റേറ്റിങ് കൂട്ടാൻ കൃത്രിമം കാട്ടിയതിന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസിൽ മനോരമയുടെ പേര് വന്ന സംഭവം: ജയന്ത് മാമൻ മാത്യു എഴുതിയ കത്തിൽ പ്രതിഷേധിച്ച് ഏഷ്യാനെറ്റ് എംഡി മാധവനും കൈരളി എംഡി ജോൺ ബ്രിട്ടാസും കേരളാ ടെലിവിഷൻ ഫെഡറേഷൻ ഭാരവാഹിത്തം രാജിവച്ചു; ചാനൽ ഉടമകളുടെ സംഘടന നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബാർക്ക് റേറ്റിംഗിൽ കൃത്രിമം കാട്ടിയെന്ന പൊലീസ് പരാതി കേരളാ ടെലിവിഷൻ ഫെഡറേഷനിൽ പൊട്ടിത്തെറിയാകുന്നു. മഴവിൽ മനോരമയുടെ മനപ്പൂർവ്വം വലിച്ചിഴച്ചുവെന്ന ആരോപണവുമായി കെടിഎഫ് അംഗം മലയാള മനോരമയുടെ ഉടമ ജയന്ത് മാമൻ മാത്യു കത്തെഴൈുതിയതോടെയാണ് കെടിഎഫിലെ പ്രതിസന്ധി മൂർച്ഛിച്ചത്. ബാർക്കിലെ കൃത്രിമത്വവുമായി ബന്ധപ്പെട്ട് നൽകിയ പൊലീസ് പരാതിയാണ് ഈ സംഭവ വികാസങ്ങൾക്ക് കാരണം. ഇക്കാര്യത്തിൽ വഞ്ചന നടന്നുവെന്ന് കാട്ടി മനോരമയുടെ ജയന്ത് മാമൻ മാത്യു കെടിഎഫ് നേതൃത്വത്തിന് കത്ത് എഴുതിയത്. ഈ കത്തിന് വിശദമായി തന്നെ കെടിഎഫ് പ്രസിഡന്റ് ഏഷ്യാനെറ്റ് മാനേജിങ് ഡയറക്ടർ കെ മാധവനും കൈരളി ടിവി മാനേജിങ് ഡയറക്ടർ ജോൺ ബ്രിട്ടാസും മറുപടി നൽകി. ഈ മറുപടിയിലാണ് ഇരുവരും സ്ഥാനം രാജിവയ്ക്കുന്നതായും വിശദീകരിച്ചു. ഇതോടെയാണ് കെടിഎഫ് പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.
ബാർക്കിന്റെ പരാതിയിൽ കെടിഎഫിനെ കുറ്റപ്പെടുത്തുന്ന തരത്തിലാണ് ജയന്ത് മാമൻ മാത്യുവിന്റെ കത്ത്. ഗുരുതരമായ ആരോപണങ്ങളുമായി പ്രസിന്റിനേയും ജനറൽ സെക്രട്ടറിയേയും അഭിസംബോധന ചെയ്ത് എഴുതിയ കത്തിന്റെ പകർപ്പ് മറുനാടൻ മലയാളിക്ക് ലഭിച്ചു. ബാർക്കിന്റേയും കെടിഎഫിന്റേയും നടപടിയിലൂടെ ചില വെബ് സൈറ്റുകൾ ചാനലുകളുടെ പേരുയർത്തിക്കാട്ടി വാർത്തകളും കിംവദന്തിയും പരത്തിയെന്നാണ് കത്തിൽ ജയന്ത് ആരോപിക്കുന്നത്. ഇത് മനോരമയ്ക്ക് ദോഷം ചെയ്യുന്ന റിപ്പോർട്ടുകളായി മാറിയെന്നും കത്തിൽ പറയുന്നു. ബാർക്കിലെ കൃത്രിമവുമായി ബന്ധപ്പെട്ട് രണ്ട് ചാനലുകൾക്കെതിരെ ആരോപണം ഉയർന്നത് പുറം ലോകത്ത് എത്തിച്ചത് മറുനാടൻ മലയാളിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബാർക്ക് നൽകിയ പരാതിയിൽ മനോരമയുടേയും സൂര്യ ടിവിയുടേയും പേര് പരാമർശിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് വട്ടിയൂർക്കാവ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇതും വിശദമായി മറുനാടൻ വാർത്തയാക്കി. ഈ വിവാദമാണ് കെടിഎഫിനെ തകർച്ചയുടെ വക്കിലെത്തിക്കുന്ന കത്തെഴുതാൻ മനോരമ മാനേജ്മെന്റിനെ പ്രേരിപ്പിച്ചത്.
ചാനലുകൾക്കെതിരെ ബാർക്ക് നൽകിയ പരാതിയുമായി കെടിഎഫിന് സഹകരിക്കേണ്ടി വന്ന സാഹചര്യമാണ് മനോരമ കത്തിലൂടെ ഉയർത്തിക്കാട്ടുന്നത്. ജൂൺ 15ന് നടന്ന കെടിഎഫ് യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട ഒരു കാര്യവും ചർച്ചയാക്കിയില്ല. ഇത് സംഘടനയുടെ കൂട്ടുത്തരവാദിത്തതിന് ചേർന്നതല്ല. ഇത്തരമൊരു എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നതിലേക്ക് എങ്ങനെയാണ് കാര്യങ്ങൾ എത്തിയത്? ആരാണ് കെടിഎഫ് ഭാരവാഹികളെ ഇതിന് ചുമതലപ്പെടുത്തിയതെന്നും മനോരമ ചോദിക്കുന്നു. സംഘടനയുടെ ഭരണഘടന പ്രകാരം അംഗങ്ങളുടെ അംഗീകാരത്തോടെ മാത്രമേ ഇത്തരം പരാതികൾ നൽകാൻ പാടുള്ളൂ. എഫ് ഐ ആറിലെ ആരോപണങ്ങളുടെ സ്വഭാവം കെടിഎഫിലെ അംഗങ്ങളുടേയും സംഘടനയുടേയും താൽപ്പര്യത്തിന് പൂർണ്ണമായും എതിരാണെന്നും മനോരമ വിശദീകരിക്കുന്നു. ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയ ചർച്ച ചെയ്തപ്പോൾ അംഗങ്ങളുടെ താൽപ്പര്യ സംരക്ഷണാർത്ഥം കെടിഎഫ് ഇടപെട്ടില്ലെന്നും പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് കെടിഎഫ് ഇടപെടൽ മൂലം ഫയൽ ചെയ്ത എഫ് ഐ ആർ ഉടൻ പിൻവലിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആക്ഷേപം. ഇത്തരം പരാതി നൽകുന്നതിന് മുമ്പ് അംഗങ്ങളുടെ അനുമതി വാങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ പരാതിയുമായി മുന്നോട്ടു പോകുന്നത് ശരിയല്ലെന്നാണ് മനോരമയുടെ അഭിപ്രായം. ബാർക്ക് റേറ്റിംഗിൽ കൃത്രിമം കാട്ടിയെന്ന പരാതിയിൽ ബാർക്കിന്റെ വിജിലൻസ് ടീം അന്വേഷണം നടത്തട്ടേയെന്നും ജയന്ത് നിലപാട് എടുക്കുന്നു. അതുമായി മനോരമയും സഹകരിക്കും. ഈ വിഷയത്തിൽ കെടിഎഫ് കക്ഷി ചേരരുതെന്നാണ് ആവശ്യം. ബാർക്ക് ഡാറ്റയുടെ ആധികാരികതയിലും സംശങ്ങൾ ഉന്നയിക്കുന്നു. അതിനാൽ കേരളത്തിലെ വിവരങ്ങൾ തെറ്റുകൾ തിരുത്തുന്നത് വരെ പുറത്ത് വിടാതിരിക്കാൻ ബാർക്കിൽ സമ്മർദ്ദം ചെലുത്തണമെന്നാണ് ആവശ്യം. ഭാവിയിൽ കൂട്ടായ തീരുമാനം മാത്രമേ ബാർക്ക് എടുക്കാവൂ. ഭാരവാഹികൾ ഏകപക്ഷീയമായ നടപടികളെടുക്കരുതെന്നും മനോരമ ആവശ്യപ്പെടുന്നു.
ഇതിന് വിശദമായ മറുപടിയാണ് കെടിഎഫ് പ്രസിഡന്റ് മാധവനും ജനറൽ സെക്രട്ടറി ജോൺ ബ്രിട്ടാസും നൽകുന്നത്. ആരോപണങ്ങൾ ഒന്നൊന്നായി തള്ളിക്കളയുന്നു. കേരളത്തിലെ ചാനലുകൾ ബാർക്കിൽ കൃത്രിമം കാട്ടിയെന്ന സൂചന ബാർക്ക് തന്നെ എല്ലാ അംഗങ്ങളേയും അറിയിച്ചിരുന്നു. ഇതിന് പുറമേ കെടിഎഫും അതിലെ അംഗങ്ങൾ കാര്യങ്ങൾ വിശദമാക്കി ഇമെയിൽ അയച്ചു. റേറ്റിങ് തിരിമറിയിൽ ബാർക്ക് നിർദ്ദേശിച്ചത് അനുസരിച്ചാണ് സഹകരിച്ചത്. കൊള്ളരുതായ്മകൾ ഇല്ലാതാക്കുക മാത്രമാണ് ഇതിലൂലെ ലക്ഷ്യമിട്ടത്. ഒക്ടോബറിലെ കെടിഎഫ് യോഗത്തിൽ ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുകയും ചെയ്തു. ഇത് മിനിട്സ് പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്. ഈ സാഹചര്യത്തിൽ എല്ലാവരേയും മറച്ചുവച്ച് പരാതിയുമായി മുന്നോട്ട് പോയെന്ന ആരോപണം നിലനിൽക്കുന്നതല്ലെന്ന് ബ്രിട്ടാസും മാധവനും വിശദീകരിക്കുന്നു. നല്ല ഉദ്ദേശത്തോടെയാണ് ഇതു സംബന്ധിച്ച പരാതി നൽകിയത്. കെടിഎഫ് നൽകിയ പരാതിയിൽ ആരുടേയും പേര് പരാമർശിക്കുന്നില്ല. എന്നാൽ ബാർക്ക് നൽകിയ പരാതിയിൽ ആരുടേയെങ്കിലും പേരുണ്ടെങ്കിൽ അതിന് കെടിഎഫ് നേതൃത്വം ഉത്തരവാദികളല്ല. ഈ വിഷയം ബാർക്കുമായി വേണം മനോരമ സംസാരിക്കേണ്ടതെന്നും മറുപടി കത്തിൽ വിശദീകരിക്കുന്നു.
സോഷ്യൽ മീഡിയയിൽ കെടിഎഫിലെ പല അംഗങ്ങളെ കുറിച്ചും പല ചർച്ചകളും നടക്കാറുണ്ട്. അത്തരം ചർച്ചകളിൽ കെടിഎഫ് മറുപടി കൊടുക്കുന്ന പിതവില്ല. ഇത്തരം വിഷയങ്ങളിൽ കെടിഎഫ് ഇടപെടണമെങ്കിൽ പ്രസ്തുത അംഗം അക്കാര്യം കെടിഎഫിനെ രേഖാമൂലം അറിയിക്കണം. അതുണ്ടാകാത്തതു കൊണ്ടാണ് കെടിഎഫ് വിഷയത്തിൽ പ്രതികരിക്കാത്തത്. അംഗങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ പ്രശ്നങ്ങളിൽ ഇടപെട്ടാൽ അത് മറ്റ് വിവാദങ്ങൾക്ക് കാരണമാകുമെന്ന് ബ്രിട്ടാസും മാധവനും ചൂണ്ടിക്കാട്ടുന്നു. മനോരമ പ്രതിനിധിയുടെ കത്തിൽ നിലവിലെ നേതൃത്വത്തെ വിശ്വാസമില്ലെന്ന സൂചനകളുണ്ട്. അതിനാൽ പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ തങ്ങൾ ഒഴിയുന്നുവെന്നാണ് മാധവനും ബ്രിട്ടാസും വിശദീകരിക്കുന്നത്. കെടിഎഫിന്റെ അടുത്ത യോഗം പുതിയ ഭാരവാഹികളെ നിശ്ചയിക്കട്ടേയെന്ന് കൂടി പറയുന്നുണ്ട്. ഇതോടെ ബാർക്ക് വിഷയത്തിന് പുതിയ തലം കൈവരികയാണ്.
ഇതുമായി ബന്ധപ്പെട്ട് മറുനാടൻ പുറത്തുവിട്ട വാർത്തകളിലെ സത്യസന്ധതയാണ് മനോരമയുടെ ജയന്തിന്റെ കത്തിലും കെടിഎഫ് ഭാരവാഹികളുടെ മറുപടിയിലും നിഴലിക്കുന്നത്. ചാനൽ ഉടമകളുടെ സംഘടനയിൽ തർക്കം അതിരൂക്ഷമെന്നും വ്യക്തമാവുകയാണ്. ഇതോടെ ബാർക്കിനൊപ്പം പരാതിയുമായി കെടിഎഫും സഹകരിച്ചുവെന്നും വ്യക്തമാകുന്നു. മനോരമയുടേയും സൂര്യ ടിവിയുടേയും പേര് ബാർക്കിന്റെ പരാതിയിലുണ്ടെന്ന വ്യക്തമായ സൂചനയും ഈ കത്തുകളിലുണ്ട്. മുമ്പ് ടാം എന്ന സംവിധാനത്തിലൂടെയായിരുന്നു പ്രേക്ഷകരുടെ കണക്കെടുപ്പ് നടന്നിരുന്നത്. പിന്നീട് ബാർക്ക് എത്തി. ഏറെ കാലമായി ഈ മേഖലയിൽ വമ്പൻ തട്ടിപ്പുകൾ നടക്കുന്നതായി ആരോപണം ഉയർന്നിരുന്നു. പരാതി ബാർക് അധികൃതരുടെ മുന്നിലെത്തിയതോടെ അവർ പ്രശ്നത്തിൽ ഇടപെട്ടു. ബാർക് മീറ്റർ വച്ചിട്ടുള്ള കൊച്ചിയിലെ വീടുകളിൽ ബാർക് വിജിലൻസ് സംഘം പരിശോധന നടത്തി. പരാതി സത്യമാണെന്നു അവർ കണ്ടെത്തുകയായിരുന്നു. ചില ഫോൺ നമ്പരുകളും കൈമാറിയിട്ടുണ്ട്.
രാജ്യത്തെ ടെലിവിഷൻ പ്രേക്ഷകരുടെ കണക്കെടുപ്പു സമ്പ്രദായമാണ് ബാർക് അഥവാ ബ്രോഡ്കാസ്റ് ഓഡിയൻസ് റിസേർച്ച് കൗൺസിൽ. ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ഫെഡറേഷന്റേയും പരസ്യദാതാക്കളുടെ സംഘടനയായ എ എ എ യുടെയും സംയുക്ത സംരംഭമാണ് ബാർക് . ഇവരുടെ റേറ്റിങ് ഓരോ ചാനലിനും നിർണ്ണായകമാണ്. പരസ്യവരുമാനത്തിന്റെ തോത് നിർണ്ണയിക്കുക ബാർക് കണക്കുകളാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍