ബെംഗളൂരു ഫ്ളാറ്റിൽ തുഷാർ പാർപ്പിച്ചിരിക്കുന്നത് ഇറ്റലിക്കാരിയെ.. ഇപ്പോൾ അവന്റെ ***തേഞ്ഞു തീർന്നു കാണും; ഫ്ളാറ്റിൽ അഴിഞ്ഞാട്ടം നടക്കുന്നതുകൊണ്ട് അവളെ ഒഴിപ്പിക്കാൻ ഏർപ്പാടാക്കി; ലോകത്ത് ഏതെങ്കിലും ഒരച്ഛൻ മക്കളെക്കുറിച്ച് ഇതു പോലെ പറയുമോ? ചേർത്തലയിലെ കള്ളുഷാപ്പുകൾ തന്റെ പേരിലെങ്കിലും ഉടമ വെള്ളാപ്പള്ളി; സമുദായത്തിനു ലഭിക്കേണ്ട നൂറു കോടിയോളം രൂപ വെള്ളാപ്പള്ളി ധൂർത്തടിച്ച് നശിപ്പിച്ചു; ആത്മഹത്യ ചെയ്ത കെ.കെ. മഹേശൻ വെള്ളാപ്പള്ളിക്ക് നൽകിയ കത്തിലെ പരാമർശങ്ങൾ
എം മനോജ് കുമാർ
തിരുവനന്തപുരം: എസ്എൻഡിപി മൈക്രോ ഫിനാൻസ് സ്റ്റേറ്റ് കോ-ഓർഡിനേറ്ററും കണിച്ചുകുളങ്ങര യോഗം സെക്രട്ടറിയുമായ കെ.കെ. മഹേശൻ യോഗം ജനറൽ സെക്രട്ടറിക്ക് നൽകിയ കത്തിലെ പരാമർശങ്ങൾ പലതും വിവാദമാകുന്നു. ഈ കത്ത് വെള്ളാപ്പള്ളിക്ക് നൽകിയ ശേഷമാണ് മഹേശൻ മാരാരിക്കുളം എസ്എൻഡിപി യൂണിയൻ ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ബിനാമി പേരിൽ കള്ളു ഷാപ്പ് നടത്തുന്നത് മഹേശൻ കത്തിൽ വിവരിക്കുന്നുണ്ട്.
തന്റെ പേരിലാണ് കള്ളുഷാപ്പുകൾ എങ്കിലും ഷാപ്പിന്റെ യഥാർത്ഥ ഉടമ വെള്ളാപ്പള്ളി നടേശനാണ്. ചേർത്തല ഗ്രൂപ്പിലെ രണ്ടാം നമ്പർ ഗ്രൂപ്പിൽപ്പെട്ട ടിഎഎസ് നമ്പർ 8, 10, 12, 13, 14 കള്ളുഷാപ്പുകൾ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിൽപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഷാപ്പ് ഉടമ എന്ന പേരിൽ 18 കേസ് എന്റെ പേരിൽ വന്നു. കഴിഞ്ഞ 22 വർഷമായി ഷാപ്പ് നടത്തിയതിന്റെ ബാക്കിപത്രമാണ് ഈ കേസുകൾ. എന്റെ ആസ്തി ബാധ്യതകളുടെ ചിത്രമായാണ് ഈ കള്ളുഷാപ്പ്കളുടെയും അബ്കാരി കേസിന്റെയും കാര്യങ്ങൾ മഹേശൻ പറയുന്നത്. എസ്എൻഡിപിയിൽ വെള്ളാപ്പള്ളിയുടെ കാലത്ത് നടക്കുന്നത് വൻ ധൂർത്താണ്.
സമുദായത്തിനു ലഭിക്കേണ്ട നൂറു കോടി രൂപ വെള്ളാപ്പള്ളി പൊടിച്ച് തീർത്തിരിക്കുന്നു. അനാവശ്യമായ പബ്ളിസിറ്റിക്കും ധൂർത്തിനും വേണ്ടി ചിലവഴിച്ച തുകയാണിത്. ചെങ്ങന്നൂർ കണ്ടുപിടിക്കൂ, കുന്നത്ത്നാട് കണ്ടു പഠിക്കൂ, മാവേലിക്കര കണ്ടു പിടിക്കൂ എന്നൊക്കെ പറഞ്ഞു മത്സരിപ്പിച്ച് ചെലവ് ചെയ്യിപ്പിക്കും. എല്ലാം പണവും പൊടിച്ച് തകർക്കും. എല്ലാം യൂനിയന്റെയും സമുദായത്തിന്റെയും പേര് പറഞ്ഞ്. വെള്ളാപ്പള്ളിയുടെ കീഴിലുള്ള ഐശ്വര്യ ട്രസ്റ്റിൽ നിന്നും കണിച്ചുകുളങ്ങര ദേവസ്വത്തിനു ലഭിക്കേണ്ട ഒരു കോടിയിലധികം രൂപ തിരിച്ചടക്കാൻ താൻ സമ്മർദം ചെലുത്തിയത് കാരണമാണ് വെള്ളാപ്പള്ളിക്ക് തന്നോടു ശത്രുത തുടങ്ങിയത് എന്നാണ് കത്തിൽ മഹേശൻ പറയുന്നത്. ഇതിൽ 60 ലക്ഷത്തോളം രൂപ ലഭിച്ചു. 40 ലക്ഷം രൂപ ഇനിയും നൽകാനുണ്ട്. അത് നൽകണമെന്നും കത്തിൽ പറയുന്നുണ്ട്. വെള്ളാപ്പള്ളിയുടെ മകനും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളിയെക്കുറിച്ച് വളരെ മോശമായ അഭിപ്രായമാണ് വെള്ളാപ്പള്ളി നടത്താറുള്ളത് എന്ന് കത്തിലുണ്ട്. യോഗം പ്രസിഡന്റ് ഡോക്ടർ സോമന് വെള്ളാപ്പള്ളിയിൽ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ചും കത്തിലുണ്ട്.
തുഷാറിനെക്കുറിച്ച് പറയുന്നത് ഇങ്ങനെ:
ഞങ്ങളോടെല്ലാം ഏറെ സ്നേഹവും ആത്മാർത്ഥതയും കാണിക്കുന്ന തുഷാർജിയെക്കുറിച്ച് അങ്ങ് എന്നോടും അശോകനോടും പറഞ്ഞത് ലോകത്ത് ഒരച്ഛനും മക്കളെക്കുറിച്ച് മൂന്നാമതൊരാളാടു പറയില്ല. അങ്ങ് ഞങ്ങളോട് പറഞ്ഞത് തുഷാർ ഒരു പെണ്ണിനെ ബംഗളൂരിൽ ഫ്ളാറ്റിൽ താമസിപ്പിച്ചിരിക്കുകയാണെന്നും പ്രതിമാസം 15000 രൂപ ഫ്ളാറ്റിനു വാടകയാണെന്നും ഇറ്റലിക്കാരിയായ അവൾ വേറെ ആണുങ്ങളെയും അവിടെ കൊണ്ട് വരുന്നു എന്നുമാണ്. അത് തുഷാർ അറിയുന്നില്ല. അവളെ ഒഴിവാക്കി വിടാൻ ഞാൻ ബെൽ ചിട്ടിയിലെ ടോമിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതുപോലെ തന്നെ അവന്റെ ....... ഇപ്പോൾ തേഞ്ഞു തീർന്നു കാണുമെന്നാണ്. ശിവഗിരിയിലെ ഗസ്റ്റ് ഹൗസിൽ വെച്ച് എന്നോടും അശോകനോടും അങ്ങ് പറഞ്ഞതാണ് ഇത്. (ഞങ്ങൾ നവോത്ഥാന സമിതി സ്റ്റേറ്റ് കമ്മിറ്റി മീറ്റിംഗിനു പോകുന്ന വഴി അങ്ങ് ശിവഗിരിയിൽ ഉണ്ടായിരുന്നു. അവിടെ വന്നപ്പോൾ).പിന്നീട് ഈ കാര്യം വെള്ളാപ്പള്ളി വീട്ടിലെ ഓഫീസിൽ വെച്ചും പറഞ്ഞു. ടോമിയോടും ഞങ്ങളോടും പറഞ്ഞത് പോലെ അങ്ങ് വേറെ ആരോടൊക്കെ പറഞ്ഞു കാണും.
ഞങ്ങൾ രണ്ടു പേരും ഇത് ആരോടും പറയുന്നില്ലെന്നു അങ്ങേയ്ക്ക് ഉറച്ച വിശ്വാസമാണ് ഇത് പറയാൻ കാരണം. ആ വിശ്വാസം ഞാൻ മരണം വരെ കാത്ത് സൂക്ഷിക്കും. എന്നാൽ ടോമി എന്ത് ഗ്യാരണ്ടിയാണ് അങ്ങേയ്ക്ക് പറയുവാനുള്ളത്. അയാൾ ബിസിനസുകാരനാണ്. അങ്ങ് ഇതുപോലെ വിശ്വസിച്ച പലരും പിന്നീട് അവർ എന്നെ പറ്റിച്ചെന്നും, എന്റെ ഭാര്യയെ തെറ്റിദ്ധരിപ്പിച്ചെന്നും ബിസിനസിൽ എന്റെ മകളെ കബളിപ്പിച്ചെന്നും ഒക്കെ മീറ്റിംഗുകളിൽ പോലും പറയാറുണ്ടല്ലോ. നാളെ ടോമിയും അങ്ങനെ ആവാൻ പാടില്ലേ? അപ്പോൾ തുഷാർജിയും ഭാര്യയും മക്കളും. കുടുംബങ്ങൾ, സുഹൃത്തുക്കൾ, അവരുടെയെല്ലാം മുന്നിലുള്ള ജീവിതത്തെക്കുറിച്ച് അങ്ങ് ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടോ? ഇപ്പോൾ അദ്ദേഹത്തെക്കുറിച്ചുള്ള ചില അപകീർത്തി വാർത്തകൾക്ക് അങ്ങയുടെ ഇത്തരം ലൂസ് ടോക്ക് ഒരു കാരണമല്ലേ? സ്വന്തം മകനോടും കുടുംബത്തോട് പോലും ഇങ്ങനെയൊക്കെ ചെയ്യുന്നതുകൊണ്ട് അങ്ങയുടെ വിശ്വാസ്യതയല്ലേ ചോദ്യം ചെയ്യപ്പെടുന്നത്. ഒരിക്കൽ മപ്പിയണ്ണനെ വിളിച്ച് പണം സൂക്ഷിക്കാൻ കൊടുക്കുവാൻ തുനിഞ്ഞപ്പോഴും തുഷാർജി മുകളിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടപ്പോൾ മപ്പിയണ്ണനോട് കണ്ണ് കാണിച്ച് മാറ്റി നിർത്തി തുഷാർജി പോയ ശേഷം മക്കളാണെങ്കിലും ചിലതൊന്നും അറിയിക്കരുത് മപ്പി എങ്ങനെയാണ് എല്ലാം പറയുമോ ഇതെല്ലാം അദ്ദേഹത്തെക്കുറിച്ച് മറ്റുള്ളവർ എങ്ങനെ ധരിക്കും എന്ന് ചിന്തിക്കേണ്ടേ?
യോഗം പ്രസിഡന്റ് സോമനെക്കുറിച്ച് കത്തിൽ പറയുന്നത്:
അങ്ങയോടൊപ്പം പ്രസിഡന്റ് ആയി വന്നിട്ടുള്ള സോമൻ സാർ എത്രയോ പാവമാണ്.ഒരു കാര്യത്തിലും അദ്ദേഹം ഇടപെടാറുണ്ടോ? ഒരു ആവശ്യവും അദ്ദേഹം പറയാറില്ല. അങ്ങ് എടുക്കുന്ന തീരുമാനത്തെ ശിരസാവഹിക്കുന്ന എന്തിനും ഏതിനും അങ്ങയോടൊപ്പം എല്ലാ മീറ്റിംഗിലും അങ്ങ് അനുഭവിക്കുന്ന പ്രയാസത്തെക്കുറിച്ച് മാത്രം ഉത്കണ്ഠപ്പെടുന്ന ഒരു നിഷ്ക്കളങ്കനായ മനുഷ്യൻ. അങ്ങേയ്ക്ക് വേണ്ടി പഴി കേൾക്കുകയും കേസിലും വിവാദത്തിലും (ശാശ്വതീകാനന്ദ സമാധി)പെട്ടിട്ടും അചഞ്ചലനായി അങ്ങയോടൊപ്പം നിൽക്കുന്ന അച്ചടക്കമുള്ള നേതാവ്. അങ്ങനെയുള്ള പാവം സോമൻ സാറിനോടു കഴിഞ്ഞ ഇടയിലുണ്ടായ നിലപാട് ഒരിക്കലും ആർക്കും ഉൾക്കൊള്ളാൻ കഴിയുന്നതല്ല. അങ്ങനെ പറയാൻ പാടില്ലാത്തതായിരുന്നു. കൃത്യമായി പറഞ്ഞാൽ സുഭാഷ് വാസു തെറ്റിപ്പിരിഞ്ഞു പത്രസമ്മേളനം നടത്തിയതിനു ശേഷമുള്ള യോഗം കൗൺസിലാണ് വേദി. ട്രാവൻകൂർ പാലസിൽ നടന്ന കൗൺസിൽ യോഗം കഴിഞ്ഞു ഏകദേശം ഏഴു മണിയായപ്പോൾ അങ്ങ് പറഞ്ഞു ഞാൻ എന്റെ സ്വകാര്യ ദുഃഖം പറയട്ടെ എന്ന് പറഞ്ഞു. ആലുവ വരെ എത്തേണ്ടതുകൊണ്ടും രാത്രിയായ്തുകൊണ്ടും ഞാൻ എന്നാൽ പോയിക്കോട്ടെ എന്ന് സോമൻ സാർ ചോദിച്ചു.
ഡോക്ടറോടുള്ള അങ്ങയുടെ പ്രകടനം ഒരു ശത്രുവിനോട് എന്നതുപോലെ ആയിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം വിഷമിച്ച് കുറച്ച് സമയം ഇരുന്നു ഒടുവിൽ അങ്ങ് തന്നെ ഇനി ഡോക്ടർ പോയിക്കോളൂ എന്ന് പറഞ്ഞു. ഡോക്ടർ പോവുകയും ചെയ്തു. പിന്നീട് ഉണ്ടായത് ഒരിക്കലും ഡോക്ടറോട് അങ്ങയിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. ഡോക്ടറുടെ ഭാര്യയെ പിശാച് എന്ന വാക്കാണ് അങ്ങ് ഉപയോഗിച്ചത്. മകൾ ഇപ്പോൾ ആരുടെ കൂടെയാണെന്ന് അറിയില്ല എന്നുമൊക്കെ അങ്ങ് പറഞ്ഞു. ഇതൊക്കെ അങ്ങയെപോലുള്ള ഒരാളിൽ നിന്നും ഉണ്ടാകാമോ? വീട്ടിലിരിക്കുന്ന ഭാര്യയേയും മക്കളെയും കുറിച്ച് പറയുക എന്നുള്ളത് അങ്ങേയ്ക്ക് എങ്ങനെ ഇത്തരത്തിൽ കൂടെ നിൽക്കുന്നവരെ അപമാനിക്കാൻ കഴിയുന്നു. എല്ലാ കൗൺസിൽ അംഗങ്ങളും അവിടെ ഉണ്ടായിരുന്നു. ഇനി ഇതിനു ഒരു തെളിവ് കൂടി വരാം. ഒരു വിധം അങ്ങ് പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു സമാധാനമായപ്പോൾ എജിയോടു ചോദിച്ചത് തങ്കപ്പാ പോണില്ലേ? അപ്പോൾ തങ്കപ്പന്റെ മറുപടി നർമ്മത്തിൽ കലർത്തി അങ്ങയുടെ സ്വഭാവം അനാവരണം ചെയ്യുന്നതായിരുന്നു.
എജി പറഞ്ഞത് ' ഇടയ്ക്ക് എഴുന്നേറ്റു പോയ സോമൻ ഡോക്ടറെക്കുറിച്ച് പറഞ്ഞത് ഇതാണെങ്കിൽ''. അതുകൊണ്ട് ഒന്നിച്ച് എറങ്ങാം എന്നായിരുന്നു. അതുകേട്ടു അങ്ങും മറ്റുള്ളവരും ചിരിച്ചു. പക്ഷെ എജി സത്യം പറയുകയും ചെയ്തു. ഇനി എജി അറിയുന്നോ? അദ്ദേഹത്തിന്റെ വീട്ടിൽ ഭാര്യയും മരുമകളും തമ്മിലുള്ള പ്രശ്നത്തിൽ അങ്ങയുടെ കമന്റുകൾ. അത് വിവരിക്കാൻ പോയാൽ ഇവിടെ നിൽക്കില്ല. അങ്ങനെ അഡ്വക്കേറ്റ് രാജൻ ബാബുവിനെയും അഡ്വ.ശ്രീലതയേയും ചേർത്ത്, ശ്രീകുമാറിനെക്കുറിച്ച് സംഗീത വിശ്വനാഥൻ, അരയക്കണ്ടി തുടങ്ങി കൂടെ നിൽക്കുന്നവരെ സന്ദർഭത്തിനനുസരിച്ച് അപമാനിച്ചിട്ടുണ്ട്. കണിച്ചുകുളങ്ങര ദേവസ്വം സമരസമയത്ത് അനധികൃത വയർലെസ് സെറ്റ് വെള്ളാപ്പള്ളി ഉപയോഗിച്ചു എന്ന് മഹേശൻ കത്തിൽ പറയുന്നുണ്ട്. പൊലീസ് വരുന്നു എന്ന് പറഞ്ഞപ്പോൾ വയർലെസ് സെറ്റ് ഞങ്ങൾ വീടിന്റെ പിൻഭാഗത്തു കൂടി കടത്തി. പിന്നീട് വാഹനത്തിൽ എത്തിച്ച് ശുക്രൻ വിജയന്റെ പറമ്പിൽ ശവപ്പെട്ടി അടക്കം ചെയ്യുന്നത് പോലെ അടക്കി. അവിടെ പരിശോധിച്ചാൽ ഇപ്പോഴും അതിന്റെ അവശിഷ്ടങ്ങൾ കിട്ടും-കത്തിൽ പറയുന്നു
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്