എന്തു വിലകൊടുത്തും കെ മുരളീധരനെ ബിജെപിയിൽ എത്തിക്കാൻ സുരേഷ് ഗോപിയെ ചുമതലപ്പെടുത്തി അമിത് ഷാ; കണ്ണൂരിൽ സിപിഎമ്മിനെ നേരിടാൻ കെ സുധാകരനെ കൊണ്ടു വരാനും ആക്ഷൻ ഹീറോ തന്നെ മധ്യസ്ഥം വഹിക്കും; തമ്മിൽ തല്ലുന്ന നേതാക്കളും ദുർബ്ബലമായ പ്രസിഡന്റുമായി ഒരു എംപിയെ പോലും വിജയിപ്പിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ അമിത് ഷാ നീങ്ങുന്നത് പിളർപ്പിന്റെ രാഷ്ട്രീയം പരീക്ഷിക്കാൻ
ബി രഘുരാജ്
തിരുവനന്തപുരം: മെഡിക്കൽ കോഴ അഴിമതിയിൽ കേരളത്തിലെ ബിജെപി തകർന്നുവെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ തിരിച്ചറിയുന്നു. പ്രസിഡന്റായ കുമ്മനം രാജശേഖരന് പാർട്ടിക്ക് ദിശാബോധം നൽകാനായില്ല. മെഡിക്കൽ കോഴയിൽ എംടി രമേശും പ്രതിസ്ഥാനത്താണ്. റിപ്പോർട്ട് ചോർച്ചയിൽ വിവി രാജേഷിനെ പുറത്താക്കിയത് ഗ്രൂപ്പിസത്തിന്റെ പുതിയ തലമായി. അഴിമതിക്കാരെ കർശനമായി നേരിടാൻ അമിത് ഷാ നിർദ്ദേശം നൽകിയപ്പോൾ സൈനിക കോഴയിലെ ചെറു മീനിനെ മാറ്റി നർത്തിയ തന്ത്രമാണ് കുമ്മനം കാട്ടിയത്. ജൻ ഔഷധിയിലെ ആരോപണ വിധേയരെ തൊടാൻ പോലും കഴിയുന്നില്ല. മെഡിക്കൽ കോഴയിലെ വിജിലൻസിന് മുമ്പിലെ കുമ്മനത്തിന്റെ മൊഴിയും പാർട്ടിക്ക് അവമതിപ്പുണ്ടാക്കി. ലോകം മുഴക്കെ അറിഞ്ഞ അന്വേഷണ റിപ്പോർട്ട് വായിച്ചു പോലും നോക്കിയില്ലെന്ന് കുമ്മനം പറഞ്ഞു. ഇത് വിശ്വാസ തകർച്ചയ്ക്കും കാരണമായി.
മെഡിക്കൽ കോഴയിലെ ഇടനിലക്കാരൻ സതീഷ് നായർ വഴി അയ്യപ്പ സേവാ സമാജത്തിനായി കുമ്മനം പണം സ്വരൂപിച്ചെന്ന സൂചനയും അമിത് ഷായ്ക്ക് കിട്ടി. അങ്ങനെ കേരളത്തിലെ പാർട്ടിയെ പ്രതിസന്ധി അതിരൂക്ഷമാണെന്ന് അമിത് ഷാ തിരിച്ചറിഞ്ഞു. കേരളത്തിലെ മനസാക്ഷി സൂക്ഷിപ്പുകാരനായ പ്രതീഷ് വിശ്വനാഥ് കുറച്ചു ദിവസങ്ങളായി ഡൽഹിയിലുണ്ട്. പ്രതീഷും ഗുരുതരമായ സ്ഥിതി വിശേഷം അമിത് ഷായെ അറിയിച്ചു. കുമ്മനത്തിന്റെ നേതൃത്വം പൂർണ്ണ പരാജയമാണെന്ന് ആർ എസ് എസും തിരിച്ചറിയുന്നു. പകരം നയിക്കാൻ ആളില്ലാത്തതു കൊണ്ട് മാത്രം ഇങ്ങനെ പോകുന്നു. ഇങ്ങനെ മുന്നോട്ട് പോയാൽ തിരുവനന്തപരം ലോക്സഭയിൽ പോലും ജയിക്കില്ല. പാർട്ടിക്കുള്ളിൽ നല്ലൊരു മുഖവുമില്ല. ഈ സാഹചര്യത്തിൽ ആക്ഷൻ ഹീറോ സുരേഷ് ഗോപിയെ സജീവമാക്കി പുതിയ കളികൾക്ക് രൂപം കൊടുക്കുകയാണ് അമിത് ഷാ. നോർത്ത് ഈസ്റ്റിലും മറ്റും പരീക്ഷിച്ച് വിജയിച്ച തന്ത്രം കേരളത്തിലും പയറ്റാനാണ് തീരുമാനം. കോൺഗ്രസ് മുക്ത ഭാരതത്തിന് കോൺഗ്രസിനെ കേരളത്തിലും പിളർത്താനാണ് നീക്കം.
അതിന് രണ്ട് വമ്പൻ നേതാക്കളെയാണ് അമിത് ഷാ കണ്ടു വച്ചിരിക്കുന്നത്. കെ മുരളീധരനും കെ സുധാകരനും. കെ കരുണാകരന്റെ മകനായ കെ മുരളീധരന് കേരളത്തിൽ ഉടനീളം വലിയ സ്വാധീനമുണ്ട്. കോൺഗ്രസിൽ നിന്ന് തെറ്റിപിരിഞ്ഞ് ഡിഐസിയുണ്ടാക്കി സമയത്ത് മുരളിയെ ബിജെപിക്കാരനാക്കാൻ നീക്കം നടന്നിരുന്നു. എന്നാൽ എൻസിപിയിലടെ ഇടതു പക്ഷത്ത് എത്താൻ മോഹിച്ച മുരളി പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തി. ബിജെപിയുടെ ഉറച്ച പ്രതീക്ഷകളിലൊന്നായ വട്ടിയൂർക്കാവിലാണ് മുരളിയുടെ തട്ടകം. ഇവിടെ സാക്ഷാൽ കുമ്മനത്തെയാണ് മുരളി തോൽപ്പിച്ചത്. ഹൈന്ദവ രാഷ്ട്രീയത്തിന് കേരളത്തിൽ യോജിച്ച മുഖമാണ് മുരളി. അതുകൊണ്ട് തന്നെ ആരേയും പ്രസംഗത്തിലൂടെ സ്വാധീനിക്കാൻ കൂടി കഴിവുള്ള മുരളിയിലേക്കാണ് അമിത് ഷായുടെ പ്രധാന കണ്ണ്. മുരളിയെ പോലൊരു നേതാവിനെ എത്തിക്കാനായൽ പിറകെ കോൺഗ്രസുകാരുടെ പടയെത്തും. അതുകൊണ്ട് തന്നെ മുരളിയെ അടർത്തിയെടുക്കുകയാണ് അമിത് ഷായുടെ പ്രധാന ലക്ഷ്യം.
കരുണാകരന്റെ കുടുംബവുമായി ഏറെ അടുപ്പം എംപി കൂടിയായ സുരേഷ് ഗോപിക്കുണ്ട്. ഈ ആത്മബന്ധത്തിലൂടെ മുരളിയെ ബിജെപിയിൽ എത്തിക്കാനാണ് നീക്കം. ചോദിക്കുന്നത് എന്തും നൽകും. കേന്ദ്ര മന്ത്രിയാക്കാം. രാജ്യസഭയിലൂടെ പാർലമെന്റിലെത്തിക്കാം. ഇങ്ങനെ പല വാഗ്ദാനങ്ങളും മുരളിക്ക് മുന്നിൽ വയ്ക്കും. ബിജെപിയുടെ കേരള നേതൃത്വം ഏൽപ്പിക്കാൻ മുരളിയാണ് യോജിച്ചതെന്ന് അമിത് ഷാ വിലയിരുത്തുന്നു. സുരേഷ് ഗോപിയെ ഇക്കാര്യത്തിൽ സഹായിക്കാനുള്ള ചുമതല പ്രതീഷ് വിശ്വനാഥനാണ്. കേരളത്തിലെ നേതാക്കൾ ഇതിന് പാരവയ്ക്കുമെന്ന് അമിത് ഷാ മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ പാർട്ടിയിൽ എത്തേണ്ടത് വെഞ്ഞാറമൂട് ശശിമാരല്ലെന്ന സന്ദേശം കുമ്മനത്തിന് അമിത് ഷാ നൽകി കഴിഞ്ഞു. മാസങ്ങൾക്ക് മുമ്പ് അമിത് ഷാ കേരളത്തിൽ എത്തുമ്പോൾ വമ്പൻ സ്രാവിനെ പാർട്ടിയിലെത്തിക്കാൻ കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകി. അങ്ങനെ അമിത് ഷാ എത്തിയപ്പോൾ അവതരിപ്പിച്ചത് വെഞ്ഞാറമൂട് ശശിയെയാണ്. ഈ സാഹചര്യത്തിലാണ് അടുത്ത കേരള സന്ദർശനത്തിൽ മികവുള്ള ആളുകളെ ബിജെപിയിലെത്തിക്കാൻ സുരേഷ് ഗോപിയുടെ സഹായത്തോടെ അമിത് ഷാ ശ്രമം തുടങ്ങിയത്.
എന്നാൽ ഈ ഫോർമുലകളെ മുരളീധരൻ അംഗീകരിക്കാൻ ഇടയില്ല. ഭൂരിപക്ഷ വർഗ്ഗീയതയെ കടന്നാക്രമിച്ച താൻ ഇത്തരത്തിലൊരു തീരുമാനം എടുക്കില്ലെന്ന നിലപാടിലാണ് മുരളീധരൻ. ഇത് അമിത് ഷായും തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ സമ്മർദ്ദം ശക്തമാക്കും. കോൺഗ്രസ് നേതൃത്വം മുരളീധരന് അർഹമായ പ്രാധാന്യം നൽകുന്നില്ല. ഈ സാഹചര്യത്തിൽ നേതൃത്വുമായി മുരളി പൊട്ടിത്തെറിയുടെ വക്കിലെത്തും. കെപിസിസി പുനഃസംഘടന ഇതിന് യോജിച്ച അവസരമായി മാറുമെന്നാണ് അമിത് ഷായുടെ കണക്ക് കൂട്ടൽ. ഇത് മുന്നിൽ കണ്ടാണ് മുരളിയെ പിടിക്കാൻ സുരേഷ് ഗോപിയെ നിയോഗിക്കുന്നത്. ഇതിനൊപ്പം ഇടഞ്ഞു നിൽക്കുന്ന കോൺഗ്രസിലെ കൊമ്പനായ കെ സുധാകരനിലേക്കും കണ്ണുണ്ട്. കെപിസിസി അധ്യക്ഷനാകണമെന്ന മോഹം സുധാകരനുണ്ട്. എന്നാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോലും ഇതിന് എതിരു നിൽക്കുന്നു. ഇതിൽ ഖിന്നനാണ് സുധാകരൻ. കണ്ണൂർ രാഷ്ട്രീയത്തെ ബിജെപി പക്ഷത്തേക്ക് മാറ്റാൻ സുധാകരന് കഴിയുമെന്ന് അമിത് ഷാ വിലയിരുത്തുന്നു. സുധാകരനോടും പാർട്ടി മാറ്റത്തെ കുറിച്ച് സുരേഷ് ഗോപി തന്നെ സംസാരിക്കും. അർഹമായ സ്ഥാനം നൽകാമെന്ന് സുധാകരനേയും അറിയിക്കും.
ദക്ഷിണേന്ത്യ പിടിക്കാൻ കേരളത്തിൽ കോൺഗ്രസിനെയും തെലങ്കാനയിൽ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്)യെയും പിളർക്കാനുള്ള മാസ്റ്റർ പ്ലാൻ മോദിയേയും അമിത് ഷാ അറിയിച്ചിട്ടുണ്ട്. കേരളത്തിൽ മുരളിയേയും സുധാകരനേയും ബിജെപി പാളയത്തിലെത്തിച്ചാൽ കേരള രാഷ്ട്രീയത്തിൽ വൻ മാറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് അമിത് ഷാ നടത്തിയ രഹസ്യ സർവേയിലെ റിപ്പോർട്ട്. തമിഴ്നാട്ടിൽ എഐഡിഎംകെ വിഭാഗങ്ങളെ ലയിപ്പിക്കുകയെന്ന ബിജെപി പദ്ധതിയുടെ വിജയത്തോടെ കേരളത്തിലേക്കും തെലങ്കാനയിലേക്കും പാർട്ടി ശ്രദ്ധ തിരിക്കും. കേരളത്തിലെ പദ്ധതി നടപ്പാക്കൽ അമിത് ഷാ നേരിട്ട് ഏറ്റെടുക്കുമ്പോൾ തെലങ്കാനയിൽ പാർട്ടി ജനറൽ സെക്രട്ടറി റാം മാധവാകും ചുക്കാൻ പിടിക്കുക. ദക്ഷിണേന്ത്യയിലെ ബിജെപിയുടെ പദ്ധതികൾക്കു മേൽനോട്ടം വഹിക്കാൻ ജനറൽ സെക്രട്ടറി മുരളീധർ റാവുവിന്റെ പ്രവർത്തനകേന്ദ്രം ബെംഗളൂരുവിലേക്കു മാറ്റുകയും ചെയ്തു.
കേരളത്തിലെ എല്ലാ പഞ്ചായത്തിലും അനുയായികളുള്ള നേതാവാണ് കെ മുരളീധരൻ. അതുകൊണ്ട് തന്നെ ബിജെപിയെ നയിക്കാൻ ഇതിന് സമാനമായ നേതാവിനെയാണ് വേണ്ടതെന്ന് അമിത് ഷാ തിരിച്ചറിയുന്നു. കേരളത്തിൽ നടത്തിയ സർവ്വേയിലും തെളിഞ്ഞത് മുരളീധരന്റെ സ്വാധീന ചിത്രമാണ്. വട്ടിയൂർക്കാവിൽ അടുത്ത തെരഞ്ഞെടുപ്പിൽ മുരളിയെ സ്ഥാനാർത്ഥിയാക്കിയാൽ ജയം ഉറപ്പാണെന്നും വിലയിരുത്തുന്നു. കെ സുധാകരന് കണ്ണൂരിലും കാസർകോട്ടും സ്വാധീനമുണ്ട്. കാസർകോട്ടെ മഞ്ചേശ്വരത്ത് ബിജെപി വിജയത്തിൽ സുധാകരന് സ്വാധീനം ചെലുത്താനുമാകും. ഇതിനൊപ്പം ഈ രണ്ട് ജില്ലയിലും കോൺഗ്രസ് തളരുകയും ചെയ്യും. മുത്തലാഖ് പോലുള്ള വിഷയങ്ങൾ മുസ്ലിം സ്ത്രീകളേയും ബിജെപിയിലേക്ക് അടുപ്പിക്കുമെന്നാണ് വിലയിരുത്തൽ. ഇത് മുതലെടുക്കാൻ സുധാകരനെ പോലൊരു നേതാവിന്റെ അനിവാര്യതയുണ്ടെന്നും അമിത് ഷാ മനസ്സിലാക്കുന്നു.
കേരളത്തിൽ ബിജെപിയുടെയും എൻഡിഎയുടെയും വിപുലീകരണത്തിനു സംസ്ഥാന ആർഎസ്എസ് നേതൃത്വത്തിന്റെ സങ്കുചിത നിലപാടുകളാണു തടസ്സമെന്നാണ് അമിത് ഷായുടെ നിഗമനം. കേന്ദ്ര നേതൃത്വം മുൻപു നിയോഗിച്ചിരുന്ന നേതാക്കളുമായി ആർഎസ്എസ് സഹകരിക്കാതിരുന്ന പശ്ചാത്തലത്തിലാണ് അമിത് ഷാ നേരിട്ട് ഇടപെടുന്നത്. ബിജെപി ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ്, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരും കേരളത്തിലാകും ശ്രദ്ധ കേന്ദ്രീകരിക്കുക. അമിത് ഷായുടെ അടുത്ത കേരള യാത്ര നിർണ്ണായകമാകും. ഏതായാലും ബിജെപിയുടെ നിലവിലെ നേതൃത്വത്തിന് കാര്യപ്രാപ്തിയില്ലെന്ന് അമിത് ഷാ തിരിച്ചറിഞ്ഞിട്ടുണ്ട്. മുരളിയും സുധാകരനും നീക്കത്തോട് യോജിച്ചില്ലെങ്കിൽ പ്ലാൻ ബി നടപ്പാക്കും. സുരേഷ് ഗോപിയെ പാർട്ടി നേതൃത്വം ഏൽപ്പിക്കുന്നത് പോലും പരിഗണനയിലുണ്ട്. സംസ്ഥാന ആർഎസ്എസ് നിർദ്ദേശ പ്രകാരമാണ് കുമ്മനത്തെ പ്രസിഡന്റാക്കിയത്. ഇത് പാളിയ സാഹചര്യത്തിലാണ് സർവ്വ സമ്മതനായ സുരേഷ് ഗോപിയിൽ നേതാവിനെ കണ്ടെത്താൻ ശ്രമിക്കുന്നത്.
തിരുവനന്തപുരം ലോക്സഭാ സീറ്റിൽ സുരേഷ് ഗോപി മത്സരിക്കാനും താൽപ്പര്യമുണ്ട്. കുമ്മനത്തേയും നേരത്തെ പരിഗണിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ അതിന് സാധ്യത കുറവാണ്. സുരേഷ് ഗോപിയേയും വി മുരളീധരനുമാണ് ഇപ്പോൾ പരിഗണനാ പട്ടികയിൽ ഉള്ളത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്