ആഡംബര കാറുകളിൽ സഞ്ചാരം; തേനൊഴുകും പോലെ സംസാരം; ജെന്റിൽമാൻ ചമഞ്ഞ് ആരെയും കറക്കി വീഴ്ത്തും; കേന്ദ്രസർക്കാരിൽ ഡ്രൈവർ തസ്തികയിൽ ജോലി വാഗ്ദാനം ചെയ്ത് ഒരുലക്ഷം പോക്കറ്റിലാക്കിയ ഒടുവിലത്തെ തട്ടിപ്പ് കേസിൽ പാലാരിവട്ടത്ത് അകത്ത്; സുപ്രീം കോടതി ജഡ്ജി ചമഞ്ഞ് 12.5 ലക്ഷം തട്ടിയ ജിഗീഷ് കള്ളപ്പണി തുടരുന്നു
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: എന്തുനല്ല സംസാരം. തേനൊഴുകും പോലെ. ആരും വിശ്വസിച്ചുപോകും. അങ്ങനെയാണ് ജിഗീഷിന്റെ സ്റ്റൈൽ. ഒരാളെ എങ്ങനെ കറക്കി വീഴ്ത്തണമെന്ന് ലെവനെ കണ്ടുപഠിക്കണം, പൊലീസുകാർ പോലും പറയുന്നത് ഇങ്ങനെ. ഓർമയില്ലേ, സുപ്രീം കോടതി ജഡ്ജി ചമഞ്ഞ് പാലിയേക്കര സ്വദേശിയിൽ നിന്ന് പന്ത്രണ്ടര ലക്ഷം തട്ടിയ പുതുക്കാട്ടെ കേസ്. ഈ 38 കാരൻ ഇപ്പോഴും തട്ടിപ്പിന്റെ ഉസ്താദായി തുടരുകയാണെന്ന് പറഞ്ഞാൽ ഞെട്ടരുത്. ഇടയ്ക്ക് ഓരോ കേസിൽ റിമാൻഡിലാകും. പിന്നീട് പുറത്തുവരും, തട്ടിപ്പ് നടത്തും, പരാതി വരുമ്പോൾ അകത്ത് പോകും. ദാ, ഇന്നുവെള്ളിയാഴ്ച വടക്കേക്കരയിൽ വച്ച് ജിഗീഷ് തട്ടിച്ച യുവാക്കൾ ചേർന്ന് കാറിൽ വരികയായിരുന്ന ഇയാളെ ചേസ് ചെയ്ത് പിടിച്ചു. ഇയാൾക്കൊപ്പം സുഹൃത്തും ഭാര്യയും ഉണ്ടായിരുന്നു. സംഗതി സീനായതോടെ, പൊലീസ് ഇടപെട്ടു. ഇയാളെ തടഞ്ഞവരിൽ, നേരത്തെ ഇയാളുടെ കൂടെ പാലാരിവട്ടം തട്ടിപ്പ് കേസിൽ അകത്തായ പ്രതിയും ഉണ്ടായിരുന്നു എന്നതാണ് കൗതുകം. അയാളെയും തട്ടിച്ചുകാണണം. വടക്കേക്കര പൊലീസ് സ്റ്റേഷനിൽ മാത്രം ജിഗീഷിന് എതിരെ 12 തട്ടിപ്പുകേസുണ്ട്. ഏറ്റവും പുതിയത് പാലാരിവട്ടത്തെ കേസാണ്. ഈ കേസിൽ ഇയാളെ പൊലീസ അന്വേഷിച്ചുവരികയായിരുന്നു. അതുകൊണ്ട് പാലാരിവട്ടം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇന്ന് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും.
പാലാരിവട്ടം കേസ്
കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ഡ്രൈവർ തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ വഴി ജോലി വാങ്ങി തരാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ജിഗീഷിന്റെ ഒടുവിലത്തെ തട്ടിപ്പ്. രണ്ടുപേരാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. ഒരു ലക്ഷം രൂപ വീതം ഇവരിൽ നിന്ന് വാങ്ങിയിരുന്നു. ജോലിക്കായി കാത്തിരുന്ന ഇരുവരെയും വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി കബളിപ്പിക്കുകയായിരുന്നു എന്ന് പാലാരിവട്ടം സ്റ്റേഷൻ ഹൗസ് ഓഫീസർ എൻ.ഗീരീഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഈ കേസിൽ ചോദ്യം ചെയ്യലിന് ശേഷം നാളെ ജിഗീഷിനെ കോടതിയിൽ ഹാജരാക്കും.
മുനമ്പത്ത് കറക്കി വീഴ്ത്തിയ ശേഷം പാലാരിവട്ടത്തേക്ക്
മുനമ്പത്ത് എസ്സിഎസ്ടി വഞ്ചനാ കേസിൽ ഒരുമാസം മുമ്പ് ജിഗീഷ് അകത്തായിരുന്നു. അടുത്തിടെയാണ് പുറത്തിറങ്ങിയത്. മുനമ്പം സ്വദേശിയായ വ്യക്തിയുടെ 22 സെന്റ് സ്ഥലവും, കെട്ടിടവും വാങ്ങാമെന്ന് പറഞ്ഞ് കരാർ രജിസ്റ്റർ ചെയ്ത ശേഷം പണം നൽകാതെ വഞ്ചിക്കുകയായിരുന്നു. ഈ കേസിൽ, ഇയാൾക്കെതിരെ മുനമ്പം പൊലീസ് കുറ്റപത്രം നൽകിയിരുന്നു. 36 ദിവസത്തോളം ജയിലിൽ കിടന്ന ശേഷമാണ് ജിഗീഷ് പുറത്തിറങ്ങിയത്. ഇയാൾ തിരുവല്ല, പത്തനംതിട്ട ഭാഗത്ത് നിരവധി തട്ടിപ്പുകൾ നടത്തിയതായി വിവരമുണ്ടെന്നും, നിരവധി കേസുകൾ ഇനിയും ഉയർന്നു വന്നേക്കാമെന്നും മുനമ്പം ഡിവൈഎസ്പി എൻ.കെ.മുരളി പറഞ്ഞു. മുനമ്പം എസ്സിഎസ്ടി കേസിൽ പെടും മുമ്പ് മുനമ്പത്ത് തട്ടിയെടുത്ത വീട്ടിലായിരുന്നു താമസം. ഇവിടെ ഇടയ്ക്കിടെ വന്നുപോകുന്ന ഇയാൾ, സ്ഥിരമായി എങ്ങും തങ്ങുന്ന സ്വഭാവക്കാരനല്ല. ഇയാൾ സുപ്രീം കോടതി അഭിഭാഷകൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയതടക്കം നിരവധി കേസുകൾ മാധ്യമങ്ങളിൽ വന്നെങ്കിലും, അതറിയാത്ത പലരും, തട്ടിപ്പിന് തല വച്ചുകൊടുക്കുകയാണെന്ന് പൊലീസ് പറയുന്നു.
സുപ്രീം കോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ്
സുപ്രീം കോടതി ജഡ്ജി ചമഞ്ഞ് പാലിയേക്കര സ്വദേശിയിൽ നിന്ന് പന്ത്രണ്ടര ലക്ഷം രൂപ തട്ടിയ ആളെ പുതുക്കാട് സി ഐ.ടി എൻ ഉണ്ണിക്കൃഷ്ണാണ് കഴിഞ്ഞ വർഷം ജനുവരിയിൽ അറസ്റ്റ് ചെയ്ത്. പാലാരിവട്ടം കേസിൽ ചേന്ദമംഗലം സ്വദേശി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും, കഴിഞ്ഞ വർഷം ജിഗീഷ് കണ്ണൂർ ചിറക്കൽ പുതിയതെരു കവിതാലയം വീട്ടിൽ ജിഗീഷായിരുന്നു. സുപ്രീം കോടതി ജഡ്ജിയുടെ പേരിൽ നടത്തിയ തട്ടിപ്പ് സംഘത്തിനെ പിടികൂടുവാൻ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി വിശ്വനാഥ് .ആർ . ഐ പി എസിന്റെ നിർദ്ദേശാനുസരണം ചാലക്കുടി ഡി വൈ എസ് പി സി ആർ സന്തോഷ്, പുതുക്കാട് സി ഐ.ടി എൻ. ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ജിഗീഷിനെ കുടുക്കിയത്.
വിവിധ സ്ഥലങ്ങളിൽ മാറി മാറി വാടകക്ക് താമസിച്ചു വന്നിരുന്ന ജിഗീഷിനായി കേരളത്തിലെ പല സ്ഥലങ്ങളിലായി അന്വേഷണം വ്യാപിപിച്ചപ്പോൾ , സംശയകരമായ രീതിയിൽ ഒരാൾ അന്നമനട ഭാഗത്ത് വാടകക്ക് താമസിക്കുന്നതായി വിവരം ലഭിക്കുകയും ദിവസങ്ങൾ നീണ്ട അന്വേഷണത്തിൽ പുറമേ നിന്ന് കാണാത്ത രീതിയിലുള്ള ഒരു വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന ജിഗീഷിനെ പിടികൂടുകയുമായിരുന്നു.
2019 ൽ പാലിയേക്കരയിലുള്ള കെയിൻ സർവീസ് സ്ഥാപനത്തിന്റെ ക്രെയിൻ റോപ്പ് പൊട്ടി വീണ് ഒരാൾ മരണപ്പെട്ടതിനും, ഒരാൾക്ക് പരിക്ക് പറ്റിയതിനും പുതുക്കാട് പൊലീസ് സ്റ്റേഷനിൽ എടുത്ത കേസ്സ് റദ്ദാക്കിത്തരാം എന്ന് പറഞ്ഞ് ഒരാൾ ഉടമസ്ഥരെ സമീപിക്കുകയും, തനിക്ക് പരിചയത്തിലുള്ള ഒരു സുപ്രീം കോടതി ജഡ്ജി ഉണ്ടെന്നും അദ്ദേഹം എല്ലാം ശരിയാക്കിതരുമെന്നും പറഞ്ഞ് പരാതിക്കാരനെ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് ടോൾ പ്ലാസക്ക് സമീപം വച്ച് ബെൻസ് കാറിലാണ് ജിഗീഷ് ജഡ്ജി ചമഞ്ഞ് ആദ്യം എത്തിയത്.
ആദ്യ ഗഡുവായി അഞ്ചര ലക്ഷം നൽകാമെന്ന് ക്രെയിൻ സർവീസുകാരൻ പറയുകയും അത് ഇടുവാൻ എക്കൗണ്ട് നമ്പർ ചോദിച്ചപ്പോൾ സുപ്രീം കോടതി ജഡ്ജി ആയതിനാൽ പൈസ എക്കൗണ്ട് വഴി വാങ്ങുന്നത് പ്രോട്ടോക്കോൾ ലംഘനമായതിനാൽ നേരിട്ട് പൈസ തന്നാൽ മതി എന്നും നിങ്ങൾ ക്രിസ്ത്യൻ വിശ്വാസികളായതിനാൽ പള്ളിയുടെ മുൻ വശത്ത് വച്ച് തന്നാൽ മതി എന്ന് പറഞ്ഞ് ആദ്യ ഗഡുവായ അഞ്ചര ലക്ഷം രൂപ നേരിട്ട് വാങ്ങുകയായിരുന്നു. തുടർന്ന് മറ്റൊരു ദിവസം എത്തി ടോൾ പ്ലാസക്ക് സമീപം വച്ച് ബാക്കി തുകയും വാങ്ങി ഒരാഴ്ചക്കകം കേസ് റദ്ദാക്കിയതിന്റെ ഓർഡർ കിട്ടും എന്നും അറിയിക്കുകയായിരുന്നു. ആഴ്ചകൾ കഴിഞ്ഞിട്ടും വിവരം ഒന്നും ലഭിക്കാതിരുന്നപ്പോൾ ജിഗീഷിനെ പരാതിക്കാരൻ ബന്ധപ്പെട്ടപ്പോൾ താൻ ഡൽഹിയിൽ ആണെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു. തുടർന്ന് മറ്റൊരാളുടെ പേരിലുള്ള ചെക്ക് നൽകുകയും ചെക്ക് ബാങ്കിൽ പണം ഇല്ലാത്തതിനാൽ മടങ്ങുകയും ചെയ്തു. കബളിക്കപ്പെട്ടതായി മനസ്സിലാക്കിയ ക്രെയിൻ ഉടമ പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു.
എത്ര തട്ടിപ്പ് കേസുകളെന്ന് ആർക്കും തിട്ടമില്ല
പത്താം ക്ലാസ് തോറ്റതിന് ശേഷം കണ്ണൂരിലെ ഒരു ഐ ടി സി യിൽ രണ്ട് വർഷത്തെ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ കോഴ്സ് ചെയ്ത ജിഗീഷ് തുടർന്ന് നാല് വർഷം ഡാൻസ് ട്രൂപ്പ് നടത്തുകയും തുടർന്ന് ഒരു കേബിൾ വിഷന്റെ ലോക്കൽ റിപ്പോർട്ടറായി ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. 2015 ൽ വളപട്ടണം സ്റ്റേഷനിൽ ഒരു യുവാവിനെ കാറ് വാങ്ങി വഞ്ചിച്ച കാര്യത്തിന് ഒരു കേസും 2018 ൽ തളിപറമ്പിൽ ഒരു യുവാവിന് സെൻട്രൽ വെയർഹൗസിങ് കോർപ്പറേഷനിൽ ജോലി വാങ്ങി കൊടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയതിനും , അതേ വർഷം തന്നെ മറ്റൊരു യുവാവിന് സെൻടൽ വെയർഹൗസിങ് കോർപ്പറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയതിനും., രണ്ടു യുവാക്കൾക്ക് സെൻട്രൽ ഗവൺമെന്റ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതിനും , ഒരു യുവാവിന് പൊലീസിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയതിനും , മറ്റൊരാൾക്ക് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതിനും തളിപറമ്പ് പൊലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്.
പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ ഒരു യുവാവിന് കെ എസ് ആർ ടി സി യിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് ഒരു കേസ്സും കോടനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വാടകക്ക് താമസിക്കുന്ന സമയം കേരള സർക്കാറിന്റെ വ്യാജ സീലും മുദ്രകളും ഉണ്ടാക്കി സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയതിനും പണമിടപാട് നടത്തിയതിനും കോടനാട് പൊലീസ് സ്റ്റേഷനിൽ ജിഗീഷിന്റെ പേരിൽ കേസ്സ് നിലവിലുണ്ട്. ആർഭാടമായ ജീവിത ശൈലിയാണ് ഇയാൾ പിൻതുടർന്നിരുന്നത്. ബെൻസ് കാറിലായിരുന്നു അന്നു സഞ്ചാരം.
Stories you may Like
- മത്സ്യത്തൊഴിലാളി ക്ഷേമം: വിവിധ പദ്ധതികളുടെ ഉദ്ഘാടനം സജി ചെറിയാൻ നിർവഹിച്ചു
- ബംഗ്ലാദേശ് സ്വദേശിയുടെ സംസ്കാരം മതാചാരപ്രകാരം നടത്തി പൊലീസ്
- ഒടുവിൽ ബിൽക്കിസ് ബാനുവിന് നീതി ലഭിക്കുമ്പോൾ
- മൂന്ന് ബിസ്ക്കറ്റ് പോയത് ഭീമാ ജൂവലറിക്ക്; സ്വർണ്ണ ഭീമനെ കവർച്ചക്കാരൻ കബളിപ്പിച്ചപ്പോൾ
- 27 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ ബലാത്സംഗത്തിന് ഇരയായ അതിജീവിതയ്ക്ക് അനുമതി
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്