ആശുപത്രിയിലെ ചികത്സയ്ക്ക് നല്ലൊരു തുക ചെലവായി; വീട്ടിൽ കിണർ താഴ്ത്താനും സി സി ടിവി ക്യാമറ സ്ഥാപിക്കാനും കുറച്ചു സ്വർണം വാങ്ങാനും പണമെടുത്തു; വഴിപാട് കഴിക്കാൻ പഴനിക്ക് പോകാനും കാശെടുത്തു; പ്രളയകാലത്ത് ദുരിതമനുഭവിച്ചവരെ സഹായിക്കുകയു ചെയ്തുവെന്ന് രാജേശ്വരി; നാൽപത് ലക്ഷം രൂപയും കൈമാറിയെന്ന് ജില്ലാ ഭരണകൂടവും; ഇനം തിരിച്ച് പിൻവലിച്ച തുക തിട്ടപ്പെടുത്തിയാലേ കൃത്യമായി എന്തെങ്കിലും പറയാനാകൂവെന്ന് ജിഷയുടെ അമ്മ; പെരുമ്പാവൂരിലെ സഹായ നിധിയിൽ തർക്കം തുടരുമ്പോൾ
പ്രകാശ് ചന്ദ്രശേഖർ
പെരുമ്പാവൂർ: സഹായനിധി സംബന്ധിച്ച് ജില്ലാഭരണ കേന്ദ്രം വെളിപ്പെടുത്തിയ കണക്കുവിവരങ്ങളിൽ പൊരുത്തക്കേടുണ്ടെന്നാണ് കരുതുന്നതെന്നും പാസ്സ് ബുക്ക് വിശദമായി പരിശോധിച്ച്, ഇനം തിരിച്ച് പിൻവിച്ച തുക തിട്ടപ്പെടുത്തിയാലെ കൃത്യമായി എന്തെങ്കിലും പറയാൻ കഴിയു എന്നും കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ മാതാവ് രാജേശ്വരി.
2016 ഏപ്രിൽ 28നാണ്് പെരുമ്പാവൂർ കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടിൽ നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ടത്. തുടർന്നാണ് ജിഷയുടെ കുടുംബത്തെ സഹായിക്കാനായി സഹായനിധി രൂപീകരിച്ചത്. ഇതിനായി ജില്ലാ കലക്ടറുടേയും ജിഷയുടെ അമ്മ മുടക്കുഴ കുറ്റിക്കാട്ടുപറമ്പിൽ കെ.കെ രാജേശ്വരിയുടേയും പേരിൽ എസ്.ബി.ഐയുടെ പെരുമ്പാവൂർ ബ്രാഞ്ചിൽ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിരുന്നു.
ഈ അക്കൗണ്ടിൽ എത്തിയ പണം പൂർണ്ണമായും കുടുംബത്തിന് കൈമാറിയതായിട്ടാണ് ജില്ലാ ഭരണ കേന്ദ്രം ഇന്നലെ വെളിപ്പെടുത്തിയിട്ടുള്ളത്. സർക്കാർ അനുവദിച്ച 20 ലക്ഷം രൂപയും പൊതുജനങ്ങൾ സംഭാവന നൽകിയ തുകയും ചേർത്ത് 40,18,909 രൂപ് സഹായ നിധിയിൽ എത്തിയതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 12 തവണകളായിട്ടാണ് ഈ അക്കൗണ്ടിലെ തുക പിൻവലിച്ച് കെ.കെ.രാജേശ്വരിക്ക് നൽകിതെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
2016 ജൂൺ 3- 25,000,2016 ജൂൺ 4 - 5 ലക്ഷം,2016 ജൂൺ 23- 3 ലക്ഷം, 2016 ജൂലൈ 18 - 3,36,309,2016 ജൂലൈ 18 - 1,345, 2016 ഓഗസ്റ്റ് 16- 1,12,000 2016 ഓഗസ്റ്റ് 16- 16 ലക്ഷം,2019 ഏപ്രിൽ 12-2.5 ലക്ഷം,2019 ഏപ്രിൽ 29- 1 ലക്ഷം, 2019 ജൂലൈ 26 - 2.5 ലക്ഷം, 2019 ഓഗസ്റ്റ് 6- 1.5 ലക്ഷം, 2019 സെപ്റ്റംബർ - 3,94,255 എന്നിങ്ങനെയാണ് പണം പിൻവലിച്ചത് എന്നും അറിയിപ്പിൽ പറയുന്നു.
ഇതെക്കുറിച്ച് ഇന്ന് രാവിലെ പ്രതികരണമാരാഞ്ഞപ്പോൾ വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്നാണ് രാജേശ്വരി ആദ്യം പറഞ്ഞത്. കോടിക്കണക്കിന് രൂപ അക്കൗണ്ടിലെത്തിയെന്നാണ്് നാട്ടുകാരാകെ പറഞ്ഞുനടന്നത്. ഇത്രയും തുകയെ അക്കൗണ്ടിലെത്തിയിട്ടുള്ളു എന്നുപറഞ്ഞാൽ ആരും വിശ്വസിക്കില്ല-അവർ കൂട്ടിച്ചേർത്തു.
ആശുപത്രിയിൽ കിടന്ന് ചികത്സിച്ച വകയിൽ നല്ലൊരുതുക ചെലവായിട്ടുണ്ട്. വീട്ടിൽ കിണർ താഴ്ത്താനും സി സി ടിവി ക്യാമറ സ്ഥാപിക്കാനും കുറച്ചു സ്വർണം വാങ്ങാനും വഴിപാട് കഴിക്കാൻ പഴനിക്ക് പോകാനുമാണ് ഇതിന് പുറമെ പ്രധാനമായും ബാങ്കിൽ നിന്നും പണമെടുത്തത്. പ്രളയകാലത്ത് ദുരിതമനുഭവിച്ചവരെ സഹായിക്കാനും കുറച്ചുതുക ചെലവാക്കിയിട്ടുണ്ട്.
എസ് സി എസ് റ്റി വകുപ്പ് നൽകിയ 8.25 ലക്ഷരൂപയുടെയും നടി മീരാ ജാസ്മിൻ നൽകിയ രണ്ട് ലക്ഷം രൂപയുടെയും ചെക്കുകൾ സഹായനിധി അക്കൗണ്ടുള്ള പെരുമ്പാവൂരിലെ എസ് ബി ഐ ബ്രാഞ്ചിലാണ് ഏൽപ്പിച്ചത്. ഈ 10.25 ലക്ഷരൂപയിൽ നിന്നാണ് കൂടുതൽ പണവും ചിലവഴിച്ചതെന്നാണ് വിശ്വസിക്കുന്നത്. ബാങ്കിൽ നിന്നും പണം പിൻവലിക്കുമ്പോഴെല്ലാം പാസ്സ്ബുക്കിൽ പതിക്കുന്നുണ്ട്. എന്നാൽ ഇത് പൊതുജനങ്ങൾ നൽകിയ പണത്തിൽ നിന്നാണോ ചെക്കുകൾ മാറവന്ന പണത്തിൽ നിന്നാണോ നൽകിയതെന്ന കാര്യം അറിയില്ല. അറിയാവുന്നവരെക്കൊണ്ട് ഇക്കാര്യം പരിശോധിക്കുന്നതിനായി ശ്രമം നടത്തിവരികയാണ്-അവർ വ്യക്തമാക്കി.
താൻ കടുത്ത സാമ്പത്തീക പ്രതിസന്ധിയിലാണെന്നും ഗുരുതരമായ അസുഖങ്ങളുടെ പിടിയിലാണെന്നും ചികത്സിക്കാൻ പോലും പണം ഇല്ലന്നും 2019 മാർച്ച് 20-ന് രാജേശ്വരി ഈ ലേഖകനോട് വെളിപ്പെടുത്തിയിരുന്നു. സിനിമയിൽ അഭിനയിക്കാൻ പോകുന്നതായുള്ള പ്രചാരണത്തെക്കുറിച്ച് പ്രതികരണമാരാഞ്ഞപ്പോഴായിരുന്നു അവർ ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്. ഇന്നലെ ജില്ലാ ഭരണകേന്ദ്രം പുറത്തുവിട്ട കണക്കിൽ ഇതിന് ശേഷം 11.5 ലക്ഷത്തോളം രൂപ രാജേശ്വരി കൈപ്പറ്റിയതായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
2019 ഏപ്രിൽ 12-2.5 ലക്ഷം,2019 ഏപ്രിൽ 29- 1 ലക്ഷം,2019 ജൂലൈ 26 - 2.5 ലക്ഷം, 2019 ഓഗസ്റ്റ് 6- 1.5 ലക്ഷം, 2019 സെപ്റ്റംബർ - 3,94,255 എന്നിങ്ങനെയാണ് പണം പിൻവലിച്ചത് എന്നും അറിയിപ്പിൽ പറയുന്നു.ഇതെക്കുറിച്ച് ചോദിച്ചപ്പോൾ കാര്യങ്ങൾ വിശദമായി പരിശോധിച്ച ശേഷം മറുപിടി നൽകാമെന്നായിരുന്നും ഇവരുടെ മറുപടി. മുമ്പ് സിനിമയിൽ അഭിനയിക്കാൻ പോകുന്നതായുള്ള പ്രചാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരിയുടെ ആദ്യപ്രതികരണം ഇതായിരുന്നു.
ഇപ്പോൾ എപ്പോഴും അസുഖങ്ങളാ..102 ഡിഗ്രി പനിയും 600 ഷുഗറമൊക്കെയാ..ചികത്സിക്കാൻ നല്ല പൈസവേണം.അതിനെങ്കിലും പ്രയോജനപ്പെട്ടാൽ അത്രയുമായല്ലോ എന്നുകരുതിയ ആ പിള്ളേര് പറഞ്ഞപ്പം ഞാൻ സമ്മതിച്ചത്. നാട്ടുകാർ നൽകിയ പണം പലവഴിക്ക് ചെലവായി.വീട്ടിൽ പൈപ്പ് വെള്ളമായിരുന്നു കിട്ടിയിരുന്നത്.അതും ചോരക്കളറിൽ.അതുകൊണ്ട് ഒരു കിണർകുഴിച്ചു.അതിൽ വെള്ളം കിട്ടിയില്ല.രണ്ടാമത് ഒരു കിണർകൂടി കൂഴിച്ചു.ഇപ്പോൾ ഈ കിണറ്റിലെ വെള്ളമാണ് ഉപയോഗയിക്കുന്നത്.ഇതിന് ഒരുകൊച്ചിനെ കെട്ടച്ചുവിടാനുള്ള പണം അവർ വാങ്ങി.
വീട്ടിൽ വളർത്തിയിരുന്ന മുയലുകളെയും പ്രാവുകളെയും ആരോ വിഷം വച്ച് കൊന്നു.ഇതിന് ശേഷം കൊച്ചിനെ കൊന്നപോലെ എന്നേയും കൊല്ലാൻ ആരൊക്കെയോ ശ്രമിക്കുന്നുണ്ടെന്ന് സംശയമായി.അതുകൊണ്ട് വീടിന് ചുറ്റും സി സി ടി വി കാമറ സ്ഥാപിച്ചു. ജിഷയുടെ വലിയ ആഗ്രഹമായിരുന്നു ചെറിയൊരു ജിമുക്കി കമ്മൽ വാങ്ങിക്കണമെന്ന്.അതുകൊണ്ട് പൈസ്സ ഉണ്ടായപ്പോൾ ഞാനത് വാങ്ങി.ദീപമോൾക്കും കൊച്ചിനും എനിക്കും കുറച്ച് സ്വർണം വാങ്ങി.പണം ആവശ്യമുള്ള കാര്യങ്ങൾക്ക് മാത്രമേ ചെലവാക്കാവു എന്ന് സാറന്മാർ പറഞ്ഞിരുന്നു.അതുകൊണ്ടാണ് ഇതൊക്കെ വാങ്ങിയത്.
രാജമാണിക്യം സാർ എസ് ബി ഐ യിൽ നിക്ഷേപിച്ച ,നാട്ടുകാർ നൽകിയ പണത്തിൽ നിന്നാണ് ഇതൊക്കെ ചെയ്തത്.ആശുപത്രിയിൽ കിടന്നപ്പോഴും ഒരുപാട് കാശ് ചെലവായി.കുറച്ചു പണം കൂടി വേണമെന്ന് പറഞ്ഞപ്പോൾ ബാങ്കിലെ മേഡം പറഞ്ഞു പണംമൊക്കെ തീരാറായി എന്ന്. ഇതിലെന്തോ തിരിമറയുണ്ടെന്നാണ് എനിക്ക് തോന്നത്.ആക്കൗണ്ടിൽ നിന്നും 250000 രൂപ ( ഇരുപത്തിയഞ്ച് ലക്ഷം രൂപ )തീരിമറി നടന്നെന്നും പറഞ്ഞ് ഞാൻ കാറിൽ പഴനിയക്ക് പോകുമ്പോൾ മൂവാറ്റുപുഴ ഭാഗത്ത് വച്ച് പൊലീസുകാർ തടഞ്ഞു നിർത്തി ചോദിച്ചു.എനിയ്ക്കൊന്നുമറിയില്ലെന്നും പറഞ്ഞു.
ഉമ്മൻ ചാണ്ടി സാർ മുഖ്യ മന്ത്രിയായിരുന്നപ്പോൾ കോൺഗ്രസ്സുകാർ കൊണ്ടുതന്ന 15 ലക്ഷം 10 വർഷം കഴിഞ്ഞിട്ടേ കിട്ടു എന്നാണ് അർബൻ ബാങ്കുകാർ പറയുന്നെ .അതീന്ന കുറച്ച് കാശെങ്കിലും തരാമോന്ന് എൽദോസ്സ് കുന്നപ്പിള്ളി എം എൽ എയെ കണ്ട് ചോദിച്ചു.അപേക്ഷ എഴുതി താട്ടേ നോക്കാമെന്ന പറഞ്ഞു.എഴുതിക്കൊടുക്കുകയും ചെയ്തു. മകളുടെ മരണത്തിന് ശേഷം കൂറച്ചുകാലം ജോലിക്കുപോയി.അസുഖങ്ങൾ മൂലം ഇത് തുടരാൻ പറ്റാതായിയ.ഉറക്കം നിൽക്കാൻ വയ്യ.സമയത്ത് ഉറങ്ങിയില്ലങ്കിൽ നെഞ്ചെരിച്ചിലും മേലുവേദനയും തുടങ്ങും.പിന്നെ ശരീരം നീരുവയ്ക്കും.പനിയും തുടങ്ങും.പിന്നെ ആശുപതിയിൽ അഡ്മിറ്റാവാതെ രക്ഷയില്ല.
ഇതുകൊണ്ട് ഇപ്പോൾ പണിയ്ക്കൊന്നും പോകുന്നില്ല.ചികത്സയ്ക്കോ സ്വന്തം ആവശ്യത്തിലോ കൈയിൽ പണമില്ല.സർക്കാർ നൽകിവരുന്ന മാസം 5000 രൂപ വീതമുള്ള പെൻഷൻ രണ്ട് മാസംകൂടുമ്പോഴൊക്കെയാണ് കിട്ടുന്നത്.ഇത് കടം തീർക്കാൻ പോലും തികയുന്നില്ല. ഏറെ കഷ്ടപ്പെട്ടാണ് ഇപ്പോൾ കഴിയുന്നത്.വിശക്കുമ്പോൾ എന്തെങ്കിലും വാങ്ങിക്കഴിക്കാൻ പോലും ചിലസമയങ്ങളിൽ പണമില്ലാത്ത സ്ഥിതിയാണ്.സിനിമയിൽ ഒരു വയസ്സായ സ്ത്രീയുടെ വേഷമാണെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു.അഡ്വാൻസ് ഒന്നും തന്നിട്ടില്ല-എന്നും രാജേശ്വരി നേരത്തെ പ്രതികരിച്ചിരുന്നു.
Stories you may Like
- കള്ളനോട്ട് കേസ് പ്രതി ജിഷ മാവേലിക്കര സബ് ജയിലിൽ ഹാപ്പി
- 16 കാരനെ അമ്മയും കാമുകനും മുത്തശ്ശിയും തല്ലിച്ചതച്ചതിന് പിന്നിൽ
- റിയൽ എസ്റ്റേറ്റ് ഉടമയെ മയക്കി കിടത്തി യുവതിയുടെ കവർച്ച
- ജിഷ വധം, ആറ്റിങ്ങൽ ഇരട്ടക്കൊല എന്നിവയിലെ വധശിക്ഷ പുനഃപരിശോധിക്കുന്നു
- ട്രെയിനിൽ പഴക്കച്ചവടം ചെയ്യുന്ന സ്ത്രീയെ പ്ലാറ്റ്ഫോമിലിട്ട് വെട്ടിക്കൊന്നു; പ്രതി രക്ഷപ്പെട്ടു
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്