റേറ്റിങ് കൂട്ടാൻ കൃത്രിമം കാട്ടിയതിന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസിൽ മനോരമയുടെ പേര് വന്ന സംഭവം: ജയന്ത് മാമൻ മാത്യു എഴുതിയ കത്തിൽ പ്രതിഷേധിച്ച് ഏഷ്യാനെറ്റ് എംഡി മാധവനും കൈരളി എംഡി ജോൺ ബ്രിട്ടാസും കേരളാ ടെലിവിഷൻ ഫെഡറേഷൻ ഭാരവാഹിത്തം രാജിവച്ചു; ചാനൽ ഉടമകളുടെ സംഘടന നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബാർക്ക് റേറ്റിംഗിൽ കൃത്രിമം കാട്ടിയെന്ന പൊലീസ് പരാതി കേരളാ ടെലിവിഷൻ ഫെഡറേഷനിൽ പൊട്ടിത്തെറിയാകുന്നു. മഴവിൽ മനോരമയുടെ മനപ്പൂർവ്വം വലിച്ചിഴച്ചുവെന്ന ആരോപണവുമായി കെടിഎഫ് അംഗം മലയാള മനോരമയുടെ ഉടമ ജയന്ത് മാമൻ മാത്യു കത്തെഴൈുതിയതോടെയാണ് കെടിഎഫിലെ പ്രതിസന്ധി മൂർച്ഛിച്ചത്. ബാർക്കിലെ കൃത്രിമത്വവുമായി ബന്ധപ്പെട്ട് നൽകിയ പൊലീസ് പരാതിയാണ് ഈ സംഭവ വികാസങ്ങൾക്ക് കാരണം. ഇക്കാര്യത്തിൽ വഞ്ചന നടന്നുവെന്ന് കാട്ടി മനോരമയുടെ ജയന്ത് മാമൻ മാത്യു കെടിഎഫ് നേതൃത്വത്തിന് കത്ത് എഴുതിയത്. ഈ കത്തിന് വിശദമായി തന്നെ കെടിഎഫ് പ്രസിഡന്റ് ഏഷ്യാനെറ്റ് മാനേജിങ് ഡയറക്ടർ കെ മാധവനും കൈരളി ടിവി മാനേജിങ് ഡയറക്ടർ ജോൺ ബ്രിട്ടാസും മറുപടി നൽകി. ഈ മറുപടിയിലാണ് ഇരുവരും സ്ഥാനം രാജിവയ്ക്കുന്നതായും വിശദീകരിച്ചു. ഇതോടെയാണ് കെടിഎഫ് പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.
ബാർക്കിന്റെ പരാതിയിൽ കെടിഎഫിനെ കുറ്റപ്പെടുത്തുന്ന തരത്തിലാണ് ജയന്ത് മാമൻ മാത്യുവിന്റെ കത്ത്. ഗുരുതരമായ ആരോപണങ്ങളുമായി പ്രസിന്റിനേയും ജനറൽ സെക്രട്ടറിയേയും അഭിസംബോധന ചെയ്ത് എഴുതിയ കത്തിന്റെ പകർപ്പ് മറുനാടൻ മലയാളിക്ക് ലഭിച്ചു. ബാർക്കിന്റേയും കെടിഎഫിന്റേയും നടപടിയിലൂടെ ചില വെബ് സൈറ്റുകൾ ചാനലുകളുടെ പേരുയർത്തിക്കാട്ടി വാർത്തകളും കിംവദന്തിയും പരത്തിയെന്നാണ് കത്തിൽ ജയന്ത് ആരോപിക്കുന്നത്. ഇത് മനോരമയ്ക്ക് ദോഷം ചെയ്യുന്ന റിപ്പോർട്ടുകളായി മാറിയെന്നും കത്തിൽ പറയുന്നു. ബാർക്കിലെ കൃത്രിമവുമായി ബന്ധപ്പെട്ട് രണ്ട് ചാനലുകൾക്കെതിരെ ആരോപണം ഉയർന്നത് പുറം ലോകത്ത് എത്തിച്ചത് മറുനാടൻ മലയാളിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബാർക്ക് നൽകിയ പരാതിയിൽ മനോരമയുടേയും സൂര്യ ടിവിയുടേയും പേര് പരാമർശിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് വട്ടിയൂർക്കാവ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇതും വിശദമായി മറുനാടൻ വാർത്തയാക്കി. ഈ വിവാദമാണ് കെടിഎഫിനെ തകർച്ചയുടെ വക്കിലെത്തിക്കുന്ന കത്തെഴുതാൻ മനോരമ മാനേജ്മെന്റിനെ പ്രേരിപ്പിച്ചത്.
ചാനലുകൾക്കെതിരെ ബാർക്ക് നൽകിയ പരാതിയുമായി കെടിഎഫിന് സഹകരിക്കേണ്ടി വന്ന സാഹചര്യമാണ് മനോരമ കത്തിലൂടെ ഉയർത്തിക്കാട്ടുന്നത്. ജൂൺ 15ന് നടന്ന കെടിഎഫ് യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട ഒരു കാര്യവും ചർച്ചയാക്കിയില്ല. ഇത് സംഘടനയുടെ കൂട്ടുത്തരവാദിത്തതിന് ചേർന്നതല്ല. ഇത്തരമൊരു എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നതിലേക്ക് എങ്ങനെയാണ് കാര്യങ്ങൾ എത്തിയത്? ആരാണ് കെടിഎഫ് ഭാരവാഹികളെ ഇതിന് ചുമതലപ്പെടുത്തിയതെന്നും മനോരമ ചോദിക്കുന്നു. സംഘടനയുടെ ഭരണഘടന പ്രകാരം അംഗങ്ങളുടെ അംഗീകാരത്തോടെ മാത്രമേ ഇത്തരം പരാതികൾ നൽകാൻ പാടുള്ളൂ. എഫ് ഐ ആറിലെ ആരോപണങ്ങളുടെ സ്വഭാവം കെടിഎഫിലെ അംഗങ്ങളുടേയും സംഘടനയുടേയും താൽപ്പര്യത്തിന് പൂർണ്ണമായും എതിരാണെന്നും മനോരമ വിശദീകരിക്കുന്നു. ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയ ചർച്ച ചെയ്തപ്പോൾ അംഗങ്ങളുടെ താൽപ്പര്യ സംരക്ഷണാർത്ഥം കെടിഎഫ് ഇടപെട്ടില്ലെന്നും പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് കെടിഎഫ് ഇടപെടൽ മൂലം ഫയൽ ചെയ്ത എഫ് ഐ ആർ ഉടൻ പിൻവലിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആക്ഷേപം. ഇത്തരം പരാതി നൽകുന്നതിന് മുമ്പ് അംഗങ്ങളുടെ അനുമതി വാങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ പരാതിയുമായി മുന്നോട്ടു പോകുന്നത് ശരിയല്ലെന്നാണ് മനോരമയുടെ അഭിപ്രായം. ബാർക്ക് റേറ്റിംഗിൽ കൃത്രിമം കാട്ടിയെന്ന പരാതിയിൽ ബാർക്കിന്റെ വിജിലൻസ് ടീം അന്വേഷണം നടത്തട്ടേയെന്നും ജയന്ത് നിലപാട് എടുക്കുന്നു. അതുമായി മനോരമയും സഹകരിക്കും. ഈ വിഷയത്തിൽ കെടിഎഫ് കക്ഷി ചേരരുതെന്നാണ് ആവശ്യം. ബാർക്ക് ഡാറ്റയുടെ ആധികാരികതയിലും സംശങ്ങൾ ഉന്നയിക്കുന്നു. അതിനാൽ കേരളത്തിലെ വിവരങ്ങൾ തെറ്റുകൾ തിരുത്തുന്നത് വരെ പുറത്ത് വിടാതിരിക്കാൻ ബാർക്കിൽ സമ്മർദ്ദം ചെലുത്തണമെന്നാണ് ആവശ്യം. ഭാവിയിൽ കൂട്ടായ തീരുമാനം മാത്രമേ ബാർക്ക് എടുക്കാവൂ. ഭാരവാഹികൾ ഏകപക്ഷീയമായ നടപടികളെടുക്കരുതെന്നും മനോരമ ആവശ്യപ്പെടുന്നു.
ഇതിന് വിശദമായ മറുപടിയാണ് കെടിഎഫ് പ്രസിഡന്റ് മാധവനും ജനറൽ സെക്രട്ടറി ജോൺ ബ്രിട്ടാസും നൽകുന്നത്. ആരോപണങ്ങൾ ഒന്നൊന്നായി തള്ളിക്കളയുന്നു. കേരളത്തിലെ ചാനലുകൾ ബാർക്കിൽ കൃത്രിമം കാട്ടിയെന്ന സൂചന ബാർക്ക് തന്നെ എല്ലാ അംഗങ്ങളേയും അറിയിച്ചിരുന്നു. ഇതിന് പുറമേ കെടിഎഫും അതിലെ അംഗങ്ങൾ കാര്യങ്ങൾ വിശദമാക്കി ഇമെയിൽ അയച്ചു. റേറ്റിങ് തിരിമറിയിൽ ബാർക്ക് നിർദ്ദേശിച്ചത് അനുസരിച്ചാണ് സഹകരിച്ചത്. കൊള്ളരുതായ്മകൾ ഇല്ലാതാക്കുക മാത്രമാണ് ഇതിലൂലെ ലക്ഷ്യമിട്ടത്. ഒക്ടോബറിലെ കെടിഎഫ് യോഗത്തിൽ ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുകയും ചെയ്തു. ഇത് മിനിട്സ് പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്. ഈ സാഹചര്യത്തിൽ എല്ലാവരേയും മറച്ചുവച്ച് പരാതിയുമായി മുന്നോട്ട് പോയെന്ന ആരോപണം നിലനിൽക്കുന്നതല്ലെന്ന് ബ്രിട്ടാസും മാധവനും വിശദീകരിക്കുന്നു. നല്ല ഉദ്ദേശത്തോടെയാണ് ഇതു സംബന്ധിച്ച പരാതി നൽകിയത്. കെടിഎഫ് നൽകിയ പരാതിയിൽ ആരുടേയും പേര് പരാമർശിക്കുന്നില്ല. എന്നാൽ ബാർക്ക് നൽകിയ പരാതിയിൽ ആരുടേയെങ്കിലും പേരുണ്ടെങ്കിൽ അതിന് കെടിഎഫ് നേതൃത്വം ഉത്തരവാദികളല്ല. ഈ വിഷയം ബാർക്കുമായി വേണം മനോരമ സംസാരിക്കേണ്ടതെന്നും മറുപടി കത്തിൽ വിശദീകരിക്കുന്നു.
സോഷ്യൽ മീഡിയയിൽ കെടിഎഫിലെ പല അംഗങ്ങളെ കുറിച്ചും പല ചർച്ചകളും നടക്കാറുണ്ട്. അത്തരം ചർച്ചകളിൽ കെടിഎഫ് മറുപടി കൊടുക്കുന്ന പിതവില്ല. ഇത്തരം വിഷയങ്ങളിൽ കെടിഎഫ് ഇടപെടണമെങ്കിൽ പ്രസ്തുത അംഗം അക്കാര്യം കെടിഎഫിനെ രേഖാമൂലം അറിയിക്കണം. അതുണ്ടാകാത്തതു കൊണ്ടാണ് കെടിഎഫ് വിഷയത്തിൽ പ്രതികരിക്കാത്തത്. അംഗങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ പ്രശ്നങ്ങളിൽ ഇടപെട്ടാൽ അത് മറ്റ് വിവാദങ്ങൾക്ക് കാരണമാകുമെന്ന് ബ്രിട്ടാസും മാധവനും ചൂണ്ടിക്കാട്ടുന്നു. മനോരമ പ്രതിനിധിയുടെ കത്തിൽ നിലവിലെ നേതൃത്വത്തെ വിശ്വാസമില്ലെന്ന സൂചനകളുണ്ട്. അതിനാൽ പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ തങ്ങൾ ഒഴിയുന്നുവെന്നാണ് മാധവനും ബ്രിട്ടാസും വിശദീകരിക്കുന്നത്. കെടിഎഫിന്റെ അടുത്ത യോഗം പുതിയ ഭാരവാഹികളെ നിശ്ചയിക്കട്ടേയെന്ന് കൂടി പറയുന്നുണ്ട്. ഇതോടെ ബാർക്ക് വിഷയത്തിന് പുതിയ തലം കൈവരികയാണ്.
ഇതുമായി ബന്ധപ്പെട്ട് മറുനാടൻ പുറത്തുവിട്ട വാർത്തകളിലെ സത്യസന്ധതയാണ് മനോരമയുടെ ജയന്തിന്റെ കത്തിലും കെടിഎഫ് ഭാരവാഹികളുടെ മറുപടിയിലും നിഴലിക്കുന്നത്. ചാനൽ ഉടമകളുടെ സംഘടനയിൽ തർക്കം അതിരൂക്ഷമെന്നും വ്യക്തമാവുകയാണ്. ഇതോടെ ബാർക്കിനൊപ്പം പരാതിയുമായി കെടിഎഫും സഹകരിച്ചുവെന്നും വ്യക്തമാകുന്നു. മനോരമയുടേയും സൂര്യ ടിവിയുടേയും പേര് ബാർക്കിന്റെ പരാതിയിലുണ്ടെന്ന വ്യക്തമായ സൂചനയും ഈ കത്തുകളിലുണ്ട്. മുമ്പ് ടാം എന്ന സംവിധാനത്തിലൂടെയായിരുന്നു പ്രേക്ഷകരുടെ കണക്കെടുപ്പ് നടന്നിരുന്നത്. പിന്നീട് ബാർക്ക് എത്തി. ഏറെ കാലമായി ഈ മേഖലയിൽ വമ്പൻ തട്ടിപ്പുകൾ നടക്കുന്നതായി ആരോപണം ഉയർന്നിരുന്നു. പരാതി ബാർക് അധികൃതരുടെ മുന്നിലെത്തിയതോടെ അവർ പ്രശ്നത്തിൽ ഇടപെട്ടു. ബാർക് മീറ്റർ വച്ചിട്ടുള്ള കൊച്ചിയിലെ വീടുകളിൽ ബാർക് വിജിലൻസ് സംഘം പരിശോധന നടത്തി. പരാതി സത്യമാണെന്നു അവർ കണ്ടെത്തുകയായിരുന്നു. ചില ഫോൺ നമ്പരുകളും കൈമാറിയിട്ടുണ്ട്.
രാജ്യത്തെ ടെലിവിഷൻ പ്രേക്ഷകരുടെ കണക്കെടുപ്പു സമ്പ്രദായമാണ് ബാർക് അഥവാ ബ്രോഡ്കാസ്റ് ഓഡിയൻസ് റിസേർച്ച് കൗൺസിൽ. ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ഫെഡറേഷന്റേയും പരസ്യദാതാക്കളുടെ സംഘടനയായ എ എ എ യുടെയും സംയുക്ത സംരംഭമാണ് ബാർക് . ഇവരുടെ റേറ്റിങ് ഓരോ ചാനലിനും നിർണ്ണായകമാണ്. പരസ്യവരുമാനത്തിന്റെ തോത് നിർണ്ണയിക്കുക ബാർക് കണക്കുകളാണ്.
- TODAY
- LAST WEEK
- LAST MONTH
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
- 97-ാം വയസിലും ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ചിട്ടകൾ; കോവിഡിനെയും അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
- പ്രൊഡക്ഷൻ ഹൗസോ ഫസ്റ്റ് ലുക്ക് പോസ്റ്ററോ; ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്നക്ഷരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ
- കൂറ്റൻ മരകഷ്ണങ്ങൾ എടുത്ത് വച്ച് 'പാലരുവി'യെ മറിച്ചിടാൻ ശ്രമിച്ചത് മാർച്ചിൽ; 2019ൽ അയനിക്കാട് പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് ആരെന്നും കണ്ടെത്തിയില്ല; ദിവസങ്ങൾക്ക് മുമ്പ് കുണ്ടായിത്തോട് എട്ടിടത്ത് കരിങ്കൽച്ചീളുകൾ നിരത്തിവച്ചതും കുട്ടിക്കളി! ഇടവയിൽ നടന്നത് 'മലബാറിനെ' കത്തിക്കാനുള്ള അട്ടിമറിയോ? കാണേണ്ടത് റെയിൽവേ കണ്ടില്ലെന്ന് നടിക്കുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- നിങ്ങളിൽ അടിവസ്ത്രം സ്വന്തമായി കഴുകുന്ന എത്രപേരുണ്ട്? ഇതൊക്കെ അമ്മയോ ഭാര്യയോ പെങ്ങളോ ചെയ്യുമ്പോൾ യാതൊരു ഉളുപ്പും തോന്നാത്തവർ ആണോ നിങ്ങൾ; ഇത്തരക്കാർ തീർച്ചയായും 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' സിനിമ കാണണം; അടുക്കളയിൽ എരിഞ്ഞടങ്ങുന്ന പെൺജീവിതങ്ങൾ; മനൂജാ മൈത്രി എഴുതുന്നു
- ഉണ്ണികുട്ടന്റെ വാളുവെയ്പ്പിൽ തെളിഞ്ഞത് ടിപി കേസ് പ്രതിയുടെ മദ്യപാനം; സിക്ക ഗ്രൗണ്ടിൽ നിന്നും കോവിഡിന് മരുന്നടി യന്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയത് വൈറ്റ് റം; കൊടി സുനിയുടെ അച്ചാറ് കൂട്ടിയുള്ള വെള്ളമടിക്ക് സംഘാടകനായത് സൂര്യനെല്ലി പ്രതി ധർമ്മരാജൻ വക്കീലും; തിരുവനന്തപുരം സെൻട്രൽ ജയിൽ സംഭവിച്ചത് ഗുരുതര വീഴ്ച; നാണക്കേട് ഭയന്ന് രഹസ്യമാക്കിയ സത്യം പുറത്ത്
- അടുക്കളപ്പണി അത്ര ചെറിയ പണിയൊന്നുമല്ലെന്ന് ഈയ്യിടെ പറഞ്ഞിട്ടുള്ളത് ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയാണ്; ഈ അടുക്കള ഒട്ടുമേ മഹത്തരമെന്ന് കരുതുക വയ്യ; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
- യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ കെ ബി ഗണേശ് കുമാറിന്റെ കാറിന്റെ ചില്ലുകൾ തകർന്നു; പ്രതിഷേധക്കാരെ കൈകാര്യം ചെയ്ത് എംൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയും സംഘവും; ചവറയിലും പത്തനാപുരം എംഎൽഎയുടെ ഗുണ്ടാരാജ്; പ്രതിഷേധക്കാരെ മാത്രം കസ്റ്റഡിയിലെടുത്ത് മാതൃകയായി വീണ്ടും പിണറായി പൊലീസ്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്