്നും ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു. മന്ത്രി കെടി ജലീൽ അധികാര ദുർവിനിയോഗം നടത്തിയെന്ന സെക്രട്ടറിയുടെ റിപ്പോർട്ട് താൻ കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു.
ഗവർണറുടെ അനുമതിയില്ലാതെ സാങ്കേതിക സർവകലാശാല അദാലത്തിൽ മന്ത്രി പങ്കെടുത്തത് തെറ്റാണെന്നും. തോറ്റ വിദ്യാർത്ഥിയുടെ ഉത്തരക്കടലാസ് മൂന്നാമതും മൂല്യനിർണ്ണയം നടത്താനുള്ള തീരുമാനം വിസി അംഗീകരിക്കാൻ പാടില്ലായിരുന്നുവെന്നും ഗവർണറുടെ സെക്രട്ടറി തയ്യാറാക്കിയ റിപ്പോർട്ടിലുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മാധ്യമങ്ങൾ ഗവർണറിൽ നിന്ന് പ്രതികരണം തേടിയത്.
Stories you may Like
- സിമിയിൽനിന്ന് മുസ്ലിം ലീഗിലൂടെ സിപിഎമ്മിലേക്ക്': ജലീലിന്റെ രാഷ്ട്രീയജീവിതം
- സ്വർണ്ണ വില കുതിക്കുമ്പോൾ ലാഭമുണ്ടാക്കാൻ എല്ലാ സാധ്യതയും തേടി കച്ചവടക്കാർ
- ചോദ്യം ചെയ്ത ശേഷം ആരോടും മിണ്ടാതെ സ്വകാര്യ വാഹനത്തിൽ മുങ്ങി മന്ത്രി കെ ടി ജലീൽ
- മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്ത് എൻഫോഴ്മെന്റ്
- മന്ത്രി കെടി ജലീൽ വീണത് സ്വയം കുഴിച്ച കുഴയിൽ
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- ഉണ്ണികുട്ടന്റെ വാളുവെയ്പ്പിൽ തെളിഞ്ഞത് ടിപി കേസ് പ്രതിയുടെ മദ്യപാനം; സിക്ക ഗ്രൗണ്ടിൽ നിന്നും കോവിഡിന് മരുന്നടി യന്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയത് വൈറ്റ് റം; കൊടി സുനിയുടെ അച്ചാറ് കൂട്ടിയുള്ള വെള്ളമടിക്ക് സംഘാടകനായത് സൂര്യനെല്ലി പ്രതി ധർമ്മരാജൻ വക്കീലും; തിരുവനന്തപുരം സെൻട്രൽ ജയിൽ സംഭവിച്ചത് ഗുരുതര വീഴ്ച; നാണക്കേട് ഭയന്ന് രഹസ്യമാക്കിയ സത്യം പുറത്ത്
- ലോറിയിൽ വരെ എസി എത്തി; എങ്കിലും ഉപയോഗത്തിന്റെ കാര്യം എത്രപേർക്കറിയും; വാഹനങ്ങളിൽ എസി ഉപയോഗിക്കുമ്പോൾ ചെയ്തുകൂടാത്ത കാര്യങ്ങൾ ഇങ്ങനെ
- ആന്റണി പെരുമ്പാവൂരിനോടുള്ള കലിപ്പ് തീരുന്നില്ല; റിലീസ് പട്ടികയിൽ 'മരക്കാർ: അറബിക്കടലിന്റെ സിംഹം' ഇല്ലാത്തതിന് കാരണം ദൃശ്യത്തെ ആമസോണിന് കൊടുത്തതിലുള്ള പ്രതിഷേധം; എന്തു വന്നാലും പ്രഖ്യാപിച്ച തീയതിയിൽ റീലീസിന് ആശിർവാദും; 'വെള്ളം'വുമായി ജയസൂര്യ എത്തുമ്പോൾ മരയ്ക്കാർ വിവാദവും
- പ്രശാന്തിനെ തകർക്കാൻ സുധീരനെ ഇറക്കാൻ യുഡിഎഫിൽ സജീവ ആലോചന; ജിജി തോംസന്റെ പേര് ഉയർന്നെങ്കിലും ബ്ലാക്മെയിൽ കേസ് വിനയാകും; മത്സരിക്കാൻ ചാമക്കാലയും സന്നദ്ധൻ; പാട്ടുകാരൻ വേണുഗോപാലും സാധ്യതാ പട്ടികയിൽ; ബിജെപിയുടെ മുമ്പിൽ സുരേഷ് ഗോപിയും വിവി രാജേഷും; വട്ടിയൂർക്കാവിൽ തീരുമാനം എടുക്കാനാവാതെ യുഡിഎഫും ബിജെപിയും
- മാമനോടൊന്നും തോന്നല്ലേ പൊലീസേ.. പണി ബാറിലായിരുന്നു; പൊലീസ് മാമന്റെ വായടപ്പിച്ച യുവാവിന് കയ്യടിച്ച് സോഷ്യൽമീഡിയ
- ആരോഗ്യ പ്രശ്നങ്ങൾ കാരണം മാത്യു ടി തോമസ് മത്സരിക്കില്ല: തിരുവല്ലയിൽ ഇക്കുറി സിപിഎമ്മും കോൺഗ്രസും നേർക്കു നേർ: ആർ സനൽകുമാർ എൽഡിഎഫ് സ്ഥാനാർത്ഥിയാകും: കോൺഗ്രസിൽ ആരു മത്സരിക്കണമെന്ന് പിജെ കുര്യൻ തീരുമാനിക്കും: അനൂപ് ആന്റണി ബിജെപി സ്ഥാനാർത്ഥി
- ഇടഞ്ഞ കൊമ്പനാന തുമ്പിക്കൈ കൊണ്ട് അടിച്ചു കൊന്നത് ഒന്നാം പാപ്പാൻ വിഷ്ണുവിനെ; ക്ഷേത്രത്തിൽ പൂജിക്കാനെത്തിച്ച സ്കൂട്ടർ തകർത്ത് ഓടിയ ആന നാടിനെ മുൾമുനയിൽ നിർത്തിയത് രണ്ട് മണിക്കൂറോളം
- ചൈനയുടെ ഹോംഗ്കോംഗിലെ ഇടപെടലിനെതിരെ പ്രതികരിച്ച ആസ്ട്രേലിയക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തി കമ്മ്യുണിസ്റ്റ് രാജ്യം; വുഹാൻ ലാബിലെ ശാസ്ത്രജ്ഞന്മാർ കുഴഞ്ഞു വീണിട്ടും കൊറോണയെ കുറിച്ച് മിണ്ടാതെ ചതിച്ചതിന്റെ റിപ്പോർട്ടുമായി അമേരിക്ക; ലോകത്തെ മുൾമുനയിൽ നിർത്തി നേടുന്ന ചൈനീസ് ക്രൂരത ഇങ്ങനെ
- വൈസ് പ്രസിഡണ്ട് മാത്രമല്ല അമേരിക്കൻ പ്രസിഡണ്ടും ഇന്ത്യാക്കാരൻ; ജോ ബൈഡന്റെ പൂർവ്വികൻ ബ്രിട്ടനിൽ നിന്നും ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ജോലി ചെയ്യാൻ മുംബൈയിലേക്ക് മാറിയ ആൾ; വൈസ് പ്രസിഡണ്ടിന്റെ അമ്മ തമിഴ്നാട്ടിൽ ജനിച്ചു വളർന്നെങ്കിൽ പ്രസിഡണ്ടും ഇന്ത്യൻ പാരമ്പര്യത്തിൽ; വാർത്തയാക്കി ലോക മാധ്യമങ്ങൾ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്